x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉദയഗിരിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു


Published: December 28, 2025 07:45 AM IST | Updated: December 28, 2025 07:45 AM IST

കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ ജനവാസ മേഖലയായ ജയഗിരിയിലും മണ്ണാത്തിക്കുണ്ടിലും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ജയഗിരിയിലെ മനയാനിയിൽ ജോർജ്, മണ്ണാത്തിക്കുണ്ടിലെ ഇരണയ്ക്കൽ ടോമി എന്നിവരുടെ തെങ്ങ്, കവുങ്ങ്, കൊക്കോ, വാഴ തുടങ്ങിയവയാണ് നശിപ്പിച്ചത്.

കുറച്ചു കാലമായി പ്രദേശത്ത് കാട്ടാന ശല്യമില്ലായിരന്നു. ഇതിനിടെയാണ് കാട്ടാനകൾ കഴിഞ്ഞ ദിവസം കൂട്ടമായി കൃഷിയിടങ്ങളിലെത്തിയത്.

നാശനഷ്ടം നേരിട്ട കൃഷിയിടങ്ങൾ ഉദയഗിരി പഞ്ചായത്ത് പ്രസിഡന്‍റ് ടെസി ആലുംമൂട്ടിൽ, പഞ്ചായത്തംഗം ബാബു പറപ്പള്ളിൽ, വനംവകുപ്പ് ഉദ്യോഗസ്ഥരായ മനോജ്, ഷൈന എന്നിവർ സന്ദർശിച്ചു.

Tags : nattu vishesham Wildfires widespread

Recent News

Corehub Up