മുനിസിപ്പൽ ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധ കേന്ദ്രം
Monday, May 6, 2024 3:32 AM IST
തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാൻഡ് നാളുകളായി സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ പിടിയിൽ. ഒരു സംഘം ബ്ലേഡ് പിരിവുകാരും അക്രമി സംഘങ്ങളുമാണ് ബസ് സ്റ്റാൻഡിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. എതിർക്കുന്നവരെ ആക്രമിക്കുകയെന്നതാണ് ഇവരുടെ പതിവു രീതി.

ചില സ്വകാര്യ ബസ് ഉടമകളുടെ പിൻബലത്തോടെയാണ് പല ഗുണ്ടാ സംഘങ്ങളും സ്റ്റാൻഡിൽ തന്പടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്റ്റാൻഡിലുണ്ടായ സംഘർഷത്തിൽ മർദനമേറ്റ ഡ്രൈവർ മരിച്ചതിനെത്തുടർന്ന് ഇവിടെ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ബസ് സമയത്തെ ചൊല്ലിയും ബ്ലേഡ് പിരിവ് കൃത്യമായി കൊടുക്കാത്തതിന്‍റെ പേരിലും ബസ് സ്റ്റാൻഡിൽ പരസ്യമായ അസഭ്യവർഷവും സംഘർഷവും ഉണ്ടാക്കുമെങ്കിലും പോലീസ് കാഴ്ചക്കാരായി മാറുകയാണ്. തൊഴിലാളികൾ തമ്മിലുള്ള പ്രശ്നം അവർ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടാണ് പോലീസ് പലപ്പോഴും സ്വീകരിക്കുന്നത്.

സമയത്തിന്‍റെ പേരിലാണ് സ്റ്റാൻഡിൽ സംഘർഷം പതിവാകുന്നത്. കഴിഞ്ഞ ദിവസം മരിച്ച സക്കീറിനെ ആക്രമിച്ച സംഭവത്തിലും സെക്കൻഡുകളുടെ സമയ വ്യത്യാസത്തിന്‍റെ പേരിലായിരുന്നു സംഘർഷം നടത്തിയത്. സ്റ്റാൻഡിൽ സുരക്ഷയ്ക്കായി രണ്ട് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്കായി പ്രത്യേകം പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാക്കിയിട്ടുണ്ട്.

എന്നാൽ ഇവരുടെ സേവനം സ്റ്റാൻഡിൽ കാര്യമായി ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ബസ് സർവീസിന്‍റെ പേരിൽ ചിലർക്ക് ബ്ലേഡ് പിരിവാണ് മുഖ്യ തൊഴിൽ. കൂടാതെ ബ്രോക്കറായി രംഗപ്രവേശം ചെയ്യുന്നവരുമുണ്ട്.

ചെറുകിട ബസ് ഉടമകൾക്കും ജീവനക്കാർക്കും ചെറിയ തുക ദിവസ പലിശക്ക് വായ്പ കൊടുത്ത് തിരിച്ചു പിടിക്കുന്നതാണ് ഇവരുടെ രീതി.

കൃത്യമായി തുക കൊടുക്കാതെ വന്നാൽ പിന്നെ ഭീഷണിയും അസഭ്യവർഷവും നടത്തും. വേണ്ടിവന്നാൽ കൈയേറ്റവും നടത്തും. ഇതിന്‍റെ പേരിൽ എന്തെങ്കിലും അതിക്രമം നടത്തിയാൽ പോലീസ് പിടികൂടിയാലും ഇവർ രാഷ‌്ട്രീയ പിൻബലത്തോടെ പുറത്തിറങ്ങും.