വിജയം നേടിയ ശേഷം പവലിയനിലേയ്ക്ക് മടങ്ങുന്ന ഷെഫാലി വർമയും റിച്ചാ ഘോഷും
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20യിൽ സെമിഫൈനലിൽ കടന്ന് ഇന്ത്യ. ക്വാർട്ടറിൽ ജപ്പാനെതിരെ അനായാസ വിജയം നേടിയാണ് ഇന്ത്യ സെമിയിലെത്തിത്. എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ജപ്പാൻ ഉയർത്തിയ 58 റൺസ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് ഓവറിൽ മറികടന്നു. 15 പന്തിൽ 40 റൺസെടുത്ത ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ അനായാസമായി ലക്ഷ്യം മറികടന്നത്. റിച്ച ഘോഷ് 12 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഗുണാളൻ കമാലിനി (0) യുടെയും ഭാർതി ഫുൽമാലി (6) യുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ജപ്പാന് വേണ്ടി നോനോഹ യശുമോട്ടോയും അയാക കാറ്റോ-സ്റ്റാഫോർഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ 19.5 ഓവറിൽ 57 റൺസിൽ ഓൾഔട്ടൗവുകയായിരുന്നു. 25 റൺസ് നേടിയ അയാക കാറ്റോ-സ്റ്റാഫോർഡിന് മാത്രമാണ് ജാപ്പനീസ് നിരയിൽ പിടിച്ചുനിൽക്കാനായത്. ഹരുണ ഇവാസാക്കി 10 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി നാല് വിക്കറ്റെടുത്തു. ഷെഫാലി വർമ രണ്ട് വിക്കറ്റും ശ്രെയങ്ക പാട്ടീലും ദീപ്തി ശർമയും ഓരോ വിക്കറ്റ വീതവും വീഴ്ത്തി.