ജില്ലയെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കണം: സിപിഎം
Monday, May 6, 2024 3:39 AM IST
ചെറുതോണി: ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര കൃഷി മന്ത്രിക്കും വാണിജ്യ മന്ത്രിക്കും സിപിഎം നിവേദനം നൽകി. പുനർകൃഷിക്ക് പ്രത്യേക പാക്കേജ് അനുവദിച്ച് കർഷകരെ സംരക്ഷിക്കണം.

പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്തെ ഏലം കൃഷി ഉണങ്ങി നശിച്ചു. സ്പൈസസ് ബോർഡ് വഴി അടിയന്തര സഹായം നൽകാൻ കേന്ദ്രം തയാറാകണം.

ഏലം, തേയില, കുരുമുളക് ,ജാതി, ഗ്രാന്പു, കൊക്കോ തുടങ്ങിയ കൃഷികളും ഉണങ്ങി. ജല ദൗർലബ്യം എല്ലായിടത്തും വ്യാപിക്കുകയാണ്.

വരൾച്ചയിൽ കൃഷിനാശം നേരിട്ടവർക്ക് ആശ്വാസ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. കേന്ദ്ര സർക്കാരിന് വർഷംതോറും വൻതുകയുടെ വിദേശ നാണ്യം നേടിക്കൊടുക്കുന്ന ജില്ലയിലെ കാർഷിക മേഖലയെ പുനരുദ്ധരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടു വരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുന്നതിനാവശ്യമായ റിപ്പോർട്ടുകൾ നൽകാൻ സംസ്ഥാന സർക്കാരിനോടും ജില്ലാകളക്ടറോടും ആവശ്യപ്പെടുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.