കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായകമായ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം 89.99% വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തിയത്. ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ് പോളിംഗിന് പിന്നാലെ (93.2%), രണ്ടാം ഘട്ടത്തിലും വോട്ടർമാരുടെ വൻ പങ്കാളിത്തമാണ് ദൃശ്യമായത്.
142 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദു അധികാരിയും തമ്മിൽ ഭവാനിപ്പൂരിൽ നടന്ന പോരാട്ടമാണ് ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം.1,400-ലധികം സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടിയത്. 3.22 കോടി വോട്ടർമാർക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
Tags : Polling Bengal Latest News