x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കത്തികാട്ടി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; മുഖ്യപ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

കൊച്ചി ബ്യൂറോ
Published: May 8, 2026 11:01 AM IST | Updated: May 8, 2026 11:01 AM IST

കൊച്ചി: യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യ പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതം. കേസില്‍ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതിയായ അരൂര്‍ സ്വദേശി സഞ്ജയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം സ്വദേശിയായ ഡാനിഷ് (39), കൊല്ലം സ്വദേശിയായ പറവൂര്‍ സ്വദേശിയായ രാഹുല്‍ (28) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇക്കഴിഞ്ഞ ബുധനാഴ്ച എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള കുറച്ച് കാലങ്ങളായി അടച്ചിട്ടിരുന്ന വ്യൂ മൗണ്ട് ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നത്. ആണ്‍സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് മൂന്നു പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

മഴ നനയാതിരിക്കാനായാണ് യുവതിയും സുഹൃത്തും കെട്ടിടത്തിലേക്ക് കയറിയത്. അവിടെയിരുന്ന് സംസാരിക്കുന്നതിനിടെയാണ് മദ്യപിച്ച പ്രതികള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ആണ്‍ സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ കത്തി കാണിച്ച് വിവസ്ത്രയാക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി സമീപത്തെ കടയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രധാന പ്രതിയായ സഞ്ജയ് ഒളിവില്‍ പോയി. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകാണ്. കൊച്ചിയില്‍ എച്ച്ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്ന എംബിഎ വിദ്യാര്‍ഥിനിയാണ് അതിക്രമത്തിന് ഇരയായത്.

സംഭവത്തിന് ശേഷം കടുത്ത മാനസികാഘാതത്തിലായ യുവതി പരാതി നല്‍കാന്‍ വിസമ്മതിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് മുന്‍കൈയെടുത്ത് കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് യുവതി പരാതി നല്‍കിയത്. സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജോയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Tags : woman rape sexual assault

Recent News

Corehub Up