അത്യുന്നതന്‍റെ പ്രവാചകൻ
അത്യുന്നതന്‍റെ പ്രവാചകൻ
അത്യുന്നതന്‍റെ പ്രവാചകനായ സ്നാപകയോഹന്നാന്‍റെ ജനനവുമായി അഭേദ്യമായി ബന്ധിപ്പിച്ചാണ് ലൂക്കാ സുവിശേഷകൻ യേശുവിന്‍റെ ശൈശവ വിവരണം നൽകിയിരിക്കുന്നത്. മാനസാന്തരത്തിന്‍റെ ദൂതുമായാണ് സ്നാപകൻ കടന്നുവന്നത്.

ബ്ലെയിസ് പാസ്ക്കൽ പറയുന്നു: രണ്ടുതരം മനുഷ്യരാണ് നമുക്കു ചുറ്റുമുള്ളത്; തങ്ങൾ പാപികളാണെന്നു സ്വയം കരുതുന്ന നല്ലവരും തങ്ങൾ നീതിമാന്മാരെന്നു സ്വയം കരുതുന്ന പാപികളും. സ്വയം നീതിമാന്മാരെന്നു കരുതിയ മനുഷ്യരാണ് യേശുവിന് ഏറ്റവും അധികം വേദനകൾ നൽകിയത്. രക്ഷകൻ നമ്മിലേക്കു കടന്നുവരുന്നതിനുള്ള വ്യവസ്ഥകൾ സ്നാപകൻ വിശദീകരിക്കുന്നു. ജീവിതത്തിലെ കൊച്ചു കാര്യങ്ങൾ, വലിയ കാര്യങ്ങൾ എന്ന ബോധ്യത്തോടെ നിർവഹിച്ചാൽ മതി.

ഒരു ജോഡി ഉടുപ്പു നൽകുക, ഉള്ള ഭക്ഷണം ഇല്ലാത്തവരുമായി പങ്കുവയ്ക്കുക, കൂടുതൽ പണം ഈടാക്കാതിരിക്കുക, ആരെയും ഭീഷണിപ്പെടുത്താതിരിക്കുക, വ്യാജമായി കുറ്റാരോപണം നടത്താതിരിക്കുക, ലഭിക്കുന്ന ശമ്പളം കൊണ്ട് തൃപ്തിപ്പെടുക. ഇവ ഒന്നും അസാധാരണ കാര്യങ്ങളല്ല. മഹാപ്രവാചകനായ സ്നാപകൻ, രക്ഷകൻ കടന്നുവരുന്നതിന് ആവശ്യപ്പെടുന്ന വ്യവസ്ഥകൾ എത്ര ലളിതമാണ്.

ഒരു റബ്ബിയോട് ശിഷ്യന്മാർ ചോദിച്ചു: എപ്പോഴാണ് രക്ഷകൻ വരുന്നത്. അദ്ദേഹം മുറിവിട്ട് പുറത്തേക്ക് ഇറങ്ങി, വഴിയിലൂടെ പോകുന്ന ജനങ്ങളെ ശ്രദ്ധിച്ചശേഷം അകത്തേക്കു വന്നു പറഞ്ഞു: ഉടനില്ല, മനുഷ്യർക്ക് ഒരു മാറ്റവും വന്നിട്ടില്ല, എല്ലാവരും പഴയപടി തന്നെ നീങ്ങുന്നു. ആചാര്യൻ തുടർന്നു പറഞ്ഞു:

ഭൂരിപക്ഷം മനുഷ്യരും ദൈവത്തെക്കാൾ മറ്റു മനുഷ്യരെയാണ് ഭയപ്പെടുന്നത്. അവർ ധർമമില്ലാത്ത ഒരു കാര്യം ചെയ്യുമ്പോൾ മറ്റൊരു മനുഷ്യനും അതിനു സാക്ഷിയാവരുത് എന്നു ശഠിക്കുന്നു; എന്നാൽ ദൈവം എല്ലാത്തിനും സാക്ഷിയാണെന്നതു മറക്കുന്നു.

മനുഷ്യരെ ഭയപ്പെടുന്നതു പോലെ നാം ദൈവത്തെ ഭയപ്പെട്ടിരുന്നെങ്കിൽ ഒരു തെറ്റും ചെയ്യില്ലായിരുന്നു. എറിക് ഫ്രോം പറയുന്നു: പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശ്നം ദൈവം മരിച്ചു എന്നതായിരുന്നു. ഇരുപതാം നൂറ്റാണ്ടിലേതാകട്ടെ മനുഷ്യൻ മരിച്ചു എന്നതുമാണ്. നമ്മിൽ ദൈവവും മനുഷ്യനും മരിക്കാതിരിക്കുവാൻ പ്രവാചക ശബ്ദത്തിനു കാതോർക്കാം.

ഒരു ക്രിസ്മസ് കഥയുണ്ട്. ഒരു ഗ്രാമത്തിൽ ജനങ്ങൾ വിശ്വസിച്ചിരുന്നത് ഏറ്റവും നല്ല സമ്മാനവുമായി പുൽക്കൂട്ടിൽ എത്തുന്ന വ്യക്തിയിൽനിന്നു കൈനീട്ടി ഉണ്ണിമിശിഹാ ആ സമ്മാനം വാങ്ങുമെന്ന്. ഒരു ക്ലോക്ക് നിർമാതാവ് മനോഹരമായ ഒരു ക്ലോക്ക് നിർമിച്ച് ഉണ്ണിമിശിഹായ്ക്കു നൽകുവാൻ നഗരത്തിലേക്കു പോകുമ്പോൾ ദരിദ്രയായ വിധവയുടെ വീട്ടിലെ കുട്ടികൾ ക്രിസ്മസിന് ഒന്നുമില്ല എന്നു പറഞ്ഞു കരയുന്നതു ശ്രദ്ധിച്ചു.

അയാൾ ക്ലോക്കു കൊണ്ടുപോയി വിറ്റു കിട്ടിയ പണം ദരിദ്രയായ അമ്മയെ ഏൽപ്പിച്ച്, മക്കൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങിക്കൊടുക്കുവാൻ പറഞ്ഞു. ക്രിസ്മസ് രാത്രിയിൽ ഉണ്ണിയേശുവിനു നൽകാൻ ഒന്നുമില്ലാതിരുന്ന അയാൾ വീട്ടിൽനിന്ന് ഒരു ആപ്പിൾ എടുത്തുകൊണ്ട് പുൽക്കൂടിന് അരികിലെത്തി യേശു കരംനീട്ടി സന്തോഷമായി ആപ്പിൾ വാങ്ങി. നൽകുന്നതിന്‍റെ സന്തോഷമാണ് ക്രിസ്മസ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.