Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cricket

ആർസിബി വിട്ട് എങ്ങോട്ടുമില്ല; ഇംഗ്ലണ്ട് പരിശീലകനാകാനില്ലെന്ന് ആൻഡി ഫ്ലവർ

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാനില്ലെന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കോച്ച് ആൻഡി ഫ്ലവർ. ഐപിഎൽ ഫ്രാഞ്ചൈസിയായ ആർസിബി, ദ ഹണ്ട്രഡ് ടൂർണമെന്‍റിലെ ലണ്ടൻ സ്പിരിറ്റ് എന്നീ ടീമുകൾക്കൊപ്പം തുടരും. നിലവിലെ ഈ പരിശീലക വേഷത്തിൽ താൻ അതീവ സന്തുഷ്ടനാണെന്നും ഇംഗ്ലണ്ട് കോച്ചാകാനുള്ള മത്സരത്തിൽ നിന്ന് സ്വയം പിന്മാറുകയാണെന്നും ഫ്ലവർ വ്യക്തമാക്കി.

മക്കല്ലത്തിന് പകരക്കാരനാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പേരുകളിലൊന്നായിരുന്നു ആൻഡി ഫ്ലവറിന്‍റേത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ റോബ് കീയുമായി സംസാരിച്ച് തന്‍റെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ചെയ്യുന്ന ജോലിയിൽ വളരെ സന്തുഷ്ടനാണ്.

മികച്ച രണ്ട് ഫ്രാഞ്ചൈസികൾക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ചുറ്റും നല്ല കളിക്കാരും നല്ല മനുഷ്യരുമുണ്ട്. 2009 മുതൽ 2014 വരെ ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. ആ നാളുകൾ ഏറെ പ്രിയപ്പെട്ടതാണ്. ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് കോച്ചാവുക എന്നത് വലിയൊരു ബഹുമതിയാണ്. എന്നാൽ ഈയൊരു സമയത്ത് നിലവിലെ ചുമതലകളിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആൻഡി ഫ്ലവർ പറഞ്ഞു.

Sports

ജൂഡ് ജാഡ..!

മയാമി: ജൂഡ് ബെല്ലിങ്ഗമിന്‍റെ ജാഡക്കളിയിലൂടെ ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോള്‍ സെമി ഫൈനലില്‍. ഗാലറിയില്‍ അണിനിരന്ന നോര്‍വീജിയന്‍ താരങ്ങളുടെ വൈക്കിംഗ് റോവിംഗ് കടന്ന് ഹാരി കെയ്‌നും സംഘവും ക്വാര്‍ട്ടറില്‍ ജയമാഘോഷിച്ചു. ഒന്നിന് എതിരേ രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. രണ്ട് ഗോളും ജൂഡ് ബെല്ലിങ്ഗമിന്‍റെ വകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ നാലാം സെമി ഫൈനല്‍ പ്രവേശമാണ്.

ഗോള്‍ 1; ഇംഗ്ലണ്ട് ഞെട്ടി

ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്‌നും നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാലണ്ടും മത്സരത്തില്‍ ശോഭിച്ചില്ലെന്നതും ശ്രദ്ധേയം. 36-ാം മിനിറ്റില്‍ കിടിലന്‍ ആംഗിള്‍ ഷോട്ടിലൂടെ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പ് ഇംഗ്ലീഷ് വല കുലുക്കി. ഷെല്‍ഡറപ്പിന്‍റെ ഷോട്ട് സെക്കന്‍ഡ് പോസ്റ്റിന്‍റെ ഉള്ളിലിടിച്ച് അകത്തുകയറുകയായിരുന്നു.

ഗോള്‍ 2, 3; ബെല്ലിങ്ഗം

45+2-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിലൂടെ ഇംഗ്ലണ്ട് ഗോള്‍ മടക്കി. ആന്‍റണി ജോര്‍ഡന്‍ നല്‍കിയ പാസ് സ്വീകരിച്ച്, ബെല്ലിങ്ഗം നടത്തിയ മനോഹര നീക്കത്തിലൂടായിരുന്നു ഗോള്‍ പിറന്നത്. രണ്ട് നോര്‍വീജിയന്‍ ഡിഫെന്‍ഡേഴ്‌സിനെ കബളിപ്പിച്ച് ബെല്ലിങ്ഗം പന്ത് വലയിലാക്കി. നിശ്ചിത സമയത്ത് ഗോള്‍ പിറന്നില്ല. അതോടെ അധിക സമയം.

93-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിന്‍റെ രണ്ടാം ഗോള്‍. 25 വാര അകലെനിന്ന് മോര്‍ഗന്‍ റോജേഴ്‌സ് തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, റീബൗണ്ട് ബെല്ലിങ്ഗം ഗോളാക്കി. ഈ ലോകകപ്പില്‍ ഇംഗ്ലീഷ് താരത്തിന്‍റെ ആറാം ഗോള്‍.

റഫറിയുടെ കള്ളക്കളി!

ഈജിപ്തിനു പിന്നാലെ റഫറി കള്ളക്കളി നടത്തുന്നതായുള്ള ആരോപണവുമായി നോര്‍വെയും രംഗത്ത്. മത്സരത്തിന്‍റെ 55-ാം മിനിറ്റില്‍ നോര്‍വെ 2-1നു മുന്നിലെത്തി. എന്നാല്‍, ഗോളിലേക്കുള്ള ബില്‍ഡപ്പിനിടെ എര്‍ലിംഗ് ഹാലണ്ട് ഫൗള്‍ ചെയ്‌തെന്നു വിഎആറിലൂടെ കണ്ടെത്തി. റഫറി ഗോള്‍ റദ്ദാക്കി. അര്‍ജന്‍റീനയ്ക്ക് എതിരേ ഈജിപ്തിന്‍റെ ഗോള്‍ റദ്ദാക്കിയതും ഇതേ കാരണത്തിലൂടെ ആയിരുന്നു.

Sports

അഭിനയം; എംബോളൊയ്ക്ക് ചുവപ്പ് കാർഡ്

അര്‍ജന്‍റീനയ്ക്ക് എതിരായ ക്വാര്‍ട്ടറിന്‍റെ 72-ാം മിനിറ്റില്‍ അഭിനയം പിഴച്ച് രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ബ്രീല്‍ എംബോളോയ്ക്കു മൈതാനം വിടേണ്ടിവന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ അംഗബലം പത്തിലേക്കു ചുരുങ്ങിയ നിമിഷം.

അര്‍ജന്‍റൈന്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ലിസാന്‍ഡ്രൊ പരേഡസ് കാല്‍വച്ച് വീഴ്ത്തിയതായി എംബോളോ അഭിനയച്ചു വീണു. പരേഡസിന് മഞ്ഞ.

അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി റഫറിയുമായി വാക്കേറ്റം. തുടര്‍ന്ന് വിഎആര്‍ പരിശോധന. അതോടെ പരേഡസ് എംബോളൊയെ ടച്ച് ചെയ്തില്ലെന്നു തെളിഞ്ഞു. മനപൂര്‍വമുള്ള അഭിനയത്തിന് എംബോളൊയ്ക്ക് മഞ്ഞക്കാര്‍ഡ്.

മത്സരത്തിന്‍റെ 44-ാം മിനിറ്റില്‍ മഞ്ഞ കണ്ട എംബോളൊ അതോടെ കണ്ണീര്‍വാര്‍ത്തു. സഹതാരങ്ങള്‍ ആശ്വസിപ്പിച്ചെങ്കിലും തോരാക്കണ്ണീരുമായി എംബോളൊ മൈതാനം വിട്ടു.

Sports

നാലാം തോൽവി; പരമ്പരയിൽ ഇന്ത്യ നാണംകെട്ടു

സതാംപ്ടണ്‍: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്‍റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചു.

കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും (5, 0, 1) രണ്ടക്കം പോലും കാണാതിരുന്നതോടെയാണ് സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ട്, 20 ഓവറില്‍ തല്ലിക്കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ്. 64 പന്തില്‍ എട്ട് സിക്‌സും 12 ഫോറും അടക്കം 131 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്‌‌ലറിന്‍റെ സെഞ്ചുറിയാണ് ഇംഗ്ലീഷ് ഇന്നിംഗ്‌സിനു കരുത്തേകിയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്‍റെ റിക്കാര്‍ഡ് ട്വന്‍റി-20 സ്‌കോറാണ് 257/3.

മത്സരത്തിൽ ഇന്ത്യ 56 റണ്‍സിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് എടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണ്‍ 14 പന്തിൽ 27 റണ്‍സ് നേടി. ഇഷാൻ കിഷനാണ് (35 പന്തിൽ 56) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.

തിലക് വർമയും (25 പന്തിൽ 53) അർധസെഞ്ചുറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 റണ്‍സ് നേടി. അഭിഷേക് ശർമ (3) തുടക്കത്തിലേ പുറത്തായി. ഇതോടെ ശ്രേയസ് അയ്യറിന്‍റെ ക്യാപ്റ്റൻസിയിലെ ആദ്യ രണ്ട് പരന്പരയും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.

Sports

എസ്പാന...

ടിക്കി ടാക്കയുടെ ഉപജ്ഞാതാക്കളായ, എസ്പാനക്കാര്‍ ഫിഫ 2026 ലോകകപ്പ് ഫുട്‌ബോള്‍ സെമി ടിക്കറ്റ് കരസ്ഥമാക്കി. 2010ല്‍ കന്നി ലോകകപ്പ് നേടിയശേഷം സ്‌പെയിനിന്‍റെ ആദ്യസെമി.

നീണ്ട 16 വര്‍ഷത്തിനു ശേഷമാണ് സ്‌പെയിന്‍ കാല്‍പ്പന്ത് പോരാട്ടത്തിന്‍റെ ഭൂഗോളപ്പോരില്‍ അവസാന നാലില്‍ ഇടം നേടുന്നതെന്നതാണ് ശ്രദ്ധേയം. ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളിനു കീഴടക്കിയാണ് സ്‌പെയിന്‍ സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.

കലിഫോര്‍ണിയയിലെ ഇംഗിള്‍വുഡിലെ സോഫി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത് 70,492 കാണികള്‍. സ്‌പെയിന്‍ ആരാധകര്‍ക്ക് ആവേശം വിതറിയ മത്സരമായിരുന്നു അരങ്ങേറിയത്. ടിക്കി ടാക്കയുടെ മനോഹര നീക്കങ്ങളുമായി സ്പാനിഷ് ടീം കളത്തില്‍ നിറഞ്ഞു. അവരുടെ ടീനേജ് സെന്‍സേഷനായ ലാമിന്‍ യമാല്‍ രണ്ടു പേര്‍ മാര്‍ക്ക് ചെയ്തിട്ടുപോലും ബെല്‍ജിയം പെനാല്‍റ്റി ബോക്‌സില്‍ ചലനം സൃഷ്ടിച്ചു.

ഗോൾ 1:  ഫാബിയന്‍ റൂയിസ്

സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്‍റെ ഞെട്ടിക്കുന്ന മാറ്റത്തോടെയാണ് സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഒരു ഇന്‍റര്‍നാഷണല്‍ ടൂര്‍ണമെന്‍റില്‍ ഇതാദ്യമായി പെദ്രിയെ സബ്സ്റ്റിറ്റ്യൂഷന്‍ ബെഞ്ചില്‍ ഇരുത്തി. പകരം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത് ഫാബിയന്‍ റൂയിസ്. ഫ്യൂന്‍റെയുടെ ആ നീക്കത്തിനു 30-ാം മിനിറ്റില്‍ ഫലമെത്തി. ഫാബിയന്‍ റൂയിസിന്‍റെ ഗോളില്‍ സ്‌പെയിന്‍ 1-0ന്‍റെ ലീഡ് നേടി. പോറൊയും യമാലും വണ്‍-ടു പ്ലേയുമായി ബെല്‍ജിയം ഗോള്‍മുഖത്തേക്ക്. പന്തിന്‍റെ നിയന്ത്രണം ലഭിച്ച ഡാനി ഓള്‍മോയുടെ ലോംഗ്‌ഷോട്ട്. എന്നാല്‍, ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പന്ത് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടായി പന്ത് എത്തിയത് ഫാബിയന്‍ റൂയിസിന്‍റെ പാകത്തിന്. റൂയിസിന്‍റെ ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍.

ഗോൾ 2: സ്‌പെയിൻ ഗോള്‍ വഴങ്ങി 

2026 ഫിഫ ലോകകപ്പില്‍ സ്‌പെയിന്‍ വഴങ്ങുന്ന ആദ്യ ഗോളിനായിരുന്നു 41-ാം മിനിറ്റ് സാക്ഷ്യം വഹിച്ചത്. ബെല്‍ജിയത്തിന്‍റെ ചാള്‍സ് ഡി കെറ്റലെയറിന്‍റെ ഹെഡര്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണിനെ കടന്ന് വലയില്‍. അതോടെ 1-1 എന്ന നിലയില്‍ ബെല്‍ജിയം തലയുയര്‍ത്തി ആദ്യപകുതിക്കു പിരിഞ്ഞു. സ്‌പെയിനിന്‍റെ ആക്രമണത്തോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 1958നുശേഷം ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ രണ്ട് കൗമാരക്കാരുമായി മത്സരം തുടങ്ങിയ ടീമായിരുന്നു സ്‌പെയിന്‍. പൗ കുബാര്‍സിയും യമാലുമായിരുന്നു ലാ റോജയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ കൗമാരക്കാര്‍.

ഗോൾ 3: മെറിനോ 

71-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പരിക്കേറ്റു പുറത്തായി. റെഡ് ഡെവിള്‍സ് എന്നറിയപ്പെടുന്ന ബെല്‍ജിയത്തിനേറ്റ പ്രഹരമായിരുന്നു അത്. രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായ സെനെ ലാമന്‍സ് അതോടെ വലയ്ക്കു മുന്നിലെത്തി. 86-ാം മിനിറ്റില്‍ ഡാനി ഓള്‍മോയെ പിന്‍വലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്‍റെ തന്‍റെ വജ്രായുധമായ മൈക്കല്‍ മെറിനോയെ ഇറക്കി. കളത്തിലെത്തി രണ്ടാം മിനിറ്റില്‍ മെറിനോയുടെ ഗോള്‍.

88-ാം മിനിറ്റ്. ലാമിന്‍ യമാലും നിക്കൊ വില്യംസും നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് കുബാര്‍സിയുടെ ലോംഗ് റേഞ്ച്. ബെല്‍ജിയം ഗോളി സെനെ ലാമന്‍സ് അത് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, പന്ത് എത്തിയത് മെറിനോയുടെ പക്കലേക്ക്. റീബൗണ്ട് വലയിലാക്കി മെറിനോ സ്‌പെയിനിനെ ജയത്തിലെത്തിച്ചു.

Sports

സീനിയര്‍ റാങ്കിംഗ് ബാഡ്മിന്‍റണ്‍: മലയാളി താരങ്ങൾക്കു ജയം

കൊച്ചി: യോനെക്സ് സണ്‍റൈസ് ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിലെ പുരുഷ സിംഗിള്‍സില്‍ മലയാളിതാരം ജേക്കബ് തോമസ് സിദ്ധാര്‍ഥ മിശ്രയെ (15-12, 11-15, 15- 09) പരാജയപ്പെടുത്തി.

വനിതാ ഡബിള്‍സിൽ കേരളത്തിന്‍റെ അപര്‍ണ ബാലന്‍- ആരതി സാറ സുനില്‍ സഖ്യം ഉത്തര്‍പ്രദേശിന്‍റെ റിദ്ദി ഭരദ്വാജ് - ഉത്തരാഖണ്ഡിന്‍റെ സാംഭവി റൗതാന്‍ സഖ്യത്തെ പരാജയപ്പെടുത്തി പ്രീക്വർട്ടറിൽ പ്രവേശിച്ചു.

Sports

അര്‍ജന്‍റീന x സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ രാവിലെ 6.30ന്

കാന്‍സസ് സിറ്റി: ഈജിപ്ഷ്യന്‍ മാന്ത്രികര്‍ ഇളക്കിവിട്ട 'ഫിഫയുടെ അര്‍ജന്‍റൈന്‍ സ്‌നേഹം' എന്ന ഭൂതത്തിനിടെ, ലയണല്‍ മെസിയും സംഘവും ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30ന് കാന്‍സസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍.

ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ ഫിഫയും റഫറിയും അര്‍ജന്‍റീനയ്ക്കുവേണ്ടി കളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതിനുശേഷം ഈജിപ്ഷ്യന്‍ കോച്ചാണ് ഈ ആരോപണം പ്രത്യക്ഷത്തില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയിലടക്കം ഫിഫയ്ക്കും അര്‍ജന്‍റീനയ്ക്കും എതിരായ പ്രചരണം ശക്തമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് 2026 ഫിഫ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി മെസിയും സംഘവും ഇന്നിറങ്ങുന്നത്. ഈ പോരാട്ടത്തോടെ 2026 എഡിഷന്‍റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാകും. ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചായിരുന്നു അര്‍ജന്‍റീന ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയതും ഒരു ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയായിരുന്നു.

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട് എന്നിവര്‍ക്കൊപ്പം ഫിഫ 2026 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസിയുണ്ട്. എംബപ്പെയുടെ ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞപ്പോള്‍ എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി അദ്ദേഹമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

എട്ട് ഗോളും ഒരു അസിസ്റ്റുമുള്ള മെസിക്കാണ് രണ്ടാം സ്ഥാനം. നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടിന് ഏഴ് ഗോളുണ്ട്. അര്‍ജന്‍റീന x സ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടം തുടങ്ങുന്നതിനു മുമ്പായി ഹാലണ്ടിന്‍റെ നോര്‍വെയും ഹാരി കെയ്‌ന്‍റെ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങും. അര്‍ജന്‍റീന x സ്വിറ്റ്‌സര്‍ലന്‍ഡ് വിജയികളും നോര്‍വെ x ഇംഗ്ലണ്ട് വിജയികളുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്.

Sports

ഫിഫ ലോകകപ്പ് ആദ്യസെമിയില്‍ യൂറോപ്യന്‍ പോരാട്ടം

ഡാളസ്: ഫിഫ 2026 ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ യൂറോപ്യന്‍ പോരാട്ടത്തിനു കളമൊരുങ്ങി. ആദ്യസെമി ഫൈനലില്‍ കാല്‍പ്പന്ത് ലോകത്തിലെ കരുത്തരായ സ്‌പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്.

ഈ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് ബെല്‍ജിയത്തെ കീഴടക്കിയാണ് സ്‌പെയിന്‍ സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ കീഴടക്കിയാണ് (2-0) ഫ്രാന്‍സിന്‍റെ സെമി പ്രവേശം.

സ്പാനിഷ് ലാ ലിഗ ടീമുകളായ റയല്‍ മാഡ്രിഡിന്‍റെ കിലിയന്‍ എംബപ്പെയും എഫ്‌സി ബാഴ്‌സലോണയുടെ ലാമിന്‍ യമാലും തമ്മില്‍ ലോകവേദിയില്‍ ഏറ്റുമുട്ടുന്നു എന്നതും ഫ്രാന്‍സ് x സ്‌പെയിന്‍ പോരാട്ടത്തിന്‍റെ പ്രത്യേകത. ലാ ലിഗയില്‍ ഇരുവരും തമ്മില്‍ പലതവണ ഏറ്റമുട്ടിയിട്ടുണ്ടെങ്കിലും അതുക്കും മേലെയാണ് ഭൂഗോള പോരാട്ടത്തിലെ കൊമ്പുകോര്‍ക്കല്‍.

തീരാപ്പകയുടെ പോരാട്ടം

ഫ്രാന്‍സ് x സ്‌പെയിന്‍ ഫുട്‌ബോള്‍ ശത്രുതയ്ക്ക് നൂറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത വൈരിപോരാട്ടത്തിന്‍റെ കഥകളും. 1922ല്‍ സ്പാനിഷ് ടീം ഫ്രാന്‍സില്‍ എത്തിയതോടെയാണ് ഇരുടീമും തമ്മിലുള്ള കാല്‍പ്പന്ത് ശത്രുതയ്ക്കു കിക്കോഫ് നടന്നത്. അന്നത്തെ പോരാട്ടത്തില്‍ 4-0ന് സ്‌പെയിന്‍ ജയം സ്വന്തമാക്കി. എന്നാല്‍, 1938 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഫ്രാന്‍സ് അതിവേഗം ലോകവേദിയിലേക്കെത്തി. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്‍റെ (1936-39) പശ്ചാത്തലത്തില്‍ സ്‌പെയിന്‍ സ്തംഭിച്ചു. പിന്നാലെ രണ്ടാം ലോകമഹായുദ്ധം. നാസികള്‍ക്ക് താവളം നല്‍കിയതോടെ ഫ്രാന്‍സും സ്‌പെയിനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.

രാജ്യാന്തര വേദിയില്‍ ആദ്യ ട്രോഫി സ്വന്തമാക്കിയത് സ്‌പെയിനായിരുന്നു. 1964 യൂറോപ്യന്‍ നേഷന്‍സ് കപ്പ് (യൂറോ) സ്വന്തമാക്കിയതോടെ ആയിരുന്നത്. എന്നാല്‍, 1984ല്‍ ഫ്രാന്‍സും യൂറോ കപ്പ് ചാമ്പ്യന്മാരായി. ഫിഫ ലോകകപ്പ് ആദ്യം സ്വന്തമാക്കിയത് ഫ്രാന്‍സ് ആയിരുന്നു; 1998ല്‍ സിനദീന്‍ സിദ്ദാന്‍റെ നേതൃത്വത്തില്‍.

2010ല്‍ ആന്ദ്രെ ഇനിയെസ്റ്റയടക്കമുള്ളവരുടെ സ്‌പെയിനും ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2018ല്‍ രണ്ടാം തവണയും ഫ്രാന്‍സ് ലോകകപ്പ് ഉയര്‍ത്തി. രാജ്യാന്തര വേദിയിലെ ട്രോഫി നേട്ടത്തില്‍ ഫ്രാന്‍സിനാണ് (8) സ്‌പെയിനിനേക്കാള്‍ (6) മുന്‍തൂക്കം.

ഗ്രേറ്റ് നോക്കൗട്ട് ഫൈറ്റ്

ഫ്രാന്‍സും സ്‌പെയിനും കാല്‍പ്പന്ത് വേദിയില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം സുപ്രധാന ടൂര്‍ണമെന്‍റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലായിരിക്കുമെന്നതാണ് സമീപനാളില്‍ കണ്ടുവരുന്നത്. 2026 ഫിഫ ലോകകപ്പ് സെമി ഇക്കാര്യത്തില്‍ ഏറ്റവും അവസാനത്തേത്. ഇതിനു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍, ഫ്രാന്‍സിനെ സ്‌പെയിന്‍ 5-4നു കീഴടക്കി. അതിനു മുമ്പ് 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും ഏറ്റുമുട്ടിയത്. അതിലും സ്‌പെയിന്‍ (2-1) ജയം സ്വന്തമാക്കി. 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനിനെ കീഴടക്കിയായിരുന്നു ഫ്രാന്‍സ് (2-1) ചാമ്പ്യന്മാരായത്.

ഇതിന്‍റെയെല്ലാം ബാക്കിപത്രമായിരിക്കും ഡാളസ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുക. കിലിയന്‍ എംബപ്പെ, ഉസ്മാന്‍ ഡെംബെലെ, മൈക്കല്‍ ഒലിസ്, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സിനാണ് സെമിക്കു മുമ്പുള്ള കണക്കുകളില്‍ മുന്‍തൂക്കം. ലാമിന്‍ യമാല്‍, മാര്‍ക്ക് കുര്‍ക്കെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്‌പെയിന്‍ വെറുംകൈയോടെ മടങ്ങാന്‍ തയാറാകില്ലെന്ന് ഉറച്ചുതന്നെയാണ്.

Sports

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു ലീഡ്

ലണ്ടന്‍: ഇംഗ്ലീഷ് വനിതകള്‍ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്.

285 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 170ല്‍ ഒതുക്കിയാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.

37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാന്തി ഗൗഡിന്‍റെ ബൗളിംഗ് മികവില്‍ ഇന്ത്യ ലീഡ് നേടി. രണ്ടാം ഇന്നിംഗ്‌സിനായി ക്രീസിലെത്തിയ ഇന്ത്യ ആദ്യ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എടുത്തു. അതോടെ ഇന്ത്യയുടെ ആകെ ലീഡ് 166 റണ്‍സായി.

Sports

നോര്‍വെ x ഇംഗ്ലണ്ട് മത്സരം ഞായര്‍, 2.30 am

ഫിഫ 2026 ലോകകപ്പില്‍ നോര്‍വീജിയന്‍ വൈക്കിംഗ്‌സും ഇംഗ്ലീഷ് നൈറ്റുകളും തമ്മിലുള്ള യുദ്ധം. ചരിത്രത്തിന്‍റെ അകമ്പടിയുള്ള വൈക്കിംഗ് x നൈറ്റ്‌സ് പോരാട്ടമാണ് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 2.30ന് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. ലോകകപ്പ് സെമി മോഹവുമായി എര്‍ലിംഗ് ഹാലണ്ട് നയിക്കുന്ന നോര്‍വെയും ഹാരി കെയ്‌ന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും.

ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്, ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നതാണ് ഈ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്‍റെ ഹൈലൈറ്റ്. ജൂഡ് ബെല്ലിങ്ഗം, ബുകായൊ സാക്ക, മാര്‍ക്കസ് റാഷ്‌ഫോഡ് തുടങ്ങിയവര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് ലോകകിരീടം നേടാന്‍ കരുത്തുള്ളവരാണ്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എല്‍ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ കോംഗോയെ (2-1) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ സഹആതിഥേയരായ മെക്‌സിക്കോയെയും (3-2) തോല്‍പ്പിച്ചു. 1966 ലോകകപ്പ് ജേതാക്കളാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലൂടെയാണ് നോര്‍വെ ക്വാര്‍ട്ടറില്‍ എത്തിനില്‍ക്കുന്നത്. എര്‍ലിംഗ് ഹാലണ്ട്, ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാഡ്, അലക്‌സാണ്ടര്‍ സോര്‍ലോത്ത് എന്നിങ്ങനെ നീളുന്ന താരങ്ങള്‍. കന്നി ലോകകപ്പില്‍ത്തന്നെ തരംഗം സൃഷ്ടിച്ച എര്‍ലിംഗ് ഹാലണ്ടിന്‍റെ ക്ലിനിക്കല്‍ ഫിനിഷിംഗ് മികവാണ് നോര്‍വെയുടെ കരുത്ത്.

2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ ഐവറികോസ്റ്റിനെ (2-1) കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍, വിനിസ്യൂസ് ജൂണിയര്‍ തുടങ്ങിയവര്‍ അണിനിരന്ന ബ്രസീലിനെ (2-1) വീഴ്ത്തി. അതേപ്രകടനം ഇംഗ്ലണ്ടിന് എതിരേയും കാഴ്ചവയ്ക്കാന്‍ ഹാലണ്ടിനും സംഘത്തിനും സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

Sports

അര്‍ജന്‍റീന Vs സ്വിറ്റ്‌സര്‍ലന്‍ഡ്

ഇംഗ്ലണ്ട് x നോര്‍വെ ക്വാര്‍ട്ടറിനു പിന്നാലെ അര്‍ജന്‍റീനയും സ്വിറ്റ്‌സര്‍ലന്‍ഡും കാന്‍സസ് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കും. 2026 ഫിഫ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് അര്‍ജന്‍റീന.

ഫിഫ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത് ടീം എന്ന ചരിത്ര നേട്ടത്തിനായാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്‍റീന ശ്രമിക്കുന്നത്. ഇറ്റലി (1934, 38), ബ്രസീല്‍ (1958, 62) ടീമുകള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. ഏഴ് ഗോള്‍ നേടിയ ലയണല്‍ മെസി അര്‍ജന്‍റൈന്‍ പോരാട്ടം മുന്നില്‍നിന്നു നയിക്കുന്നു.

2026 ലോകകപ്പ് ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ കേപ് വെര്‍ദെയെ (3-2) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ (3-2) തോല്‍പ്പിച്ചു. 1978, 1986, 2022 ചാമ്പ്യന്മാരാണ്.

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ഗ്രാനിത് സാക്കയാണ് ടീമിന്‍റെ നായകന്‍. ബ്രീല്‍ എംബോളൊ, റൂബന്‍ വര്‍ഗസ് തുടങ്ങിയവരാണ് കരുത്ത്. അര്‍ജന്‍റൈന്‍ കരുത്തിനെ ക്വാര്‍ട്ടറില്‍ കീഴടക്കാന്‍ സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

2026 ലോകകപ്പ് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. ആഫ്രിക്കന്‍ കരുത്തുമായെത്തിയ അള്‍ജീരിയയെ (2-0) റൗണ്ട് ഓഫ് 32ല്‍ മറികടന്നു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-3) കീഴടക്കി.

Sports

ഫ്രാന്‍സ് എന്ന അതിശയം

മലവെള്ളപ്പാച്ചില്‍ പോലെ ആക്രമണം. എതിര്‍ ടീമിന്‍റെ ഗോള്‍ ഏരിയയില്‍ തൊടുത്തത് 22 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. എന്തൊരു ടീമാണ് ഫ്രാന്‍സ് എന്ന അതിശയം ഓരോ മത്സരം കഴിയുന്തോറും ആരാധകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു.

ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കി ഫ്രാന്‍സ് സെമിയില്‍. ലേ ബ്ലൂസ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ടീമിന്‍റെ ഹാട്രിക് ലോകകപ്പ് സെമി പ്രവേശം.

സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബപ്പെ, ഉസ്മാന്‍ ഡെംബെലെ എന്നിവരായിരുന്നു ഫ്രാന്‍സിനായി രണ്ടാം പകുതിയില്‍ ഗോള്‍ നേടിയത്. ആറു മിനിറ്റിനിടെയായിരുന്നു രണ്ട് ഗോളും എന്നതും ശ്രദ്ധേയം. എതിർ പോസ്റ്റിൽ ഗോൾ ബോംബ് വർഷിച്ചുള്ള ഫ്രാൻസിന്‍റെ ആധികാരികത ക്വാർട്ടർ ഫൈനലിലും.

കിക്കോഫ് വിസിലിനു പിന്നാലെ ഫ്രാന്‍സിന്‍റെ ആക്രമണം തുടങ്ങി. ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ട് ഷോട്ടുകള്‍ മൊറോക്കന്‍ ഗോള്‍ മുഖത്തേക്കു പാഞ്ഞു. എന്നാല്‍, മൊറോക്കോയുടെ ഗോള്‍ കീപ്പര്‍ യാസിന്‍ ബോനു രണ്ടും രക്ഷപ്പെടുത്തി. അതോടെയാണ് മൊറോക്കോ ഒന്ന് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്.

മൊറോക്കോയെ സംബന്ധിച്ച് സ്‌ട്രൈക്കര്‍മാര്‍ ഫ്രഞ്ച് ബോക്‌സിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും മധ്യനിരയില്‍നിന്ന് പരിപൂര്‍ണ പിന്തുണ ലഭിച്ചില്ല. അതേസമയം, ഫ്രാന്‍സിന്‍റെ കൗണ്ടര്‍ അറ്റാക്ക് മൊറോക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. യാസിന്‍ ബോനുവിന്‍റെ മിന്നല്‍ സേവുകള്‍ ഫ്രാന്‍സിനെ ഗോളില്‍നിന്നകറ്റി.

പെനാല്‍റ്റി കളഞ്ഞ് എംബപ്പെ

25-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ പന്തുമായി കടന്ന കിലിയന്‍ എംബപ്പെയെ മൊറോക്കന്‍ സെന്‍ട്രല്‍ ഡിഫെന്‍ഡര്‍ നൗസൈര്‍ മസ്‌റൗയി വീഴ്ത്തി. വിഎആര്‍ പരിശോധിച്ച റഫറി ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.

കിക്കെടുത്ത എംബപ്പെയ്ക്കു പിഴച്ചു. ഇടത്തേക്കുള്ള നെടുനീളന്‍ ഡൈവിലൂടെ യാസിന്‍ ബോനു സ്‌പോട്ട്കിക്ക് സേവ് ചെയ്തു. ഫൗളിനും കിക്കിനും ഇടയില്‍ മൂന്നു മിനിറ്റ് താമസം നേരിട്ടെന്നതും ശ്രദ്ധേയം. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിന് എതിരേ അര്‍ജന്‍റൈന്‍ താരം ലയണല്‍ മെസി നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് സമാനമായിരുന്നു എംബപ്പെയെടേതും.

രണ്ട് പെനാല്‍റ്റി നഷ്ടത്തിനും ഒരേ ഛായ. പന്ത് നിയന്ത്രണം ഫ്രാന്‍സിന്‍റെ വരുതിയിലായിരുന്നതിനാലും മൊറോക്കന്‍ ഹാഫിലായിരുന്നു കളിയെന്നതിനാലും ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മൈഗ്നനു കാര്യമായ ഭീഷണി നേരിട്ടില്ല.

Sports

എംബപ്പെയുടെ പരിക്ക് ഗൗരവമുള്ളതല്ല

ഫോക്‌സ്ബറോ: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നു റിപ്പോര്‍ട്ട്.

ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്ക് എതിരായ മത്സരത്തിനിടെ എംബപ്പെയുടെ കണങ്കാലിനു പരിക്കേറ്റിരുന്നു. മത്സരത്തിന്‍റെ 76-ാം മിനിറ്റിലായിരുന്നു സംഭവം. പിന്നാലെ എംബപ്പെ മൈതാനം വിട്ടു. പിന്നീട് കാലില്‍ ഐസ്പാക്കുകളുമായി ആയിരുന്നു എംബപ്പെ ഡഗൗട്ടില്‍ ഇരുന്നത്.

പരിക്ക് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഫ്രാന്‍സ് ടീം വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, പരിക്ക് ഗൗരവമുള്ളതല്ലെന്ന് മുഖ്യപരിശീലകന്‍ ദിദിയെ ദേഷാംപ് അറിയിച്ചു. കിലിയന്‍ എംബപ്പെയുടെ പരിക്ക് പ്രശ്‌നമുള്ളതല്ലെന്നു വ്യക്തമായിട്ടുണ്ട്. മത്സരശേഷം എംബപ്പെ മൈതാനത്തിലൂടെ യഥേഷ്ടം നടന്നിരുന്നു.

സെമി ഫൈനലില്‍ എംബപ്പെ ഫ്രഞ്ച് ടീമിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ഫ്രാന്‍സിന്‍റെ സെമി ഫൈനല്‍ പോരാട്ടം. സ്‌പെയിന്‍ x ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാക്കളാണ് സെമിയില്‍ ഫ്രാന്‍സിനെ നേരിടുക.

2026 ലോകകപ്പില്‍ കിലിയന്‍ എംബപ്പെയുടെ ഗോള്‍ സമ്പാദ്യം എട്ട് ആയി. അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും എട്ട് ഗോളുണ്ട്. എന്നാല്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എംബപ്പെയ്ക്കാണ് മുന്‍തൂക്കം. കാരണം, എട്ട് ഗോളിനൊപ്പം മൂന്ന് അസിസ്റ്റും എംബപ്പെ നടത്തി. മെസിക്ക് ഒരു അസിസ്റ്റ് മാത്രമാണുള്ളത്.

Sports

ഒളിവിതറും മൈക്കല്‍ ഒലിസ്

എതിരാളികളെ നിര്‍ദയം തകര്‍ത്തെറിഞ്ഞു മുന്നേറുന്ന ഫ്രാന്‍സിന്‍റെ പടയോട്ടത്തില്‍ നിര്‍ണായകം വൈഡ് പ്ലേമേക്കറായ മൈക്കല്‍ ഒലിസിന്‍റെ നീക്കങ്ങളാണ്. ഫിഫ 2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ മധ്യനിരയെയും പ്രതിരോധത്തെയും കീറിമുറിച്ചുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും 24കാരനായ ഈ മധ്യനിര താരം.

മൊറോക്കോയ്ക്ക് എതിരായ മത്സരത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും കൂടുതല്‍ സമയം കളത്തില്‍ ചെലവിട്ടതും ഒലിസായിരുന്നു. ഇഞ്ചുറി ടൈമുകള്‍ അടക്കം 102 മിനിറ്റാണ് ഒലിസ് മൊറോക്കോയ്ക്ക് എതിരേ കളത്തില്‍ ഉണ്ടായിരുന്നത്.

മത്സരത്തില്‍ ഒലിസിന്‍റെ ഓവറോള്‍ ഇടപെടല്‍ 12 ശതമാനമുണ്ടായിരുന്നു. മറ്റെല്ലാ ഫ്രഞ്ച് താരങ്ങളേക്കാളും മുന്നില്‍. ഗോള്‍ നേടിയ കിലിയന്‍ എംബപ്പെയുടെ ഇടപെടല്‍ ഏഴ് ശതമാനവും ഉസ്മാന്‍ ഡെംബെലെയുടേത് ഒമ്പത് ശതമാനവുമായിരുന്നു എന്നതും ഇതോടു ചേര്‍ത്തുവായിക്കണം.

മൂന്ന് ഷോട്ട് എടുക്കാനും ഒലിസിനു സാധിച്ചു. രണ്ട് ഷോട്ടിന് അസിസ്റ്റും നടത്തി. മൊറോക്കന്‍ പെനാല്‍റ്റി ഏരിയയില്‍ ഒലിസ് നടത്തിയത് നാല് പാസ്. പെനാല്‍റ്റി ഏരിയയിലെ ടച്ചുകള്‍ 10ഉം. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള കളിക്കാരനും ഒലിസ് തന്നെ.

കിലിയന്‍ എംബപ്പെ, ബ്രാഡ്‌ലി ബര്‍കോള എന്നിവരാണ് മൊറോക്കോയ്ക്ക് എതിരായ മത്സരത്തിലെ റേറ്റിംഗില്‍ ഒലിസിനു പിന്നിലുള്ളത്. മത്സരത്തില്‍ ആകെ ഒലിസ് നടത്തിയത് 77 ടച്ചുകള്‍. 0.17 ആയിരുന്നു എക്‌സ്‌പെറ്റഡ് ഗോള്‍ റേറ്റ്. എക്‌സ്‌പെറ്റഡ് അസിസ്റ്റ് റേറ്റ് 0.13ഉം. 2026 ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ ഡബിള്‍ എന്‍ജിനാണ് ഒലിസ്.ഇതുവരെ അഞ്ച് ഗോളിന് അസിസ്റ്റ് നടത്തി. 283 പാസുകള്‍ പൂര്‍ത്തിയാക്കി.

Sports

ഐപിഎല്‍ കിരീടം നിലനിര്‍ത്തി ആര്‍സിബി

അഹമ്മദാബാദ്: ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഇന്ന് നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ആര്‍സിബി കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: ഗുജറാത്ത് 20 ഓവറില്‍ 155-8, ബംഗളൂരു 18 ഓവറില്‍ 161-5.

വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് പ്രകടനമാണ് ആര്‍സിബിയെ കിരീടത്തിലെത്തിച്ചത്. 42 പന്തില്‍ മൂന്ന് സിക്‌സും ഒന്‍പത് ഫോറും ഉള്‍പ്പെടെ 75 റണ്‍സുമായി കോഹ്‌ലി പുറത്താകാതെ നിന്നു.

ഓപ്പണറായ വെങ്കിടേഷ് അയ്യര്‍ 16 പന്തില്‍ 32 റണ്‍സും നേടി. രജത് പടിദാര്‍ 15 റണ്‍സും ടിം ഡേവിഡ് 24 റണ്‍സും നേടി. ജിതേഷ് ശര്‍മ പുറത്താകാതെ 11 റണ്‍സുമെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് വലിയ തകര്‍ച്ചയില്‍നിന്നും രക്ഷപ്പെടുത്തിയത്. 37 പന്തില്‍ നാല് ഫോറുകളുടെ അകമ്പടിയോടെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകാതെ 50 റണ്‍സെടുത്തു.

നിഷാന്ത് സിന്ധു 18 പന്തില്‍ 20 റണ്‍സും നേടി. ഓപ്പണറുമാരായ സായി സുദര്‍ശനും (12 പന്തില്‍ 12) ശുഭ്മാന്‍ ഗിലും (എട്ട് പന്തില്‍ 10) പരാജയപ്പെട്ടപ്പോള്‍ ജോസ് ബട്ട്‌ലറും (23 പന്തില്‍ 19) നിരാശപ്പെടുത്തി.

രാഹുല്‍ തെവാട്ടിയ (7), ജേസണ്‍ ഹോള്‍ഡര്‍ (7), റാഷിദ് ഖാന്‍ (7) എന്നിവര്‍ക്കും തിളങ്ങാനായില്ല.

ബംഗളൂരുവിനായി റാസിഖ് സലാം ദാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭൂവന്വേശര്‍ കുമാറും ജോഷ് ഹസില്‍വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Sports

ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ എലിമിനേറ്റര്‍ പോരാട്ടം ഇന്ന്

ചണ്ഡിഗഡ്: ഇന്നു വീഴുന്നവരുടെ, 2026 ട്വന്‍റി-20 ക്രിക്കറ്റിലെ പോരാട്ടം തീര്‍ന്നു. അതുകൊണ്ട് വീഴാതിരിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. ഇരുടീമും തമ്മിലുള്ള 19-ാം സീസണ്‍ ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടം ന്യൂ ചണ്ഡിഗഡില്‍ രാത്രി 7.30ന് നടക്കും. ജയിക്കുന്ന ടീം ക്വാളിഫയര്‍ രണ്ടിലേക്കുള്ള ടിക്കറ്റ് കരസ്ഥമാക്കും. 29നാണ് ക്വാളിഫയര്‍ രണ്ട് പോരാട്ടം.

സണ്‍ Vs റോയല്‍

2026 സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഒപ്പം നിന്ന ആത്മവിശ്വാസത്തിലാണ് സണ്‍റൈസേഴ്‌സ് ഇറങ്ങുന്നത്. യുവ താരം വൈഭവ് സൂര്യവംശിയുടെ ഫോമാണ് രാജസ്ഥാന്‍റെ തുറുപ്പ് ചീട്ട്. രണ്ടാം ഏറ്റുമുട്ടലില്‍ വൈഭവ് സെഞ്ചുറി കുറിച്ചിരുന്നു. സണ്‍റൈസേഴ്‌സിന്‍റെ അഭിഷേക് ശര്‍മ- ട്രാവിസ് ഹെഡ് ഓപ്പണിംഗ് പ്രഹരത്തിന് വൈഭവ്- യശ്വസി ജയ്‌സ്വാള്‍ സ്‌ഫോടനമാണ് രാജസ്ഥാന്‍റെ മറുപടി. സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളുടെ പോരാട്ടം കൂടിയാണ് ഇന്ന് നടക്കുക.

സണ്‍റൈസ്

പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ അഭിഷേക് ശര്‍മ- ട്രാവിസ് ഹെഡ് ഓപ്പണിംഗ് വെടിക്കെട്ട്. മിന്നും ഫോമിലുള്ള ഹെന്‍‌റിച്ച് ക്ലാസണ്‍ (606 റണ്‍സ്), ഇഷാന്‍ കിഷന്‍, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവരാണ് ബാറ്റിംഗിലെ കരുത്ത്. പിടിച്ചുകെട്ടാന്‍ രാജസ്ഥാന്‍ ബൗളിംഗ് നിര കിതച്ചാല്‍ സണ്‍ ഉദയം ഉറപ്പ്. പേര് കേട്ട ബൗളിംഗ് നിരയില്ലെങ്കിലും സണ്‍റൈസേഴ്‌സ് എതിരാളികളെ വരിഞ്ഞുമുറുക്കന്നതില്‍ വിജയിക്കുന്നുണ്ട്.

റോയല്‍ നിര

റയാന്‍ പരാഗ് നയിക്കുന്ന ടീമില്‍ വൈഭവ്- ജയ്‌സ്വാള്‍ ഓപ്പണിം വെടിക്കെട്ട് നിര്‍ണായകം. ധ്രുവ് ജുറെല്‍, ഷിമ്രോണ്‍ ഹെറ്റ്മയെര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരിലൂടെ സ്‌കോറിംഗ് ഉയര്‍ത്തും. ഈ പ്രതീക്ഷയ്ക്കു കോട്ടംതട്ടിയാല്‍ മറികടക്കാന്‍ രാജസ്ഥാന്‍ വിയര്‍ക്കും. 21 വിക്കറ്റുള്ള ജോഫ്ര ആര്‍ച്ചര്‍ മികവ് പുലര്‍ത്തിയാല്‍ മത്സരത്തില്‍ മുന്‍തൂക്കം ഉറപ്പ്.

ബാറ്റിംഗിന് അനകൂലമായ പിച്ചില്‍ 200ന് മുകളില്‍ സ്‌കോര്‍ പിറക്കാന്‍ സാധ്യത. തുടക്കത്തില്‍ പേസിനെയും പിന്നീട് സ്പിന്നിനെയും തുണയ്ക്കും.

Sports

ട്വന്‍റി-20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി

ഒരേയൊരു കിംഗ്; കോഹ്‌ലി. മിഡ്-വിക്കറ്റിലൂടെയുള്ള പുള്‍ ഷോട്ടിലൂടെ എതിര്‍ ബൗളര്‍മാരുടെ അന്തകനായ വിരാട് കോഹ്‌ലി. ഡ്രൈവ്, ഫ്‌ളിക്ക്/ലെഗ് ഗ്ലാന്‍സ് തുടങ്ങിയ മിഡ്-വിക്കറ്റ് ഷോട്ടുകളിലൂടെ ഐപിഎല്‍ ചരിത്രത്തിലേക്ക് റണ്ണൊഴുക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ ഈ ഐക്കണ്‍.

മഴ തടസം നിന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ ഐപിഎല്‍ ചേസിംഗിലൂടെ, ട്വന്‍റി-20 ക്രിക്കറ്റ് കരിയറില്‍ 10 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നതടക്കമുള്ള ഒരുപിടി റിക്കാര്‍ഡുകളാണ് സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്‌ലി സ്വന്തമാക്കിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി 60 പന്തില്‍ 11 ഫോറും മൂന്നു സിക്‌സും അടക്കം 105 റണ്‍സുമായി കോഹ്‌ലി പുറത്താകാതെ നിന്നു. അതോടെ 193 റണ്‍സ് എന്ന ലക്ഷ്യം 20-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ആര്‍സിബി സ്വന്തമാക്കി. ചേസിംഗ് കിംഗിന്‍റെ തോളിലേറി ജയത്തിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടത് നാലു വിക്കറ്റ് മാത്രം. സ്‌കോര്‍: കോല്‍ക്കത്ത 20 ഓവറില്‍ 192/4. ബംഗളൂരു 19.1 ഓവറില്‍ 194/4.

ഐപിഎല്‍ ചരിത്രത്തില്‍ ചേസിംഗില്‍ കോഹ്‌ലിയുടെ മൂന്നാം സെഞ്ചുറിയാണ് റായ്പുരിലെ ഷഹീര്‍ വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തില്‍ പിറന്നത്. ഐപിഎല്‍ ചേസിംഗില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയില്‍ ഇംഗ്ലീഷ് താരം ജോബ് ബട്‌‌ലറിന്‍റെ (3) ഒപ്പവും കോഹ്‌ലി എത്തി. ഐപിഎല്ലില്‍ കോഹ്‌ലിയുടെ ഒമ്പതാം സെഞ്ചുറിയാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റിക്കാര്‍ഡും കോഹ്‌ലിക്കു സ്വന്തം. ട്വന്‍റി-20 കരിയറില്‍ 10-ാമത്തേതും. ട്വന്‍റി-20 കരിയറില്‍ 10 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വിരാട് കോഹ്‌ലി എന്നതും ചരിത്രം.

◄പുള്‍ ഷോട്ട് പവര്‍

105 നോട്ടൗട്ട് എന്ന ഇന്നിംഗ്‌സില്‍ കോഹ്‌ലി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് പുള്‍ ഷോട്ടിലൂടെ. അടിച്ച 11 ഫോറില്‍ നാല് ഫോറും പുള്‍ ഷോട്ട് വഴി, ഒരു സിക്‌സും കൂടി ചേര്‍ത്ത് ആകെ 32 റണ്‍സ് പുള്‍ ഷോട്ടിലൂടെ കോഹ്‌ലി നേടി. മിഡ്-വിക്കറ്റ് ഏരിയ ആയിരുന്നു കോഹ്‌ലിയുടെ ഇഷ്ട ഇടം. ഇന്നിംഗ്‌സിലെ 46 റണ്‍സ് മിഡ്-വിക്കറ്റിലൂടെ കോഹ്‌ലി സ്വന്തമാക്കി. ട്വന്‍റി-20 കരിയറില്‍ ഒരു ഇന്നിംഗ്‌സില്‍ മിഡ്-വിക്കറ്റിലൂടെ ഇത്രയും റണ്‍സ് കോഹ്‌ലി ഇതുവരെ സ്വന്തമാക്കിയിട്ടില്ലെന്നതും ചരിത്രം.

തുടരെ രണ്ട് ഇന്നിംഗ്‌സില്‍ പൂജ്യത്തിനു പുറത്തായശേഷമായിരുന്നു കോഹ്‌ലിയുടെ സെഞ്ചുറി. ഐപിഎല്‍ ചരിത്രത്തില്‍ തുടരെ രണ്ടു തവണ ഡക്ക് ആയശേഷം സെഞ്ചുറി നേടുന്ന ആദ്യതാരമാണ് കോഹ്‌ലി.

◄അതിവേഗം 14,000

ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ അതിവേഗം 14,000 റണ്‍സ് എന്ന റിക്കാര്‍ഡ് സെഞ്ചുറി ഇന്നിംഗ്‌സിനിടെ വിരാട് കോഹ്‌ലി സ്വന്തമാക്കി. 409-ാം ഇന്നിംഗ്‌സിലാണ് കോഹ്‌ലി 14,000 ട്വന്‍റി-20 റണ്‍സ് പിന്നിട്ടത്. 423 ഇന്നിംഗ്‌സില്‍നിന്ന് 14,000 സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌‌ലിന്‍റെ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു.

ട്വന്‍റി-20 ക്രിക്കറ്റില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്‌ലി. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമനും. ട്വന്‍റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌‌ലിന്‍റെ പേരിലാണ്. 463 മത്സരങ്ങളിലായി 455 ഇന്നിംഗ്‌സില്‍നിന്ന് 14,562 റണ്‍സാണ് ഗെയ്‌‌ലിന്‍റെ സമ്പാദ്യം. ഗെയ്‌‌ലിന്‍റെ ഈ റിക്കാര്‍ഡിലേക്ക് 535 റണ്‍സിന്‍റെ അകലം മാത്രമാണ് കോഹ്‌ലിക്കുള്ളത്.

◄കോഹ്‌ലി @ ഐപിഎല്‍

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റിക്കാര്‍ഡും കോഹ്‌ലി (279) സ്വന്തമാക്കി. 278 മത്സരങ്ങള്‍ കളിച്ച എം.എസ്. ധോണി, രോഹിത് ശര്‍മ എന്നിവരെയാണ് കോഹ്‌ലി പിന്തള്ളിയത്. കോല്‍ക്കത്തയ്ക്ക് എതിരായ സെഞ്ചുറിയിലൂടെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും കോഹ്‌ലിക്കു സ്വന്തം.

ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം എന്ന രോഹിത് ശര്‍മയുടെ (21) റിക്കാര്‍ഡിന്‍റെ ഒപ്പവും കിംഗ് കോഹ്‌ലി എത്തി. എബി ഡിവില്യേഴ്‌സ് (25), ക്രിസ് ഗെയ്‌ല്‍ (22) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്‌ലിക്കു മുന്നിലുള്ളത്.

Sports

രഹാനെയ്ക്കും രഘുവന്‍ഷിക്കും അര്‍ധ സെഞ്ചുറി; കോല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കെകെആര്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു.

അർധസെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെ (40 പന്തില്‍ 67), അംഗ്ക്രിഷ് രഘുവന്‍ഷി (29 പന്തില്‍ 51) എന്നിവരുടെ പ്രകടനമാണ് കോല്‍ക്കത്തയെ തുണച്ചത്. മികച്ച തുടക്കമാണ് രഹാനെ - അലന്‍ സഖ്യം കോല്‍ക്കത്തയ്ക്ക് നല്‍കിയത്. ഇരുവരും 69 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

മുംബൈയ്ക്കായി ഷാര്‍ദുല്‍ താക്കൂർ മൂന്നു വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറില്‍ 39 റണ്‍സ് വിട്ട് നൽകി ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ബുംറയ്ക്ക് വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞില്ല. നാല് ഓവറില്‍ ബുംറ 35 റണ്‍സ് വിട്ടുനല്‍കി.

Sports

സഞ്ജുവിന്‍റെ ചിറകിലേറി ഇന്ത്യ സെമിയിൽ; വിന്‍ഡീസിനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്

കോൽക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം നാലു പന്തുകളും അഞ്ചുവിക്കറ്റും കൈയിലിരിക്കെ ഇന്ത്യ മറികടന്നു.

97 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. 50 പന്തുകളിൽ നാലുസിക്സും 12 ഫോറുമടക്കം 97 റൺസ് നേടിയ സഞ്ജുവിനെ കളിയിലെ താരമായി തെരഞ്ഞെ‌ടുത്തു. സ്കോർ: വെസ്റ്റ് ഇൻഡീസ് 195/4 ഇന്ത്യ 199/5 (19.2).

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി. അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനും (10) മടങ്ങി. പിന്നാലെ സൂര്യകുമാര്‍ യാദവ് (18) സഞ്ജു കൂട്ടുകെട്ട് 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ സൂര്യ മടങ്ങി.

തുടര്‍ന്നെത്തിയ തിലക് വര്‍മ (27) - സഞ്ജു സഖ്യം വേഗത്തില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ തിലകും മടങ്ങി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും (17) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 19-ാം ഓവറിലാണ് ഹാര്‍ദിക് മടങ്ങുന്നത്. എന്നാല്‍ സഞ്ജു - ശിവം ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് വേണ്ടി ബാറ്റ് ചെയ്ത മിക്കവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടി20 ലോകകപ്പിൽ ഇന്ത്യ ചേസ് ചെയ‌്തു വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേസ് ചെയ്‌ത 174 ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്. അഞ്ചിന് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ - ഇംഗ്ലണ്ടിനെ നേരിടും.

Sports

ഇന്ത്യ x പാക്കിസ്ഥാൻ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റ് ; പണം മുഖ്യം

ദുബായ്: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ x പാക്കിസ്ഥാന്‍ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുമെന്ന് ഉറപ്പായി. പണം മുഖ്യമെന്നു വീണ്ടും അടിവരയിട്ടു. ഇക്കാര്യം ഐസിസി മുന്‍ സിഎഫ്ഒ സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിക്കുകയും ചെയ്തു. ഒരു ഇന്ത്യ x പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരത്തിലൂടെ ഐസിസിക്കു വന്നുചേരുന്നത് 2,290 മുതല്‍ 4,500 കോടി രൂപയാണെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ മത്സരം നടത്താനായി ഐസിസിക്കുമേല്‍ പണം മുടക്കിയവരുടെ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. ഓരോ ഐസിസി ടൂര്‍ണമെന്‍റിന്‍റെയും വരുമാനത്തില്‍ ഏകദേശം 80 ശതമാനവും ഇന്ത്യ x പാക്കിസ്ഥാന്‍ പോരാട്ടത്തിലൂടെയാണ് എത്തുന്നത്.

ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി), പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രതിനിധികള്‍ കറാച്ചിയില്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയുടെ ഫലമാണിത്.
ബംഗ്ലാദേശിനെ ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തിയതോടെ, ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറുന്നതായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 15നു കൊളംബോയില്‍ നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍ ടീം കളിക്കുമെന്ന് പാക് സര്‍ക്കാരാണ് ആദ്യം അറിയിച്ചത്. തുടര്‍ന്ന് ഇക്കാര്യം ഐസിസി സ്ഥിരീകരിക്കുകയും ചെയ്തു.

► ഐസിസിയുടെ വരുമാനം

ഇന്ത്യ x പാക്കിസ്ഥാന്‍ രാഷ്‌ട്രീയ വൈരം വിറ്റ് സമ്പത്തുണ്ടാക്കുകയാണ് ഐസിസി കുറച്ചു നാളായി ചെയ്തുവരുന്നത്. 2012-13നുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് പരമ്പരകള്‍ അരങ്ങേറിയിട്ടില്ല. അതേസമയം, ഐസിസി, എസിസി ചാമ്പ്യന്‍ഷിപ്പുകളില്‍ ഇരുടീമും ഏറ്റുമുട്ടുന്നുണ്ട്. 2012നു മുതല്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പില്‍ വരാന്‍ ഐസിസി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നതും പരസ്യമായ രഹസ്യം.

ഇന്ത്യ x പാക്കിസ്ഥാന്‍ ട്വന്‍റി-20 ലോകകപ്പ് മത്സരം നേരത്തേ ഷെഡ്യൂള്‍ ചെയ്തതുപോലെ 15നു നടക്കുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ഐസിസി മുന്‍ സിഎഫ്ഒ ഫൈസല്‍ ഹസ്‌നൈന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ: “ക്രിക്കറ്റിലെ മറ്റൊരു മത്സരം മാത്രമല്ല ഇത്; ഐസിസി ഇവന്‍റിന്‍റെ സാമ്പത്തിക വരുമാനത്തിന്‍റെ മുഖ്യശ്രോതസാണിത്’’

► ജിയൊയുടെ 27,531 കോടി!

2024-2027 കാലഘട്ടത്തില്‍ അരങ്ങേറുന്ന ഐസിസി ടൂര്‍ണമെന്‍റുകളുടെ ഇന്ത്യയിലെ സംപ്രേഷണത്തിനു മാത്രമായി ജിയൊഹോട്ട്സ്റ്റാര്‍ മുടക്കിയിരിക്കുന്നത് 27,531 കോടി രൂപയാണ് (3.04 ബില്യണ്‍ ഡോളര്‍). 2024-2027 കാലഘട്ടത്തില്‍ 179 മത്സരങ്ങളാണ് ഐസിസിയില്‍ അരങ്ങേറുന്നത്. ഇതില്‍ ഒരു മത്സരത്തിനായി 138.7 കോടി രൂപ വീതം ജിയൊഹോട്ട്സ്റ്റാര്‍ നല്‍കുന്നെന്നു ചുരുക്കം. ഓരോ വര്‍ഷവും ഒരു പുരുഷ ടൂര്‍ണമെന്‍റ് മാത്രമാണ് നടക്കുന്നത് (2024ല്‍ ട്വന്‍റി-20 ലോകകപ്പ്, 2025ല്‍ ചാമ്പ്യന്‍സ് ട്രോഫി, 2026ല്‍ ട്വന്‍റി-20 ലോകകപ്പ്, 2027ല്‍ ഏകദിന ലോകകപ്പ്).

ഇത്രയും ടൂര്‍ണമെന്‍റുകളിലായി ആകെയുള്ള 179 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം കളിക്കുന്നത് 26-30 മത്സരങ്ങള്‍ ആയിരിക്കും. അങ്ങനെ നോക്കുമ്പോള്‍ ഇതിനോടകം ഇന്ത്യ 2024 ട്വന്‍റി-20 ലോകകപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫിയിലുമായി 14 മത്സരം കളിച്ചു.

► സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധിയാണെന്നും ഐസിസിയുമായുള്ള കരാറില്‍നിന്നു ജിയൊഹോട്ട്സ്റ്റാര്‍ പിന്മാറുമെന്നും കഴിഞ്ഞ ഡിസംബറില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കരാറില്‍നിന്നു പിന്മാറില്ലെന്ന് പിന്നീട് ജിയൊഹോട്ട്സ്റ്റാര്‍ അധികൃതര്‍ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ x പാക്കിസ്ഥാന്‍ മത്സരം നടക്കാതെവന്നാല്‍ ഐസിസിക്കുമേലുള്ള സമ്മര്‍ദം ചിന്തിക്കാവുന്നതിലും അപ്പുറം. മാത്രമല്ല, ഇന്ത്യ x പാക്കിസ്ഥാന്‍ മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പരസ്യസ്ലോട്ടും വിറ്റഴിഞ്ഞതുമാണ്.

Sports

രോഹൻ കുന്നുമ്മലിന് സെഞ്ചുറി; കേരളം മികച്ച സ്കോറിലേക്ക്

പനജി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെ‌തിരേ കേരളം മികച്ച നിലയിൽ. ഗോവ നേടിയ 355 റൺസിന് മറുപടി പറയുന്ന കേരളം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ്.

സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലിന്‍റെ (132*) ഇന്നിംഗ്സാണ് കേരളത്തെ തുണച്ചത്. രോഹനു പുറമെ 25 റൺസുമായി സൽമാൻ നിസാറുമാണ് ക്രീസിലുള്ളത്. ഗോവയുടെ സ്കോറിന് 118 റൺസ് പിന്നിൽ നിൽക്കുന്ന കേരളത്തിന് അഭിഷേക് ജെ. നായർ (32), സച്ചിൻ ബേബി (37) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

എട്ടുവിക്കറ്റ് നഷ്‌ടത്തിൽ 279 റൺസെന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഗോവയ്ക്ക് സമാർ ദുബാഷിയുടെ പ്രകടനമാണ് (55) തുണയായത്. അമൂല്യ പൺട്രേക്കർ 10 റൺസെടുത്തും കൗഷിക് 21 റൺസെടുത്തും പുറത്തായി.കേരളത്തിനായി അങ്കിത് ശർമ്മ ആറു വിക്കറ്റ് വീഴ്ത്തി.

Sports

ഇന്ത്യയ്ക്ക് 209 റണ്‍സ് വിജയലക്ഷ്യം

റായ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്‍റി-20 ക്രിക്കറ്റിൽ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 209 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റണ്‍സെടുത്തു.

ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെയും രചിൻ രവീന്ദ്രയുടെയും മിന്നുന്ന പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച നിലയിലെത്തിച്ചത്. മിച്ചൽ സാന്‍റ്നർ പുറത്താകാതെ 27 പന്തിൽ 47 റണ്‍സെടുത്തു. ഒരു സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു സാന്‍റ്നറുടെ ഇന്നിംഗ്സ്.

26 പന്തുകളിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 44 റണ്‍സാണ് രചിൻ സ്കോർ ചെയ്തത്. ഓപ്പണറുമാരായ ഡെവൻ കോണ്‍വേ ഒൻപത് പന്തിൽ 19 റണ്‍സും ടിം സീഫെർട്ട് 13 പന്തിൽ 24 റണ്‍സുമെടുത്തു. ഗ്ലെൻ ഫിലിപ്സ് 19 റണ്‍സും ഡാരിൽ മിച്ചൽ 18 റണ്‍സും നേടി. മാർക്ക് ചാപ്മാൻ 10 റണ്‍സെടുത്തു. സക്കറെ ഫോൾക്സ് പുറത്താകാതെ 15 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, ശിവം ദുംബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Sports

രഞ്ജിയിൽ കേരളം തോൽവിയിലേക്ക്; രണ്ടാം ഇന്നിംഗ്സിലും തകർച്ച

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഡിനെതിരെ രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. അഭിഷേക് ജി. നായരുടെയും (4) രോഹൻ കുന്നുമലിന്‍റെയും (11) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രണ്ടാം ദിനം കളിനിർത്തുമ്പോൾ കേരളം 21 റണ്‍സ് നേടിയിട്ടുണ്ട്. നാല് റണ്‍സുമായി സച്ചിൻ ബേബി ക്രീസിലുണ്ട്.

ചണ്ഡിഗഡിനായി കാർത്തിക് സന്തിലും വിഷുവുമാണ് വിക്കറ്റുകൾ നേടിയത്. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് 416 റണ്‍സ് നേടിയിരുന്നു. 277 റണ്‍സിന്‍റെ ലീഡാണ് ചണ്ഡിഗഡ് കേരളത്തിനു മുന്നിൽ ഉയർത്തിയിരിക്കുന്നത്.

സെഞ്ചുറി നേടിയ അർജുൻ ആസാദിന്‍റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു.

അർജിത് സിംഗ് അർധ സെഞ്ചുറി നേടി. 98 പന്തിൽ 52 റൺസായിരുന്നു അർജിത്തിന്‍റെ സമ്പാദ്യം. ശിവം ഭാംബ്രി 41 റൺസും വിഷു 31 റൺസുമെടുത്തു.

കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റ് വീഴ്ത്തി. വിഷ്ണു വിനോദ് രണ്ട് വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്സിൽ കേരളം 139 റൺസിന് ഓൾഔട്ടായിരുന്നു.

Sports

രഞ്ജി: കേരളത്തിനെതിരേ ചണ്ഡിഗഡിന് കൂറ്റൻ ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡിഗഡിന് 277 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്സിൽ 416 റണ്‍സാണ് ചണ്ഡിഗഡ് അടിച്ചു കൂട്ടിയത്.

സെഞ്ചുറി നേടിയ അർജുൻ ആസാദിന്‍റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു.

അർജിത് സിംഗ് അർധ സെഞ്ചുറി നേടി. 98 പന്തിൽ 52 റൺസായിരുന്നു അർജിത്തിന്‍റെ സമ്പാദ്യം. ശിവം ഭാംബ്രി 41 റൺസും വിഷു 31 റൺസുമെടുത്തു.

കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റ് വീഴ്ത്തി. വിഷ്ണു വിനോദ് രണ്ട് വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്സിൽ കേരളം 139 റൺസിന് ഓൾഔട്ടായിരുന്നു.

Sports

ഇന്ത്യയിൽ കളിക്കാനില്ല; ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിച്ച് ബംഗ്ലാദേശ്

ദുബായ്: ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്കരിച്ച് ബംഗ്ലാദേശ്. ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ഐസിസിയെ അറിയിച്ചു. ഐസിസിയുടെ അന്ത്യശാസനം തള്ളിയാണ് ബംഗ്ലാദേശിന്‍റെ നീക്കം.

ഇതോടെ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കാനാണ് നീക്കം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്‍റി-20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. രാഷ്‌ട്രീയ അകല്‍ച്ചയെത്തുടര്‍ന്ന് ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അറിയിച്ചിരുന്നു.

ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരവേദി മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്‍റെ ആവശ്യം തള്ളി. മുന്‍നിശ്ചയിച്ചതുപോലെ ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ത്തന്നെ നടക്കുമെന്നും ഐസിസി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇതോടെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്.

റാങ്കിംഗ് അനുസരിച്ച് ബംഗ്ലാദേശിന്‍റെ പകരക്കാരായി സ്‌കോട്ട്‌‌ലന്‍ഡിനെ ലോകകപ്പില്‍ കളിപ്പിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാത്രമാണ് ഐസിസി യോഗത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ചതെന്നാണ് സൂചന.

Sports

വനിതാ പ്രീമിയർ ലീഗ്; ഡൽഹിക്ക് ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സിനെ ഏഴ് വിക്കറ്റിനു ഡൽഹി ക്യാപ്പിറ്റൽസ് തോൽപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത യുപി, ക്യാപ്റ്റൻ മെഗ് ലാന്നിംഗ് (38 പന്തിൽ 54), ഹർലീൻ ഡിയോൾ (36 പന്തിൽ 47) എന്നിവരിലൂടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.

മറുപടിക്കിറങ്ങിയ ഡൽഹി, ലിസെൽ ലീയുടെ (44 പന്തിൽ 67) കരുത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്ത് 2026 സീസണിലെ ആദ്യ ജയം നേടി. അവസാന പന്തിലായിരുന്നു ജയം.

Movies

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല

സിനിമ, ടെലിവിഷന്‍, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രെട്ടേണിറ്റി (സിസിഎഫ്)യുടെ ക്രിക്കറ്റ് പൂരം സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയര്‍ന്നു.

എറണാകുളം താജ് ഗേറ്റ് വേയില്‍ താരനിബിഡമായ ചടങ്ങില്‍ സിസിഎഫ് ഭാരവാഹികളും സെലിബ്രിറ്റി ഉടമകളും ബ്രാന്‍ഡ് അംബാസിഡര്‍മാരും ചേര്‍ന്ന് രണ്ടാം പതിപ്പ് ലോഞ്ച് ചെയ്തു. സിസിഎഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോര്‍മാറ്റായ സിസിഎഫ് 100 എക്‌സിന്‍റെ അവതരണവും ചടങ്ങില്‍ നടന്നു.

മത്സരം കൂടുതല്‍ ആവേശവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോര്‍മാറ്റ് എന്ന് സിസിഎഫ് പ്രസിഡന്‍റ് അനില്‍ തോമസ്, സെക്രട്ടറി ശ്യാംധര്‍, ട്രഷറര്‍ സുധീപ് കാരാട്ട് എന്നിവര്‍ പറഞ്ഞു. ഒരു ഓവറില്‍ അഞ്ച് ബോള്‍ അടങ്ങുന്ന സിസിഎഫ് 100 എക്‌സ് ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യുന്ന ടീമിനും ബൗള്‍ ചെയ്യുന്ന ടീമിനും പോയിന്‍റും റണ്‍സും ലഭിക്കും. കെസിഎല്‍ ടീമായ കേരളാ സ്ട്രൈക്കേഴ്‌സിന്‍റെ സി.ഇ.ഒ ബിന്ദു ദിജേന്ദ്രനാഥ് പുതിയ ഫോര്‍മാറ്റ് ലോഞ്ച് ചെയ്തു.

പുതുതായി കൂട്ടിച്ചേര്‍ത്ത രണ്ട് ടീമുകള്‍ ഉള്‍പ്പടെ 14 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്‍റില്‍ മാറ്റുരയ്ക്കുന്നത്. ടീമുകളുടെ അവതരണവും ചടങ്ങില്‍ നടന്നു. താരലേലത്തില്‍ ഈഗിള്‍ എമ്പയേഴ്‌സിന്‍റെ അരുണ്‍ മാഞ്ഞാലി, ഗോറില്ല ഗ്ലൈഡേഴ്‌സിന്‍റെ നോയല്‍ ബെന്‍ തുടങ്ങിയവരെ വന്‍ തുകയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. ഫെബ്രുവരി നാല് മുതല്‍ 15 വരെ കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് സിസിഎഫ് പ്രീമിയല്‍ ലീഗ് മത്സരം.

Sports

സിഡ്നിയിലും ഇംഗ്ലണ്ട് ചാരമായി; ഓസീസിന് അഞ്ചുവിക്കറ്റ് ജയം

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇതോടെ, ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പര 4-1ന് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം ആഷസ് പരമ്പര ജയമാണിത്. സ്കോര്‍ ഇംഗ്ലണ്ട് 384, 342, ഓസ്ട്രേലിയ 567, 161/5.

അവസാന ദിനം എട്ടിന് 302 റൺ‌സെന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 342 റണ്‍സിന് പുറത്തായി. ഇതോടെ, 160 റണ്‍സിന്‍റെ കുഞ്ഞൻ‌ വിജയലക്ഷ്യം ഓസ്ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. അഞ്ച് ടെസ്റ്റില്‍ നിന്ന് 31 വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരമ്പരയുടെ താരം.

Sports

രാജ്യത്തിന്‍റെ അന്തസ് കളഞ്ഞ് ടി20 ലോകകപ്പ് കളിക്കില്ല; ഐസിസിക്ക് മറുപടിയുമായി ബിസിബി

ധാക്ക: ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കയിൽ മത്സരങ്ങൾ കളിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഐസിസി ഈ നിർദേശം തള്ളിയതോടെയാണ് ബിസിബി വീണ്ടും രംഗത്തെത്തിയത്.

തങ്ങൾക്ക് ടൂർണമെന്‍റിൽ കളിക്കാൻ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്‍റെ അന്തസ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്ന് ബംഗ്ലാദേശ് സർക്കാരിലെ സ്പോർട്‌സ് അഡ്വൈസറായ ആസിഫ് നസ്രുൾ വ്യക്തമാക്കി. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂർണമായും മനസിലായിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റും പറഞ്ഞു.

അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. അവസാന ഗ്രൂപ്പ് മത്സരം മുംബൈയിലുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

 

Sports

കുഞ്ഞൻ ലക്ഷ്യത്തിനു മുന്നിൽ കേരളം പതറി ; മധ്യപ്രദേശിന് ജയം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് ദയനീയ തോൽവി. മധ്യപ്രദേശ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർ‌ന്ന കേരളം 167 റൺസിന് പുറത്തായി. ഇതോടെ മധ്യപ്രദേശിന് 47 റൺസിന്‍റെ വിജയം സ്വന്തമാക്കി.

മൂന്ന് വിക്കറ്റ് നേടിയ ശുഭം ശര്‍മ, രണ്ട് വിക്കറ്റ് വീതം നേടിയ സരന്‍ഷ് ജെയ്ന്‍, ശിവാംഗ് കുമാര്‍ എന്നിവരാണ് മധ്യപ്രദേശിന് ജയമൊരുക്കിയത്. വാലറ്റത്ത് ആഞ്ഞടിച്ച ഷറഫുദ്ദീനാണ് (42) കേരളത്തിന്‍റെ ടോപ് സ്‌കോറര്‍.

അവസാന വിക്കറ്റില്‍ വിഘ്‌നേഷ് പുത്തൂരിനൊപ്പം ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഷറഫുദ്ദീന് സാധിച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. 41-ാം ഓവറില്‍ ഷറഫുദ്ദീന്‍ പുറത്തായി.

സൽമാൻ നിസാർ (30), രോഹൻ എസ്. കുന്നുമ്മൽ (19), അങ്കിത് ശർമ (14), മുഹമ്മദ് അസ്‌ഹറുദ്ദീൻ (15), വിഷ്ണു വിനോദ് (20), എൻ.എം. ഷറഫുദ്ദീൻ (42) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിനു പുറത്തായിരുന്നു. തകർച്ചയോടെ തുടങ്ങിയ മധ്യപ്രദേശ് ഹിമാന്‍ഷു മന്ത്രിയുടെ (105 പന്തില്‍ 93) ഇന്നിംഗ്‌സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്.

അതേസമയം, താരത്തെ കൂടാതെ, ഹർഷ് ഗവാലി (22), യഷ് ദുബെ (13), ആര്യൻ പാണ്ഡെ (15), ത്രിപുരേഷ് സിംഗ് (37) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി.

Sports

കനത്ത മൂടൽമഞ്ഞ്; നാലാം ട്വന്‍റി-20 ഉപേക്ഷിച്ചു

ലക്നോ: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്‍റി-20 മത്സരം കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരം നിർണായകമായി.

നിലവിൽ ഇന്ത്യ പരമ്പരയിൽ 2-1 എന്ന നിലയിൽ മുന്നിലാണ്. പരമ്പര സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന മത്സരം ജയിക്കണം. പരമ്പരയിലെ ഒന്നും മൂന്നും മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയിരുന്നു.

വെള്ളിയാഴ്ച അഹമ്മദാബാദിലാണ് പരമ്പയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയും ഏകദിന പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യയും സ്വന്തമാക്കിയിരുന്നു.

Sports

മാനംകാത്ത് വില്യംസണും ബ്രേസ്‌വെല്ലും; ക്രൈസ്റ്റ് ചർച്ചിൽ‌ കിവീസിന് ഭേദപ്പെട്ട തുടക്കം

ക്രൈസ്റ്റ് ചർച്ച്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കം. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന നിലയിലാണ് ആതിഥേയർ.

നാലു റൺസ് വീതവുമായി സാക് ഫോക്സും ജേക്കബ് ഡഫിയുമാണ് ക്രീസിൽ. 52 റൺസെടുത്ത കെയ്ൻ വില്യംസണാണ് ടോപ് സ്കോറർ. നായകൻ ടോം ലാഥം (24), ടോം ബ്ലണ്ടൽ (29), മൈക്കൽ ബ്രേസ്‌വെൽ (47), നഥാൻ സ്മിത്ത് (23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഡെവൺ കോൺവേ (പൂജ്യം), രചിൻ രവീന്ദ്ര (മൂന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.

വെസ്റ്റ് ഇൻഡീസിനു വേണ്ടി കെമർ റോച്ച്, ഒജയ് ഷീൽഡ്സ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജെയ്ഡൻ സീൽസ്, ജൊഹാൻ ലെയ്ൻ, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

വിരാട് കോഹ്‌ലിക്ക് സെഞ്ചുറി

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി. 102 പന്തിലാണ് കോഹ്‌ലി സെഞ്ചുറി തികച്ചത്. 102 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും ഉൾപ്പെട 103 റണ്‍സെടുത്ത കോഹ്‌ലി ബാറ്റിംഗ് തുടരുകയാണ്.

കോഹ്‌ലിയുടെ 52-ാമതെ ഏകദിന സെഞ്ചുറിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 83-ാമത്തെ സെഞ്ചുറിയുമാണ്. 306 ഏകദിന മത്സരങ്ങളിൽനിന്നായി താരത്തിന് 75 അർധസെഞ്ചുറിയും ഉണ്ട്. 14387 റണ്‍സാണ് കോഹ്‌ലി ഇതുവരെ ഏകദിനത്തിൽ അടിച്ചു കൂട്ടിയത്. 183 റണ്‍സാണ് താരത്തിന്‍റെ ഉയർന്ന സ്കോർ.

നിലവിൽ ഇന്ത്യ 41 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 266 റണ്‍സ് നേടിയിട്ടുണ്ട്.

Sports

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേയ്ക്ക്; കാര്യവട്ടത്ത് മൂന്ന് മത്സരങ്ങള്‍

തിരുവനന്തപുരം: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേയ്ക്ക്. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 പരന്പരയ്ക്കാണ് ടീം തിരുവനന്തപുരത്ത് എത്തുന്നത്.

അഞ്ച് മത്സരങ്ങളുടെ പരന്പരയിൽ മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും.

തിരുവനന്തപുരത്ത് ഡിസംബര്‍ 26,28,30 ദിവസങ്ങളിലാണ് മത്സരങ്ങള്‍. ആദ്യ രണ്ട് മത്സരം വിശാഖപട്ടണത്ത് നടക്കും. ലോകകപ്പ് ജയത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.

ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് കുമാര്‍ അറിയിച്ചു.

NRI

കേരള റോയൽസ് പ്രിമിയർ ലീഗ്: കേരള സ്മാഷേഴ്‌സ് ചാമ്പ്യന്മാർ

ടെക്സസ്: ജോയൽ തോമസ് നിയന്ത്രിക്കുകയും രമേശ് രവീന്ദ്രൻ നയിക്കുകയും ചെയ്ത കേരള സ്മാഷേഴ്‌സിന് ആധിപത്യവും ചരിത്രപരവുമായ തോൽവിയറിയാതെ ചാമ്പ്യൻഷിപ് ട്രോഫി ലഭിച്ചതോടെ കേരള റോയൽസ് പ്രിമിയർ ലീഗ് (കെപിഎൽ) ആറാം സീസൺ ഗംഭീരമായി അവസാനിച്ചു.

ഐപിഎല്ലിന്‍റെ മാതൃകയിൽ ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്‌സിലുടനീളമുള്ള മികച്ച മലയാളി ക്രിക്കറ്റ് കളിക്കാരെ ഉൾപ്പെടുത്തിയ കെപിഎൽ, ടെക്സസിലെ പ്രീമിയർ കമ്യൂണിറ്റി ക്രിക്കറ്റ് ടൂർണമെന്‍റുകളിൽ ഒന്നായി വളർന്നുകൊണ്ടേയിരിക്കുന്നു.

ഈ ആറാം പതിപ്പിൽ 100+ രജിസ്റ്റർ ചെയ്ത കളിക്കാർ ഡ്രാഫ്റ്റിൽ പ്രവേശിച്ച് ആറ് ഫ്രാഞ്ചൈസികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിന്നി ഫിലിപ്പ്, സ്റ്റാൻലി ജോൺ, ചാൾസ് ഫിലിപ്പ്, ടിജു വർഗീസ്, വിഷ്ണു സോമനാഥൻ പിള്ള, അരുൺ ജോണി, വിജിൻ ഉമ്മൻ, ബ്രയാൻ തോമസ് എന്നിവരടങ്ങുന്ന സമർപ്പിത കമ്മിറ്റിയാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്.

 

Sports

അടിമുടി അഴിച്ചുപണി; റസലിനെയും അയ്യരെയും കോല്‍ക്കത്ത കൈവിട്ടു

മുംബൈ: അടുത്ത ഐപിഎൽ സീസണിൽ നിലനിർത്തിയ താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികൾ പുറത്തുവിട്ടു. സൂപ്പർ താരങ്ങളായ ആന്ദ്ര റസലിനെയും വെങ്കിടേഷ് അയ്യരേയും കോൽക്കത്ത ഒഴിവാക്കി.

ട്രേഡ് ഡീൽ വഴി സഞ്ജുവിനെ തട്ടകത്തിലെത്തിച്ച ചെന്നൈ 11 താരങ്ങളെയാണ് ഇക്കുറി കൈവിട്ടത്. ഇതിൽ രചിൻ രവീന്ദ്ര, മതീഷ പതിരണെ എന്നിവരും ഉൾപ്പെടും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മലയാളി താരം സച്ചിന്‍ ബേബിയെ ഒഴിവാക്കി.

നേരത്തെ മുഹമ്മദ് ഷമിയെ ട്രേഡിലൂടെ ലക്നോ സൂപ്പര്‍ ജയന്‍റ്സിന് നല്‍കിയിരുന്നു. വിയാന്‍ മള്‍ഡര്‍, രാഹുല്‍ ചാഹര്‍, ആഡം സാംപ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖര്‍. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ഹെന്‍റിച്ച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ബ്രൈഡണ്‍ കാര്‍സെ എന്നിവരെ നിലനിര്‍ത്തി.

മുംബൈ ഇന്ത്യന്‍സ് മലയാളി താരം വിഗ്നേഷ് പൂത്തൂരിനെ ഒഴിവാക്കി. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ലക്നോവിന് നൽകിയിരുന്നു. സത്യനാരായണ, റീസെ ടോപ്ലി, കെ.എല്‍.ശ്രീജിത്ത്, കരണ്‍ ശര്‍മ, ബെവോണ്‍ ജേക്കബ്‌സ്, മുജീബ് റഹ്മാന്‍, ലിസാര്‍ഡ് വില്യംസ് എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുതാരങ്ങള്‍.

ട്രേഡ് ഡീൽ വഴി സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ച രാജസ്ഥാൻ റോയൽസ് മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരെ കൈവിട്ടു. അതേസമയം വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ, ജൊഫ്ര ആർച്ചർ എന്നിവരെ നിലനിർത്തി.

ഡൽഹി ക്യാപിറ്റൽസ സൂപ്പർ താരം ഡുപ്ലപെസി, ജേക്ക മകഗുർക എന്നിവരെ നിലനിർത്തിയില്ല. കെ.എൽ. രാഹുൽ, കരുൺ നായർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ടീമിലുണ്ട്.പഞ്ചാബ് കിംഗ്സ് ഗ്ലെന്‍ മാക്‌സവെല്ലിനെയും ജോഷ് ഇംഗ്ലിസിനെയും ഒഴിവാക്കി.

Sports

ജഡേജക്ക് നാല് വിക്കറ്റ്; ദക്ഷിണാഫ്രിക്ക കറങ്ങിവീഴുന്നു

കോൽക്കത്ത: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്സിൽ 30 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ്.

ക്യാപ്റ്റൻ ടെംബ ബാവുമ (29), കോർബിൻ ബോഷ് (ഒന്ന്) എന്നിവരാണ് ക്രീസിൽ. മൂന്നു വിക്കറ്റു മാത്രം ശേഷിക്കെ ആകെ 63 റൺസിന്‍റെ ലീഡ് മാത്രമാണ് സന്ദർശകർക്കുള്ളത്. രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.

ബാറ്റിങ്ങിനിടെ പരിക്കേറ്റ ശുഭ്‌മാൻ ഗില്ലിനു പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ നയിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 159 റണ്‍സിനെതിരെ ഇന്ത്യ 189ന് എല്ലാവരും പുറത്താവുകയായിരുന്നു.

39 റണ്‍സെടുത്ത കെ.എല്‍.രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഗില്‍ പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സിമോണ്‍ ഹാര്‍മര്‍ നാലും മാര്‍കോ ജാന്‍സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

Sports

സൗരാഷ്ട്രയ്ക്ക് 278 റണ്‍സ് ലീഡ്

 തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ലീഡ് ഉയർത്തി സൗരാഷ്ട്ര. മൂന്നാംദിനം കളിനിർത്തുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര 351 റണ്‍സ് നേടി. ഇതോടെ 278 റണ്‍സിന്‍റെ ലീഡാണ് സൗരാഷ്ട്ര ഉയർത്തിയിരിക്കുന്നത്.

ചിരാഗ് ജാനിയുടെ ഇന്നിംഗ്സാണ് സൗരാഷ്ട്രയെ മികച്ച നിലയിലെത്തിച്ചത്. 204 പന്തുകൾ നേരിട്ട ചിരാഗ് നാല് സിക്സും 14 ഫോറും ഉൾപ്പെടെ 152 റണ്‍സെടുത്താണ് മടങ്ങിയത്. 61 പന്തിൽ 52 റണ്‍സുമായി പ്രേരക് മങ്കാടും ഒരു റണ്‍സുമായി അനഷ് ഗോസായുമാണ് ക്രീസിൽ.

ചിരാഗ് ജാനിക്കു പുറമേ ഹർഷ് ദേശായ് (അഞ്ച്), ഗജ്ജാർ സമ്മാർ (31), ജെയ് ഗോഹിൽ (24), എ.വി. വാസവദ (74) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്ക് നഷ്ടമായത്.

മംഗലപുരം, കെസിഎ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160നെതിരെ കേരളം 233 റണ്‍സ് നേടിയിരുന്നു.

കേരളത്തിനു വേണ്ടി എം.ഡി. നിധീഷും എൻ.പി. ബേസിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാബ അപരാജിത് ഒരു വിക്കറ്റും നേടി.

Sports

ഏഷ്യ കപ്പ് കിരീടം ഇന്ത്യയ്ക്ക് കൈമാറാന്‍ വഴിയൊരുങ്ങുന്നു; നിര്‍ണായക നീക്കവുമായി ബിസിസിഐ

ദുബായി: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക് കൈമാറാന്‍ വഴിയൊരുങ്ങുന്നു. ദുബായിയിൽ ഐസിസി ബോർഡ് യോഗത്തിനിടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് മൊഹ്സിന്‍ നഖ്‌വിയുമായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ കൂടിക്കാഴ്ച നടത്തി.

ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബിസിസിഐയും പിസിബിയും ആലോചിച്ച് പരിഹാരം കാണുമെന്നും വിഷയത്തിൽ ഐസിസി ഇടപെടൽ വേണ്ടിവരില്ലെന്നു സൈക്കിയ പറഞ്ഞു. തർക്കപരിഹാരത്തിനു ഐസിസി സമിതി രൂപീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.

ഐസിസി സിഇഒ സന്‍ജോഗ് ഗുപ്ത ഇടപെട്ടാണ് മൊഹ്സിന്‍ നഖ്‌വിയും ദേവ്ജിത് സൈക്കിയുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്.

 

 

 

Sports

നിധീഷിന് ആറ് വിക്കറ്റ്; സൗരാഷ്ട്ര 160ന് പുറത്ത്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒന്നാം ഇന്നിംഗ്സിൽ സൗരാഷ്ട്രയെ 160 റണ്‍സിന് എറിഞ്ഞിട്ട് കേരളം. എം.ഡി. നിധീഷിന്‍റെ തകർപ്പൻ പ്രകടനമാണ് സൗരാഷ്ട്രയെ തകർത്തത്. 13 ഓവറിൽ 20 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് നിധീഷ് സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 55.2 ഓവറിൽ 160ന് ഓൾഔട്ടായി. ജയ് ഗോഹിലിനു മാത്രമാണ് സൗരാഷ്ട്ര നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്. 123 പന്തുകൾ നേരിട്ട ജയ് ഗോഹിൽ രണ്ട് സിക്സും 11 ഫോറും ഉൾപ്പെടെ 84 റണ്‍സെടുത്താണ് മടങ്ങിയത്.

ഗജ്ജർ സമ്മർ 56 പന്തിൽ 23 റണ്‍സെടുത്തു. ക്യാപ്റ്റൻ ജെ. ഉനദ്ഘട്ട് 16 റണ്‍സും പ്രേരക് മങ്കാട് 13ഉം ഡി.ജെ. ജഡേജ 11 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.

കേളത്തിനായി നിധീഷ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാബാ അപരാജിത് മൂന്ന് വിക്കറ്റുകൾ പിഴുതു. ഏദൻ ആപ്പിൽ ടോം ഒരു വിക്കറ്റും നേടി.

 

Sports

ജയ് ഗോഹിലിന് അർധ സെഞ്ചുറി; എം.ഡി. നിധീഷിന് മൂന്ന് വിക്കറ്റ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ മൂന്ന് വിക്കറ്റുകൾ എറിഞ്ഞിട്ട് കേരളം. എം.ഡി. നിധീഷാണ് കേരത്തിനായി മൂന്ന് വിക്കറ്റുകളും പിഴുതത്. എച്ച് ദേശായി (0) ചിരാഗ് ജാനി (5), എ.വി. വാസവദ (0) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്കു നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയ്ക്കായി ജയ് ഗോഹിൽ അർധ സെഞ്ചുറി നേടി. ജയ് ഗോഹിൽ 71 പന്തിൽ 55 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്. ഒൻപത് റണ്‍സുമായി പ്രേരക് മങ്കാടാണ് ജയ് ഗോഹിലിനൊപ്പം ക്രീസിൽ.

നിലവിൽ 23 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 70 റണ്‍സ് എന്ന നിലയിലാണ് സൗരാഷ്ട്ര.

Sports

വ്യൂവര്‍ഷിപ്പില്‍ റിക്കാർഡ്; അടുത്ത വനിതാ ലോകകപ്പില്‍ 10 ടീമുകൾ: ഐസിസി

ന്യൂഡൽഹി: 2029 ൽ നടക്കുന്ന വനിതാ ലോകകപ്പ് ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പത്തായി ഉയർത്തിയെന്ന് ഐസിസി അറിയിച്ചു. ഇതുവരെ എട്ട് ടീമുകളാണ് ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നത്.

കാഴ്ചക്കാരുടെ എണ്ണത്തില്‍ റിക്കാർഡ് കുറിച്ച ടൂര്‍ണമെന്‍റ്കൂടിയായിരുന്നു ഇത്തവണത്തേത്. 185 മില്ല്യൺ കാഴ്‌ചക്കാരാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനൽ മത്സരം ജിയോ ഹോട്ട്സ്റ്റാറിലൂടെ കണ്ടത്. ടൂർണമെന്‍റിലാകെ 446 മില്ല്യൺ കാഴ്ചക്കാരുമുണ്ടായി.

വനിതാ ക്രിക്കറ്റിൽ ഇത് റിക്കാർഡാണ്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലുള്ളതിനേക്കാൾ കൂടുതലാണിത്. ഇതിനു പുറമേ അസോസിയേറ്റ് രാജ്യങ്ങള്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിക്കാനും ഐസിസി തീരുമാനിച്ചു.

 

Sports

ലോകകപ്പ് വിജയം; വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് പ്രധാനമന്ത്രി വിരുന്നൊരുക്കി

ന്യൂഡൽഹി: വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങള്‍ക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് താരങ്ങൾക്ക് വിരുന്നൊരുക്കിയത്.

ലോകകപ്പ് ട്രോഫിയുമായി പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് തിരിച്ചെത്തിയപ്പോഴും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയകാര്യം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ ഓര്‍ത്തെടുത്തു.

അന്ന് കിരീടമില്ലാതെ ആയിരുന്നു ഞങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടത്. എന്നാലിന്ന് കിരീടവുമായാണ് പ്രധാനമന്ത്രിയെ കണ്ടത്. ഇത്തരം കൂടിക്കാഴ്ചകള്‍ ഇടക്കിടെ സംഭവിക്കട്ടെ എന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.

ഞായറാഴ്ച മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ ഏകദിന ലോകകപ്പില്‍ ആദ്യമായി കിരീടം നേടിയത്.

NRI

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് വിജയാഘോഷം നടത്തി

ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം സെപ്റ്റംബർ 26ന് സന്തൂർ കുട്ടനാടൻ റസ്റ്റോറന്‍റിൽ നടത്തി. ഈ ചടങ്ങിൽ ഫൊക്കാന പ്രസിഡന്‍റ് ഡോ. സജിമോൻ ആന്‍റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം ടിനു യോഹന്നാൻ, യുഎസ് ക്രിക്കറ്റ് ബോർഡ് ഈസ്റ്റ് സോൺ ചെയർമാൻ ജോർജ് സാമുവൽ, ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്‍റ് ലാജി തോമസ്, സെക്രട്ടറി ഡോൺ തോമസ്, ട്രഷറർ മാത്യു തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വൻവിജയം ആഘോഷിക്കാനും അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ആദരിക്കാനുമായിരുന്നു ഈ പരിപാടി നടത്തിയത്. ചടങ്ങിനിടെ ഫൊക്കാന മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും വിതരണം ചെയ്തു.

ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്‍റ് ലാജി തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഏവരെയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്‍റ് ഡോ. സജിമോൻ ആന്‍റണി മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ക്രിക്കറ്റ് ടൂർണമെന്‍റ് ഫൊക്കാന എല്ലാ റീജിയണൽ തലത്തിൽ നടത്തപ്പെടുമെന്നും കൂടാതെ നാഷണൽ ലെവലിൽ സ്പോർട്സ് അക്കാദമിക്ക് തുടക്കം കുറിക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

 

Sports

രഞ്ജിയിൽ കർണാടക മികച്ച സ്കോറിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. ആദ്യദിനം കളിനിർത്തുമ്പോൾ കർണാടക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റണ്‍സ് എന്ന നിലയിലാണ്.

ഒരു ഘട്ടത്തിൽ രണ്ടിന് 13 റണ്‍സെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുണ്‍ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 300 കടന്നത്. 251 പന്തിൽ 142 റണ്‍സുമായി കരുണ്‍ നായർ ക്രീസിൽ നങ്കൂരമിട്ടിരിക്കുകയാണ്. 14 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് കരുണിന്‍റെ ഇന്നിംഗ്സ്.

143 പന്തിൽ 88 റണ്‍സുമായി സ്മരണ്‍ രവിചന്ദ്രൻ ആണ് കരുണിനൊപ്പം ക്രീസിലുള്ളത്. കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്.

കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Sports

ഇൻഡോറിൽ ഓസ്‌ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന രണ്ട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം. ബൈക്കിലെത്തിയയാൾ പിന്തുടരുകയും ലൈംഗികാതിക്രമം നടത്തിയെന്നും ക്രിക്കറ്റ് താരങ്ങൾ വെളിപ്പെടുത്തി.

സംഭവത്തിൽ ഇൻഡോർ സ്വദേശി അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ക്രിക്കറ്റ് താരം ലൈംഗികാതിക്രമത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നിന്ന് ഒരു കഫേയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

ബൈക്കിൽ അഖീൽ രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളെ പിന്തുടർന്നു. അവരിൽ ഒരാൾക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഉടൻ തന്നെ ഇരുവരും ടീം സെക്യൂരിറ്റി ഓഫീസറായ ഡാനി സിമ്മൺസിനെ വിവരം അറിയിച്ചു. ഡാനി വിവരം പോലീസിൽ അറിയിച്ചു.

ഇൻഡോർ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ രണ്ട് താരങ്ങളെയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി. ബിഎൻഎസ് സെക്ഷൻ 74, 78, എന്നിവ പ്രകാരം എംഐജി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്‍റെ നമ്പർ കണ്ടെത്തി. അതിൽ നിന്നും ഉടമസ്ഥനെ കണ്ടെത്തുകയും പ്രതിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു.

NRI

ഓൾ യുകെ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റ്: തണ്ടേഴ്സ് ഫാൽക്കൺസ് ചാമ്പ്യന്മാർ

സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പൻസും ലൂട്ടൻ ഹോക്‌സ് എലൈറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യുകെ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ തണ്ടേഴ്സ് ഫാൽക്കൺസ് കിരീടം നേടി. നോർവിച്ചിൽ നിന്നുള്ള നാം ടീം റണ്ണറപ്പായി.

സ്റ്റീവനേജിൽ ആദ്യമായി നടന്ന ടൂർണമെന്‍റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്‍റ് ജോബിൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. കാർഡിഫ് മുതൽ നോർവിച്ച് വരെയുള്ള ടീമുകൾ മാറ്റുരച്ച ടൂർണമെന്‍റ് കായിക പ്രേമികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വാശിയേറിയ ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തണ്ടേഴ്സ് ഫാൽക്കൺസ് 10 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നാം നോർവിച്ചിനെ മികച്ച ബൗളിംഗിലൂടെ 49 റൺസിന് ഓൾഔട്ടാക്കി തണ്ടേഴ്സ് ഫാൽക്കൺസ് തകർപ്പൻ വിജയം ഉറപ്പിച്ചു.

 

Sports

ഇന്ത്യ-പാക് ഏഷ്യാകപ്പ് മത്സരം നടക്കട്ടെ: പൊതുതാത്പര്യ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി

ന്യൂഡൽഹി: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരത്തിനെതിരായ ഹർജി കോടതി പരിഗണിച്ചില്ല. ഹർജി വെള്ളിയാഴ്ച തന്നെ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്‍ണോയ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ച് തള്ളി.

എന്തിനാണ് ഹർജി ഇത്രയും തിടുക്കത്തിൽ ലിസ്റ്റ് ചെയ്യുന്നതെന്ന് ജസ്റ്റീസ് ജെ.കെ. മഹേശ്വരി ചോദിച്ചു. ഞായറാഴ്ചയാണ് മത്സരം നടക്കുന്നത് അതിനാൽ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഞായറാഴ്ചയല്ലേ മത്സരം, അതിൽ തങ്ങൾ എന്തുചെയ്യാനാണ് എന്ന് ചോദിച്ച കോടതി മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കി.

പൂനയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ കേതന്‍ തിരോദ്കറാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായാണ് ബിസിസിഐ മത്സരവുമായി മുന്നോട്ടുപോകുന്നതെന്നും, കാഷ്മീര്‍ താഴ്‌വരയില്‍ രാജ്യത്തെ പൗരന്‍മാരെയും സൈനികരെയും കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാനെ ക്രിക്കറ്റ് മത്സരത്തില്‍പോലും സുഹൃത്തായി കാണുന്നത് പൗരന്‍മാരുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ കളിക്കില്ലെന്നും എന്നാല്‍ ഐസിസിയോ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലോ നടത്തുന്ന ബഹുരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരേ കളിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഐസിസി ടൂര്‍ണമെന്‍റുകളിലായാലും ഇന്ത്യ പാക്കിസ്ഥാനിലോ, പാക്കിസ്ഥാൻ ഇന്ത്യയിലോ കളിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്.

Sports

ഏഷ്യ കപ്പ് ട്വന്‍റി-20 ക്രിക്കറ്റിന് ഇന്നു തുടക്കം

ദുബായി: രാഷ്‌ട്രീയ അന്തരീക്ഷത്തിന്‍റെ കാര്‍മേഘച്ചുരുളുകള്‍ക്കു താഴെ, ഗള്‍ഫിലെ അത്യുഷ്ണത്തില്‍ ഏഷ്യ കപ്പ് ട്വന്‍റി-20 ക്രിക്കറ്റിന് ഇന്നു തുടക്കം. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ക്രിക്കറ്റ് കളത്തില്‍ ഇന്ത്യ x പാക്കിസ്ഥാന്‍ പോരാട്ടത്തിനുള്ള വേദിയൊരുക്കുന്നു എന്നതാണ് 2025 എഡിഷന്‍ ഏഷ്യ കപ്പിന്‍റെ ഹൈലൈറ്റ്.

ആതിഥേയരെന്ന നിലയില്‍ ടൂര്‍ണമെന്‍റിന്‍റെ നിയന്ത്രണം ബിസിസിഐക്ക് ആണെങ്കിലും, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അകലം വര്‍ധിച്ച പശ്ചാത്തലത്തില്‍ യുഎഇയിലാണ് ടൂര്‍ണമെന്‍റ് അരങ്ങേറുക. ഇന്ത്യയും പാക്കിസ്ഥാനും ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളില്‍, ഇരു രാജ്യങ്ങളും ന്യൂട്രല്‍ വേദിയിലാണ് നിലവില്‍ കളിച്ചുവരുന്നതെന്നത്.

വിയര്‍ത്തൊഴുകും

ഏഷ്യ കപ്പ് 2025 എഡിഷന്‍റെ ഉദ്ഘാടന ദിനമായ ഇന്ന് ദുബായിയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് 41 ഡിഗ്രി സെല്‍ഷസാണ്. ഹ്യുമിഡിറ്റി 43 ശതമാനവും. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ആരംഭിക്കുന്നത്. 37 ഡിഗ്രി സെല്‍ഷസ് ആയിരിക്കും അപ്പോഴത്തെ താപനില എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. കളിക്കാര്‍ കളത്തില്‍ വിയർത്തൊഴുകുമെന്നു ചുരുക്കം.

5+3= 8

അഞ്ച് ഐസിസി ഫുള്‍മെംബര്‍ ടീമുകളും മൂന്ന് അസോസിയേറ്റഡ് ടീമുകളും ചേര്‍ന്ന് ആകെ എട്ട് ടീമുകളാണ് 2025 ഏഷ്യ കപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണ് ഫുള്‍ മെംബര്‍മാര്‍. 2024 എസിസി പ്രീമിയര്‍ കപ്പില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ സ്വന്തമാക്കിയ യുഎഇ, ഒമാന്‍, ഹോങ്കോംഗ് ടീമുകളാണ് അസോസിയേറ്റ് അംഗങ്ങള്‍.

രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏഷ്യ കപ്പ്, 2026 ഐസിസി ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ട്വന്‍റി-20 ഫോര്‍മാറ്റിലാക്കിയത്. 2023ല്‍ ഏകദിന ഫോര്‍മാറ്റിലായിരുന്നു ഏഷ്യ കപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്‍.

ഫോര്‍മാറ്റ്, വേദികള്‍

ഇന്നാരംഭിക്കുന്ന ടൂര്‍ണമെന്‍റ് 28വരെ നീളും. ആകെ 19 മത്സരങ്ങളാണ് 2025 ഏഷ്യ കപ്പില്‍. ദുബായിലെ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, അബുബാദിയിലെ ഷെയ്ഖ് സയീദ് ക്രിക്കറ്റ് സ്റ്റേഡിയം എന്നീ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

നാലു ടീമുകളായി തിരിച്ച രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും.

സൂപ്പര്‍ ഫോറില്‍ എല്ലാ ടീമുകളും ഒരു തവണ വീതം ഏറ്റുമുട്ടും. തുടര്‍ന്ന് സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ കൊമ്പുകോര്‍ക്കും. സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബായിലാണ്.

ഇന്ത്യ x പാക്കിസ്ഥാന്‍

ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ x പാക്കിസ്ഥാന്‍ പോരാട്ടം 14-ാം തീയതി (ഞായര്‍) രാത്രി എട്ടിന് ദുബായില്‍ അരങ്ങേറും. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെട്ടിരിക്കുന്നത്. നാളെ യുഎഇക്ക് എതിരേയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 19നു നടക്കുന്ന ഒമാന്‍ ടീമിന് എതിരായ മത്സരം ഒഴികേയുള്ള ഇന്ത്യയുടെ ബാക്കി എല്ലാ കളികള്‍ക്കും ദുബായ് വേദിയാകും. ഇന്ത്യ x ഒമാന്‍ പോരാട്ടം അബുദാബിയിലാണ്.

ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാൻ, ഒമാൻ, യുഎഇ

ഗ്രൂപ്പ് ബി: ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോംഗ്

Latest News

Corehub Up