ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കിടയിൽ ഇന്ധനവില എട്ടു രൂപയ്ക്കടുത്ത് വർധിപ്പിച്ചതിൽ മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പണപ്പെരുപ്പ മനുഷ്യൻ മോദി വീണ്ടും ആഞ്ഞടിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
നിങ്ങളുടെ പോക്കറ്റുകൾ നിശബ്ദമായി കൊള്ളടിക്കാൻ പെട്രോൾ, ഡീസൽ വില ഇൻസ്റ്റാൾമെന്റുകളായി വർധിപ്പിക്കുകയാണെന്നും രാഹുൽ എക്സിൽ പറഞ്ഞു.
സാന്പത്തിക കൊടുങ്കാറ്റ് വരുന്നുണ്ടെന്ന് താൻ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകൾ മൂലം മോദിജി എപ്പോഴത്തെയുമെന്നപോലെ തിരക്കിലായിരുന്നു.
തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ പെട്രോൾ-ഡീസൽ വില എട്ടു രൂപ വർധിപ്പിച്ചു. തെരഞ്ഞെടുപ്പുകളിൽ വാഗ്ദാനങ്ങൾ, ശേഷിക്കുന്ന സമയം സാധാരണക്കാരന്റെ പോക്കറ്റുകൾ ആക്രമിക്കുക എന്നതാണ് പണപ്പെരുപ്പ മനുഷ്യന്റെ ഒരേയൊരു ജോലിയെന്നും രാഹുൽ പരിഹസിച്ചു.