x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂഡ് ജാഡ..!

വെബ്ഡെസ്ക്
Published: July 12, 2026 11:24 PM IST | Updated: July 12, 2026 11:37 PM IST

നോർവേയ്ക്കെതിരെ ഗോൾ നേടിയ ജൂഡ് ബെല്ലിങ്ഗമിന്‍റെ വിജയാഘോഷം

മയാമി: ജൂഡ് ബെല്ലിങ്ഗമിന്‍റെ ജാഡക്കളിയിലൂടെ ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോള്‍ സെമി ഫൈനലില്‍. ഗാലറിയില്‍ അണിനിരന്ന നോര്‍വീജിയന്‍ താരങ്ങളുടെ വൈക്കിംഗ് റോവിംഗ് കടന്ന് ഹാരി കെയ്‌നും സംഘവും ക്വാര്‍ട്ടറില്‍ ജയമാഘോഷിച്ചു. ഒന്നിന് എതിരേ രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. രണ്ട് ഗോളും ജൂഡ് ബെല്ലിങ്ഗമിന്‍റെ വകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ നാലാം സെമി ഫൈനല്‍ പ്രവേശമാണ്.

ഗോള്‍ 1; ഇംഗ്ലണ്ട് ഞെട്ടി

ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്‌നും നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാലണ്ടും മത്സരത്തില്‍ ശോഭിച്ചില്ലെന്നതും ശ്രദ്ധേയം. 36-ാം മിനിറ്റില്‍ കിടിലന്‍ ആംഗിള്‍ ഷോട്ടിലൂടെ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പ് ഇംഗ്ലീഷ് വല കുലുക്കി. ഷെല്‍ഡറപ്പിന്‍റെ ഷോട്ട് സെക്കന്‍ഡ് പോസ്റ്റിന്‍റെ ഉള്ളിലിടിച്ച് അകത്തുകയറുകയായിരുന്നു.

ഗോള്‍ 2, 3; ബെല്ലിങ്ഗം

45+2-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിലൂടെ ഇംഗ്ലണ്ട് ഗോള്‍ മടക്കി. ആന്‍റണി ജോര്‍ഡന്‍ നല്‍കിയ പാസ് സ്വീകരിച്ച്, ബെല്ലിങ്ഗം നടത്തിയ മനോഹര നീക്കത്തിലൂടായിരുന്നു ഗോള്‍ പിറന്നത്. രണ്ട് നോര്‍വീജിയന്‍ ഡിഫെന്‍ഡേഴ്‌സിനെ കബളിപ്പിച്ച് ബെല്ലിങ്ഗം പന്ത് വലയിലാക്കി. നിശ്ചിത സമയത്ത് ഗോള്‍ പിറന്നില്ല. അതോടെ അധിക സമയം.

93-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിന്‍റെ രണ്ടാം ഗോള്‍. 25 വാര അകലെനിന്ന് മോര്‍ഗന്‍ റോജേഴ്‌സ് തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, റീബൗണ്ട് ബെല്ലിങ്ഗം ഗോളാക്കി. ഈ ലോകകപ്പില്‍ ഇംഗ്ലീഷ് താരത്തിന്‍റെ ആറാം ഗോള്‍.

റഫറിയുടെ കള്ളക്കളി!

ഈജിപ്തിനു പിന്നാലെ റഫറി കള്ളക്കളി നടത്തുന്നതായുള്ള ആരോപണവുമായി നോര്‍വെയും രംഗത്ത്. മത്സരത്തിന്‍റെ 55-ാം മിനിറ്റില്‍ നോര്‍വെ 2-1നു മുന്നിലെത്തി. എന്നാല്‍, ഗോളിലേക്കുള്ള ബില്‍ഡപ്പിനിടെ എര്‍ലിംഗ് ഹാലണ്ട് ഫൗള്‍ ചെയ്‌തെന്നു വിഎആറിലൂടെ കണ്ടെത്തി. റഫറി ഗോള്‍ റദ്ദാക്കി. അര്‍ജന്‍റീനയ്ക്ക് എതിരേ ഈജിപ്തിന്‍റെ ഗോള്‍ റദ്ദാക്കിയതും ഇതേ കാരണത്തിലൂടെ ആയിരുന്നു.

Tags : FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights Tennis Cricket Badminton England

Recent News

Corehub Up