നക്ഷത്രം കണ്ട സമയം
നക്ഷത്രം കണ്ട സമയം
ലോക ചക്രവാളത്തിനു മുകളിൽ കോവിഡ്, ഭീതിയുടെ ഇരുൾ പരത്തിയ ഒരു വർഷവും കൂടിയാണ് ഈ ക്രിസ്മസോടുകൂടി കടന്നുപോകുന്നത്. ഭയപ്പെടേണ്ട എന്ന ആമുഖത്തോടെയാണ് ദൈവദൂതന്മാർ, രക്ഷകന്‍റെ പിറവിയുടെ വാർത്ത ഇടയന്മാരെ അറിയിക്കുന്നത്. ഭയവിമുക്തമായ ഒരു നല്ല വർഷത്തിനായി നമുക്ക് പ്രാർഥിക്കാം.

വിദ്വേഷത്തിന്‍റെയും ഭയത്തിന്‍റെയും വിഷക്കണ്ണുകൾ നമുക്കു ചുറ്റുമുണ്ട്. അയൽക്കാരനെ അംഗീകരിച്ച് സ്നേഹിച്ച്, ആദരിച്ച് പരസ്പരം അതിഥികളായി ജീവിക്കുവാൻ വേണ്ട കൃപയാണ് ഈ ക്രിസ്മസിന് നമുക്ക് സ്വന്തമാക്കാനുള്ളത്. സി.എസ്. ലീവിസ് എഴുതിയതു നമുക്കുവേണ്ടി കൂടിയാണ്. “നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ, ലോകത്തിലുള്ള മറ്റെല്ലാ മതങ്ങളും ആകെ തെറ്റാണെന്നു നിങ്ങൾ വിശ്വസിക്കേണ്ടതില്ല.

നിങ്ങൾ ഒരു നിരീശ്വരവാദിയാണെങ്കിൽ, ലോകത്തിലുള്ള സകലമതങ്ങളും വലിയ ഒരു തെറ്റാണെന്നു വിശ്വസിക്കേണ്ടതില്ല”. എല്ലാ ഭയങ്ങൾക്കും മുൻ വിധികൾക്കും അപ്പുറത്തുള്ള പ്രത്യാശയുടെ നക്ഷത്രമാണ് ക്രിസ്മസിന്‍റെ ഏറ്റവും വലിയ പ്രതീകം. നക്ഷത്രശോഭയോടെ ഭൂമിയിൽ എല്ലാ മനുഷ്യരും സഹവസിക്കണമെന്നതാണ് ദൈവത്തിന്‍റെ സ്വപ്നം.

എന്നിയോ ഫ്‌ളയിയാനോ എന്ന ഇറ്റാലിയൻ നോവലിസ്റ്റ്, ക്രിസ്തു വീണ്ടും ഭൂമിയിലേക്ക് ഒരു സന്ദർശനത്തിനു വരുന്ന രംഗം വിഭാവന ചെയ്യുന്നുണ്ട്. ഭൗതികവാദിയായിരുന്ന എന്നിയോ ചിന്തിച്ചിരുന്നത് നാം ഒരാളെ അടുത്തറിഞ്ഞാൽ, ഇപ്പോൾ വെറുക്കുന്നതിലും അധികം ആ വ്യക്തിയെ വെറുക്കും എന്നാണ്.

മനുഷ്യനിൽ നന്മയെക്കാൾ ആഴത്തിൽ തിന്മയാണുള്ളത് എന്നു ചിന്തിക്കുന്നതിനാലാണ് ഈ വിധ നിഗമനങ്ങൾ ഒരു വ്യക്തി നടത്തുന്നത്. നാസി തടവറയിൽ പീഡന വിധേയയായ ആൻഫ്രാങ്ക് ഡയറിയിൽ കുറിച്ച വാക്കുകൾക്ക് നക്ഷത്രത്തിളക്കമുണ്ട്.

“ഞാൻ എന്‍റെ ആദർശങ്ങൾ, അവയെല്ലാം അപ്രായോഗികവും യുക്തി രഹിതവും എന്നു തോന്നുമെങ്കിലും, പക്ഷെ ഇപ്പോഴും ഞാൻ അവയോട് ചേർന്നുനിൽക്കുന്നു. കാരണം എന്തെല്ലാം വിപരീത അനുഭവങ്ങളാണ് എനിക്കു മനുഷ്യരിൽനിന്നുണ്ടായതെങ്കിലും, ഇന്നു ഞാൻ വിശ്വസിക്കുന്നു, മനുഷ്യൻ ഹൃദയത്തിൽ നല്ലവനാണെന്ന്”.

ക്രിസ്തു ഭൂമിയിൽ സന്ദർശനത്തിന് എത്തുന്നു എന്നറിഞ്ഞ മാധ്യമപ്പട അദ്ദേഹത്തെ റിപ്പോർട്ടു ചെയ്യുവാൻ ചുറ്റിലും കൂടി. അവൻ പ്രവർത്തിക്കുന്ന അത്ഭുതങ്ങളുടെ തൽസമയ സംപ്രേഷണമാണ് അവരുടെ ലക്ഷ്യം.

ക്രിസ്തുവിന്‍റെ അടുത്തേക്ക് ഒരു പിതാവ് രോഗിയായ തന്‍റെ കൊച്ചുമകളുമായി എത്തുന്നു. അദ്ദേഹം ക്രിസ്തുവിനോടു പറഞ്ഞു: നീ എന്‍റെ മകളെ സുഖപ്പെടുത്തണമെന്നല്ല എന്‍റെ ആവശ്യം. നീ എന്‍റെ മകളെ സ്നേഹിച്ചാൽ മതി. ക്രിസ്തു ആ കൊച്ചുമകളെ ചുംബിച്ച ശേഷം പറഞ്ഞു:

“ സത്യമായും എനിക്കു നൽകുവാൻ കഴിയുന്നതിൽ ഏറ്റവും നല്ലത് ഈ മനുഷ്യൻ ആവശ്യപ്പെട്ടിരിക്കുന്നു”. നമുക്കു നൽകുവാൻ ദൈവത്തിനു കഴിയുന്ന ഏറ്റവും വലിയ സംഗതി, അവിടുത്തെ സ്നേഹമാണ്. അമ്മ സ്വന്തം കുഞ്ഞിനെ സ്നേഹിച്ചുകൊണ്ടിരിക്കുന്നതു പോലെ ദൈവം നമ്മെ നിരന്തരം സ്നേഹിച്ചുകൊണ്ടിരിക്കുന്നു.

ഒരു നല്ല അമ്മയുടെ ആത്മാവിന്‍റെ വളരെ ചെറിയ ഒരു ഭാഗത്തു മാത്രം അമ്മ ജീവിക്കുന്നു. ബാക്കി ഭാഗം മുഴുവനും കുഞ്ഞിനുവേണ്ടി നൽകുന്നു. ദൈവം നമുക്കു വേണ്ടി ജീവിക്കുന്നു. ക്രിസ്മസിന് ഉദിച്ച നക്ഷത്രം ഭോഷന്മാർക്ക് അദൃശ്യമാണ്. നാം ജീവിതത്തിലെ ഭോഷത്തങ്ങൾ അവസാനിപ്പിക്കുക; ജ്ഞാനികളാവുക. ഹൃദയത്തിൽ സദാ സ്നേഹനക്ഷത്രം വഴികാട്ടിയായി തെളിഞ്ഞു നിൽക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.