x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള നിയമസഭ: രാജസദസിൽനിന്ന് നിയമസഭയിലേക്കുള്ള ജനകീയവഴി

മാത്യു ആന്‍റണി
Published: April 9, 2026 12:55 AM IST | Updated: April 9, 2026 12:55 AM IST

കേരളത്തിന്‍റെ ജനാധിപത്യ ചരിത്രം ദശാബ്ദങ്ങൾ നീണ്ട സമരപോരാട്ടങ്ങളുടെയും ഭരണപരിഷ്കാരങ്ങളുടെയും ഫലമായി രൂപപ്പെട്ടതാണ്. ദിവാന്‍റെ മുറിയിലെ ഉപദേശക സമിതിയിൽനിന്ന് ലോകത്തിനുതന്നെ മാതൃകയായ നിയമനിർമാണ സഭയിലേക്കുള്ള കേരളത്തിന്‍റെ വളർച്ച ആവേശകരമാണ്.

ജനാധിപത്യത്തിന്‍റെ ആദ്യ വിത്ത്

1888ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ എട്ടംഗ കൗൺസിൽ രൂപീകരിച്ചതോടെയാണ് നിയമനിർമാണത്തിന് ഔദ്യോഗിക തുടക്കമായത്. ഇതിൽ ആറ് ഉദ്യോഗസ്ഥരും മഹാരാജാവ് നാമനിർദേശം ചെയ്യുന്ന രണ്ട് ജനപ്രതിനിധികളും ഉണ്ടായിരുന്നു. ഓഗസ്റ്റ് 23ന് ദിവാന്‍റെ മുറിയിൽ ചേർന്ന ആദ്യ യോഗം കേരളത്തിന്‍റെ നിയമനിർമാണ ചരിത്രത്തിലെ നാഴികക്കല്ലായി.

ശ്രീമൂലം പ്രജാസഭയും ജനകീയ ഇടപെടലുകളും

1904ൽ രൂപീകൃതമായ “ശ്രീമൂലം പോപ്പുലർ അസംബ്ലി’ (പ്രജാസഭ) ജനങ്ങളുടെ പരാതികൾ കേൾക്കാനുള്ള വേദിയായിരുന്നു. 1905ൽ ഇതിൽ തെരഞ്ഞെടുപ്പ് സമ്പ്രദായം ഭാഗികമായി ഏർപ്പെടുത്തി. നിശ്ചിത നികുതി അടയ്ക്കുന്നവർക്കും ബിരുദധാരികൾക്കും മാത്രമായിരുന്നു അന്ന് വോട്ടവകാശം. 1932ൽ തിരുവിതാംകൂർ നിയമസഭയെ “ശ്രീമൂലം അസംബ്ലി’ (അധോസഭ), “ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ’ (ഉപരിസഭ) എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളായി വിഭജിച്ചു. 1939ൽ സെക്രട്ടേറിയറ്റ് വളപ്പിലെ പഴയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടു.

കൊച്ചിയിലെയും മലബാറിലെയും മാറ്റങ്ങൾ

കൊച്ചി രാജ്യത്ത് 1925ലാണ് ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്. 1938ൽ കൊച്ചി ഗവൺമെന്‍റ് ആക്ട് പ്രകാരം “ദ്വിഭരണം’ (Diarchy) നിലവിൽ വന്നു. അതായത്, ജനപ്രതിനിധിയായ ഒരാൾക്ക് മന്ത്രിയായി ചില വകുപ്പുകൾ ഭരിക്കാനുള്ള അധികാരം ലഭിച്ചു. എന്നാൽ മലബാർ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നതിനാൽ അവിടത്തെ പ്രതിനിധികൾ മദ്രാസ് നിയമസഭയിലാണ് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നത്.

ഐക്യകേരളത്തിലേക്ക്

1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുകൊച്ചി സംസ്ഥാനമായി. 1952ൽ പ്രായപൂർത്തി വോട്ടവകാശത്തിലൂടെ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. 109 അംഗങ്ങളായിരുന്നു അന്ന് സഭയിൽ. പിന്നീട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായതോടെ മലബാറും തിരുകൊച്ചിയും ഒന്നിച്ചു.

ഇന്നത്തെ നിയമസഭാ സമുച്ചയം

സെക്രട്ടേറിയറ്റ് വളപ്പിലെ പരിമിതമായ സ്ഥലത്തുനിന്ന് 1998 മേയ് 22നാണ് കേരള നിയമസഭ പാളയത്തെ പുതിയ മന്ദിരത്തിലേക്കു മാറിയത്. 61 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ അത്യാധുനിക സമുച്ചയം ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച നിയമസഭാ മന്ദിരങ്ങളിൽ ഒന്നാണ്.

പഴയ നിയമസഭാ മന്ദിരം ഇന്ന് ഒരു ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടുന്നു. രാജഭരണകാലത്തെ ഉപദേശക സമിതിയിൽനിന്ന് ആരംഭിച്ച്, ജനങ്ങൾക്കുവേണ്ടി നിയമങ്ങൾ നിർമിക്കുന്ന പരമാധികാര സഭയിലേക്കുള്ള ഈ വളർച്ച കേരളത്തിന്‍റെ സാമൂഹിക പുരോഗതിയുടെ പ്രതിഫലനം കൂടിയാണ്.

Tags : Kerala Legislative Assembly Rajya Sabha Legislative Assembly

Recent News

Corehub Up