Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BOLLYWOOD

ഞാൻ സംവിധായകരുടെ അഭിനേത്രി: ആലിയ ഭട്ട് പറയുന്നു

ബോളിവുഡിലെ താരറാണിയായി തിളങ്ങി നില്‍ക്കുന്ന ആലിയ ഭട്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയെങ്കിലും അഭിനയ മികവിലൂടെയാണ് താരം തന്‍റേതായ ഇടം ബിഗ് സ്‌ക്രീനിൽ നേടിയെടുത്തത്.

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇത്തവണയും ബോളിവുഡ് സെലിബ്രിറ്റികളിൽനിന്ന് ആലിയ എത്തിയിരുന്നു. നിരവധി ട്രോളുകൾ അതിന്‍റെ പേരിൽ വന്നെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ താരം പൊതുവേദികളിൽ തിളങ്ങുന്നുണ്ട്.

ഇപ്പോഴിതാ താൻ ശരിക്കും സംവിധായകരുടെ അഭിനേത്രിയാണ് എന്ന് പറയുകയാണ് ആലിയ. സംവിധായകരുടെ കാഴ്ചപ്പാടുകൾ സ്‌ക്രീനിൽ പകർത്താൻ ലക്ഷ്യമിടുന്ന ഒരു സഹകാരിയായിട്ടാണ് സ്വയം കണക്കാക്കുന്നത് എന്നും തന്നിലെ അഭിനേത്രിയെ രൂപപ്പെടുത്തിയത് കഥാപാത്രങ്ങളെ തന്ന സംവിധായകർ ആണെന്നും ആലിയ പറയുന്നു. ഞാൻ ഇന്ന് ഏതുതരത്തിലുള്ള ഒരു അഭിനേത്രിയാണോ, അത് ഞാൻ ഇതുവരെ ഒപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാ സംവിധായകരും കാരണമാണ്.

വര്‍ഷങ്ങളായി എന്നിലെ അഭിനേത്രിയെ രൂപപ്പെടുത്തിയത് എന്നെ സെലക്ട് ചെയ്ത മികച്ച സംവിധായകരാണ്. ഞാൻ വെറുതെ പറയുന്നതല്ല ഇത്. ഞാൻ ഒരു 'ഡയറക്ടേഴ്സ് ആക്ടർ' (സംവിധായകരുടെ അഭിനേത്രി) ആണ്. എനിക്ക് അഭിനയത്തിൽ വലിയൊരു പ്രക്രിയയൊന്നുമില്ല. എന്‍റെ പ്രക്രിയ എന്നത് എന്‍റെ സംവിധായകനാണ്.

അതിനാൽ, ഞാൻ ഒപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാ സംവിധായകരും... അത് ഇംതിയാസ് അലി ആകട്ടെ, അഭിഷേക് ചൗബേ, സഞ്ജയ് ലീല ബൻസാലി, രാജമൗലി സർ, വാസൻ ബാല, കരൺ, ശിവ് റവെയ്‌ൽ, കരൺ ജോഹർ... അങ്ങനെ ഇപ്പോൾ എന്‍റെ മനസിലേക്ക് വരുന്ന പേരുകൾ ഞാൻ പറയുന്നു എന്നേയുള്ളൂ... എല്ലാവരും ഗൗരി ഷിൻഡെ ഉൾപ്പെടെയുള്ള എല്ലാ സംവിധായകരും എപ്പോഴും ഒരു കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകളിലൂടെ എന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരിൽ നിന്ന് ഞാൻ എപ്പോഴും ഉൾക്കൊള്ളുന്ന ഒരു കാര്യം അതാണ്.

അത് ആ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുക എന്നത് മാത്രമാണ്. അവർ എന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഓരോ കഥാപാത്രവും. സംവിധായകർ അവരുടെ കഥാപാത്രത്തെ എങ്ങനെ കാണുന്നു എന്നത് ഒരു വ്യക്തി എന്ന നിലയിൽ എന്നിൽ മായാത്ത മുദ്ര പതിപ്പിക്കുന്നു- ആലിയ പറഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു പ്രത്യേക സംഭാഷണത്തിലാണ് ആലിയ ഇക്കാരങ്ങൾ വ്യക്തമാക്കിയത്.

Movies

മൂന്നു വർഷത്തോളം ഞങ്ങൾ പരസ്പരം മിണ്ടിയില്ല, ഒടുവിൽ; മകളുമായുണ്ടായ അകൽച്ച വെളിപ്പെടുത്തി കാജോൾ  

മകൾ നൈസയുടെ കൗമാരപ്രായത്തിൽ മകളോടുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും തങ്ങൾക്കിടയിലെ അകൽച്ചയെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് താരം കാജോൾ.

പ്രശസ്ത യൂട്യൂബർ ലില്ലി സിംഗിന് നൽകിയ അഭിമുഖത്തിലാണ്, ഒരു അമ്മ എന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് താരം മനസ് തുറന്നത്.

സോഷ്യൽ മീഡിയയുടെ കാലത്ത് വളർന്നു വരുന്ന കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ വലുതാണെന്ന് കാജോൾ ചൂണ്ടിക്കാട്ടുന്നു.

‘‘നൈസയ്ക്ക് 12 വയസുള്ളപ്പോൾ തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളും പെരുമാറ്റത്തിലെ മാറ്റങ്ങളും ഞങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായി.

ഏകദേശം മൂന്ന് വർഷത്തോളം ഞങ്ങൾ രണ്ടുപേരും യുക്തിരഹിതമായി പെരുമാറുകയും പരസ്പരം സംസാരിക്കാൻ പോലും തയ്യാറാവാത്ത വിധം അകന്നുപോവുകയും ചെയ്തിരുന്നു.

ഒരു ഘട്ടത്തിൽ ദേഷ്യം നിയന്ത്രിക്കാനാവാതെ മകളുടെ പുത്തൻ ഫോൺ തല്ലിത്തകർക്കുന്ന അവസ്ഥ വരെ ഉണ്ടായി. എന്നാൽ അത് അവളോടുള്ള ദേഷ്യം കൊണ്ടല്ല മറിച്ച് ഒരു തിരുത്തൽ എന്ന നിലയിൽ നൽകിയ കർക്കശമായ സ്നേഹം ആയിരുന്നു.

അമ്മ എന്ന നിലയിൽ എന്‍റെ തന്നെ രീതികളിൽ മാറ്റം വരുത്താൻ ബോധപൂർവം തീരുമാനിച്ചതാണ് വലിയ വഴിത്തിരിവായത്.

നിരന്തരം ഉപദേശിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും പകരം മകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ തയാറായതാണ് ഞങ്ങൾക്കിടയിലെ മഞ്ഞുരുക്കിയത്. മക്കൾ പറയുന്നത് കേൾക്കുക എന്നതാണ് അവരെ വളർത്തുന്നതിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം.’’ കാജോളിന്‍റെ വാക്കുകൾ.

1999ൽ വിവാഹിതരായ അജയ് ദേവ്ഗണിനും കാജോളിനും നൈസയെ കൂടാതെ യുഗ് എന്നൊരു മകൻ കൂടിയുണ്ട്.

Movies

ആരുടെ അമ്മ? നിന്‍റെയോ?; പാപ്പരാസിയുടെ മമ്മ വിളിക്കെതിരെ ശ്രുതി ഹാസന്‍

പാപ്പരാസികളെ കൊണ്ട് പൊറുതിമുട്ടുന്ന ജീവിതമാണ് സിനിമത്താരങ്ങൾക്ക്. പ്രത്യേകിച്ച് മുംബൈയിൽ. ഇപ്പോഴിതാ നടി ശ്രുതി ഹസന്‍റെ പിന്നാലെ വീഡിയോ എടുത്ത് നടന്ന പപ്പരാസിക്ക് താരം നൽകിയൊരു മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

മുംബൈയിലെ ഒരു റസ്റ്ററന്‍റിൽ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. ചിത്രങ്ങൾ പകർത്താനായി ചുറ്റും കൂടിയ പാപ്പരാസികളിൽ ഒരാൾ ശ്രുതിയെ മമ്മ എന്ന് വിളിക്കുകയായിരുന്നു. ഇത് കേട്ട ഉടൻ തന്നെ താരം നടത്തം നിർത്തുകയും ദേഷ്യത്തോടെ പ്രതികരിക്കുകയും ചെയ്തു.

‘ആരാണ് മമ്മ? ഞാൻ നിങ്ങളുടെ അമ്മയാണോ? എന്താണ് ഈ പറയുന്നത്?’ ശ്രുതി ഹാസൻ രോക്ഷത്തോടെ പാപ്പരാസികളോട് ചോദിച്ചു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി.

താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന, അവരുടെ വ്യക്തിത്വത്തേയും സ്വകാര്യതയേയും മാനിക്കാത്ത പാപ്പരാസികള്‍ക്കെതിരെ വിമര്‍ശനം ഉയരുകയാണ്.

അതേസമയം ശ്രുതിയുടെ കൂടെയുണ്ടായിരുന്ന പ്രായമായ സ്ത്രീയെ കണ്ടാണ് അവർ അത്തരത്തിൽ വിളിച്ചതെന്നും ചിലർ വാദിക്കുന്നുണ്ട്.

Movies

മിസ് വേള്‍ഡ് മുതല്‍ മാതൃത്വം വരെ

പതിനെട്ടാം വയസില്‍ ലോകസുന്ദരിപ്പട്ടം ചൂടിയതു മുതല്‍ ഹോളിവുഡ് വരെയെത്തി നില്‍ക്കുന്ന തന്‍റെ അസാധാരണ വളര്‍ച്ചയെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും മനസു തുറന്ന് നടി പ്രിയങ്ക ചോപ്ര. ഇൻസ്റ്റാഗ്രാമിലെ പുതിയ ട്രെൻഡിന്‍റെ ഭാഗമായി തന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഗൃഹാതുരത്വമുണർത്തുന്ന കുറിപ്പ് പങ്കുവെച്ചത്. ‘ഈ ട്രെൻഡ് എനിക്ക് ഇഷ്ടപ്പെട്ടു’ എന്നാണ് പോസ്റ്റിന് അടിക്കുറിപ്പായി താരം നല്‍കിയിരിക്കുന്നത്.

പതിനെട്ടാം വയസിൽ കിരീടം ചൂടിയപ്പോൾ എന്‍റെ ജീവിതം മാറി, മിസ് വേൾഡ്? ഞാനോ? എന്ന് അദ്ഭുതപ്പെട്ടുകൊണ്ടാണ് താരം തന്‍റെ കുറിപ്പ് ആരംഭിച്ചത്.

തന്‍റെ കുട്ടിക്കാല ചിത്രവും മിസ് വേൾഡ് വേദിയിലെ ചിത്രവും താരം ഇതിനോടൊപ്പം പങ്കുവെച്ചു. ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന നടിയും സംരംഭകയുമായി മാറിയ തന്‍റെ മാറ്റത്തെ താരം നന്ദിയോടെയാണ് ഓർക്കുന്നത്.

തന്‍റെ കരിയറിനൊപ്പം തന്നെ മകൾ മാൾട്ടി മേരിയുടെ അമ്മയാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും പ്രിയങ്ക പങ്കുവെച്ചു. "ഏറ്റവും വലിയ ഹൃദയവും അവസാനിക്കാത്ത കൗതുകവുമുള്ള ആവേശഭരിതയായ ഒരു കുഞ്ഞു മനുഷ്യന്‍റെ അമ്മയാണു ഞാൻ.

എനിക്ക് മനോഹരമായ ഒരു കുടുംബമുണ്ട്, പ്രിയങ്ക കുറിച്ചു. ഭർത്താവ് നിക് ജോനാസിനും മകൾക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനയത്തിനു പുറമെ ഒരു നിർമാതാവ് എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലുമുള്ള തന്‍റെ നേട്ടങ്ങളെക്കുറിച്ചും താരം സംസാരിച്ചു.

തന്‍റെ മെമ്മോയര്‍ ( ഒരാളുടെ സ്വന്തം ജീവിതാനുഭവങ്ങളെയും ഓര്‍മ്മകളെയും ആസ്പദമാക്കി എഴുതുന്ന പുസ്തകം)'അൺഫിനിഷ്ഡ്' പൂർത്തിയാക്കാൻ എടുത്ത പ്രയത്നത്തെക്കുറിച്ചും താരം ഓർത്തെടുത്തു. ഏതായാലും പ്രിയങ്കയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

അതേസമയം ദ ബ്ലഫ് ആണ് പ്രിയങ്കയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരാണസി’യിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് പ്രിയങ്ക. മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്.

Movies

പൊള്ളലേറ്റിട്ടുപോലും അഭിനയിച്ചു; സ്വന്തം കഠിനാധ്വാനത്തെക്കുറിച്ച് ശില്‍പ ഷെട്ടി

തനിക്കു കൈ നിറയെ സിനിമ ലഭിക്കാനുളള പ്രധാന കാരണം തന്‍റെ കഠിനാധ്വാനമാണെന്ന് ബോളിവുഡ് നടി ശില്‍പ ഷെട്ടി. തന്‍റെ ആത്മാര്‍ഥത കണ്ടാണ് പലരും തനിക്കു സിനിമ തരുന്നത്. ശരീരത്തില്‍ പൊള്ളലേറ്റിട്ടുപോലും ജോലിക്കു പോയിട്ടുണ്ട്. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരരുതെന്നു മാത്രമാണ് താന്‍ ചിന്തിക്കാറുള്ളുവെന്നും ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

എന്‍റെ ഹാര്‍ഡ് വര്‍ക്കിംഗ് കൊണ്ടാണ് എനിക്കു കൈ നിറയെ സിനിമകള്‍ ലഭിച്ചത്. അതുകൊണ്ടു തന്നെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എന്നെ സിനിമയിലേക്കു വിളിക്കാനും കോണ്‍ഫിഡന്‍സാണ്. എച്ച്എംഐ ലൈറ്റില്‍ നിന്ന് പൊള്ളലേറ്റിട്ടു വരെ ഞാന്‍ പിറ്റേദിവസം ഷൂട്ടിനു പോയിട്ടുണ്ട്.

ഞാന്‍ ഫ്രെയിമില്‍ നിന്ന് പുറത്തേക്കു പോകുന്ന ഷോട്ടായിരുന്നു. അവിടെയൊരു ബേബി ലൈറ്റ് ഉണ്ടായിരുന്നതു ഞാന്‍ കണ്ടില്ല. എന്‍റെ പുറം അതില്‍ തട്ടി. പൊള്ളിത്തുടങ്ങിയതു വരെ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല.

പുറം പൊള്ളിയതിന്‍റെ പിറ്റേദിവസം തന്നെ ഞാന്‍ ഷൂട്ടിനായി സെറ്റിലെത്തി. പുറം പൊള്ളിയിരിക്കുന്നതു കൊണ്ട് അന്നു തന്നെ കോസ്റ്റ്യൂം എനിക്ക് ധരിക്കാന്‍ സാധിക്കുമായിരുന്നില്ല. പകരം മുമ്പില്‍ മാത്രം ധരിച്ചു.

ശേഷം അവരോട് പിന്‍വശത്ത് സ്റ്റിച്ച് ചെയ്ത് തരാന്‍ പറഞ്ഞു. സിപ്പ് ഇടാനും പറ്റുമായിരുന്നില്ല. ഞാന്‍ കാരണം പ്രൊഡ്യൂസര്‍ക്ക് നഷ്ടം സംഭവിക്കരുതെന്നു മാത്രമേ എന്‍റെ മനസില്‍ ഉണ്ടായിരുന്നുള്ളു.-ശില്‍പ പറയുന്നു.

Kerala

ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാശാലി; ആശാ ഭോസ്‌ലെയെ അനുസ്മരിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: വിടപറഞ്ഞ വിഖ്യാത ഗായിക ആശാ ഭോസ്‌ലെയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാശാലിയും ബഹുമുഖ പ്രതിഭയുമായ ആശാ ഭോസ്‌ലെയുടെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു.

ആശാ ഭോസ്‌ലെയ്ക്കൊപ്പമുള്ള സംഭാഷണങ്ങൾ എപ്പോഴും തന്‍റെ ഓർമയിലുണ്ടാകുമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അവരുടെ കുടുംബത്തിനും ആരാധകർക്കും സംഗീത പ്രേമികൾക്കും തന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നതായും മോദി വ്യക്തമാക്കി.

ദശകങ്ങൾ നീണ്ട അവരുടെ അസാധാരണമായ സംഗീത ജീവിതം നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്‌പർശിക്കുകയും ചെയ്‌തു. അവരുടെ ആത്മാവുള്ള മെലഡികളോ ഊർജസ്വലമായ ഗാനങ്ങളോ ആകട്ടെ, അവരുടെ ശബ്ദം കാലാതീതമായ തിളക്കം വഹിച്ചുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

 

National

ഹൃദയാഘാതത്തെ തുടർന്ന് ആശ ഭോസ്‌ലെ ആശുപത്രിയിൽ

മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആശ ഭോസ്‌ലെ ചികിത്സയിലുള്ളത്. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് ആശ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് കുടുംബം പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ആശ ഭോസ്‌ലെയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.

Movies

ലിജോ ജോസിന്‍റെ ബോളിവുഡ് എൻട്രി; ദിൽകശി ഫസ്റ്റ്ലുക്ക്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ദിൽകശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിര്‍മാതാവും സംവിധായകനുമായ ഹന്‍സല്‍ മെഹ്ത ഒരുക്കുന്ന സിനിമയിലൂടെയാണ് ലിജോയുടെ ബോളിവുഡ് എന്‍ട്രി.

എ.ആര്‍. റഹ്മാനാണു ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. 

ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് സിനിമയുടെ രചന. പ്രണയം, കാത്തിരിപ്പ്, മാനുഷിക ബന്ധത്തിന്‍റെ സങ്കീര്‍ണത തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതായിരിക്കും ചിത്രം. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനിയാണ്  നായകൻ.

മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനാണ് ലിജോ ജോസ് പെല്ലിശേരിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
 

Movies

ധുരന്ധർ 2-വിന് അപ്രതീക്ഷിത തിരിച്ചടി; ഖേദം പ്രകടിപ്പിച്ച് സംവിധായകൻ

ബോളിവുഡിൽ നിന്നും ആരാധകർ ആകാംഷയോടെ കാത്തിരുന്ന ധുരന്ധർ രണ്ടാം ഭാഗത്തിന് അപ്രതീക്ഷിത തിരിച്ചടി. പലയിടത്തും ബുധനാഴ്ച നടന്ന ചിത്രത്തിന്‍റെ പെയ്ഡ് പ്രീമിയർ മുടങ്ങി.

മലയാളം, കന്നഡ പതിപ്പുകളുടെ പ്രീമിയർ ഷോ പൂർണമായും റദ്ദാക്കി. തുടർന്ന് സംവിധായകൻ ആദിത്യ ധർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.

ഹിന്ദി പതിപ്പ് നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ പ്രദർശിപ്പിച്ചെന്ന് ആദിത്യ ധർ പ്രസ്താവനയിൽ പറഞ്ഞു. തമിഴ്- തെലുങ്ക് പതിപ്പുകൾ ഒൻപതുമണിമുതൽ ആരംഭിച്ചു.

അപ്രതീക്ഷിത സാങ്കേതിക പ്രശ്‌നങ്ങളെടുത്തുടർന്ന് മലയാളം, കന്നഡ ഷോകൾ ചിത്രത്തിന്‍റെ യഥാർഥ റിലീസ് ദിവസമായ വ്യാഴാഴ്ചമാത്രമേ കാണാൻ കഴിയൂവെന്നും സംവിധായകൻ അറിയിച്ചു.

റദ്ദാക്കിയ ഷോകളുടെ പണം തിരികെ നൽകുകയോ, അതേ ടിക്കറ്റുകളിൽ സബ് ടൈറ്റിലുകളോടെയുള്ള ഹിന്ദി പതിപ്പ് കാണാൻ അവസരമൊരുക്കുകയോ ചെയ്യാമെന്ന് ആദിത്യ ധർ വ്യക്തമാക്കി. തുടർന്നാണ് അദ്ദേഹം പ്രേക്ഷകർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചത്.

അതേസമയം കേരളത്തിൽ ഉൾപ്പെടെ പല ഷോകളും റദ്ദാക്കി. ഹിന്ദി പതിപ്പ് പലയിടത്തും വൈകിയാണ് ആരംഭിച്ചത്.
 

 

National

ബോക്സ് ഓഫീസ് റിക്കാർഡുകൾ തകർത്തെറിഞ്ഞ് ‘ധുരന്ധർ: ദ് റിവഞ്ച് ’ ബോളിവുഡ് കണ്ട ഏറ്റവും വലിയ ഓപ്പണിംഗിലേക്ക്

മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ: ദ് റിവഞ്ച്’’ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സാമാനതകളില്ലാത്ത പ്രീ-റിലീസ് ബുക്കിംഗ് റിക്കാർഡുകളുമായി ഇന്നു തിയറ്ററുകളിലെത്തുന്നു.

ഇന്ത്യയിലെ പ്രീമിയർ ഷോകളുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ മുന്നേറ്റമാണ് ചിത്രം കാഴ്ചവച്ചിരിക്കുന്നത്. ഔദ്യോഗിക റിലീസിനു ഒരു ദിവസം മുന്പ്, അതായത് ഇന്നലെ നടത്തിയ പെയ്ഡ് പ്രീമിയറുകളിൽനിന്നു മാത്രം ചിത്രം 33 കോടി രൂപയിലധികം സ്വന്തമാക്കി.

രാജ്യത്തെ പ്രമുഖ തിയറ്റർ ശൃംഖലകളായ പിവിആർ, ഐനോക്സ്, സിനിപോളിസ് എന്നിവിടങ്ങളിൽനിന്നായി ലക്ഷക്കണക്കിനു ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. പ്രീമിയർ ഷോകളും ആദ്യ ദിന ബുക്കിംഗുമുൾപ്പെടെ ആഭ്യന്തര വിപണിയിൽനിന്നു മാത്രം 50 കോടി രൂപയുടെ അഡ്വാൻസ് സെയിൽസ് ചിത്രം പിന്നിട്ടുകഴിഞ്ഞു. ആദ്യ ദിനം ലോകമെന്പാടുംനിന്നായി 200 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് സിനിമാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

വിദേശ വിപണികളിലും ചിത്രത്തിനു വലിയ വരവേൽപ്പാണു ലഭിക്കുന്നത്. വടക്കേ അമേരിക്ക, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള അഡ്വാൻസ് ബുക്കിംഗ് റിപ്പോർട്ടുകൾ പ്രകാരം ഓപ്പണിംഗ് വീക്കെൻഡിൽ വിദേശത്തുനിന്നു മാത്രം ചിത്രം 65 കോടി രൂപയോളം നേടുമെന്നാണ് സൂചന.

ഇന്ത്യയിൽ മാത്രം ഏകദേശം 15 ലക്ഷത്തോളം ടിക്കറ്റുകൾ റിലീസിനു മുന്പേ വിറ്റുതീർന്നത് ബോളിവുഡ് സിനിമകളിൽ പുതിയൊരു ചരിത്രമാണ്. ഇന്ന് ചിത്രം ഔദ്യോഗികമായി റിലീസിനെത്തുന്നതോടെ മുന്പുള്ള പല വന്പൻ ചിത്രങ്ങളുടെയും റിക്കാർഡുകൾ പഴങ്കഥയാകുമെന്നാണ് ബോക്സ് ഓഫീസ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ആദ്യഭാഗമായ ദുരന്ധർ ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത് വൻവിജയം നേടിയിരുന്നു. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് യാഥാർഥ സംഭവങ്ങളെ കെട്ടുകഥയുമായി കൂട്ടിച്ചേർത്ത് അതിതീവ്ര ദേശീയത പ്രചരിപ്പിക്കുന്നു എന്ന വിമർശനവും നേരിടേണ്ടിവന്നു.

Movies

രണ്ടാം ഭാഗം എത്താനായി! ധുരന്ധർ ആദ്യഭാഗം കണ്ടില്ലേ? റി-റിലീസിനെത്തി ചിത്രം

ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രമായി മാറിയ ധുരന്ധറിന്‍റെ രണ്ടാം ഭാഗം മാർച്ച് 19-ന് തിയറ്ററുകളിലെത്തുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ ആദ്യഭാഗം റി-റിലീസിനൊരുങ്ങുന്നു. ചിത്രം 13-ന് തിയറ്ററുകളിലെത്തും.

ലോകമെമ്പാടുമുള്ള ഏകദേശം 500 സ്‌ക്രീനുകളിലായാണ് ചിത്രം റീ- റിലീസായെത്തുന്നത്. വ്യാഴാഴ്ച മുതൽ ഇന്ത്യയിലെ 250-ഓളം സ്‌ക്രീനുകളിലും വ്യാഴാഴ്ച മുതൽ വിദേശത്ത് 250 സ്‌ക്രീനുകളിലും ചിത്രം റീ- റിലീസ് ചെയ്യും.

വടക്കേ അമേരിക്കയിൽ മാത്രം 185 സ്‌ക്രീനുകളിലായി ചിത്രം തിയറ്ററുകളിലേക്ക് മടങ്ങിയെത്തും. ധുരന്ധർ: ദി റിവഞ്ച് റിലീസിന് ഒരുദിവസം മുമ്പ് യുഎസിലും കാനഡയിലും പ്രത്യേക പ്രീമിയർ ഷോകൾ സംഘടിപ്പിക്കും.

ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമിച്ച ആദിത്യ ധർ ചിത്രം ധുരന്ധർ: പ്രതികാരം രചിച്ചതും സംവിധായകൻ തന്നെയാണ്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. പിആർഒ: ശബരി.

Movies

എന്‍റെ ഭർത്താവിന്‍റെ ചിത്രം; ധുരന്ധറിനെക്കുറിച്ച് നടി യാമി ഗൗതം  

രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധര്‍. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം 19ന് പുറത്തിറങ്ങും. ഈ അവസരത്തില്‍ നടിയും സംവിധായകന്‍ ആദിത്യ ധറിന്‍റെ ഭാര്യയുമായ യാമി ഗൗതം ധുരന്ധര്‍ 2വിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

താന്‍ ഇതിനോടകം ചിത്രം കണ്ടുകഴിഞ്ഞുവെന്നു പറഞ്ഞ യാമി ഗൗതം അസാധാരണം എന്നാണ് ധുരന്ധര്‍ 2 വിനെ വിശേഷിപ്പിച്ചത്. സിനിമ കണ്ടശേഷം താന്‍ വല്ലാതെ ഇമോഷണലായി എന്നും യാമി ഗൗതം കൂട്ടിച്ചേര്‍ത്തു.

സംവിധായകൻ തന്‍റെ പ്രേക്ഷകരെ സ്‌നേഹിക്കുന്നു, തന്‍റെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഈ സിനിമ അര്‍ഥവത്താക്കാന്‍ അവന്‍ തന്‍റെ ഹൃദയവും ആത്മാവും ഇതില്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്.

പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമായിരിക്കും ഇത്. ഇതൊരു ഇന്ത്യന്‍ സിനിമയാണ്, ഇത് ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ നിന്നുള്ളതാണ് എന്ന് നിങ്ങള്‍ അഭിമാനത്തോടെ പറയും. അതുകൊണ്ട് നമുക്ക് ഇത് ആഘോഷിക്കാം. യാമി ഗൗതം പറഞ്ഞു.

രണ്‍വീര്‍ സിംഗ്, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, മാധവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Movies

ബോളിവുഡിന്‍റെ ഗ്ലാമർ റാണി ഉർവശി റൗട്ടേലയുടെ പിറന്നാൾ കേക്കിന്‍റെ വില 16 കോടി രൂപ

ബോളിവുഡിന്‍റെ ഗ്ലാമർ റാണി ഉർവശി റൗട്ടേലയുടെ പിറന്നാൾ കേക്കിന്‍റെ വില 16 കോടി രൂപ.!!ബോളിവുഡിന്‍റെ ഗ്ലാമർ റാണി ഉർവശി റൗട്ടേല; വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർക്കുന്ന താരം, ‌തന്‍റെ മുപ്പത്തിരണ്ടാം ജന്മദിനം ആഘോഷിച്ചത് ലോകത്തിനു തന്നെ വിസ്മയമായി. കോടിക്കണക്കിനു രൂപ വിലയുള്ള കേക്ക് ആണ് ജന്മദിനത്തിൽ താരം മുറിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന വജ്രങ്ങൾ പതിപ്പിച്ചതാണ് കേക്ക്.

ഒരാളുടെ ജന്മദിനത്തിന് ഒരു കേക്കിന് എത്ര രൂപയാകാം? ആയിരങ്ങളോ... ലക്ഷങ്ങളോ? എന്നാൽ ഉർവശിയുടെ കാര്യത്തിൽ ഇത് കോടികളാണ്. 16 കോടി രൂപ വിലമതിക്കുന്ന, യഥാർഥ വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച ഏഴ് തട്ടുകളുള്ള പടുകൂറ്റൻ കേക്കിനു മുന്നിൽ നിൽക്കുന്ന ഉർവശിയുടെ ദൃശ്യങ്ങൾ കണ്ടാൽ ആരും അമ്പരക്കും. ആഡംബരത്തിന്‍റെ നെറുകയിൽ നിൽക്കുന്ന ഉർവശി ഒരു രാജകുമാരിയെപ്പോലെ തോന്നിച്ചു.

വെള്ള ബാത്ത്‌റോബും കൂളിംഗ് ഗ്ലാസും ധരിച്ച് അതിമനോഹരിയായി എത്തിയ ഉർവശി, കൂറ്റൻ കേക്കിനു മുന്നിൽ നിൽക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്വർണവും രത്നങ്ങളും കൊണ്ട് അലങ്കരിച്ച കേക്ക് ഒരു കൊട്ടാരത്തിന്‍റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. ഒരു കേക്ക് എന്നതിലുപരി ഇതൊരു രാജകീയ ഇൻസ്റ്റലേഷൻ പോലെയാണ് കാഴ്ചക്കാർക്ക് തോന്നിയത്. ജന്മദിന ആഘോഷങ്ങൾ തുടങ്ങുന്നു...- എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവച്ചത്.

പതിനാറു കോടി രൂപയുടെ കേക്കിനെക്കുറിച്ച് ലോകം ചർച്ച ചെയ്യുമ്പോൾ, അതേ ആവേശത്തോടെ തന്നെ താരം മറ്റൊരു കാര്യവും ഓർമിപ്പിച്ചു. ബാഗേശ്വർ ധാമിൽ നടന്ന 251 നിർധന പെൺകുട്ടികളുടെ വിവാഹം. ഉർവശിയാണ് സമൂഹവിവാഹത്തിന്‍റെ സന്പൂർണ ചെലവും ഏറ്റെടുത്തത്. മാധ്യമങ്ങൾ ഇതൊന്നും കാണിക്കില്ല... എന്ന ചെറിയൊരു പരിഭവത്തോടെ താരം ഈ വാർത്തയും പങ്കുവച്ചിട്ടുണ്ട്. എന്തായാലും ബോളിവുഡ് സ്വപ്നസുന്ദരിയുടെ 32-ാം ജന്മദിനം ലോക ചലച്ചിത്ര ചരിത്രത്തിലെ വിസ്മയസംഭവമായി.

Movies

രൺവീർ സിംഗിന് ലോറൻസ് ബിഷ്ണോയി സംഘത്തിന്‍റെ ഭീഷണി; ആവശ്യപ്പെട്ടത് 10 കോടി

ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗിനോട് പത്തു കോടി രൂപ ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയി ക്രിമിനൽസംഘം. സംഘത്തിലെ പ്രധാനിയായ ഹാരി ബോക്സറാണ് ഭീഷണിക്കു പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

രൺവീറിന്‍റെ മാനേജരുടെ വാട്‌സാപ് അക്കൗണ്ടിലേക്ക് യുഎസ് നമ്പറിൽനിന്നാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിക്കുകയും അമേരിക്കൻ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് രൺവീർ സിംഗിനെതിരെയുള്ള ഭീഷണി. രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവയ്ക്കാൻ ദീപക് ശർമ, സോനു കുമാർ, സണ്ണി കുമാർ എന്നിവർക്ക് മൂന്ന് ലക്ഷം രൂപയാണ് ബിഷ്ണോയി സംഘം വാഗ്ദാനം ചെയ്തിരുന്നത്.

ഇതിൽ 50,000 രൂപ മുൻകൂറായി നൽകിയിരുന്നു. സംഭവത്തിൽ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതീവ പ്രഹരശേഷിയുള്ള ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.

എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും നടൻ സൽമാൻ ഖാന്‍റെ വീടിനുനേരെ നടന്ന വെടിവയ്പിലും പ്രതിയായ ശുഭം ലോങ്കറിന് രോഹിത് ഷെട്ടിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിലും പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.

ഗുജറാത്തിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയി അവിടെയിരുന്നാണ് തന്‍റെ സംഘത്തെ നിയന്ത്രിക്കുന്നത്. കൊലപാതകങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും പുറമെ ലഹരിമരുന്ന്, ആയുധക്കടത്ത് എന്നിവയിലും ഈ സംഘത്തിനു പങ്കുണ്ട്.

ഭീഷണിയുടെ നിഴലിൽ സൽമാൻ ഖാനും ബി ടൗൺ താരങ്ങളും

ബി ടൗൺ സൂപ്പർതാരം സൽമാൻ ഖാൻ ഉൾപ്പെടെയുള്ള പല താരങ്ങൾക്കും ബിഷ്ണോയി സംഘത്തിന്‍റെ ഭീഷണി ലഭിച്ചിട്ടുണ്ട്. സംഘത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സൽമാൻ ഖാൻ ആണ്. 1998-ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയ്ക്ക് സൽമാനോട് പയുള്ളത്.

കൃഷ്ണമൃഗത്തെ ബിഷ്ണോയി മതവിഭാഗം പരിപാവനമായാണു കാണുന്നത്. താരത്തിന്‍റെ ബാന്ദ്രയിലെ വീടിനുനേരെ വെടിയുതിർത്ത സംഭവങ്ങളും ഒന്നിലധികം വധഭീഷണികളും ഉണ്ടായിട്ടുണ്ട്.

നിലവിൽ സൽമാന് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൽമാൻ ഖാന്‍റെ സഹോദരീഭർത്താവും നടനുമായ ആയുഷ് ശർമയ്ക്കും അടുത്തിടെ ഭീഷണി ലഭിച്ചിരുന്നു. സൽമാനുമായുള്ള ബന്ധമാണ് ഇദ്ദേഹത്തെയും ലക്ഷ്യംവയ്ക്കാൻ കാരണം.

സൽമാൻ ഖാന്‍റെ അടുത്ത സുഹൃത്തായിരുന്ന രാഷ്ട്രീയ നേതാവ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. പഞ്ചാബി ഗായകനായിരുന്ന ഇദ്ദേഹത്തിന്‍റെ കൊലപാതകത്തിന് പിന്നിലും ലോറൻസ് ബിഷ്ണോയി സംഘമാണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.

Movies

പ്രവീണ ദേശ്പാണ്ഡെ അന്തരിച്ചു

റെഡി, ഗബ്ബാർ ഈസ് ബാക്, ഡീ ഡേ എന്നീ ബോളിവുഡ് ചിത്രങ്ങളിൽ സഹനടിയായി തിളങ്ങിയ നടി പ്രവീണ ദേശ്പാണ്ഡെ (60)അന്തരിച്ചു. രക്താർബുദത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു.

പ്രവീണയുടെ കുടുംബാംഗങ്ങൾ നടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. മറാഠി നാടകസമിതികളിലൂടെ വെള്ളിത്തിരയിലെത്തിയ പ്രവീണ, തസ്കരീ-ദ സ്മഗ്ളേഴ്സ് എന്ന നെറ്റ്ഫ്ലിക്സ് സീരീസിലാണ് അവസാനമായി അഭിനയിച്ചത്.

മൃതദേഹം സബർബൻ അന്ധേരിയിലെ ചകാല പരിസ്‌വാഡ ശ്മശാനത്തിൽ സംസ്കരിച്ചു.

Kerala

'ദ കേരള സ്റ്റോറി 2'; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

തിരുവനന്തപുരം: വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. "ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിനെതിരെയാണ് മുഖ്യമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്.

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യകരമാണെന്നും പിണറായി പറഞ്ഞു.

സിനിമയുടെ ഒന്നാം ഭാഗം കേരള വിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആരോപിച്ചു.

'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

Movies

വിവിയനിൽ നിന്നും കുഞ്ഞ് വേണമെന്നുള്ളത് എന്‍റെ ആഗ്രഹമായിരുന്നു; വെളിപ്പെടുത്തി നീന ഗുപ്ത

എൺപതുകളുടെ അവസാനത്തിൽ സിനിമ ലോകം ഏറെ ചർച്ച ചെയ്തിരുന്ന ഗോസിപ്പുകളിലൊന്നായിരുന്നു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡും ബോളിവുഡ് നടി നീന ഗുപ്തയും തമ്മിലുള്ള പ്രണയം.

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും മകൾ മസാബയുടെ ജനനത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നീന ഗുപ്ത. വിവാഹം കഴിക്കാതെ അമ്മയാകാനുള്ള തീരുമാനം പൂർണമായും തന്‍റേതായിരുന്നുവെന്നും താൻ ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ വിവിയൻ റിച്ചാർഡ്‌സ് അതിനെ പൂർണമനസോടെ പിന്തുണച്ചിരുന്നുവെന്നും താരം പറഞ്ഞു.

അന്ന് പ്രണയത്താൽ അന്ധയായിരുന്നതിനാൽ മറ്റാരുടെയും ഉപദേശങ്ങൾ താൻ ചെവിക്കൊണ്ടില്ലെന്നും നീന പറയുന്നു. ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി.

‘‘വിവാഹം കഴിക്കണമെങ്കിൽ ഒന്നുകിൽ എനിക്ക് കരിയർ ഉപേക്ഷിച്ച് വെസ്റ്റ് ഇൻഡീസിലേക്ക് പോകണമായിരുന്നു, അല്ലെങ്കിൽ അദ്ദേഹം ഇന്ത്യയിലേക്ക് വരണം. ഈ രണ്ടു കാര്യങ്ങളും അന്ന് അസാധ്യമായിരുന്നു. അന്ന് പ്രണയത്താൽ ഞാൻ അന്ധയായിരുന്നു. ആരുടെയും ഉപദേശങ്ങൾ കേൾക്കാൻ തയ്യാറായിരുന്നില്ല. കുഞ്ഞിന് ജന്മം നൽകാനുള്ള തീരുമാനം പൂർണമായും എന്‍റേതായിരുന്നു. 

Movies

റിലീസിന് മുൻപേ ചരിത്രം കുറിച്ച് രൺവീർ സിംഗ്; ധുരന്ധർ രണ്ടാം ഭാഗം നേടിയത് 245 കോടിയുടെ റിക്കാർഡ് ഡീൽ!

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗും ആദിത്യ ധറും ഒന്നിക്കുന്ന ധുരന്ധർ 2 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നോൺ-തിയേറ്ററിക്കൽ ബിസിനസ് റെക്കോർഡുകൾ തകർക്കുന്നു. തിയേറ്റർ റിലീസിന് മുൻപ് തന്നെ ചിത്രം 245 കോടി രൂപയുടെ ബിസിനസ് ഉറപ്പാക്കി.

അടുത്ത കാലത്ത് ഒരു ഇന്ത്യൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണു ചിത്രത്തിന്‍റെ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ വിറ്റുപോയത്.

കണക്കുകൾ ഇങ്ങനെ

ഒടിടി ജിയോ ഹോട്ട്സ്റ്റാർ - 150 കോടി, സാറ്റലൈറ്റ് സ്റ്റാർ നെറ്റ്‌വർക്ക് 50 കോടി, മ്യൂസിക് ടി-സീരീസ് 45 കോടി

ചിത്രത്തിന്‍റെ ഒന്നാം ഭാഗം ഏകദേശം 140 കോടി രൂപയ്ക്കാണ് നോൺ-തിയേറ്ററിക്കൽ അവകാശങ്ങൾ വിറ്റിരുന്നത്. എന്നാൽ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ ബിസിനസ് മൂല്യം ഇരട്ടിയോളമായി വർധിച്ചു. സാറ്റലൈറ്റ് വിപണിയിൽ വലിയ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, സ്റ്റാർ നെറ്റ്‌വർക്ക് നൽകിയ 50 കോടി രൂപ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്.

ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച നോൺ-തിയേറ്ററിക്കൽ ബിസിനസ് പട്ടികയിൽ ധുരന്ധർ 2- ഇതോടെ മുൻനിരയിൽ ഇടംപിടിച്ചു. ജിയോ സ്റ്റുഡിയോസിന് ഈ ഫ്രാഞ്ചൈസിയിലൂടെ ലഭിക്കുന്ന ലാഭം വളരെ വലുതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഏപ്രിലിൽ പുറത്തുവിടുമെന്നാണ് അണിയറക്കാർ നൽകുന്ന സൂചന.

Movies

ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡിലേയ്ക്ക്; ആദ്യഗാനം ട്രെന്‍റിംഗിൽ  

മലയാളത്തിന്‍റെ ഹിറ്റ് സംഗീതസംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന ‘ദോ ദീവാനെ സെഹേർ മേം’ എന്ന ചിത്രത്തിലൂടെയാണ് ഹിഷാം ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്.

രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ഡ്രാമ ചിത്രമാണ് ദോ ദീവാനെ സെഹേർ മേം.

ഹിഷാം സംഗീതമൊരുക്കിയ ആസ്മാ ആസ്മാ എന്ന ഗാനം യുട്യൂബിൽ ട്രെൻഡിംഗിലാണ്. ജുബിൻ നോട്ടിയാലും നീതി മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അഭിരുചി ചന്ദ് ആണ് ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. സിദ്ധാന്ത് ചതുർവേദി, മൃണാൾ ഠാക്കൂർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ദോ ദീവാനെ സെഹേർ മേം എന്ന ചിത്രം ഫെബ്രുവരി 20ന് ആഗോള റിലീസായി എത്തും.

Movies

ഗോഡ്ഫാദറിന്‍റെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള നടന്‍റെ പരാമർശം എന്നെ ഒരുപാട് വേദനിപ്പിച്ചു; പ്രിയദർശൻ  

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന ഗോഡ്ഫാദറിന്‍റെ ബോളിവുഡ് റീമേക്കായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ഹൽചൽ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നടൻ അർഷാദ് വാഴ്സി നടത്തിയ പരാമർശങ്ങൾ സംവിധായകൻ പ്രിയദർശനെ ചൊടിപ്പിച്ചിരിക്കുകയാണ്.

ചിത്രം തനിക്ക് മോശം അനുഭവമാണ് നൽകിയതെന്ന അർഷാദ് വാഴ്സിയുടെ പരാമർശങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നാണ് പ്രിയദർശൻ പറ‍യുന്നത്.

തന്‍റെ കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിട്ടും, റിലീസ് സമയത്ത് വിളിച്ച് സന്തോഷം പങ്കുവച്ച നടൻ ഇപ്പോൾ എന്തിനാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം മിഡ്ഡേയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘അർഷാദ് വാഴ്സി പറഞ്ഞത് വായിച്ചപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. എനിക്ക് തെറ്റ് പറ്റിയതാകാം, ഒരുപക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതുമാകാം. എന്നാൽ അദ്ദേഹം പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ അത് എന്നെ ശരിക്കും ഞെട്ടിക്കുന്നു.

ചിത്രം റിലീസ് ചെയ്ത ശേഷം അദ്ദേഹം എന്നെ വിളിച്ചിരുന്നു, ‘പ്രിയൻ സർ, ഇത്രത്തോളം വലിയൊരു അംഗീകാരം എനിക്ക് ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല’ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്‍റെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നിട്ടു കൂടി അദ്ദേഹം ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?

അർഷാദിന്‍റെ ഈ ആരോപണങ്ങളിൽ എനിക്ക് വലിയ പ്രയാസമുണ്ട്, അത് എന്നെ ആഴത്തിൽ വേദനിപ്പിച്ചു. പരാതിപ്പെടാൻ അദ്ദേഹത്തിന് ഒരു കാരണവുമുണ്ടായിരുന്നില്ല.

പത്ത് കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ഹൽചൽ 32 കോടിയിലധികം രൂപ കലക്‌ഷൻ നേടിയ വലിയ വിജയമായിരുന്നു, അർഷാദിന്‍റെപ്രകടനത്തിന് അന്ന് വലിയ പ്രശംസ ലഭിച്ചിരുന്നു.’’ പ്രിയദർശൻ പറഞ്ഞു.

Movies

സ്കൂളിൽ ആരും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല, പലരും കളിയാക്കി: മനസ് തുറന്ന് ഷെഫാലി ഷാ

സ്കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ മോശം അനുഭവങ്ങൾ വിവരിച്ച് നടി ഷെഫാലി ഷാ. തന്‍റെ രൂപത്തെക്കുറിച്ച് പലരും നിരവധി കമന്‍റുകൾ പറയാറുണ്ടായിരുന്നുവെന്നും ബോഡി ഷെയ്മിംഗ് ലഭിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

സ്കൂളിൽ നിന്ന് സഹപാഠികളിൽ പലരും തന്നെ കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ പോലും താൻ സുന്ദരിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിനുനൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

സ്കൂളിൽ ആരും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. വളരുന്ന പ്രായത്തിൽ, മറ്റുള്ളവരിൽ നിന്ന് താൻ സുന്ദരിയല്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളിൽ വച്ച് പലരും കളിയാക്കി.

തന്നെ സ്ഥിരം ഇടിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ എന്നെ "തെലു' എന്ന് വിളിക്കാറുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു റെസ്റ്ററന്‍റിൽ വച്ച് ആ പഴയ സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവരോട് തനിക്ക് സഹതാപമാണ് തോന്നിയത്.

നീ കുറച്ചുകൂടി മെലിഞ്ഞിരുന്നെങ്കിൽ കാണാൻ നല്ല ഭംഗിയുണ്ടാകുമായിരുന്നു എന്ന് പലരും പറഞ്ഞിരുന്നു. ഇന്നും ആരെങ്കിലും ഞാൻ സുന്ദരിയാണെന്ന് പറഞ്ഞ് പുകഴ്ത്തിയാൽ അത് പൂർണമായി ഉൾക്കൊള്ളാൻ പ്രയാസമാണ്, ഞാൻ സുന്ദരിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

"എനിക്ക് എന്‍റെ രൂപം ഇഷ്ടമല്ല. ഞാൻ ഒരിക്കലും മെലിഞ്ഞിരിക്കില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ മെലിഞ്ഞിരിക്കില്ല. വളരെ അപൂർവമായി മാത്രമേ ഞാൻ എന്നെത്തന്നെ നോക്കുകയും 'ഓ! ഞാൻ നന്നായി കാണപ്പെടുന്നു' എന്ന് പറയുകയും ചെയ്യാറുള്ളൂ. പക്ഷേ എനിക്ക് അത് കാണാൻ കഴിയുന്നില്ല. ആരെങ്കിലും 'നീ സുന്ദരിയാണ്' എന്ന് എന്നെ പ്രശംസിക്കുമ്പോൾ, എനിക്ക് അംഗീകരിക്കാൻ കഴിയില്ല.'- ഷെഫാലി ഷാ പറഞ്ഞു.

Movies

ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആരുടേയും സ്വകാര്യതയിലേക്ക് കടന്നുകയറുന്ന എലികള്‍; പാപ്പരാസികള്‍ക്കെതിരെ ജയ ബച്ചന്‍

പപ്പാരാസികൾക്കെതിരെ വീണ്ടും പ്രതികരിച്ച് നടി ജയ ബച്ചൻ. ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആരുടേയും സ്വകാര്യതയിലേക്ക് കടന്നുകയറുന്ന എലികളാണ് ഇവരെന്നാണ് ജയയുടെ വിശേഷണം. മാധ്യമങ്ങളുമായി തന്‍റെ സ്നേഹം മികച്ചതാണെന്നും എന്നാൽ പപ്പരാസികളുമായി അത്ര നല്ല ബന്ധമല്ലെന്നും അവർ പറയുന്നു.

മനഃപൂര്‍വം ഫോട്ടോ എടുപ്പിക്കുന്നതിനായി താരങ്ങള്‍ പാപ്പരാസികളെ വിമാനത്താവളത്തിലേക്ക് വളിച്ചുവരുത്തുന്ന പ്രവണതയേയും അവര്‍ വിമര്‍ശിച്ചു.

മാധ്യമങ്ങളുമായുള്ള എന്‍റെ ബന്ധം മികച്ചതാണ്. എന്നാല്‍ പാപ്പരാസികളുമായുള്ള എന്‍റെ ബന്ധം അത്ര നല്ലതല്ല. ആരാണിവര്‍? ഈ രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ പരിശീലനം ലഭിച്ചവരാണോ ഇവര്‍? ഇവരെയാണോ നിങ്ങള്‍ മാധ്യമങ്ങള്‍ എന്ന് വിളിക്കുന്നത്? എന്‍റെ അച്ഛന്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. അങ്ങനെയുള്ളവരോട് എനിക്ക് ബഹുമാനമുണ്ട്.

എന്നാല്‍ പുറത്ത് വൃത്തികെട്ട, ഇറുകിയ പാന്‍റ് ധരിച്ച്, കൈയില്‍ മൊബൈലുമായി നില്‍ക്കുന്ന ഇവര്‍ കൈയിലൊരു മൊബൈല്‍ ഉള്ളതുകൊണ്ട് ആരുടെയും ചിത്രം പകര്‍ത്താമെന്നും എന്തും പറയാമെന്നും കരുതുന്നു.

അവര്‍ പറയുന്ന കമന്‍റുകള്‍! എങ്ങനെയുള്ള മനുഷ്യരാണിവര്‍? എവിടെ നിന്നാണ് ഇവര്‍ വരുന്നത്, എന്ത് വിദ്യാഭ്യാസമാണ് ഇവര്‍ക്കുള്ളത്, എന്താണ് ഇവരുടെ പശ്ചാത്തലം? ജയ ബച്ചന്‍ ചോദിക്കുന്നു.

ഇന്നത്തെ പല യുവതാരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുണ്ട്. പാപ്പരാസി വീഡിയോകളില്‍ അവരെ സ്ഥിരമായി കാണാറുമുണ്ട്. എന്നാല്‍, ഫോട്ടോ എടുപ്പിക്കുന്നതിനായി താരങ്ങള്‍ അവരെ വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തുന്ന രീതിയെ താന്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

'എന്‍റെ ചെറുമകനും (അഗസ്ത്യ ബച്ചന്‍) ചെറുപ്പമാണ്. പക്ഷേ അവന്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിലും ഇല്ല. വിമാനത്താവളത്തില്‍ നിങ്ങളുടെ ഫോട്ടോ എടുക്കാന്‍ ആളുകളെ വിളിച്ചുവരുത്തേണ്ടി വന്നാല്‍, നിങ്ങള്‍ എങ്ങനെയുള്ള താരമാണ്?' ജയ ബച്ചന്‍ ചോദിക്കുന്നു.

Movies

ഞെട്ടിച്ച ചുംബന പരീക്ഷണം; നന്ദി ശബാന ആസ്മിയോട്!

ഇന്ത്യന്‍ ചലച്ചിത്രസമ്പ്രദായങ്ങളെ വെല്ലുവിളിക്കുകയും പരമ്പരാഗത രീതികളെ മാറ്റിമറിക്കുകയും ചെയ്ത നടനായതുകൊണ്ടാണ് 'ഹീ-മാന്‍ ഓഫ് ബോളിവുഡ്' എന്ന് ധര്‍മേന്ദ്രയെ വിളിക്കുന്നത്. തന്‍റെ 87-ാം വയസില്‍ ശബാന ആസ്മിയെ ചുംബിച്ചുകൊണ്ട് ധര്‍മേന്ദ്ര വെള്ളിത്തിരയില്‍ മറ്റൊരു ഞെട്ടിക്കലും നടത്തി. ആ ചുംബനരംഗം അപ്രതീക്ഷിതമായിരുന്നു. കരണ്‍ ജോഹര്‍ ചിത്രത്തിലെ മാസ്മരിക അനുഭവം കൂടിയായിരുന്നു ആ രംഗം.

1960-ല്‍ പുറത്തിറങ്ങിയ 'ദില്‍ ഭി തേര ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇതിഹാസനടന്‍ വെള്ളിത്തിരയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ എന്നും മുന്നിലായിരുന്നു. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ വ്യത്യസ്തവും പരമ്പരാഗതശൈലികളെ വെല്ലുവിളിക്കുന്നതുമായിരുന്നു എന്നു കാണാന്‍ കഴിയും. സംവിധായകരും നിര്‍മാതാക്കളും എതിരഭിപ്രായം ഉന്നയിക്കുമ്പോഴും ആ താരമൂല്യത്തിനു മുന്നില്‍ നിഷ്പ്രഭമാകുകയായിരുന്നു.

2003ല്‍ ആയിരുന്നു എല്ലാവരും ഞെട്ടിയ വെള്ളിത്തിരയിലെ ആ രംഗം. 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'യില്‍ 87 വയസുകാരനായ ധര്‍മേന്ദ്ര 73 വയസുകാരിയായ നടി ഷബാന ആസ്മിയെ ചുംബിച്ചുകൊണ്ട് പ്രായം എന്ന സങ്കല്പങ്ങളെ തകര്‍ത്തെറിഞ്ഞു. കരണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, ആഞ്ജലി ആനന്ദ് തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍.

ചിത്രത്തിലെ ചുംബനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ധര്‍മേന്ദ്രയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഇത്, എനിക്ക് വളരെ എളുപ്പമാണ്. ഷബാനയും ഞാനും പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയതായി കേട്ടു. അതേസമയം, ഷബാന പൂര്‍ണ പിന്തുണ നല്‍കി. എന്നാല്‍, ആളുകള്‍ ഇതു പ്രതീക്ഷിച്ചിരുന്നില്ലെന്നു ഞാന്‍ കരുതുന്നു. ഞാന്‍ അവസാനമായി ഒരു ചുംബനരംഗം ചെയ്തത് നഫീസ അലിക്കൊപ്പം ആയിരുന്നു, അക്കാലത്ത് ആളുകള്‍ അതിനെ സ്വീകരിച്ചിരുന്നു.'

"പ്രണയത്തിനു പ്രായപരിധിയില്ല. കരണ്‍ ജോഹര്‍ ഞങ്ങളോടു രംഗം വിവരിച്ചപ്പോള്‍, ഞാന്‍ ആവേശഭരിതനായില്ല. ഞങ്ങള്‍ അത് സിനിമയ്ക്ക് ആവശ്യമാണെന്നു കരുതി. ഞാന്‍ അതു ചെയ്യുമെന്നു പറഞ്ഞു. പ്രായം ഒരു സംഖ്യ മാത്രമാണ്, പ്രായം കണക്കിലെടുക്കാതെ രണ്ട് ആളുകള്‍ പരസ്പരം ചുംബിക്കുന്നതിലൂടെ അവരുടെ സ്‌നേഹമാണു വെളിപ്പെടുന്നത്. ഷബാനയും ഞാനും അതു ചെയ്യുമ്പോള്‍ ഒരുതരത്തിലുമുള്ള അസ്വസ്ഥതയും അനുഭവപ്പെട്ടില്ല...' ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം, പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ ഐതിഹാസിക നടനു ഷബാന ആസ്മി തന്‍റെ പ്രിയ നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നിറകണ്ണുകളോടെയാണ് ഷബാന തന്‍റെ പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. അമിതാഭ് ബച്ചന്‍റെ ചെറുമകന്‍ അഗസ്ത്യ നന്ദയോടൊപ്പമുള്ള ഇക്കിസ് ആണ് ധര്‍മേന്ദ്രയുടെ അവസാന ചിത്രം.

Movies

പ്രണയം, സൗഹൃദം, ആഘോഷം...ധർമേന്ദ്ര

പ്രണയത്തിന്‍റെ കാൽപനികതയും വിരഹത്തിന്‍റെ വേദനയും സൗഹൃദത്തിന്‍റെ നിറങ്ങളും ആക‌്ഷന്‍റെ ചടുലതയുമെല്ലാം ഒരുകാലത്ത് ഇന്ത്യൻസിനിമ ദർശിച്ചത് ഈ മനുഷ്യനിലൂടെയാണ്. ഒരു കാലഘട്ടത്തെയാകെ സ്വാധീനിച്ച ഇതിഹാസതാരം. ഇന്നും ബോളിവുഡിൽ ധർമേന്ദ്രയ്ക്ക് പകരക്കാരനില്ല.

ബോളിവുഡ് എന്ന സ്വപ്നലോകത്തെ രാജകുമാരനായി അദ്ദേഹം വിലസിയ എഴുപതുകളും എൺപതുകളും... സ്വന്തം സിനിമകൾ പോലെ ജീവിതം ഒരു ആഘോഷമായി കൊണ്ടുനടന്ന അദ്ദേഹം അവസാനകാലം വരെ കർമനിരതനായിരുന്നു. ഒടുവിൽ എല്ലാ ആഘോഷങ്ങളും ബാക്കിവച്ച് അദ്ദേഹം വിടപറയുമ്പോൾ ഇന്ത്യൻ സിനിമയ്ക്ക് ധർമേന്ദ്ര സമ്മാനിച്ച വസന്തം ഇനിയും പൂത്തുലഞ്ഞുകൊണ്ടേയിരിക്കും.

ആദ്യ പ്രതിഫലം 51 രൂപ

കുട്ടിക്കാലം മുതൽ സിനിമയായിരുന്നു ധർമേന്ദ്രയുടെ സ്വപ്നം. അതിനായ് മുംബൈയ്ക്ക് വണ്ടികയറുന്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. ഫിലിം ഫെയര്‍ നടത്തിയ നാഷണല്‍ ന്യൂ ടാലന്‍റ് കോണ്ടസ്റ്റിൽ വിജയിച്ചത് സിനിമയിലേക്കുള്ള വാതിൽ തുറന്നു.. 1960ല്‍ പുറത്തിറങ്ങിയ ദില്‍ ഭി തേര ഹം ഭി തേര ആയിരുന്നു ആദ്യസിനിമ. ആദ്യസിനിമയ്ക്ക് ധര്‍മേന്ദ്രയ്ക്ക് പ്രതിഫലമായി കിട്ടിയത് 51 രൂപയായിരുന്നു. ആദ്യചിത്രം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ചില സിനിമകളില്‍ സഹതാരമായി അഭിനയിച്ചു. 1965ല്‍ പുറത്തിറങ്ങിയ ഹഖീഖത്ത് ആണ് തലവിധി മാറ്റിയത്. പിന്നാലെ വന്ന ഫൂല്‍ ഓര്‍ പഥർ‍ വൻ വിജയമാതോടെ ധര്‍മേന്ദ്ര താരമായി മാറി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏഴുപതുകളുടെ അവസാനത്തോടെ ബോളിവുഡിലെ മുന്‍നിര നായകനായി ധര്‍മേന്ദ്ര.

ബോളിവുഡിന്‍റെ ഹീമാൻ

റൊമാന്‍റിക് വേഷങ്ങളിൽനിന്ന് 80കളോടെ അദ്ദേഹം ആക‌്ഷന്‍ ചിത്രങ്ങളിലേക്കു തിരിഞ്ഞു. ഇതോടെ ബോളിവുഡിന്‍റെ ‘ഹീമാന്‍’ ഉദയം കൊണ്ടു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച നായകന്‍ എന്ന റെക്കോര്‍ഡ് ഇന്നും ധര്‍മേന്ദ്രയുടെ പേരിലാണ്. ധര്‍മേന്ദ്ര തന്‍റെ ഏഴ് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ നല്‍കിയത് 75 ഹിറ്റുകളാണ്. അമിതാഭ് ബച്ചനും രാജേഷ് ഖന്നയും ഷാരൂഖ് ഖാനും സല്‍മാന്‍ഖാനുമെല്ലാം അതിനു പിന്നിലാണ്. ഷോലെയില്‍ അഭിനയിക്കാന്‍ ബച്ചനേക്കാളും പ്രതിഫലം വാങ്ങിയതും ധര്‍മേന്ദ്രയായിരുന്നു. അഭിനയമികവ് തെളിയിക്കുന്ന ഒരുപിടി സിനിമകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ആക്ഷന് പുറമെ കോമഡിയും ഇമോഷണല്‍ കഥാപാത്രങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ കൈയിൽ ഭദ്രമായി.

മറക്കാനാവാത്ത ഗാനരംഗങ്ങൾ

ബോളിവുഡ് സംഗീതത്തിന്‍റെ സുവര്‍ണകാലഘട്ടമായിരുന്ന എഴുപതുകളിൽ ധർമേന്ദ്രയുടെ മാസ്മരിക സാന്നിധ്യം കൊണ്ട് സൂപ്പർഹിറ്റുകളായ ഗാനങ്ങൾ നിരവധി. ബോളിവുഡിലെ ഐക്കോണിക്കായി മാറിയ ഒട്ടേറെ പാട്ടുകള്‍ക്ക് ജീവന്‍ നല്‍കാൻ അദ്ദേഹത്തിനു സാധിച്ചു. ബ്ലാക്ക്‌മെയ്ൽ എന്ന ചിത്രത്തിൽ കിഷോര്‍ കുമാര്‍ പാടിയ പൽ പൽ ദിൽകേ പാസ്, സഹൃദത്തിന്‍റെ പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച ഷോലെയിലെ യേ... ദോസ്തി, ലോഫര്‍ എന്ന ചിത്രത്തിലെ ആജ് മോസം ബഡാ, ധരം വീറിലെ ഓ മേരി മെബബൂബ തുടങ്ങിയ ഗാനങ്ങൾ ഇന്നും അനശ്വരമായി നിൽക്കുന്നു.

വിവാദമായ പ്രണയവും വിവാഹവും

സിനിമയിൽ വരുന്നതിനു മുന്പ് 19-ാം വയയിൽ ധർമേന്ദ്ര വിവാഹിതനായിരുന്നു. പ്രകാശ് കൗർ ആയിരുന്നു ഭാര്യ. ദമ്പതികൾക്ക് സണ്ണി, ബോബി, അജിത, വിജേത എന്നീ മക്കളും ജനിച്ചു. എന്നാൽ ഇന്ത്യൻ സിനിമയിലെ ഡ്രീം ഗേൾ എന്നു വിശേഷിപ്പിക്കുന്ന ഹേമമാലിനിയുമായുള്ള പ്രണയവും വിവാഹവും ധർമേന്ദ്രയെ ഏറെ വിവാദങ്ങളിൽ എത്തിച്ചു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഷോലെയുടെ സെറ്റിൽ മൊട്ടിട്ട ഈ പ്രണയം ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് സഫലമായത്. ഹേമമാലിനിയെ വിവാഹം കഴിച്ചുവെങ്കിലും ആദ്യഭാര്യയുമായും മക്കളുമായെല്ലാം അദ്ദേഹം നല്ല ബന്ധം പുലർത്തിപ്പോന്നു.

ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമ

മികച്ച ബോളിവുഡ് താരം എന്നതിലുപരി 335 കോടി രൂപ വിലമതിക്കുന്ന സാമ്രാജ്യത്തിന്‍റെ ഉടമ കൂടിയാണ് ധർമേന്ദ്ര. പാചക, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പടർന്നുപന്തലിച്ചുകിടക്കുന്നതാണ് അദ്ദേഹത്തിന്‍റെ ബിസിനസ്. 2015ൽ ന്യൂഡൽഹിയിലെ ഗരം ധരം ധാബയിലൂടെയാണ് അദ്ദേഹം ആദ്യമായി റസ്റ്ററന്‍റിന് തുടക്കമിട്ടത്. 2022ൽ കർണാൽ ഹൈവേയിൽ ‘ഹേ മാൻ’ എന്ന പേരിൽ മറ്റൊരു റസ്റ്ററന്‍റ് കൂടി തുറക്കാനിരിക്കെയാണ് രോഗബാധിതനായത്. മുംബൈ നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ലോണവാലയിലെ 100 ഏക്കർ വരുന്ന ഫാംഹൗസിൽ കുടുംബത്തോടൊപ്പം താമസിക്കാൻ എത്താറുണ്ടായിരുന്നു. ഈ ഫാം ഹൗസിനു സമീപം റിസോർട്ട് വികസിപ്പിച്ച് ഹോസ്പിറ്റാലിറ്റി ബിസിനസ് വ്യാപിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. മഹാരാഷ്‌ട്രയിൽ ധർമേന്ദ്രയ്ക്ക് 17 കോടിയിലേറെ സ്വത്തുക്കളുണ്ട്. അതിനു പുറമേ ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട്.

അവസാനം വരെ സിനിമയിൽ

സിനിമയായിരുന്നു ധര്‍മേന്ദ്രയ്ക്ക് എല്ലാം. അതുകൊണ്ട് ഇടവേളകളില്‍നിന്നും അദ്ദേഹം സിനിമയിലേക്ക് തിരികെ വന്നു കൊണ്ടേയിരുന്നു. മക്കളായ സണ്ണിയും ബോബിയുമെല്ലാം തന്നോളം വളരുകയും താരങ്ങളായി മാറുകയും ചെയ്തതോടെ കാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറി ധര്‍മേന്ദ്ര. നീണ്ട ഇടവേളയ്ക്കുശേഷം കരണ്‍ ജോഹറിന്‍റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലൂടെയാണ് അദ്ദേഹം തിരികെ വരുന്നത്. തുടർന്ന് തേരി ബാത്തോം മേം ഐസ ഉല്‍ജാ ജിയയിലും അഭിനയിച്ചു. മരിക്കുന്നതിനു തൊട്ടുമുൻപ് അഭിനയിച്ച ഇക്കിസ് ഡിസംബറിലില്‍ റിലീസിന് തയാറെടുക്കുകയാണ്.

Movies

കരിഷ്മ കപുറും മക്കളും പുതിയ അപ്പാർട്ട്മെന്‍റിൽ; മാസ വാടക കേട്ടാൽ...

ബോളിവുഡ് താരം കരിഷ്മ കപുറും മക്കളും പുതിയ അപ്പാര്‍ട്ട്‌മെന്‍റിലേക്കു താമസം മാറി. മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുറിന്‍റെ 30,000 കോടി രൂപയുടെ എസ്റ്റേറ്റില്‍ തനിക്കും മക്കള്‍ക്കും അവകാശമുന്നയിച്ചുള്ള നിയമപോരാട്ടത്തിനിടെയാണ് കരിഷ്മ കപുര്‍ ആഡംബര അപ്പാര്‍ട്ട്‌മെന്‍റിലേക്കു താമസം മാറുന്നത്. മാസം 5.51 ലക്ഷം രൂപയാണ് വാടക! മുംബൈ ബാന്ദ്ര വെസ്റ്റില്‍ ആണ് അപ്പാര്‍ട്ട്‌മെന്‍റ്.

ഹില്‍ റോഡിലെ ഗ്രാന്‍ഡ് ബേ കോണ്ടോമിനിയത്തിലാണ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്നത്. ഏകദേശം 2,200 ചതുരശ്രയടി വിസ്തീര്‍ണമുണ്ട് വസതിക്ക്. മൂന്ന് പാര്‍ക്കിംഗ് സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 1,000 രൂപയും സ്റ്റാമ്പ് ഡ്യൂട്ടി 17,100 രൂപയുമാണ്. 20 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി അപ്പാര്‍ട്ട്‌മെന്റ് ഉടമയ്ക്കും നല്‍കി. നവംബര്‍ മുതല്‍ 12 മാസത്തേക്കാണ് വാടകക്കരാര്‍.

മുംബൈയിലെ മനോഹരമായ പാര്‍പ്പിട മേഖലകളിലൊന്നാണ് ബാന്ദ്ര വെസ്റ്റ്. വമ്പന്‍ ബിസിനസുകാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇവിടെ പാര്‍പ്പിട സമുച്ചയങ്ങളുണ്ട്. ജനപ്രിയ കഫേകള്‍, കാര്‍ട്ടര്‍ റോഡ് തുടങ്ങിയ മനോഹരമായ സ്ഥലങ്ങള്‍ക്കു പേരുകേട്ടതാണ് ബാന്ദ്ര.

നിയമപോരാട്ടം

കരിഷ്മയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുര്‍ ജൂണിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്‍റെ മരണശേഷം, സ്വത്തുമായി ബന്ധപ്പെട്ട് നിയമപരമായ തര്‍ക്കം ആരംഭിച്ചു. കരിഷ്മയുടെ മക്കള്‍ അച്ഛന്‍റെ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കുമ്പോള്‍, സഞ്ജയ്‌യുടെ സഹോദരി മന്ദിര കപുര്‍ അമ്മയുടെ ഭാഗം അവകാശപ്പെട്ട് കോടതിയെ സമീപിച്ചു. സഞ്ജയ്-കരിഷ്മ ദമ്പതിമാരുടെ മക്കളായ സമൈറ, കിയാന്‍ എന്നിവരും നിയമപോരാട്ടത്തിലാണ്. തങ്ങളുടെ അച്ഛന്‍റെ രണ്ടാം ഭാര്യ പ്രിയ സച്‌ദേവ് തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്ത് വിട്ടുനല്‍കുന്നില്ലെന്നു കാണിച്ചാണ് മക്കള്‍ കോടതിയെയെ സമീപിച്ചത്. കേസ് കോടതിയുടെ പരിഗണനയിലാണുള്ളത്.

Movies

ഏറ്റവും കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിട്ടും അതു നഷ്ടം വരുത്തി... എങ്കിലും

2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു "വാർ 2'. എന്നാൽ, കൂറ്റൻ ബജറ്റിൽ പുറത്തിറങ്ങിയതു മൂലം ഭേദപ്പെട്ട കളക്‌ഷൻ നേടിയിട്ടും ചിത്രത്തിന്‍റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ അണിയറക്കാർക്കായില്ല. ഋത്വിക് റോഷന്‍, ജൂണിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ അഭിനയിച്ച ചിത്രം ബോക്‌സ്ഓഫീസില്‍ വീണെങ്കിലും ചിത്രത്തിന്‍റെ പരാജയത്തില്‍ വന്‍ ചര്‍ച്ചകളുണ്ടായി.

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന പരിപാടിയില്‍ ചിത്രത്തെക്കുറിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷന്‍ പറഞ്ഞ മറുപടി ആരാധകര്‍ ഏറ്റെടുത്തു. ദുബായില്‍ നടന്ന പരിപാടിയില്‍ അവതാരകന്‍ സ്വാഗതം ചെയ്യുമ്പോള്‍, സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം നല്‍കിയതിനാണ് ഋത്വിക് സ്‌നേഹനിര്‍ഭരമായ മറുപടി പറഞ്ഞത്. തന്‍റെ സിനിമ, വാര്‍ 2- ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടിട്ടും നിങ്ങളെല്ലാവരും എന്നെ സ്‌നേഹിക്കുന്നതിനും ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നതിനും താന്‍ വളരെയധികം നന്ദിയുള്ളവനാണ് എന്നാണ് ഋത്വിക് പറഞ്ഞത്.

ഓഗസ്റ്റിലാണ് വാർ 2- പുറത്തിറങ്ങിയത്. തിയറ്റര്‍ റിലീസിനു ശേഷം ആദ്യമായാണ് താരം ചിത്രത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുന്നത്. ആരാധകരുമായി തന്‍റെ പുതിയ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്തു. താരത്തിന്‍റെ പ്രസ്താവനയോട് ആരാധകര്‍ വ്യാപകമായി പ്രതികരിച്ചു. "വാര്‍ 2-ന്‍റെ പരാജയം അദ്ദേഹം അത് തുറന്നു സമ്മതിച്ചതില്‍ സന്തോഷമുണ്ട്. ഇനി, താരം അത്തരം വിഡ്ഢിത്തം ചെയ്യില്ലെന്നാണ് പ്രതീക്ഷ... ഇപ്പോള്‍ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നത് 'ക്രിഷ് 4' ആണ് തുടങ്ങിയ പ്രതികരണങ്ങളാണു ലഭിച്ചത്.

ഋത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച ആദ്യ ചിത്രമാണ് വാര്‍ 2. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത "വാര്‍ 2', 2019ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്ററിന്‍റെ തുടര്‍ച്ചയാണ്. വൈആര്‍എഫിന്‍റെ ഭാഗമായ ആക്ഷന്‍ ത്രില്ലര്‍ സ്റ്റുഡിയോയിരുന്നു ചിത്രത്തിന്‍റെ നിര്‍മാണം.

Movies

പ്രാണനായകന് വിട; ധർമേന്ദ്രയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ഹേമമാലിനിയും ഇഷയും എത്തി

ധർമേന്ദ്രയുടെ അന്ത്യകർമങ്ങൾക്കായി ഭാര്യ ഹേമമാലിനിയും മകൾ ഇഷ ഡിയോളും എത്തി. വിലെ പാർലെയിലെ ശ്മശാനത്തിലാണ് അന്ത്യകർമങ്ങൾ നടക്കുന്നത്. വിലെ പാർലെയിലെ പവൻസ് ഹാൻസ് ശ്മശാനത്തിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ. ഷാരുഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയവരെല്ലാം സ്ഥലത്തുണ്ട്.

ഒരാഴ്ച മുമ്പ് ശ്വാസതടസത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സ തേടിയ താരം പിന്നീട് വീട്ടിലെത്തിയിരുന്നു. ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ് താരത്തിനുള്ളത്.

Movies

ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡിലെ മുതിർന്ന നടനും ലോക്സഭ മുൻ എംപിയുമായ ധർമേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. സംവിധായകൻ കരൺ ജോഹറാണ് മരണവാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. അതേസമയം, ഇതു സംബന്ധിച്ച് താരത്തിന്‍റെ കുടുംബത്തിന്‍റെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഒരാഴ്ച മുമ്പ് ശ്വാസതടസത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സ തേടിയ താരം പിന്നീട് വീട്ടിലെത്തിയിരുന്നു. ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ് താരത്തിനുള്ളത്.

Movies

ഒരേയൊരു മതമേയുള്ളൂ, സ്‌നേഹമെന്ന മതം; നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വന്ദിച്ച് ഐശ്വര്യ റായ്

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
സ്നേഹത്തിന്‍റെയും മാനുഷിക സേവനത്തിന്‍റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രസംഗം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിൻ തെൻഡുൽക്കർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് ഐശ്വര്യ റായ് ശ്രദ്ധേയമായ പ്രസംഗം നടത്തിയത്.

‘‘എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക. ഒരേയൊരു ജാതിയേ ഉള്ളൂ, മനുഷ്യത്വമെന്ന ജാതി. ഒരേയൊരു മതമേയുള്ളൂ, സ്നേഹമെന്ന മതം. ഒരേയൊരു ഭാഷയേയുള്ളൂ, ഹൃദയത്തിന്‍റെ ഭാഷ, ഒരേയൊരു ദൈവമേയുള്ളൂ, അവൻ സർവവ്യാപിയാണ്. സായി റാം. ജയ് ഹിന്ദ്.

ഈ പ്രത്യേക അവസരത്തെ ആദരിച്ചുകൊണ്ട് ഇന്ന് ഞങ്ങളോടൊപ്പം ഇവിടെ സന്നിഹിതനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എന്നത്തേയും പോലെ സ്വാധീനവും പ്രചോദനവും നൽകുന്ന അങ്ങയുടെ വിവേകപൂർണമായ വാക്കുകൾ കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു,’’ ഐശ്വര്യ റായ് ബച്ചൻ പറഞ്ഞു.

സത്യസായി ബാൽ വികാസ് പരിപാടിയുടെ വിദ്യാർഥിയായിരുന്ന ഐശ്വര്യ റായ്ക്ക് സത്യസായി ബാബയുമായി കുട്ടിക്കാലം മുതലേ അടുത്ത ബന്ധമുണ്ട്. തന്‍റെ പ്രസംഗത്തിൽ, അച്ചടക്കം, സമർപ്പണം, ഭക്തി, ദൃഢനിശ്ചയം, വിവേചനം എന്നീ അഞ്ച് കാര്യങ്ങളെക്കുറിച്ചുള്ള ബാബയുടെ സന്ദേശവും അവർ ഓർമ്മിപ്പിച്ചു.

ചടങ്ങിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽതൊട്ട് വണങ്ങുന്ന ഐശ്വര്യ റായുടെ വീഡിയോ ക്ലിപ്പുകളും ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാൽ തൊട്ട് വന്ദിച്ച താരത്തെ പ്രധാനമന്ത്രി സ്നേഹത്തോടെ അനുഗ്രഹിക്കുകയും ചെയ്തു.

മനുഷ്യസേവനമാണ് യഥാർത്ഥ നേതൃത്വം എന്ന ബാബയുടെ സന്ദേശം പ്രധാനമന്ത്രിയുടെ സാന്നിധ്യം ഓർമ്മിപ്പിക്കുന്നുവെന്നും ഐശ്വര്യ പറഞ്ഞു. സത്യസായി ബാബയുടെ ആദർശങ്ങളോടുള്ള താരത്തിന്‍റെ ആഴമായ ഭക്തിയും, മനുഷ്യത്വത്തെക്കുറിച്ചുള്ള പ്രസംഗവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Movies

രൺവീറിന്‍റെ മനം കവർന്ന് ഒരു മലയാളിപ്പെൺകുട്ടി; ധുരന്ദർ ട്രെയിലർ

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ ധുരന്ദറിന്‍റെ ട്രെയിലർ പുറത്ത്. മലയാളി താരം സാറാ അർജുനാണ് നായിക. വമ്പൻ ആക്ഷനുകളുമായി സ്പൈ ത്രില്ലർ ചിത്രമായാണ് ധുരന്ദർ എത്തുന്നത്. അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു

ചിത്രത്തിലെ മാധവന്‍റെ ലുക്ക് നേരത്തെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ആയാണ് മാധവൻ ചിത്രത്തില്‍ എത്തുന്നത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Movies

നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യം മെച്ചപ്പെട്ടെന്ന് കുടുംബം

ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശ്സ്ത നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു.

വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.

ധർമേന്ദ്ര അന്തരിച്ചു എന്ന രീതിയിൽ ചൊവ്വാഴ്ച രാവിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിതാവിന്‍റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച് മകൾ ഇഷാ ഡിയോൾ രംഗത്തെത്തിയിരുന്നു.

 

 

National

ധർമേന്ദ്ര അന്തരിച്ചുവെന്ന് പ്രചാരണം; വാർത്തകൾ നിഷേധിച്ച് മകൾ ഇഷ ഡിയോൾ

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകളും നടിയുമായ ഇഷ ഡിയോൾ രംഗത്ത്. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും പിതാവിന്‍റെ മടങ്ങിവരവിനായി പ്രാർഥിക്കണമെന്നും ഇഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്‍റെ നില മെച്ചപ്പെടുകയാണെന്നും കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും ഇഷ അഭ്യർഥിച്ചു.പിതാവിന്‍റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നടി നന്ദി അറിയിക്കുകയും ചെയ്തു.

Movies

നടൻ ധർമേന്ദ്രയുടെ ആരോഗ്യനില അതീവഗുരുതരം; താരം വെന്‍റിലേറ്ററിൽ

ബോളിവുഡിലെ മുതിർന്ന നടനും ലോക്സഭ മുൻ എംപിയുമായ ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിയുകയാണ് 89കാരനായ താരം. ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ് താരത്തിനുള്ളത്.

 

National

ബോളിവുഡ് താരം സതീഷ് ഷാ അന്തരിച്ചു

മുംബൈ: ബോളിവുഡിലെ മുതിർന്ന ഹാസ്യതാരം സതീഷ് ഷാ (74)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബാന്ദ്ര ഈസ്റ്റിലെ വസതിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.

1983ലെ കുന്ദൻ ഷായുടെ ക്ലാസിക് ചിത്രം ജാനേ ഭീ ദോ യാരോയിലെ അഴിമതിക്കാരനായ മുനിസിപ്പൽ കമ്മീഷണറുടെ വേഷമാണ് സതീഷിനെ ബോളിവുഡിലെ പ്രിയങ്കരനാക്കിയത്. തുടർന്ന് മേ ഹൂ നാ, കൽഹോ ന ഹോ, മലാമാൽ, കഭീ ഹാ കഭീ നാ, കൽ ഹോന ഹോ, ഓം ശാന്തി ഓം, ഫനാ, അകേലേ ഹം അകേലെ തും എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിലെത്തി.

സാരാഭായി വെസ് സാരാഭായി, യേ ജോ ഹെ സിന്ദഗി, ഫിലിമി ചക്കർ തുടങ്ങിയ ടെലിവിഷൻ ഡ്രാമകളിലൂടെയും ഹാസ്യതാരമായി തിളങ്ങി.

Movies

സ്കൂബ ഡൈവിംഗിനിടെ അപകടം; ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് ദാരുണാന്ത്യം

പ്രശസ്ത ഗായകനും ആസാം സ്വദേശിയുമായ സുബീൻ ഗാർഗിന് (52) സിംഗപ്പൂരിൽ ദാരുണാന്ത്യം. സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തിലാണ് ഗായകന് അന്ത്യം സംഭവിച്ചത്. ഉടൻ തന്നെ സിപിആർ നൽകി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നു ദിവസം നീളുന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനാണു ഗാർഗ് സിംഗപ്പൂരിൽ എത്തിയത്. മൂന്നു പതിറ്റാണ്ടുകാലം നീണ്ട സംഗീതജീവിതത്തിൽ നാൽപ്പതിലേറെ ഭാഷകളിൽ സുബീൻ ഗാനാലാപനം നടത്തിയിട്ടുണ്ട്.

ഗാംഗ്സ്റ്ററിലെ "യാ അലി’എന്ന ഗാനമാണ് സുബീനെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ ഗാനത്തിന് 2006ൽ മികച്ച പിന്നണി ഗായകനുള്ള ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡ്സ് (ജിഐഎഫ്എ) ലഭിച്ചു. രാഷ്‌ട്രീയ, സാമൂഹിക വിഷയങ്ങളിൽ തന്‍റെ അഭിപ്രായം തുറന്നുപറയാൻ സുബീൻ ഒരിക്കലും മടികാണിച്ചിട്ടില്ല.

പൗരത്വനിയമ ഭേദഗതിക്കെതിരേ (സിഎഎ) നടന്ന പ്രക്ഷോഭത്തിന്‍റെ മുൻനിരയിൽ ഇദ്ദേഹം ഉണ്ടായിരുന്നു. 1972 നവംബർ 18ന് മേഘാലയയിലാണു സുബീൻ ജനിച്ചത്. 1992ൽ ആസാമീസ് ആൽബം "അനാമിക’യിലൂടെ അരങ്ങേറ്റം കുറിച്ചു.

സംഗീത സംവിധായൻ, നടൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. 38 ആസാമീസ് സിനിമകൾക്കും നാലു ബംഗാളി സിനിമകൾക്കും മൂന്നു ഹിന്ദി സിനിമകൾക്കും സംഗീതസംവിധാനം നിർവഹിച്ചു.

Latest News

Corehub Up