ആശയക്കുഴപ്പം ഒഴിവായി; താലൂക്ക് ഓഫീസിനു മുന്നിൽ പുതിയ ബോർഡ്
Wednesday, May 1, 2024 12:38 AM IST
ആലത്തൂർ: ഇപ്പോൾ താലൂക്ക് ഓഫീസിന്‍റെ പ്രധാന കവാടത്തിനു മുമ്പിൽ വരുന്ന സാധാരണക്കാർക്ക് സംശയലേശമെന്യെ കടന്നു ചെല്ലാം. താലൂക്ക് ഓഫീസ്, ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, സബ് ജയിൽ എന്നിവ വ്യക്തമായി കാണുന്ന തരത്തിലുള്ള പുതിയ ബോർഡ് സ്ഥാപിച്ചതോടെയാണ് ഇത് സാധ്യമായത്.

ചെറിയ ബോർഡിൽ കവാടത്തിന്‍റെ ഒരു വശത്ത് ഓഫീസുകളുടെ പേരുകൾ പ്രദർശിപ്പിച്ചിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നേരത്തെ താലൂക്ക് ഓഫീസിന്‍റെ പ്രധാന കവാടത്തിൽ ജനസേവനകേന്ദ്രം എന്നാണ് എഴുതി വച്ചിരുന്നത്. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

താലൂക്ക് ഓഫീസ് അങ്കണത്തിൽ പണി നടന്നുകൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് ജനസേവന കേന്ദ്രം പ്രവർത്തനക്ഷമമാകുന്നത്. ഇവിടെ സ്ഥാപിക്കേണ്ട ബോർഡ് പ്രധാന കവാടത്തിൽ സ്ഥാപിച്ചതാണ് ഇവിടേക്ക് വരുന്ന ആളുകൾക്ക് സംശയം ഉണ്ടാക്കിയത്.