അർക്കൻസാസ്: കൊലപാതക കേസിലും പീഡന കേസിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന അർക്കൻസാസിലെ പോലീസ് മുൻ മേധാവി ജയിൽ ചാടി. അർക്കൻസാസ് - മിസോറി അതിർത്തിയിലെ ഗേറ്റ്‌വേ ടൗൺ പോലീസ് മുൻ മേധാവിയായിരുന്ന ഗ്രാന്‍റ് ഹാർഡിനാണ് കാലിക്കോ റോക്കിലെ നോർത്ത് സെൻട്രൽ യൂണിറ്റിൽ നിന്ന് തടവ് ചാടിയത്.

2017 മുതൽ ഇയാൾ ഇവിടെ തടവിൽ കഴിയുകയായിരുന്നു. ഇയാൾ എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ജയിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇയാൾ നിയമപാലകരെ അനുകരിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാണ് ജയിൽ ചാടിയതെന്ന് അധികൃതർ അറിയിച്ചു.


ജയിൽ വകുപ്പും പോലീസും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 59 വയസുകാരനായ ജെയിംസ് ആപ്പിൾടണിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജയിലിൽ കഴിയുന്നത്.

2016ൽ നാല് മാസത്തോളം ഗേറ്റ്‌വേയുടെ പോലീസ് മേധാവിയായിരുന്ന ഹാർഡിന് 30 വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ, 1997ൽ ഫയെറ്റ്‌വില്ലെയ്ക്ക് വടക്കുള്ള റോജഴ്‌സിൽ ഒരു എലിമെന്‍ററി സ്കൂൾ അധ്യാപികയെ പീഡിപ്പിച്ച കേസിൽ 50 വർഷത്തെ തടവ് ശിക്ഷയും ഇയാൾ അനുഭവിക്കുന്നുണ്ട്.