ബോളിവുഡ് സിനിമയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് നടി സിമ്രാന്റെ തുറന്നുപറിച്ചിലുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. തന്റെ ജീവിതത്തിന്റെ പകുതിയും സിനിമയ്ക്ക് നൽകിയിട്ടും അർഹമായ ബഹുമാനം കിട്ടാതെ വരികയാണെന്നാണ് സിമ്രാൻ പറയുന്നത്.
ഒരുപാട് അനുഭവങ്ങളുണ്ട്. ഞാന്‍ ഹിന്ദി സിനിമ ചെയ്യാന്‍ തയ്യാറാകാതിരുന്നത് എനിക്ക് അവരുമായി കണക്ട് ആകാന്‍ സാധിക്കാത്തതിനാലാണ്.
ബോളിവുഡിലേക്ക് വരുന്നതിന് മുമ്പ് സൗത്തില്‍ ഞങ്ങള്‍ ചെയ്ത വര്‍ക്കുകള്‍ അവര്‍ കണ്ടിട്ടുണ്ടാകില്ല. ഞങ്ങളുടെ ലെഗസി എന്തെന്ന് അറിയില്ല.
അത് എന്നെ അലട്ടിയിരുന്നു. ഒരു ബഹുമാനവുമില്ല. എന്റെ ജീവിതത്തിന്റെ പകുതിയും ഞാന്‍ സിനിമയ്ക്കാണ് നല്‍കിയത്. എന്നിട്ടും എനിക്ക് അര്‍ഹമായ ബഹുമാനം കിട്ടാതെ വരുമ്പോള്‍ അത് വേദനിപ്പിക്കും.
അവര്‍ ഹോട്ടലിന്റെ പേരില്‍ വിലപേശും. എനിക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റുന്നവരുടെ എണ്ണത്തിന് പരിധി വെക്കും. നിങ്ങള്‍ക്ക് ഇത്രയും സ്റ്റാഫിനെ കൊണ്ടു വരാന്‍ പറ്റില്ലെന്ന് പറയും.
ഹോട്ടലിന്റെ പേരിലും ടിക്കറ്റിന്റെ പേരിലും വില പേശും. അതൊക്കെ എന്നെ അലട്ടിയിരുന്നു. പക്ഷെ ആരും അതേക്കുറിച്ച് സംസാരിക്കില്ല. ഇവിടെ ഒരു അധികാരശ്രേണിയുണ്ട്. അതിനാല്‍ ജോലി ചെയ്യാന്‍ തോന്നില്ല. വേദനിക്കപ്പെടും. സിമ്രാൻ പറഞ്ഞു.
മുംബൈക്കാരിയായ സിമ്രാന്റെ ആദ്യ ചിത്രം അമിതാഭ് ബച്ചന് നിര്‍മിച്ച തേരെ മേരെ സപ്നെ ആയിരുന്നു. ചിത്രം പരാജയപ്പെട്ടുവെങ്കിലും സിമ്രാന് തെന്നിന്ത്യന്‍ സംവിധായകരുടെ ശ്രദ്ധ നേടി. അങ്ങനെയാണ് സിമ്രാന് തമിഴിലേക്ക് എത്തുന്നത്. അധികം വൈകാതെ തെന്നിന്ത്യയിലെ വലിയ താരമായി മാറാന്‍ സിമ്രാന് സാധിച്ചു.
Tags : Simran bollywood movie news