ഐശ്വര്യം
ഐശ്വര്യം
ക്രിസ്മസ് , നാം പരസ്പരം സ്നേഹത്തോടെ ആശംസകൾ കൈമാറുന്ന അവസരമാണ്. ഒരു വ്യക്തി മറ്റൊരുവ്യക്തിക്ക് നൽകാൻ കഴിയുന്ന അതിസുന്ദരമായ ഒരു ആശംസയോടെയാണ് യോഹന്നാൻ ശ്ലീഹായുടെ മൂന്നാമത്തെ ലേഖനം ആരംഭിക്കുന്നത്.

" വാത്സല്യഭാജനമേ, നിന്‍റെ ആത്മാവ് ക്ഷേമ സ്ഥിതിയിലായിരിക്കുന്നതുപോലെ തന്നെ, എല്ലാ കാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെ എന്നും നി ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാൻ പ്രാർഥിക്കുന്നു. (3 യോഹ 1:2 ).

നമ്മുക്ക് ജീവിതത്തെ ക്ഷേമ സ്ഥിതിയിലാക്കാം. ജീവിക്കാനുള്ള വ്യഗ്രതയിൽ നാം ജിവിതത്തിന്‍റെ കാതലായ അംശം, ആത്മാവിനെ മറക്കാതിരിക്കാം. അതിനായി നമ്മുടെ ഹൃദയത്തിൽനിന്നു ദൈവത്തിലേക്കുള്ള ദൂരം കുറയ്ക്കാം. റഷ്യൻ സാഹിത്യകാരൻ ദസ്തയേവ്സ്കി ശ്രദ്ധേയമായ ഒരു മുന്നറിയിപ്പു നല്കുന്നുണ്ട് .

" തന്നോടു തന്നെ നുണ പറയുകയും അതു വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തിക്ക് സത്യം തിരിച്ചറിയുവാനുള്ള കഴിവ് നഷ്ടപ്പെട്ടു പോകും. അവനിലും മറ്റുള്ളവരിലുമുള്ള സത്യം അറിയില്ല. സ്വാഭിമാനം നഷ്ടമാകും, മറ്റുള്ളവരോടും അയാൾക്ക് ആദരവ് ഉണ്ടാകില്ല.

ആരോടും ആദരവില്ലാതാകുന്നതോടെ സ്നേഹിക്കുവാനുള്ള കഴിവ് നഷ്ടമാകും. തന്മൂലം ഏറ്റവും അധമ സുഖങ്ങളിൽ മുഴുകി മ്യഗതുല്യനാകും. ഇതിന്‍റെയെല്ലാം തുടക്കം നുണയിലാണ് തന്നോടും മറ്റുള്ളവരോടും പറയുന്ന നുണയിൽ.'

ആത്മാർഥതയാണ് ഐശ്വര്യത്തിന്‍റെ അടിത്തറ. ദൈവത്തിലേക്കു നമ്മെ അടുപ്പിക്കുന്ന പ്രാർഥനയുടെയും ഉറവ ആത്മാർഥതയാണ്. നാസി തടവറയിൽ 29-ാം വയസിൽ കരിഞ്ഞ് ചാമ്പലായിത്തീർന്ന ധന്യ വനിതയാണ് എറ്റിഹില്ലേസും. മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് 1943-ൽ അവൾ ഡയറിയിൽ കുറിച്ചു:

"എന്‍റെ ഉള്ളിൽ വളരെ ആഴമുള്ള ഒരു നിർച്ചാലുണ്ട്. അവിടെ ദൈവമുണ്ട്. ചില സന്ദർഭങ്ങളിൽ വേഗം അവനെ ഞാൻ കണ്ടെത്തും. മിക്കപ്പോഴും ഈ അരുവി കല്ലും മണ്ണും മുടിയിരിക്കും. അപ്പോൾ ദൈവവും മൂടപ്പെട്ടിരിക്കും. അപ്പോൾ അവനെ വകഞ്ഞു മാറ്റി കണ്ടെത്തണം" .

നമ്മുടെ അന്തരംഗത്തിൽ കുമിഞ്ഞുകൂടിയിരിക്കുന്ന പാപ ശകലങ്ങളെ നമുക്ക് അടിച്ചു വാരി പുറത്തു കളയാം. അപ്പോൾ നമ്മുടെ ഉളളിലെ ദൈവത്തെ കണ്ടെത്തുവാൻ കഴിയും. പേർഷ്യൻ കവിയായ റൂമി എഴുതി:"നിന്‍റെ അത്മാവിനു വേണ്ടി നീ കാര്യങ്ങൾ ചെയ്യുമ്പോൾ, നിന്‍റെ ഉള്ളിൽ ഒരു നദി ഒഴുകുന്നതായി നിനക്ക് അനുഭവപ്പെടും , യഥാർഥ സന്തോഷത്തിന്‍റെ നദി " യഥാർഥ ആരോഗ്യം ആത്മാവിന്‍റേതാണ്.

വിശുദ്ധ പൗലോസിന്‍റെ വാക്കുകൾ സ്വീകാര്യമാണ്; "നിങ്ങൾ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ അവ എല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിൻ" (1 കോറി 10:31) ഭക്ഷണം, പാനം, പ്രവർത്തനം ഇവ ദൈവീക കർമങ്ങളാക്കി മാറ്റണം; അവ ദൈവത്തിൽനിന്നു നമ്മെ അകറ്റുന്നവ ആവരുത് .

ആവശ്യങ്ങൾ പരിമിതപ്പെടുത്തി, അത്മാവിനെ ക്രമപ്പെടുത്തി, സ്നേഹത്തിൽ ജീവിക്കുക അതാണ് ഐശ്വര്യത്തിന്‍റെ വ്യവസ്ഥകൾ എന്ന് വിശുദ്ധ അഗസ്റ്റിനും നമ്മെ ഓർമപ്പെടുത്തുന്നു. ക്രിസ്മസ് ഐശ്വര്യം നല്കട്ടെ എല്ലാവർക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.