തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ പ്രസീത അഴീക്കോട് പാർട്ടിവിട്ടു. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് പി.വി.അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രമാണ്. അൻവർ രാഷ്ട്രീയം അച്ചടക്കം പാലിക്കുന്നില്ല.
ഇനിയും കൂടുതൽ പേര് രാജിവെക്കും. അൻവർ കോൽക്കത്തയിൽ പോയെങ്കിലും മമതാ ബാനർജിയെ കാണാൻ പോലും സാധിച്ചിട്ടില്ല. ബേപ്പൂരിൽ തൃണമൂൽ ചിഹ്നത്തിൽ അൻവറിന് മത്സരിക്കാൻ കഴിയില്ല. അൻവറിന്റെ കൂടെ വരുന്നവർ എല്ലാം അദ്ദേഹത്തിന്റെ ശമ്പളക്കാരാണ്.
മതേതര ബോധമുള്ളവർക്ക് പാർട്ടിയിൽ നിൽക്കാനാകില്ല. അൻവർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂൽ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നു. അൻവറിനെ മാത്രമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർ ആക്കിയത്.
പാർട്ടിയിൽ ചർച്ച ചെയ്യാതെയാണ് അൻവർ ബേപ്പൂരിൽ മത്സരിക്കാൻ ഇറങ്ങുന്നത്. അതിനാൽ ജയസാധ്യതയില്ലെന്നും പ്രസീത ആരോപിച്ചു.