പാലിക്കാം, ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശങ്ങൾ
Wednesday, May 1, 2024 12:38 AM IST
*പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

*ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും കായിക വിനോദങ്ങളും മറ്റുപ്രവർത്തനങ്ങളും പൂർണമായും നിർത്തിവയ്ക്കുക.

*ധാരാളമായി വെള്ളം കുടിക്കുക.

*അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുന്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

*കായികാധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ചുകൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.

*നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് പൂർണമായും ഒഴിവാക്കുക.

*വൈദ്യുത ഉപകരണങ്ങൾ ചൂടുപിടിച്ചും വയർ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാൽ ഓഫീസുകളിലും വീടുകളിലും ഉപയോഗശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്.
*വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

*മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങൾ, ചപ്പുചവറുകളും ഉണങ്ങിയ പുല്ലുമുള്ള ഇടങ്ങൾ എന്നിവടങ്ങളിൽ തീപിടുത്ത സാധ്യത കണക്കിലെടുത്ത് കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം.

*തൊഴിലുറപ്പ് പ്രവർത്തകരും മാധ്യമപ്രവർത്തകരും പുറം തൊഴിലിൽ ഏർപ്പെടുന്നവരും പോലീസ് ഉദ്യോഗസ്ഥരും പകൽ 11 മുതൽ വൈകുന്നേരം മൂന്നുവരെ കുട ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യണം.

*വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന പരിപാടികൾ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ പകൽ 11 മുതൽ മൂന്നുവരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.

*കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റുരോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം.

*എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റിവയ്ക്കുന്നത് ഉചിതമായിരിക്കും.

*പൊതുജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരാകണം.