മംഗലം- ഗോവിന്ദാപുരം പാതയിൽ കുഴിയടച്ച് താത്കാലിക പരിഹാരം
Tuesday, April 30, 2024 7:13 AM IST
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കുഴിയടയ്ക്കൽ തുടങ്ങി. വലിയ കുഴികൾ അടച്ച് താത്കാലിക പരിഹാരമാണുണ്ടാക്കുന്നത്. എന്നാൽ മംഗലംപാലം മുതൽ വള്ളിയോട് പോളിടെക്നിക് കോളജ് വരെയുള്ള ഭാഗം റീടാറിംഗ് നടത്തുമെന്നും അധികൃതർ പറഞ്ഞു.

കേന്ദ്രസർക്കാരിന്‍റെ റോഡ് വികസന പദ്ധതിയിൽ സംസ്ഥാനപാതയെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുപറഞ്ഞ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നല്ല രീതിയിലുള്ള റീടാറിംഗ് വർക്കുകൾ റോഡിൽ നടന്നിട്ടില്ല.

ഇതുമൂലം വലിയ കുഴികളാണ് പലഭാഗത്തും. കേന്ദ്രസർക്കാരിന്‍റെ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി പാത ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനം റോഡിന്‍റെ നിലവിലുള്ള വികസനവും തടസപ്പെടുത്തിയ സ്ഥിതിയിലാണിപ്പോൾ.

ഇതിനിടെ അഞ്ചുവർഷം മുമ്പ് പാതയുടെ പല ഭാഗത്തായി പത്തും പതിനഞ്ചും മീറ്റർ പുറകോട്ടുനീങ്ങി റോഡ് വികസനത്തിനു ഏറ്റെടുക്കുന്ന സ്ഥലമാണെന്നുപറഞ്ഞ് മാർക്ക് ചെയ്യുന്ന പ്രവൃത്തി നടന്നിരുന്നു.

ഇതു ജനങ്ങളിലും വലിയ ആശങ്ക ഉണ്ടാക്കി. ഈ വിധം റോഡ് വികസനം നടന്നാൽ നൂറുകണക്കിന് വീടുകൾ പൊളിച്ചു മാറ്റേണ്ടിവരുന്ന സ്ഥിതിയുണ്ടാകും. ഇതിൽ ഏതുതരം വികസനമാണ് നടക്കാനിരിക്കുന്നത് എന്ന് ഇനിയും വ്യക്തമല്ല.