താഴേക്ക് ഇറങ്ങുക
താഴേക്ക് ഇറങ്ങുക
ക്രിസ്മസ് സംഭവങ്ങളുടെ ഒരു പ്രധാനദിശ താഴേക്കുള്ള ഇറങ്ങിവരവാണ്. ഗബ്രിയേൽ ദൂതൻ സക്കറിയായുടെയും മറിയത്തിന്‍റെയും അടുത്തേക്ക് ഇറങ്ങിവരുന്നു; ഈശോ സ്വർഗത്തിൽനിന്നു താഴേക്ക് ഇറങ്ങിവരുന്നു.

ഈശോയുടെ രൂപാന്തരീകരണം, പർവത മുകളിൽ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർക്ക് അമൂല്യ, അവിസ്മരണീയ അനുഭവമായിരുന്നു. താഴേക്ക് ഇറങ്ങിപ്പോരുവാൻ അവർ വിസമ്മതിച്ചു. എങ്കിലും ഈശോ അവരെ മലമുകളിൽനിന്നു താഴേക്കു കൊണ്ടുപോന്നു.

നമ്മുടെ ജീവിത ചുറ്റുപാടുകളിൽ നാം കാണുന്ന ഒരു സമസ്യ, മലമുകളിൽ എത്തുന്നവർ താഴേക്ക് ഇറങ്ങുവാൻ മടിക്കുന്നു എന്നതാണ്. ടെൻസിംഗും ഹിലാരിയും എവറസ്റ്റ് കൊടുമുടിയിൽ എത്തി. അവർ കൊടുമുടി കീഴടക്കി, എന്നാൽ അവിടെ സ്ഥിരതാമസമാക്കിയില്ല.

അധികാരവും സ്ഥാനമാനങ്ങളും സ്വമനസാ ഉപേക്ഷിക്കണമെന്ന് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നു. ഉയരത്തിലും ഉയരങ്ങളിലും എത്തിയിട്ട് താഴേക്ക് ഇറങ്ങണമെങ്കിൽ താഴേക്ക് ഇറങ്ങിവന്ന ക്രിസ്തുവിന്‍റെ മനസ് നമുക്കുണ്ടായിരിക്കണം.

ഈ ലോകത്തിൽ നാം ഒരു പർവതത്തിന്‍റെ മുകളിലും സ്ഥിരതാമസക്കാരാവരുത്. എബ്രാഹം മോറിയാ പർവതത്തിൽനിന്ന് ഇറങ്ങിപ്പോന്നു; മോശ സീനായ് മലയിൽ സ്ഥിരതാമസമാക്കിയില്ല. സ്വർഗാരോഹണത്തിനു സാക്ഷികളായ ശേഷം അപ്പസ്തോലന്മാർ ഒലിവുമലയിൽനിന്നു താഴേക്ക് ഇറങ്ങിപ്പോന്നു. പത്തു ദിവസങ്ങൾക്കു ശേഷം അമ്മയും അപ്പസ്തോലന്മാരും മുകളിലത്തെ മുറിയിൽനിന്നു താഴേക്കു പോന്നു.

നാം അലങ്കരിക്കുന്നതോ നമുക്ക് അലങ്കാരമാകുന്നുതോ ആയ ഒരു പദവിയിലും സ്ഥാനത്തും ഉച്ചിയിലും ഉയരത്തിലും നാം സ്ഥിരമായി കഴിഞ്ഞാൽ താഴേക്ക് ഇറങ്ങിപ്പോന്ന ക്രിസ്തുവിനെ നമുക്ക് നഷ്ടമാകും.

പദവികൾ സ്ഥിരമായി സ്വന്തമാക്കിയാൽ ഈ ഭൂമിയാണ് നമ്മുടെ സ്ഥിരഭവനം എന്നു നാം തെറ്റിദ്ധരിക്കും. ടി.എസ്. എലിയട്ട് പറഞ്ഞു: ഭൂമിയിലെ മഹാ ഭൂരിപക്ഷം പ്രശ്നങ്ങളും ഉണ്ടാകുന്നത് തങ്ങൾ പ്രധാനപ്പെട്ടവരാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന മനുഷ്യർ മൂലമാണ്.

ബൈബിളിൽ ജനത്തിനുവേണ്ടി വാദിച്ച എബ്രാഹമാണ്, മൗനം പാലിച്ച നോഹയെക്കാൾ നല്ല നേതാവ്. പേടകത്തിൽനിന്നു പുറത്തുവന്ന നോഹ കണ്ടത് ഭൂമി മുഴുവനും നശിച്ചു കിടക്കുന്നതാണ്. ദൈവത്തോട് അവൻ പരാതി പറഞ്ഞു. നീ ലോകത്തെ നശിപ്പിച്ചത് മനുഷ്യന്‍റെ പാപം മൂലമോ വിഡ്ഢിത്തം സഹിക്കാൻ വയ്യാഞ്ഞിട്ടോ? എങ്കിൽ പിന്നെ നീ അവരെ സൃഷ്ടിക്കാതിരുന്നാൽ മതിയായിരുന്നില്ലേ?

ദൈവം നോഹയോട് പറഞ്ഞു: ഭോഷാ, ലോകം നശിക്കും എന്നു പറഞ്ഞപ്പോൾ, നിന്നെ രക്ഷിക്കുവാൻ പേടകമുണ്ടാക്കുവാൻ ഞാൻ നിർദേശം നൽകി. നിന്‍റെ കാര്യം സുരക്ഷിതമായി എന്നു കണ്ട നീ മറ്റാരെപ്പറ്റിയും ചിന്തിച്ചില്ല. എന്‍റെ മുൻപിൽ വാദിച്ചില്ല, ആർക്കുവേണ്ടിയും കരുണ ചോദിച്ചില്ല. സ്വന്തം കാര്യം മാത്രം നോക്കിയ നീ ഇപ്പോൾ ചോദ്യങ്ങളുമായി വന്നിരിക്കുന്നുവോ?

പേടകത്തിൽനിന്നു പുറത്തിറങ്ങാതിരുന്നാൽ അതു തടവറയായിത്തീരും. സുരക്ഷിത കൂടാരങ്ങളാകുന്ന അധികാരത്തിന്‍റെ തടവറകളിൽ കഴിയുന്നവരുണ്ട്. പുറത്തേക്കും താഴേക്കും ഇറങ്ങുന്നവരണ് ക്രിസ്തുവിനെ അറിയുന്നവർ.

എറ്റി ഹില്ലേസം എന്ന യുവതി കഠിന പീഡനങ്ങൾ ഏറ്റുവാങ്ങി മരിച്ച രക്തസാക്ഷിയാണ്. മരണത്തിനു മുൻപ് അവൾ എഴുതി: ആത‍്യന്തികമായി നമുക്ക് ഒറ്റ ധാർമിക ഉത്തരവാദിത്വമാണുള്ളത്; നമ്മുടെ ഉള്ളിൽ സമാധാനത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുക, ഈ സമാധാനം ചുറ്റുപാടുകളിലേക്കു പ്രസരിപ്പിക്കുക.

നമ്മുടെ ഉള്ളിൽ കൂടുതൽ സമാധാനം ഉണ്ടെങ്കിൽ, പ്രശ്നപൂർണമായ നമ്മുടെ ലോകത്തിലും കൂടുതൽ സമാധാനമുണ്ടാകും. നാം ഓരോരുത്തരും ലോകത്തിനു സാന്ത്വന ലേപനമായി മാറണം. ക്രിസ്മസിന്‍റെ അർഥം താഴേക്കു ഇറങ്ങുക, സമാധാനം സ്വന്തമാക്കുക, ലോകത്തിനു സൗഖ്യലേപനമാവുക എന്നതാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.