ആനമൂളി ആദിവാസി കോളനിയിലെ കുടിവെള്ളപദ്ധതി ഉടൻ പൂർത്തിയാക്കും
Tuesday, April 30, 2024 7:13 AM IST
മണ്ണാർക്കാട് : രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന തെങ്കര ആനമൂളി ആദിവാസി കോളനിയിയിൽ ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ച കുടിവെള്ള പദ്ധതി ഉടൻ പൂർത്തിയാക്കും. ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ കോളനി സന്ദർശിക്കുകയും കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കോളനി വികസനത്തിനായി വകയിരുത്തിയിട്ടുള്ള തുകയിൽ കുടിവെള്ളത്തിന് മുന്തിയ പരിഗണന നൽകും.

കിണർ ആഴം കൂട്ടിയും കോളനിക്കുസമീപമുള്ള കുഴൽകിണർ നവീകരിച്ചും വെള്ളത്തിന്‍റെ ലഭ്യത വർധിപ്പിക്കും. കോളനിയിലെ കിണർ അറ്റകുറ്റപ്രവർത്തികൾ നടത്തിയും കുടിവെള്ളം ലഭ്യമാക്കും. കോളനി നിവാസികൾ ഉന്നയിച്ച മറ്റു പരാതികളും പരിശോധിച്ച് പരിഹരിക്കാൻ നടപടിയുണ്ടാക്കാനും തീരുമാനമായി.
വാർഡ് മെംബർ ടി.കെ. സീനത്ത്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ രാജേഷ്, ആരതി, മുൻ മെമ്പർ ടി.കെ. ഫൈസൽ, കരാറുകാരൻ എന്നിവരും ഊരുമൂപ്പത്തി ഷൈലജയുടെ നേതൃത്വത്തിലുള്ള കോളനിനിവാസികളും സംബന്ധിച്ചു.