രൂപാന്തരീകരണം
രൂപാന്തരീകരണം
താബോർഗിരി അന്ന് തങ്കവർണമണിഞ്ഞു. സൂര്യവദനനും, ശുഭ്രവസ്ത്രധാരിയുമായ അവന്‍റെ സാന്നിധ്യത്താൽ ആ മലമുകൾ പ്രശോഭിതമായി. കണ്ടുനിന്ന ശിഷ്യർ കരതലങ്ങൾ ചേർത്തു കണ്ണുപൊത്തി. മേഘച്ചുരുളുകൾക്കുള്ളിൽനിന്ന് മോശയും ഏലിയായും അവനോട് സംസാരിക്കുന്നത് അവർ കേട്ടു.

സ്വർഗം നമ്മോടു സംഭാഷിക്കുന്ന നിമിഷങ്ങൾ നമ്മുടെ വിശ്വാസജീവിതത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അവന്‍റെ തനിരൂപത്തിലേക്കുള്ള ഒരു തിരിച്ചുപോകലായിരുന്നു അത്. ദൈവത്തിന്‍റെ ഛായയിലുള്ളവരും സൃഷ്ടിയുടെ മകുടവുമായ നമ്മുടെ തനിരൂപവും ഭാവവും ദൈവികമാണ്. അതിലേക്കുള്ള ഒരു തിരിച്ചുപോകൽ നമുക്കും അനിവാര്യമാണ്.

കണ്ടതൊക്കെയും കൈനീട്ടി പറിച്ചും, കിട്ടിയതൊക്കെ കടിച്ചുതിന്നും പിന്നിട്ട പാതകളിൽ പലവട്ടം നമ്മുടെ തനിരൂപത്തെ നാം കരിപിടിപ്പിച്ചിട്ടുണ്ടാവാം, തനിഭാവമായ സ്നേഹത്തെ കളങ്കപ്പെടുത്തിയിട്ടുണ്ടാവാം. നമ്മിലെ വിശുദ്ധിയുടെ വെണ്‍ശോഭയ്ക്ക് അശുദ്ധചിന്തകളാൽ മങ്ങലേല്പിച്ചിട്ടുണ്ടാവാം. നിരാശപ്പെടേണ്ട, വിശ്വാസികളായ നമുക്കുവെട്ടം ഇനിയും നഷ്ടമായിട്ടില്ല.

കാലത്തിനനുസരിച്ച് നമ്മുടെ ബാഹ്യരൂപത്തെ മാറ്റാൻ നാം പണിപ്പെടാറില്ലേ? മുഖകാന്തിക്കുള്ള മിനുക്കുകളും മുടി കറുപ്പിക്കുന്ന ലേപനങ്ങളും മേലഴക് കൂട്ടുന്ന മുന്തിയ ആടയാഭരണങ്ങളുമൊക്കെ നമ്മുടെ "ലുക്ക്’ വർധിപ്പിക്കാൻ ഉപയോഗിക്കാറില്ലേ? ഓർക്കണം, ഒന്നു കഴുകിയാൽ ഒഴുകിപ്പോകുന്ന സൗന്ദര്യമേ അവയ്ക്കൊക്കെ നല്കാനാവൂ.


നമ്മിലെ ആന്തരികമനുഷ്യന്‍റെ ആകാരഭംഗി മാത്രമേ ചിരകാലം നില്ക്കൂ. അതിലേക്കുള്ള ഒരു രൂപാന്തരീകരണം എന്നെങ്കിലും നമുക്കും സംഭവിക്കണം. ഇല്ലെങ്കിൽ, വെറുതെ വളർന്നൊടിഞ്ഞ ഒരു മരമായി ഒടുവിൽ കിടക്കേണ്ടിവരും. ജീവിതമാകുന്ന താബോറിൽ നമുക്കു തന്നെ നമ്മെ തിരിച്ചറിയാൻ കഴിയാത്ത വണ്ണം നാമും ഒരു രൂപാന്തരീകരണത്തിനു വിധേയരാകണം. അതിനുവേണ്ടി പ്രാർഥനയുടെ പാതയിലൂടെ ദൈവസാന്നിധ്യത്തിന്‍റെ മലചവിട്ടാം. സ്വർഗീയസംരക്ഷണത്തിന്‍റെ മേഘച്ചുരുളുകളാൽ മൂടപ്പെടാൻ നമ്മെത്തന്നെ വിട്ടുകൊടുക്കാം. സ്വായത്തമായ ദൈവാനുഭവത്തെ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മലയിറങ്ങി വരാം. നമ്മുടെ അനുഭവം മറ്റുള്ളവർക്കും അനുഗ്രഹമായി മാറട്ടെ.

പുതിയ രൂപം പൂകുക എന്നല്ല, പ്രഥമരൂപഭാവങ്ങളെ പ്രകാശിപ്പിക്കുക എന്നാണ് ഇതിനാൽ അർഥമാകുന്നത്. നാം രൂപാന്തരപ്പെടുന്പോൾ നാം ആയിരുന്ന ഇടം, കുടുംബം, ബന്ധങ്ങൾ, പ്രവർത്തനമേഖലകൾ എന്നല്ല, പ്രപഞ്ചം മുഴുവൻ രൂപാന്തരപ്പെടും. പ്രകാശമുള്ളവരാകാം, അപ്പോൾ ചുറ്റുപാടൊക്കെയും പ്രഭാമയമാകും. ജീവിതയാത്രയിൽ എവിടെയെങ്കിലുംവച്ച് വ്യക്തിപരമായ ഒരു താബോറനുഭവം സാധ്യമാകാൻ പ്രാർഥിക്കാം. നോന്പിന്‍റെ നാളുകൾ വെളിച്ചത്തിന്‍റെ നാളുകളാവട്ടെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.