ഉപവാസം
ഉപവാസം
വരണ്ടുണങ്ങിയ മണലാരണ്യത്തിലെ അവന്‍റെ ഉപവാസത്തിനു തീവ്രത ഏറെയായിരുന്നു. കാഠിന്യമുള്ള കല്ലുകഷണങ്ങളെപ്പോലും മൃദുവായ അപ്പത്തുണ്ടുകളാക്കി മാറ്റാൻ ശേഷിയുള്ളവൻ ഒട്ടിയ വയറും, വരണ്ട തൊണ്ടയുമായി ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി. ഒരു പച്ചമനുഷ്യനായിരുന്നിട്ടും അവനത് അനായാസം സാധിച്ചു.

ഉപവാസത്തെ സാധാരണ രീതിയിൽ ജലപാനമില്ലാതെയുള്ള വ്രതാനുഷ്ഠാനമായി നിർവചിക്കാം. എന്നാൽ, അതിലുപരി അത് ഒരു "കൂടെവസിക്കൽ’ ആണ്. അദൃശ്യനായ ഈശ്വരന്‍റെ അടുത്തിരിക്കൽ. ഭൗമികമായവയിൽനിന്നുള്ള ഒരകലവും ദൈവികമായതിനോടുള്ള ഒരടുപ്പവും. ഉപവാസത്തിൽ ചില ഉപേക്ഷിക്കലുകളുണ്ട്. ഒന്നിന്‍റെ കൂടെയായിരിക്കണമെങ്കിൽ മറ്റു പലതിനോടുമുള്ള കൂട്ട് വേണ്ടെന്നുതന്നെ വയ്ക്കണം. അതിനാൽത്തന്നെ പരിത്യാഗത്തിന്‍റെ പാതയാണ് ഉപവാസത്തിന്‍റേത്. പലതിൽനിന്നും വിടുതൽ നേടിക്കൊണ്ട് പരാശക്തിയായ ദൈവത്തോടുള്ള ഒരു ഒട്ടിച്ചേരലാണ് ഉപവസിക്കുന്നവർക്കു സാധ്യമാകുക.

നമ്മുടെ രക്ഷകന്‍റെ അകലങ്ങളും അടുപ്പങ്ങളുമൊക്കെ നമുക്കുവേണ്ടിയായിരുന്നു. ജഡികമോഹങ്ങളിൽനിന്നും, പ്രലോഭനങ്ങളിൽനിന്നും നമ്മെ അകറ്റിനിർത്താൻ. ദൈവമക്കളായ നമ്മുടെ ആത്യന്തികമായ അടുപ്പം ആരോടായിരിക്കണമെന്നു പഠിപ്പിക്കാൻ. ഓർക്കണം, കർത്താവിനോടുകൂടെ വസിക്കാനുള്ള നിയോഗമാണ് നമ്മുടേത്. അതിന്, അവനുമായി ചേർന്നുപോകാത്ത പലതിൽനിന്നും നാം വിട്ടുനില്ക്കേണ്ടതുണ്ട്.


ലൗകികമായ ബന്ധങ്ങളിൽ നിന്നൊക്കെ മോചനം നേടിയാലേ അവനോട് അടുത്തു നില്ക്കാനാവൂ. ആയതിനാൽ, ജീവിതമാകുന്ന മരുഭൂമിയിലെ പാപപ്രേരണകളെയും പ്രലോഭനങ്ങളെയും അകറ്റിനിർത്താനുള്ള വഴികൾ ആരായാം. ആവശ്യമായ തീരുമാനങ്ങളെടുക്കാം. ആഹാരപാനീയങ്ങളെ മാത്രമല്ല, നമ്മിലെ ആത്മീയമനുഷ്യനെ കളങ്കപ്പെടുത്തുന്ന സകല തിന്മകളെയും വർജിക്കാം.

ഈ തപസുകാലത്ത് അല്പംകൂടി സമയവും സ്ഥലവും ദൈവത്തിനും ദൈവികമായവയ്ക്കുമായി നീക്കിവയ്ക്കാം. ദൈവത്തിന്‍റെ നിഴലാകാം. വചന വായന, പരിഹാര പ്രവൃത്തികൾ, യോഗ്യതയോടെയുള്ള കൂദാശാ സ്വീകരണം എന്നിവയിലൂടെ നമ്മിലെ ദൈവികതയുടെ കനലിനെ കൂടുതൽ ജ്വലിപ്പിക്കാം.

ചില വർജനങ്ങളോടൊപ്പം ആത്മീയമായ മറ്റുചില ആർജവങ്ങളുടേതുമായിരിക്കട്ടെ നോന്പുകാലം. ഒപ്പം, ആർക്കും ഉതപ്പു കൊടുക്കാതിരിക്കാം. നമ്മുടെ ഉത്തമമായ ജീവിതമാതൃക കർത്താവിങ്കലേക്ക് അടുക്കാൻ ചുറ്റുമുള്ളവർക്ക് പ്രചോദനമാകട്ടെ. അനുതാപത്തിലൂടെയും അനുരഞ്ജനത്തിലൂടെയും ദൈവത്തോടും സഹജീവികളോടും ഉപവസിക്കാം, ഉപഗമിക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.