രണ്ട് ആംബുലൻസുകളും നെല്ലിയാന്പതി പഞ്ചായത്തു വളപ്പിൽ വിശ്രമത്തിൽ
Tuesday, April 30, 2024 7:13 AM IST
നെന്മാറ: നെല്ലിയാമ്പതി പഞ്ചായത്ത് വളപ്പിൽ ദുരിതക്കാഴ്ചയായി രണ്ട് ആംബുലൻസുകളുടെ സുഖനിദ്ര. തോട്ടം മേഖലയിലെ തൊഴിലാളികൾക്കും ആദിവാസികൾക്കും സഹായകമാകുന്ന രീതിയിൽ ഉപയോഗിക്കേണ്ട ആംബുലൻസുകളാണ് സർവീസ് നടത്താതെ തുരുന്പെടുത്തു നശിക്കുന്നത്.

നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിനു പരിപാലനച്ചെലവ് കണ്ടെത്താൻ കഴിയാത്തതിനാലാണ് രണ്ട് ആംബുലൻസുകളും നശിക്കുന്നത്. 2010ൽ 8.50 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യ ആംബുലൻസ് വാങ്ങിയത്. ഡ്രൈവറുടെ ശമ്പളം, പരിപാലനച്ചെലവ് എന്നിവ തനതു ഫണ്ടിൽനിന്നു കണ്ടെത്താൻ കഴിയാതെ വന്നതോടെ വാങ്ങി ഒരുവർഷത്തിനുശേഷം ആംബുലൻസ് നിർത്തിയിട്ടു.

പഞ്ചായത്ത് ഓഫീസിനുമുന്നിൽ നിർത്തിയിട്ട ആംബുലൻസ് വർഷങ്ങൾ കഴിഞ്ഞതോടെ തുരുമ്പെടുത്ത് നശിച്ചുതുടങ്ങി.

കോവിഡ്‌കാലത്ത് താത്കാലികമായി 108 ആംബുലൻസിന്‍റെ സേവനം നെല്ലിയാമ്പതിയിലേക്ക് ലഭിച്ചതോടെ പ്രദേശവാസികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ, കോവിഡ്‌കാലത്തിനുശേഷം ആംബുലൻസ് തിരിച്ചെടുത്തതോടെ വീണ്ടും ദുരിതത്തിലായി. ഇതോടെയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം രമ്യ ഹരിദാസ് എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നു ആധുനികസൗകര്യങ്ങളോടെയുള്ള ആംബുലൻസ് അനുവദിച്ചത്.

എന്നാൽ പ്രവർത്തിപ്പിക്കാൻ ആവശ്യമായ തനതുഫണ്ട് പഞ്ചായത്തിൽ ഇല്ലാത്തതിനാൽ ഇതും ഷെഡിൽ തന്നെ നിന്ന് കമ്പനി ഗ്യാരണ്ടി പോലും തീർന്നു. കുരങ്ങുകൾ ചില്ലുകളും മറ്റും തകർക്കുകയും, ടയറുകൾ വർഷങ്ങളായി നിന്നു ദ്രവിക്കുകയും ചെയ്തു.

ലക്ഷങ്ങൾ വിലയുള്ള ആംബുലൻസുകൾ നശിക്കുന്നതിലും പഞ്ചായത്തും സർക്കാരും സാങ്കേതിക കാരണങ്ങൾ പറഞ്ഞു സമയം കളയുന്നതായാണ് പ്രദേശവാസികളുടെ പരാതി.
ആംബുലൻസുകളുടെ പരിപാലനച്ചെലവ് ഗ്രാമപ്പഞ്ചായത്ത് സ്വന്തംനിലയിൽ കണ്ടെത്തണമെന്ന പുതിയ സർക്കാർ നിർദേശം കൂടിവന്നതോടെ പ്രദേശവാസികൾക്ക് ആംബുലൻസ് സൗകര്യം ലഭിക്കാതായി.

പ്രതിദിനം നൂറുകണക്കിന് സഞ്ചാരികളെത്തുന്ന നെല്ലിയാമ്പതിയിൽ അത്യാഹിതം സംഭവിച്ചാൽ 30 കിലോമീറ്റർ അകലെ യുള്ള നെന്മാറയിലാണ് ചികിത്സാസൗകര്യമുള്ളത്. മിക്കപ്പോഴും ജീപ്പുകളിലാണ് നെന്മാറയിലെ ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ നെന്മാറയിൽ നിന്നു ആംബുലൻസ് വിളിക്കേണ്ട സ്ഥിതിയാണ്.

ഇത് പ്രദേശവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്. വരുമാനം കുറവായതിനാൽ തനതുഫണ്ട് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും തോട്ടം മേഖലയെന്ന പരിഗണന നൽകി പദ്ധതിവിഹിതം ഉപയോഗിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് സർക്കാരിനു കത്ത് നൽകി കാത്തിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്.

ജോജി തോമസ്