മയാമി: മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫോറോനാ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഷിക്കാഗോ സീറോമലബാര്‍ രൂപത രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 18, 19 തീയതികളില്‍ വൈദിക സംഗമം നടത്തും.

അമേരിക്കയില്‍ സേവമനുഷ്ഠിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ റീത്തുകളിലും വിവിധ സന്യാസസമൂഹങ്ങളിലുമുള്ള അഞ്ഞൂറോളം വൈദികര്‍ പങ്കെടുക്കും.

’’മലയാളി പ്രീസ്റ്റ് കോയ്നോനിയ’’ (Malayalee Priests' Koinonia) എന്ന പേരാണ് ഈ വൈദിക സംഗമത്തിന് നല്‍കിയിരിക്കുന്നത്. കോയ്നോനിയ എന്ന ഗ്രീക്കുപദം അര്‍ഥമാക്കുന്നത്: ഒരുമ, കൂട്ടായ ഐക്യം, സൗഹൃദം പങ്കിടല്‍.

വൈദികർക്ക് അവരുടെ ദൗത്യത്തെ വീണ്ടും ഉറപ്പാക്കുവാനും ചിന്തകളില്‍ പുതുമ സൃഷ്ടിക്കുവാനും ബന്ധങ്ങളില്‍ കൂടുതല്‍ ഉണര്‍വും ഊഷ്മളതയും ലഭിക്കുവാനും, അതുവഴി പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കി ഭാവിയിലേക്ക് ഒരുമിച്ച് മുന്നേറുന്നതിനുള്ള ഒരുചാലകമായും ഈ സംഗമം സാക്ഷിയാകും.

ഷിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം സഹ രക്ഷാധികാരിയും ഇടവക വികാരി റവ. ഫാ. ജോഷി ഇളംബാശേരി ചെയര്‍മാനും ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായി മുപ്പതിലധികം വിവിധ കമ്മിറ്റി ചെയര്‍മാന്മാരും കൈക്കാരന്മാരും വിവിധ കമ്മിറ്റി അംഗങ്ങളുമായി ഇടവക ഒന്നായി അമേരിക്കയിലെ കത്തോലിക്കാ ആത്മീയ നേതാക്കന്മാരുടെ ഒത്തുചേരലിനായിയുള്ള വിവിധ പരിപാടികള്‍ ക്രമീകരിക്കുന്നു.




നവംബറില്‍ മയാമിയില്‍ നടക്കുന്ന സമാനതകളില്ലാത്ത ഈ ഒത്തുചേരലില്‍ അമേരിക്കയിലെ മലയാളി കത്തോലിക്ക വൈദികർക്ക് അഭിമാനം പകരുന്ന പുതുമയേറിയ സ്മരണയ്ക്ക് ഈ സംഗമം സാക്ഷിയാകും.

നൂറുകണക്കിന് മലയാളി വൈദികര്‍ ചേര്‍ന്ന് സമര്‍പ്പിക്കുന്ന കൃതജ്ഞതാബലി അതില്‍ സീറോമലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്, അമേരിക്കന്‍ ബിഷപ് കൗണ്‍സില്‍ അംഗങ്ങള്‍, മയാമി ആര്‍ച്ച്ബിഷപ്, പാംബീച്ച് ബിഷപ്പ് തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും.

തുടര്‍ന്ന് നടക്കുന്ന അത്താഴവിരുന്നിലും പൊതുസമ്മേളനത്തിലും കള്‍ച്ചറല്‍ പ്രോഗ്രാമുകളിലും ഫ്ലോറിഡ സംസ്ഥാന ഭരണാധികാരികള്‍, സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്മാന്മാര്‍, മേയര്‍മാര്‍, പ്രാദേശിക ഭരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.