തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ വികസന സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് വി. ശിവൻകുട്ടി. ഇന്ന് വൈകുന്നേരം നാലുവരെ സമയമുണ്ട്. എവിടെവെച്ചാണെങ്കിലും സംവാദത്തിന് തയാറാണെന്നും ശിവൻകുട്ടി പറഞ്ഞു.
അഞ്ച് വർഷം കൊണ്ട് 900 കോടിയുടെ വികസനമാണ് താൻ നടപ്പിലാക്കിയത്. രാജീവ് ചന്ദ്രശേഖർ കാര്യങ്ങൾ മനസിലാക്കില്ലെന്നും സത്യവുമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങളാണ് ആരോപിക്കുന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി.
ബിജെപി പുറത്തിറക്കിയ മാർഗരേഖ തട്ടിക്കൂട്ടാണ്. താൻ നടപ്പിലാക്കിയ പദ്ധതികളും ബിജെപിയുടെ മാർഗരേഖയിലുണ്ട്. തനിക്ക് ഭരണാനുമതി കിട്ടിയ പദ്ധതികളും ബിജെപി ഉൾപ്പെടുത്തിയെന്നും ശിവൻകുട്ടി പറഞ്ഞു. മണ്ഡലത്തിൽ പണം ഒഴുക്കുകയാണ് രാജീവ് ചന്ദ്രശേഖർ.
രാജീവിനൊപ്പം മത്സരിക്കാൻ കഴിയുന്നത് അദാനിക്ക് മാത്രമാണ്. താൻ കാശ് കൊടുത്തിട്ട് എംപി സ്ഥാനം വാങ്ങിച്ചിട്ടില്ല. തന്റെ ആസ്തിവിവരം ആർക്കും പരിശോധിക്കാം. അമ്മായിയപ്പനെ ചതിച്ച ശീലം തനിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Tags : nemom development debate v.sivankutty rajeev chandrasekhar