അപ്പർ ഭവാനി ഡാമിൽനിന്നും പുഴയിലേക്കു വെള്ളം തുറന്നു
Wednesday, May 1, 2024 12:38 AM IST
അഗളി: അട്ടപ്പാടിയുടെ ജീവനാഡിയായ ഭവാനിപ്പുഴ വരണ്ടുങ്ങിയ സാഹചര്യത്തിൽ അപ്പർ ഭവാനി ഡാമിൽനിന്നും ഭവാനിപ്പുഴയിലേക്ക് വെള്ളം തുറന്നുവിട്ടു. ഇന്നലെ രാത്രി ഏഴോടെയാണ് പുഴയിലേക്ക് വെള്ളം തുറന്നുവിട്ടത്.

അഞ്ചുമണിക്കൂർ സമയത്തിനു ശേഷമാണ് അട്ടപ്പാടി ജനവാസ കേന്ദ്രത്തിലേക്ക് വെള്ളമെത്തിയത്. പുഴയിൽ വെള്ളം അധികരിക്കുമെന്നും ജനങ്ങൾ കരുതിയിരിക്കണമെന്നും പോലീസും ബന്ധപ്പെട്ട വകുപ്പുകളും നേരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അപ്പർ ഭവാനി ഡാമിൽ നിന്നും ഭവാനിപ്പുഴയിലേക്ക് വെള്ളം തുറന്നു വിടണമെന്ന ആവശ്യം മാസങ്ങളായി ഉന്നയിച്ചു വരികയായിരുന്നു.ഏതാനും ആഴ്ചകളായി ഭവാനിപ്പുഴ വറ്റിവരണ്ട നിലയിലായിരുന്നു.
കുടിവെള്ളത്തിനു വരെ ഗുരുതരമായ ക്ഷാമമാണ് നേരിട്ടിരുന്നത്. പുതൂർ പഞ്ചായത്തിലൂടെ ഒഴുകി ചാവടിയൂരിൽ ഭവാനിപ്പുഴയിൽ ലയിക്കുന്ന വരഗാർ പുഴയിലും വെള്ളം വറ്റി.

കേരള- തമിഴ്നാട് അതിർത്തി പങ്കിടുന്ന കൊടുങ്ങര പ്പള്ളവും മരുപ്രദേശമായി മാറി. മുത്തികുളം വനമേഖലകളിൽ നിന്നും ഒഴുകിയെത്തുന്ന ശിർവാണി പുഴയും ഇടമുറിയുന്ന അവസ്ഥയിലാണ്.

ഓർമയിൽ ആദ്യമായാണ് ഭവാനിപ്പുഴ ഇത്രമാത്രം വറ്റി വരളുന്നതെന്ന് പഴമക്കാർ പറയുന്നു. 1982-83 കാലഘട്ടത്തിൽ മൺസൂൺ മഴ പതിക്കാതെ അട്ടപ്പാടി വൻ വരൾച്ച നേരിട്ടപ്പോൾ പോലും ഭവാനിപ്പുഴ ഇടമുറിഞ്ഞിരുന്നില്ലന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.

അപ്പർഭവാനി ഡാം തുറന്നു വിട്ടതോടെ പുതൂർ പഞ്ചായത്തിലെ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.