ഒളിഞ്ഞും തെളിഞ്ഞും പുലി: ഉറക്കമില്ലാതെ നാട്ടുകാർ
Monday, May 6, 2024 3:32 AM IST
ഭീതിയൊഴിയാതെ കരിങ്കുന്നം, മുട്ടം നിവാസികൾ

തൊടുപുഴ: പുലിപ്പേടി ഒഴിയാതെ മുട്ടം, കരിങ്കുന്നം പഞ്ചായത്തുകൾ. എല്ലാ ദിവസവും പുലിയെ കണ്ടെന്നും മൃഗങ്ങളെ ആക്രമിച്ചെന്നുമുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ഇതോടെയാണ് രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങൾ നാളുകളായി ഭീതിയിലായത്.

കരിങ്കുന്നം ഇല്ലിചാരിയിലും പിന്നീട് പൊട്ടൻപ്ലാവിലും കൂടു സ്ഥാപിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ പുലി കെണിയിൽ കുടുങ്ങിയിട്ടില്ല. ഇതിനിടെ കൂടുതൽ പുലികൾ ഉണ്ടെന്നുള്ള കഥകളും വിവിധ മേഖലകളിൽനിന്നു പുറത്തു വരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങൾ വഴി ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതു തടയണമെന്നും ആവശ്യമുയരുന്നുണ്ട്.

എന്നാൽ പ്രദേശത്ത് ആർആർടിയുടെ സേവനം ലഭ്യമാക്കുമെന്ന അധികൃതരുടെ നിർദേശം ഇതുവരെ നടപ്പിലാക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഡിഎഫ്ഒ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

വിജുവിന്‍റെ കണ്‍മുന്നിൽ പുലി

പതിവുപോലെ റബർ ടാപ്പിംഗിനായി മണ്ണാത്തിപ്പാറ ഭാഗത്ത് കാരിയോലിക്കപ്പറന്പ് പ്രദേശത്ത് എത്തിയ ഒറ്റല്ലൂർ കിഴക്കുംകരയിൽ കെ.പി. വിജു പുലിയെ കണ്ട് ഭയന്നോടി. നായയേക്കാൾ വലുപ്പമുണ്ട്. അതിലേറെ നീളവും. വാലിനും നീളമുണ്ട്. മഞ്ഞ നിറമാണ്. നിറയേ പുള്ളികളും. കണ്‍മുന്നിൽ കണ്ട കാഴ്ച വിജു പറഞ്ഞു. രാവിലെ ഏഴു കഴിഞ്ഞതേയുള്ളു. പതിവുപോലെ റബർ ടാപ്പിംഗിനായി മണ്ണാത്തിപ്പാറ കാരിയോലിക്കപറന്പ് പ്രദേശത്ത് എത്തിയതായിരുന്നു വിജു.

തോട്ടത്തിലേക്ക് നടക്കുന്നതിനിടെ താഴെ പൈനാപ്പിൾ ചെടികൾക്കിടയിലാണ് പുലിയെ കണ്ടത്. കണ്ടയുടൻ മരത്തിന് പിന്നിലൊളിച്ചു. പിന്നെ പുലിയുടെ കണ്ണിൽപ്പെടാതെ ഓടി രക്ഷപ്പെട്ടു. റബർ തോട്ടത്തിന് സമീപം വീടുകളുമില്ല. കാടുപിടിച്ച പ്രദേശത്താണ് പുലിയെ കണ്ടത്.
കരിങ്കുന്നം പഞ്ചായത്തിൽ ആദ്യം പുലിയുടെ സാന്നിധ്യം കണ്ട ഇല്ലിചാരി മലയുടെ നേരേ എതിർഭാഗമാണിത്.

നിലവിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന് സമീപ പ്രദേശമാണ്. ഓടി രക്ഷപ്പെട്ട ശേഷം തോട്ടം ഉടമയോടെ കാര്യം പറഞ്ഞു. അദ്ദേഹമാണ് പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചത്. ഇനി റബർ വെട്ടാൻ അവിടേയ്ക്കില്ലെന്ന് വിജു പറയുന്നു.

കരിങ്കുന്നം പുത്തൻപള്ളിക്കു സമീപത്തെ കോഴിഫാമിൽ ശനിയാഴ്ച രാത്രി പുലിയെത്തി കോഴിയെ പിടികൂടിയതായി നാട്ടുകാർ പറഞ്ഞതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. തോമസ് ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി പരിശോധന നടത്തി.

പുറവിളയിൽ ആടിനെ കൊന്നു

മുട്ടം പഞ്ചായത്തിലെ പുറവിള ഭാഗത്ത് താമസിക്കുന്ന കുഴിഞ്ഞാലിക്കുന്നേൽ തോമസിന്‍റെ ആടിനെ ഇന്നലെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു. അഴിച്ചു വിട്ടിരുന്ന ആട് രാത്രി എത്താത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ചത്ത നിലയിൽ കണ്ടത്.

ആടിനെ കൊന്ന് പകുതിയോളം ഭക്ഷിച്ച നിലയിലാണ് ജഡം കാണപ്പെട്ടത്. കഴുത്തിൽ കൂർത്ത പല്ലുകൾ തറച്ചുകയറിയതിന്‍റെ ലക്ഷണങ്ങളുമുണ്ട്. പുലിയാണ് ആടിനെ ആക്രമിച്ചു കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ടുമാസത്തോളമായി കരിങ്കുന്നം ഇല്ലിചാരി മലയിൽ പലരും പുള്ളിപ്പുലിയെ കണ്ടു. പിന്നീട് പാറക്കടവ് മഞ്ഞുമാവിലും പുലിയുടെ സാന്നിധ്യമുണ്ടായി. ഇല്ലിചാരി മലയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട് പിന്നീട് മഞ്ഞുമാവിന് സമീപം പൊട്ടൻപ്ലാവിലേക്ക് മാറ്റി സ്ഥാപിച്ചു.

കഴിഞ്ഞ മൂന്നിന് മഞ്ഞുമാവിലും പഴയമറ്റത്തും കാമറകൾ സ്ഥാപിച്ചിരുന്നു. ഈ കാമറകളിൽ ഇതുവരെ പുലിയുടെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ലെന്നും രാത്രി പട്രോളിംഗ് കൃത്യമായി നടത്തുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.

പല ഭാഗത്തും നാട്ടുകാർ കണ്ടു

ഇതിനിടെ പല ഭാഗത്തും ഒന്നിൽ കൂടുതൽ പുലികളെ കണ്ടതായും പറയപ്പെടുന്നു. പല മേഖലകളിൽ നിന്നും ഇത്തരത്തിൽ പുലിയെ കണ്ടതായി വിവരം പുറത്തു വരുന്ന സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രതിസന്ധിയിലാണ്.

പുലിയെ കണ്ടതായി പറയപ്പെടുന്ന മേഖലകളിൽ പരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിക്കണം. എന്നാൽ നിലവിൽ ഇല്ലിചാരി, പൊട്ടൻപ്ലാവ്, മലങ്കര എസ്റ്റേറ്റ് ഉൾപ്പെടെ ഏതാനും പ്രദേശത്തു മാത്രമാണ് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചത്. ഇത് ഇല്ലിചാരിയിലെ കാമറയിൽ പതിഞ്ഞ പുലി തന്നെയാണെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. ഒന്നിൽക്കൂടുതൽ പുലികളെ കണ്ടതായുള്ള പ്രചാരണം തെറ്റാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മുട്ടത്ത് ഇന്ന് യോഗം

മുട്ടം പഞ്ചായത്തിൽ വ്യാപകമായി പുലിയെ കണ്ടെന്ന പ്രചാരണം ശക്തിപ്പെടുകയും ജനങ്ങൾ ഭീതിയിലാകുകയും ചെയ്ത സാഹചര്യത്തിൽ മുട്ടം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഇന്നു 11ന് ടൗണ്‍ പള്ളി പാരീഷ് ഹാളിൽ അടിയന്തര യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷേർളി അഗസ്റ്റിൻ പറഞ്ഞു.

പി.ജെ. ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വനംവകുപ്പുദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

കണ്ടെയ്ൻമെന്‍റ് സോണാക്കണം

കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖലയിൽ വനംവകുപ്പ് കൂടു സ്ഥാപിച്ചിരിക്കുന്ന പ്രദേശം കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.തോമസ് പറഞ്ഞു.

നാളെ ചേരുന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. കൂടു സ്ഥാപിച്ചതു മുതൽ ഇവിടേക്ക് വലിയ ജനപ്രവാഹമാണ്. പുലിയുടെ വിഹാര കേന്ദ്രമായിരുന്നു ഇവിടം.

എന്നാൽ ജനങ്ങളുടെ സാന്നിധ്യം കൂടിയതോടെയാണ് പുലി ഇവിടേക്ക് എത്താത്തതെന്നാണ് വനംവകുപ്പ് നൽകുന്ന സൂചന. ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾ ഒഴികെ മറ്റുള്ളവർ ഇവിടെ എത്തുന്നത് തടയണമെന്ന നിർദേശം വയ്ക്കുന്നത്.