x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുക്കൾ നീക്കി ടിവികെ; നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞ് വിജയ്‍


Published: May 5, 2026 06:32 PM IST | Updated: May 5, 2026 06:45 PM IST

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞ് ടിവികെ അധ്യക്ഷൻ വിജയ്. രാഷ്ട്രീയത്തിനപ്പുറം തമിഴ്നാടിന്‍റെ ക്ഷേമത്തിനു മുൻഗണന നൽകുമെന്ന് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വിജയ് പറ‍ഞ്ഞു.

തമിഴ്നാടിന്‍റെ വികസനത്തിൽ കേന്ദ്ര സർക്കാരിന്‍റെ പിന്തുണ തേടുകയും ചെയ്തു. അതേസമയം ടിവികെ ജനറൽ സെക്രട്ടറി ഗവർണറുമായി ഫോണിൽ സംസാരിച്ചു. ഗവർണർ ചെന്നൈയിൽ എത്തുമ്പോൾ വിജയ്ക്ക് കാണാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. ഉടൻ സർക്കാർരൂപീകരിക്കാനാണ് അവരുടെ ശ്രമം.

അതിനിടെ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസിന്‍റെ പിന്തുണ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് വിജയ് കത്തയച്ചു. ഇതു സംബന്ധിച്ച് മല്ലികാർജുന ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും വേണുഗോപാൽ ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

തമിഴ്‌നാട്ടിൽ വീണ്ടും ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവാക്കാൻ എം.കെ.സ്റ്റാലിൻ ചില വിട്ടുവീഴ്ച‌കൾക്ക് തയാറായേക്കുമെന്നും സൂചനയുണ്ട്. മറ്റൊരു തെരഞ്ഞെടുപ്പ് നടന്നാൽ ഡൽഹിയിലെ ആം ആദ്‌മി പാർട്ടിയുടെ മാതൃകയിൽ വിജയ് സമ്പൂർണ ആധിപത്യം നേടുമെന്ന ഭയവുമുണ്ട്.

അതിനാൽ തന്‍റെ സഖ്യകക്ഷികൾ പുറത്തുനിന്ന് വിജയെ പിന്തുണയ്ക്കുന്നതിൽ സ്റ്റാലിൻ എതിർപ്പ് പ്രകടിപ്പിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 107 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്.

Tags : vijay narendra modi rahul gandhi

Recent News

Corehub Up