മേൽപ്പാലം നിർമാണം വൈകുന്നു! കുരുക്കഴിയാതെ കോ‍യന്പത്തൂർ
Monday, April 29, 2024 1:14 AM IST
കോയമ്പത്തൂർ : സിംഗനല്ലൂരിൽ 141 കോടിയുടെ മേൽപ്പാലത്തിന്‍റെ നിർമാണത്തിനായി മൂന്ന് തവണ ടെൻഡർ നോട്ടീസ് നൽകിയിട്ടും പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് ആരും മുന്നോട്ടുവരാത്തത് തിരിച്ചടിയാകുന്നു. ചെന്നൈ കഴിഞ്ഞാൽ കോയമ്പത്തൂരിലാണ് ഏറ്റവും കൂടുതൽ വാഹന ഗതാഗതമുള്ളത്.

കേരളത്തിലേക്കുള്ള പ്രവേശന കവാടമായ കോയമ്പത്തൂരിൽ കോളജുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

അതിനാൽ പ്രതിദിനം കോയന്പത്തൂർ നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാകുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. നാല് പ്രധാന റോഡുകൾ ചേരുന്ന ഈ ഭാഗത്താണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.

ഫലമായി സിംഗനല്ലൂരിൽ പുതിയ മേൽപ്പാലം നിർമിക്കാൻ അഞ്ചു വർഷമായി പദ്ധതിയിട്ടെങ്കിലും നടപ്പാക്കാനായില്ല.

ടെൻഡർ‌ വിളിച്ചെങ്കിലും മേൽപ്പാലം പണികൾ തുടങ്ങാനായിട്ടില്ല. ‌‌
സിംഗനല്ലൂർ മേൽപ്പാലത്തിന് പദ്ധതി വിലയിരുത്തൽ കുറവായതിനാൽ പുനർമൂല്യനിർണയത്തിന് ദേശീയപാത അഥോറിറ്റി മുന്നോട്ടുവരണമെന്നും അതിനുശേഷം മാത്രമേ മേൽപ്പാലം ടെൻഡർ ചെയ്യാൻ കന്പനികൾ മുന്നോട്ടുവരരൂ എന്നും റിപ്പോർട്ടുകളുണ്ട്.