x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ.ഡി റെയ്ഡ് വിവാദം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി


Published: May 28, 2026 12:08 AM IST | Updated: May 28, 2026 08:02 AM IST

കൊച്ചി: പ്രതിപക്ഷ നേതാവിന്‍റെ വീടുകളിൽ ഇഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിക്ക് പിന്നാലെ കേരളത്തിൽ എത്തിയിട്ടും വാർത്തകളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചിട്ടും പ്രതികരിക്കാതെ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

റെയ്ഡിന് പിന്നിൽ 'വിഡി-ഇഡി-മോദി' കൂട്ടുകെട്ടാണെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡ് നടന്നതെന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതേ കേസിൽ നിലവിലെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെയും കടുത്ത ആരോപണങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്ന് ദേശത്തെ വീട്ടിൽ തങ്ങുന്ന മുഖ്യമന്ത്രി നാളെ രാവിലെ മലപ്പുറത്തേക്ക് തിരിക്കും. രാവിലെ 9.30-ഓടെ പാണക്കാട് സാദിഖ് അലി തങ്ങളെ സന്ദർശിക്കുന്ന അദ്ദേഹം, ഉച്ചയ്ക്ക് ശേഷം കോഴിക്കോട് നടക്കുന്ന എം.പി. വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങിലും പൗരാവലിയുടെ സ്വീകരണത്തിലും പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.

 

Tags : V.D. Satheesan Opposition Leader Pinarayi Vijayan Latest News

Recent News

Corehub Up