ഹിന ബാരിയെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റെസിഡൻഷ്യൽ സൊസൈറ്റിയിലെ ലിഫ്റ്റിൽ വളർത്തുനായയുമായി കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അധ്യാപികയ്ക്ക് മർദനമേറ്റു. സ്കൂളിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ ഹിന ബാരി എന്ന അധ്യാപികയെയാണ് ശ്വേത സുബെ എന്ന സ്ത്രീ വടിയുപയോഗിച്ച് മർദിക്കുകയും മുഖത്തടിക്കുകയും ചെയ്തത്.
ലിഫ്റ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഹിനയെ വളർത്തുനായയുമായി അകത്തുണ്ടായിരുന്ന ശ്വേത തടയുകയായിരുന്നു. തുടർന്ന് ശ്വേത കൈയിലുണ്ടായിരുന്ന വടി ഉപയോഗിച്ച് ഹിനയെ അടിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള അടിപിടി രൂക്ഷമായി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് ഇവരെ പിടിച്ചുമാറ്റിയത്. സംഭവത്തിന് ശേഷം ഹിന പൊലിസിൽ പരാതി നൽകുകയും നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.