ഗോഹട്ടി: ആസാമിൽ തുടർച്ചയായ മൂന്നാം തവണ അധികാരത്തിലേറി ബിജെപി. 126 അംഗ നിയമസഭയിൽ ബിജെപി ഒറ്റയ്ക്ക് 82 സീറ്റ് നേടി. സഖ്യകക്ഷികളായ എജിപിയും ബിപിഎഫും പത്ത് സീറ്റ് വീതം നേടി. കോൺഗ്രസിന് 19 സീറ്റിലൊതുങ്ങി.
ആദ്യമായാണ് ആസാമിൽ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുന്നത്. ഹിമന്ത ബിശ്വ ശർമ വീണ്ടും മുഖ്യമന്ത്രിയാകും. ജലുക്ബാരി മണ്ഡലത്തിൽ 87,000 വോട്ടിനാണ് ഹിമന്ത വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പ്രദ്യുത് ബർദലോയി 49,000 വോട്ടിനു വിജയിച്ചു.
കഴിഞ്ഞ തവണ 16 സീറ്റുണ്ടായിരുന്ന എഐയുഡിഎഫ് ഇത്തവണ രണ്ടു സീറ്റിലേക്കു ചുരുങ്ങി. ആസാമിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാർഥിയായിരുന്ന ഗൗരവ് ഗൊഗോയി ജോർഹട്ട് മണ്ഡലത്തിൽ വലിയ മാർജിനിൽ പരാജയപ്പെട്ടു. പ്രതിപക്ഷനേതാവ് ദേബബ്രത സൈക്കിയയും പരാജയപ്പെട്ടു.
കക്ഷിനിലകക്ഷിനില
ആകെ സീറ്റ് 126
ബിജെപി 82
കോൺഗ്രസ് 19
ബിപിഎഫ് 10
എജിപി 10
തൃണമൂൽ 1
എഐയുഡിഎഫ് 2
റായ്ജോർ ദൾ 1