കോൽക്കത്ത: ബംഗാളിൽ ആദ്യ ഘട്ടം വോട്ടെടുപ്പിൽ 93.19 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് ക മ്മീഷൻ. സംസ്ഥാനചരിത്രത്തിലെ റിക്കാർഡ് പോളിംഗാണിത്.
16 ജില്ലകളിലെ 152 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 3.61 കോടി വോട്ടർമാരിൽ 3.36 കോടി പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കൂച്ച് ബെഹാർ ജില്ലയിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്- 96.2 ശതമാനം. ദക്ഷിൺ ദിനാജ്പുർ (95.44), മാൽദ (94.79), ജൽപായ്ഗുഡി( 94.76), ബീർഭൂം (94.51), ഉത്തർ ദിനാജ്പുർ (94.16), മൂർഷിദാബാദ് (93.67), അലിപുർദുവാർ (93.2), പൂർബ മേദിനിപുർ (92.75), ബങ്കുര (92.55), ഝാർഗ്രാം (92.26), പശ്ചിം മേദിനിപുർ (92.19), പുരുളിയ (91.59), പശ്ചിം ബർധമാൻ (90.32), ഡാർജിലിംഗ് (88.98), കലിംപോംഗ് (83.04) എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം.
ബംഗാളിൽ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. 142 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക.മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭബാനിപുർ അടക്കമുള്ള മണ്ഡലങ്ങളിലാണ് അടുത്ത ഘട്ടത്തിൽ വിധിയെഴുത്ത് നടക്കുക. തൃണമൂൽ കോൺഗ്രസിനു സ്വാധീനമുള്ള മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്.
Tags : 93.19% polling Bengal