കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെതിരേ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിനു ഹാജരാക്കിയ രേഖകള്‍ പര്യാപ്തമല്ലെന്നു സെഷന്‍സ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയതോടെ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും തിരിച്ചടി.
ദിലീപില്‍നിന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി പണം വാങ്ങിയതിനു ശാസ്ത്രീയമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നു കോടതി ഉത്തരവില്‍ പറയുന്നു.
ജയിലില്‍നിന്ന് ഒന്നാം പ്രതി ദിലീപിനെ ഫോണ്‍ ചെയ്തുവെന്ന അന്വേഷണസംഘത്തിന്റെ വാദത്തിനു ബലം നല്കുന്ന തെളിവുകള്‍ പര്യാപ്തമല്ല. ഡിജിറ്റല്‍ രേഖകൾ ഹാജരാക്കിയതില്‍ വീഴ്ചയുണ്ട്.
ദിലീപ് ഡിജിറ്റല്‍ രേഖകളില്‍ ക്രമക്കേട് നടത്തിയെന്ന വാദവും തെളിഞ്ഞിട്ടില്ല. അതേസമയം അറസ്റ്റിലായശേഷം ദിലീപ് ഫോണ്‍ ഉപയോഗിച്ചത് എങ്ങനെയെന്ന ചോദ്യം ഉത്തരവില്‍ കോടതി ഉന്നയിക്കുന്നുണ്ട്.