സൂര്യാതപം: മൃഗങ്ങൾക്കും സംരക്ഷണം വേണം
Monday, May 6, 2024 3:32 AM IST
തൊടുപുഴ: അതിരൂക്ഷമായ ചൂടും വരണ്ട കാലാവസ്ഥയും കന്നുകാലികളിലും പക്ഷികളിലും പല ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ്. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം പശുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമാണെന്നും അതിനാൽ ജില്ലയിലെ ക്ഷീര കർഷകർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

സൂര്യാതപ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണമെന്നും കന്നുകാലികളോ പക്ഷികളോ സൂര്യാതപത്താൽ ചത്താൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടർ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മാത്രമേ ജഡം മറവു ചെയ്യാവൂ.

മൃഗങ്ങൾക്ക് ശുദ്ധജലം യഥേഷ്ടം കുടിക്കാൻ നൽകണം. ഖരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ചിലകൾ, ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം.

വേനൽക്കാല ഭക്ഷണത്തിൽ ഉൗർജദായകമായ കൊഴുപ്പിന്‍റെയും മാംസ്യത്തിന്‍റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം. ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നല്കണം.

വൈക്കോൽ തീറ്റയായി നൽകുന്നത് രാത്രി മാത്രമായിരിക്കണം. മൃഗങ്ങളെ വെയിലത്ത് തുറസായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം.

കൃത്രിമ ബീജാധാനത്തിനു മുന്പും ശേഷവും ഉരുക്കളെ തണലിൽ തന്നെ നിർത്തുക. മേൽക്കൂരയ്ക്കു മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കും. ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.

എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം. തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്പ്രേ, ചുമരിലുറപ്പിക്കുന്ന ഫാൻ എന്നിവ ഉപയോഗിക്കാം. തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം. അമിതമായ ഉമിനീരൊലിപ്പിക്കൽ, തളർച്ച, പൊള്ളൽ തുടങ്ങി സൂര്യാതപത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

വരൾച്ച: കൃഷി ഉന്നതതല സംഘം ഇന്നു ജില്ലയിൽ

ഇടുക്കി: കടുത്ത വരൾച്ച മൂലം കാർഷിക മേഖലയിലുണ്ടായ ആഘാതം വിലയിരുത്തുത്തതിനായി കൃഷി മന്ത്രിയുടെ നിർദേശപ്രകാരം കാർഷിക വിദഗ്ധർ ഉൾപ്പെടുന്ന ഉന്നതതല സംഘം ഇന്നും നാളെയും നെടുങ്കണ്ടം മേഖലയിൽ സന്ദർശനം നടത്തും.

കനത്ത വേനൽച്ചൂട് മൂലം ജില്ലയിൽ 40.60 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. 12,078 കർഷകരുടെ 2092.28 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. കുരുമുളക് , ഏലം കൃഷിയ്ക്കാണ് വൻ തോതിൽ നാശനഷ്ടം നേരിട്ടത്.

ഏലം കൃഷി കൂടുതലായുള്ള നെടുങ്കണ്ടം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ വിളനാശമുണ്ടായത്. കൂടാതെ വാഴ, ജാതി, കൊക്കോ, ഗ്രാന്പു തുടങ്ങിയ കൃഷികളും നശിച്ചിട്ടുണ്ട്.