മടിശയ്യ
മടിശയ്യ
മൃതനായ മകനു കിടക്കാൻ മലമുകളിൽ ആ മാതൃമടി സജ്ജമായി. കാലിത്തൊഴുത്തിൽ ചോരക്കുഞ്ഞായി പിറന്നവനുവേണ്ടി താൻ ആദ്യമായി വാത്സല്യത്തോടെ വിടർത്തിയ മടിത്തട്ട് കാൽവരിയിലെ കുരിശിൻ ചുവട്ടിൽ അവസാനമായി അവൾ വിരിച്ചിട്ടു. മൂന്നാണികളിൽനിന്ന് എടുക്കപ്പെട്ടവന് അമ്മമടിയിൽ അല്പനേരം അന്ത്യശയനം. മക്കളെത്ര വളർന്നാലും മാതാപിതാക്കളുടെ മടിത്തട്ടിനെക്കാൾ വലുതാവില്ലല്ലോ.

കാലിത്തൊഴുത്തിലെന്ന പോലെ കാൽവരിയിലും ആ തുണിത്തൊട്ടിലിൽ അവനൊരു ചോരക്കുഞ്ഞുതന്നെ. ഉദരത്തിൽ ഉയിരോടെ വഹിച്ചവനെ നിർജീവനായി തന്‍റെ ഉത്സംഗത്തിൽ അവൾ വഹിച്ചു. മക്കളുടെ മരണമാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ വേദന. തനിക്കു തലചായ്ക്കാൻ മണ്ണിൽ ഇടമില്ലെന്നു വിളിച്ചുപറഞ്ഞവൻ ഈ ഇത്തിരി മടിയിടത്തെ വിസ്മരിച്ചിരുന്നോ?

അതുകൊണ്ടാവാം അവനു മാത്രമായി ആ കുന്നിൻമീതെയും അവൾ തന്‍റെ മൃദുമടിശയ്യ മറക്കാതെ ഒരുക്കിവച്ചിരുന്നത്. ജീവിതത്തിൽ ദൈവത്തെ മുറുകെപ്പിടിക്കുന്നവർക്കു മനോദുഃഖങ്ങളുടെ മലമുകളിൽപോലും ശാന്തമായി കഴിയാൻ ഒരു മടിയോളമെങ്കിലും ഇടം അവിടുന്ന് മാറ്റിവയ്ക്കുമെന്നുള്ള ഉറപ്പ്.

മാതാപിതാക്കളാകാനുള്ള വിളി മഹനീയമായ ഒന്നാണ്. ഉത്തരവാദിത്തമുള്ള രക്ഷാകർത്താക്കളായി ജീവിക്കാനാണ് സഭ ദന്പതിമാരെ ആഹ്വാനം ചെയ്യുന്നത്. കുഞ്ഞുങ്ങൾക്കു ജന്മം നല്കി വിശ്വാസത്തിലും വിജ്ഞാനത്തിലും അവരെ വളർത്തി സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്യുന്ന ഉത്തമ വ്യക്തിത്വങ്ങളാക്കി മാറ്റാനുള്ള ദൗത്യമാണ് അവർക്കുള്ളത്.


മാതൃപിതൃത്വങ്ങൾക്കു മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന, ഗർഭപാത്രങ്ങളെ കൊലക്കളങ്ങളായി മാറ്റുന്ന, കാമവെറിപൂണ്ടു കുരുന്നുകളെ കഴുത്തുഞെരിച്ചും ചുവരിലടിച്ചുമൊക്കെ കുരുതികൊടുക്കുന്ന അപ്പനമ്മമാരുള്ള ലോകത്തിൽ മാതൃകാമാതാപിതാക്കളാവുക എന്നത് ഗൗരവമേറിയ ഒരു ഉത്തരവാദിത്തമാണ്. മാതൃപിതൃത്വങ്ങളുടെ മഹനീയത കാത്തുസൂക്ഷിക്കാം.

അപ്പനമ്മമാരായിരിക്കുന്നതിൽ അഭിമാനിക്കാം. കുടുംബാംഗങ്ങൾക്ക് എപ്പോഴും അഭയമേകുന്ന മടിയിണകളായിരിക്കട്ടെ മാതാപിതാക്കളുടേത്. ആ ടെയെങ്കിലുമൊക്കെ മടിയിലിരുന്നു വളർന്നവരല്ലേ നാമും? ആരുടെയെങ്കിലുമൊക്കെ മടിയിൽക്കിടന്നായിരിക്കാം ചിലപ്പോൾ മരിക്കുന്നതും. മാതാപിതാക്കളോ സഹോദരങ്ങളോ ഒക്കെ മടിയിലിരുത്തി നമ്മെ പഠിപ്പിച്ച നല്ല പാഠങ്ങളൊന്നും മറക്കാതിരിക്കാം.

മടിത്തട്ട് കനിവിന്‍റെയും കരുതലിന്‍റെയും ഇടമാണ്. മറ്റുള്ളവരെപ്പറ്റി ചിന്തയും ശ്രദ്ധയും ഉള്ളവർക്കു മാത്രമേ മടിയുടെ ആവശ്യമുള്ളൂ. മറുള്ളവരുടെ നിസഹായതകളിൽ അവർക്കായി മടിയൊ രുക്കാൻ മടിക്കരുത്. ഒപ്പം, മാതാവിന്‍റെ മടിയിലൂടെ നാം യഥർഥത്തിൽ ആയിരിക്കേണ്ട പരലോകത്തെ പിതൃമടിയിലേക്കു പോകാനുള്ള വിളിയാണ് നമ്മുടേത് എന്നുകൂടി ഓർക്കാം. മറിയത്തിന്‍റെ മടിയായിരിക്കണം ഓരോ ക്രിസ്ത്യാനിയുടെയും മൃതിമഞ്ചം. അതിന് “അവൻ പറയുന്നതു പോലെ ചെയ്യുവിൻ’ എന്നുള്ള ആ അമ്മമൊഴികൾ അനുസരിക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.