പരിഹാസം
പരിഹാസം
പടയാളികൾക്കും പരിസേവകർക്കും പരിഹാസപാത്രമായി പ്രത്തോറിയത്തിൽ അവൻ നിന്നു. കാട്ടുജന്തുക്കളുടെ കൂട്ടത്തിലകപ്പെട്ട ഒരു ആട്ടിൻ കുട്ടിയെപ്പോലെ ആ കാപാലികരുടെ ക്രൂരവിനോദങ്ങൾക്ക് ആ ഇരവിൽ അവൻ ഇരയായി. പുച്ഛം പൂണ്ട നോട്ടവും പഥ്യമല്ലാത്ത പദപ്രയോഗങ്ങളുംകൊണ്ട് അവർ അവനെ അങ്ങേയറ്റം അവഹേളിച്ചു.

തന്‍റെ വാക്കുകളെ വൈദ്യമാക്കിയവന്‍റെ നേർക്ക് വാക്കുളുടെ വാൾത്തലകൾ വീശി അവർ വിനോദിച്ചു. മൊഴിയെണ്ണകൊണ്ട് സുഖപ്പെടുത്തിയവനെ മൊഴിമുനകൾകൊണ്ട് അവർ മുറിപ്പെടുത്തി. നാവിന്‍റെ കെട്ടുകളഴിച്ചവനെ നാവുകളാൽ തന്നെ അവർ നിന്ദിച്ചു. അപസ്തുതികൾ പാടി അപമാനിച്ചു.

ഒരു കോമാളിയുടെ മുന്പിലെന്നപോലെ അവന്‍റെ മുന്പിൽ പ്രണമിച്ചു തമസ്കരിച്ചു. മനുഷ്യനെന്ന മാന്യത പോലും അവർ അവനു അനുവദിച്ചില്ല. അസഭ്യവർഷത്തിന്‍റെ അങ്കിയുടുപ്പിച്ചു. അവനെ അണിയിച്ച അരുണവസ്ത്രവും, കൈയിൽ കൊടുത്ത ഞാങ്ങണയും പരിഹാസത്തിന്‍റെ പര്യായങ്ങളായി. ഭാരമുള്ള ഒരു പരിഹാസഹാരം തന്നെ അവർ അവനെ ചാർത്താതെ ചാർത്തി.

തന്നെ ചുറ്റിപ്പിടിച്ച ചാട്ടവാറുകളിലെ ചീളുകളും, കുന്തമുനകളുമൊക്കെ ഏല്പിച്ചതിനേക്കാൾ കഠോരമായ വേദന അവരുടെ നാവിൻതുന്പുകളിൽനിന്നും അവൻ അനുഭവിച്ചു. എന്നിട്ടും, പൊടിക്കുഞ്ഞിനെപോലും പരിഹസിക്കരുതെന്നു പഠിപ്പിച്ചവൻ അവയെല്ലാം സൗമ്യനായി സഹിച്ചു.

ചില "പ്രത്തോറിയം’ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടാവും. നിന്ദനമേറ്റു നാം ഒന്നുമല്ലാതായിപ്പോയ നിമിഷങ്ങൾ. പടുത്തുയർത്തിയ നിലയും വിലയുമൊക്കെ പൊടുന്നനെ പുഴയൊഴുക്കിൽപ്പെട്ടുപോയ അവസ്ഥ. വട്ടപ്പേരുള്ള കളിപ്പാട്ടങ്ങളായി മറ്റുള്ളവർക്കു മുന്പിൽ മാറിയ അവസരങ്ങൾ.


സ്വകുടുംബത്തിലും, സമൂഹത്തിലും, പ്രവർത്തനമേഖലകളിലും അപമാനിക്കപ്പെട്ടതിന്‍റെ വ്രണങ്ങൾ ഇന്നും കരിയാതെ കിടക്കുന്നുണ്ടാവാം. അവയൊന്നും നമ്മുടെ രക്ഷകന്‍റേതിന്‍റെ ഒരംശം പോലും ഉണ്ടാവില്ല. അത്രമാത്രം അവാച്യമായ അവഹേളനത്തിന്‍റെ വഴിയിലൂടെയാണ് അവൻ നടന്നു നീങ്ങിയത്. നമ്മെ അപമാനിച്ചവരോടു നിരുപാധികം പൊറുക്കാം. ഒപ്പം, ആരെയെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കിൽ പശ്ചാത്തപിക്കാം.

പരിഹാസമല്ല, പരിമളഹാസമാണ് നസ്രായനെ നായകനാക്കിയിട്ടുള്ള നമുക്ക് ഇണങ്ങുന്നത്. ഒരുത്തരെയും അവഹേളിക്കരുത്. സകലരിലും ദൈവികസാന്നിധ്യമുണ്ട്. സകലരേയും നമ്മേക്കാൾ മേന്മയുള്ളവരായി കാണാം. മറ്റുള്ളവരിൽ നമ്മുടെ മുഖം കാണാൻ കഴിഞ്ഞാൽ അവരെ അപമാനിക്കാൻ നമുക്കാവില്ല.

കുറവുകളുടെ പേരിൽ ആരെയും അവഹേളിക്കാതിരിക്കാം. വാക്കുകളെ വിശുദ്ധീകരിക്കാം. അവയുടെ മൂർച്ച മാറ്റാം. വാക്കുകളെ വാക്കത്തികളാക്കാതിരിക്കാം. നിന്ദനവാക്കുകളുടെയല്ല, വന്ദനവചസുകളുടെ കലവറയാകട്ടെ ഇനിമുതൽ നമ്മുടെ വായ്. അധരങ്ങളുടെ അശുദ്ധിയെ അകറ്റാം. അതിനായി വലിയനോന്പിനെ വചന പാരായണ സമയമാക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.