Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Championship

America

കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന വടംവലി മത്സരം ശനിയാഴ്ച

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10ന് ഗാർലൻഡ് സീറോമലബാർ ചർച്ച് പാർക്കിംഗ് ലോട്ടിൽ വച്ചാണ് മത്സരം.

അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് കേരള അസോസിയേഷൻ എവർറോളിങ് ട്രോഫിയും കാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ലഭിക്കും. കെഎഡി, ടഗ് ഓഫ് വാർ എല്ലാ വർഷവും സംഘടിപ്പിച്ചു പോരുന്നു.

അസോസിയേഷനുമായി സഹകരിക്കുന്ന ഡാള്ളസിലെ സുമനസുകളായ സ്പോൺസർമാരും ഈ ടൂർണമെന്‍റ് തരംഗമാകാൻ പ്രവർത്തിക്കുന്നു. ചെണ്ട മേളവും മല്ലൂസ് റൈഡേഴ്‌സ് നേതൃത്വത്തിൽ ബൈക്ക് റാലിയും ബിസിനസ്‌ എക്സ്പോയും ഈ പരിപാടിയെ ആകർഷണീയമാക്കാൻ കേരള അസോസിയേഷൻ ഒരുക്കിട്ടുണ്ട്.

District News

ദേശീയ സാംബോ ചാന്പ്യൻഷിപ്: കേരളത്തിന് ഓവറോൾ കിരീടം

അങ്ങാടിപ്പുറം: കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച ദേശീയ സാംബോ ചാന്പ്യൻഷിപ്പിൽ 250 പോയിന്‍റ് നേടി കേരളം ഓവറോൾ ചാന്പ്യൻമാരായി. 175 പോയിന്‍റുമായി മഹാരാഷ‌്ട്ര രണ്ടാം സ്ഥാനവും 94 പോയിന്‍റുമായി ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 14 സംസ്ഥാനങ്ങളിൽനിന്നായി നാനൂറോളം കായിക താരങ്ങളാണ് പങ്കെടുത്തത്.

24 സ്വർണവും 16 വെള്ളിയും നാല് വെങ്കലവും നേടി പുലാമന്തോൾ ഐഎസ്കെ മാർഷൽ ആർട്സിലെ കായികതാരങ്ങൾ കേരളത്തിന്‍റെ കരുത്തായി.
സാംബോ യൂണിയൻ ഓഫ് ഏഷ്യ ആൻഡ് ഓഷ്യാനിയ സെക്രട്ടറി ജനറൽ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കോണ്‍സൽ ഓഫ് ദി റഷ്യൻ ഫെഡറേഷൻ ഇൻ ചെന്നൈ ഇൽയ വാരിസോവ് മുഖ്യാതിഥിയായിരുന്നു.

ചീഫ് റഫറിമാരായ കാർമൻ ടാംഗ്, അർസൻ കാംചി ബെക്കോവ്, ടെക്നിക്കൽ സെക്രട്ടറി സൈനൽ ആരിഫിൻ, സെക്രട്ടറി ജനറൽ (സാംബോ ഇന്ത്യ) ആൻ മേരി, രാഹുൽ തിരുവനന്തപുരം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഐഎസ്കെ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും ഒളിന്പിക് കൗണ്‍സിലിന്‍റെയും അംഗീകാരമുള്ളതും റഷ്യൻ ആർമിയുടെ പ്രധാന കായികയിനവുമാണ് സാംബോ.

ജൂണ്‍ 26, 27, 28 തിയതികളിൽ ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന ഏഷ്യ ആൻഡ് ഓഷ്യാനിയ ചാന്പ്യൻഷിപ്പിൽ വിജയികളെ പങ്കെടുപ്പിക്കുമെന്ന് സാംബോ ഇന്ത്യ അസോസിയേഷൻ പ്രസിഡന്‍റ് എൻ.അബ്ദു ലത്തീഫ് നന്പോല, ദേശീയ സാംബോ കോച്ചും സംസ്ഥാന സാംബോ പ്രോഗ്രാം കമ്മറ്റി ചെയർമാനുമായ ഐഎസ്കെ മുഹമ്മദലി എന്നിവർ അറിയിച്ചു.

Sports

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡി. ഗുകേഷ് x ജാവോഖിര്‍ സിൻഡറോവ് പോരാട്ടം

പെഗിയ (സൈപ്രസ്): 2026 ഫിഡെ ഓപ്പണ്‍ (പുരുഷ) ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീട പോരാട്ടത്തില്‍ ഇന്ത്യയുടെ ഡി. ഗുകേഷിന്‍റെ എതിരാളി ആരെന്നു തീരുമാനമായി. 2026 ഫിഡെ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്‍റില്‍ ജയം കുറിച്ച ഉസ്ബക്കിസ്ഥാന്‍റെ 20കാരന്‍ ജാവോഖിര്‍ സിന്‍ഡറോവാണ് ഗുകേഷിന്‍റെ എതിരാളി.

സൈപ്രസിലെ പെഗിയയില്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്‍റില്‍ ഒരു റൗണ്ട് ബാക്കിനില്‍ക്കേയാണ് സിന്‍ഡറോവ് ചാമ്പ്യന്‍പട്ടം ഉറപ്പിച്ചതും ഡി. ഗുകേഷിന്‍റെ ലോക കിരീടത്തിനു വെല്ലുവിളിയാകാനുള്ള ചലഞ്ചര്‍ പട്ടം സ്വന്തമാക്കിയതും.

14 റൗണ്ടുള്ള കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്‍റില്‍, ഇന്നലെ നടന്ന 13-ാം റൗണ്ടിനിറങ്ങുമ്പോള്‍ സിന്‍ഡറോവിന് ചാമ്പ്യന്‍ പട്ടത്തിലേക്ക് ഒരു സമനിലയുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

നെതര്‍ലന്‍ഡ്‌സിന്‍റെ അനിഷ് ഗിരിയായിരുന്നു 13-ാം റൗണ്ടില്‍ ഉസ്ബക്ക് താരത്തിന്‍റെ എതിരാളി. വെള്ളക്കരുക്കളുമായി കളിച്ച അനിഷ് ഗിരിയെ സമനിലയിൽ തളച്ച് ജാവോഖിർ സിൻഡറോവ് ചാന്പ്യൻപട്ടം സ്വന്തമാക്കി. 13 റൗണ്ട് പൂർത്തിയായപ്പോൾ സിൻഡറോവിന് 9.5 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള അനിഷ് ഗിരിക്ക് 7.5 പോയിന്‍റാണുള്ളത്.

ഇന്നു നടക്കുന്ന അവസാന റൗണ്ടില്‍ ചൈനീസ് താരം വെയ് യിയെ സിന്‍ഡറോവ് നേരിടും.

റിക്കാര്‍ഡ് ജയം

ഫിഡെ ഓപ്പണ്‍ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്‍റ് ആധുനിക ചരിത്രത്തില്‍ (ഡബിള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റ്) ഏറ്റവും കൂടുതല്‍ ജയം നേടുന്ന താരമെന്ന റിക്കാര്‍ഡ് 10-ാം റൗണ്ടില്‍ സിന്‍ഡറോവ് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ (19) താരമെന്ന റിക്കാര്‍ഡ് കുറിച്ചായിരുന്നു ജാവോഖിര്‍ സിന്‍ഡറോവിന്‍റെ കിരീടധാരണം.
വൈശാലി..?

വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്‍റിൽ ഇന്നലെ 13-ാം റൗണ്ട് പൂർത്തിയായപ്പോൾ കസാക്കിസ്ഥാന്‍റെ ബിബിസാര അസുബൈവയും ഇന്ത്യയുടെ ആർ. വൈശാലിയും 7.5 പോയിന്‍റുമായി ആദ്യ രണ്ടു സ്ഥാനങ്ങളിൽ തുടരുന്നു. സോൺബോൾ ബെർഗർ (എസ്ബി) സ്കോറിൽ ബിബിസാരയേക്കാൾ (49.75) പിന്നിലാണ് വൈശാലി (46).

ഇന്നു നടക്കുന്ന അവസാന റൗണ്ടിൽ ബിബിസാര സമനില വഴങ്ങുകയും വൈശാലി ജയിക്കുകയും ചെയ്താൽ, വൈശാലിക്ക് കാൻഡിഡേറ്റ്സ് ചാന്പ്യൻപട്ടം സ്വന്തമാക്കാം. ബിബിസാരയുടെ എതിരാളി ഇന്ത്യക്കാരിയായ ദിവ്യ ദേശ്മുഖാണ്. റഷ്യയുടെ കാതെറിന ലാഗ്നോയാണ് വൈശാലിയുടെ എതിരാളി.

Sports

ബാഡ്മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്: ആയുഷ് ഷെട്ടി സെമിയിൽ

നിംഗ്ബോ(ചൈന): ബാഡ്മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്‍റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടി സെമിഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ‌ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ തകർത്താണ് ആയുഷ് ക്വാർട്ടറിലെത്തിയത്.

നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്‍റെ ജയം. സ്കോർ: 23-21, 21-17.

ആദ്യ റൗണ്ടില്‍ ലോക ഏഴാം നമ്പര്‍ താരമായ ചൈനയുടെ ലി ഷി ഫെങിനെ (21-13, 21-16) അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ആയുഷ്, അവസാന എട്ടിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ തായ്‌വാന്‍റെ ചി യു ജീനിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-16, 21-12.

Sports

ധ്രുവ്-തനിഷ മുന്നോട്ട്

നിങ്‌ബൊ (ചൈന): 2026 ബാഡ്മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് സഖ്യമായ ധ്രുവ് കപില - തനിഷ ക്രാസ്റ്റോ മുന്നോട്ട്.

തായ്‌ലന്‍ഡിന്‍റെ ഫുവാനാത് ഫോര്‍ബാന്‍ലു-ബെന്യാപ ഐംസാര്‍ഡ് കൂട്ടുകെട്ടിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ സഖ്യം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 51 മിനിറ്റ് നീണ്ട മൂന്നു സെറ്റ് പോരാട്ടത്തില്‍ 21-14, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു ധ്രുവ് - തനിഷ ജോഡിയുടെ ജയം.

മറ്റൊരു മത്സരത്തില്‍ രോഹന്‍ കപുര്‍-റുത്വിക ശിവാനി സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി.

Kerala

സോളാർ ഇലക് ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ അമൽജ്യോതിയുടെ സ്റ്റെല്ലാറിന് മികച്ച നേട്ടം

കാഞ്ഞിരപ്പള്ളി: കോയമ്പത്തൂർ സൊസൈറ്റി ഓഫ് റേസിംഗ് മൈൻഡ്സ് (സിഎസ്ആർഎം) സംഘടിപ്പിച്ച സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ ഏഴു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ നാലു വിഭാഗങ്ങളിൽ മികച്ച വിജയം നേടി അമൽജ്യോതി എൻജിനിയറിംഗ് കോളജ്.

പൂർണമായും കോളജ് കാമ്പസിൽ തന്നെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത സ്റ്റെല്ലാർ എന്ന് പേരിട്ടിരിക്കുന്ന വാഹനമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എൻജിനിയറിംഗ് കോളജുകളിൽ നിന്നായി മുപ്പത്തിയഞ്ചിലധികം ടീമുകളാണ് പങ്കെടുത്തത്.

അമൽജ്യോതിയിലെ മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് ടീം സ്റ്റെല്ലാർ വികസിപ്പിച്ചെടുത്തത്. ഇന്ത്യയിൽ വിദ്യാർഥികൾ നിർമിക്കുന്ന വാഹനം അവതരിപ്പിക്കുന്നതിനും വിവിധ ഘട്ടങ്ങളിലായി വിദ്യാർഥികൾക്കായി അതിനുള്ള മത്സരങ്ങളും നടത്തപ്പെടുന്ന വേദിയാണ് സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പ്.

ഫെബ്രുവരി 26 മുതൽ മാർച്ച് രണ്ടുവരെ കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ചാമ്പ്യൻഷിപ്പിന്‍റെ അവസാന വിഭാഗമായ റേസിംഗ് ഇനങ്ങൾ കോയമ്പത്തൂരിലെ കരി മോട്ടോർ സ്പീഡ് വേ റേസ് ട്രാക്കിലുമാണ് നടന്നത്.

കുറഞ്ഞ സമയത്തിനുള്ളിൽ വളരെ ബുദ്ധിമുട്ടേറിയ ട്രാക്കിലൂടെ വാഹനം നിയന്ത്രിക്കുകയും ഓടി പൂർത്തിയാക്കുകയും ചെയ്യുന്ന വിഭാഗം (മാനുവറബിലിറ്റി), വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചെറിയ ദൂരം പിന്നിടുന്ന വിഭാഗം (മികച്ച ആക്സിലറേഷൻ), മികച്ച വാട്ടർപ്രൂഫ് വാഹന വിഭാഗം (എച്ച്ഒഎച്ച്), ഫൈനൽ ട്രാക്ക് റേസിൽ ഒരു മണിക്കൂർ ഓടി ഒന്നാമതായി ഫിനിഷ് ചെയ്യുന്ന വിഭാഗം (എൻഡുറൻസ് വിജയി) എന്നിവയിലാണ് അമൽജ്യോതിയുടെ മികച്ച വിജയം.

കോളജിലെ മെക്കാനിക്കൽ വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ.ആർ. അനീഷ്, അസിസ്റ്റന്‍റ് പ്രഫ. മാത്യു ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികാളായ അർജുൻ മോഹൻ, ജിതിൻ ബിജു, എഡ്വിൻ തോമസ്, ഫെബിൻ കെ. സാജൻ, ആൽബർട്ട് ജോജി, ഡെൽജോ ഷാജു, ആൽവിൻ സജി തുടങ്ങി 35 പേരടങ്ങിയ ടീം ആണ് സോളാർ വാഹന നിർമാണം പൂർത്തിയാക്കിയത്. ദേശീയ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം കരസ്ഥമാക്കി തിരിച്ചെത്തിയ ടീം സ്റ്റെല്ലാറിനെ കോളജ് മാനേജ്മെന്‍റ് അനുമോദിച്ചു.

ചടങ്ങിൽ കോളജ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ) റവ.ഡോ. റോയി എബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, റവ.ഡോ. റൂബിൻ തോട്ുപുറത്ത് ജോസ് (ഡീൻ അക്കാദമിക്), മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. റോഷൻ കുരുവിള എന്നിവർ പങ്കെടുത്തു.

Sports

കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ബംഗളൂരുവില്‍ ഒന്പത് മുതല്‍ 14 വരെ നടക്കുന്ന ദേശീയ ടെന്‍പിന്‍ ബൗളിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.

എന്‍.എച്ച്. ഷമീദ്, അമിത് ഉപാധ്യായ്, മുഹമ്മദ് സാനിഫ്, ഷാബിന്‍ ഇബ്രാഹിം, ജിജിന്‍ ബാബു, കെ.വി. വിനീഷ്, ഷാനവാസ് ഷാജഹാന്‍, സി.ഐ. ഷെബിന്‍, രാഹുല്‍ ശങ്കര്‍ എന്നിവര്‍ പുരുഷ വിഭാഗത്തിലും സുചിത സുനില്‍കുമാര്‍ വനിതാ വിഭാഗത്തിലും കേരളത്തിനായി കളത്തിലിറങ്ങും.

അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല യോഗ്യതാറൗണ്ടുകള്‍ വഴിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.

Sports

സബ് ജൂണി. ഹോക്കി

ഇരിട്ടി: 11-ാമത് സംസ്ഥാന വനിതാ സബ് ജൂണിയർ ഹോക്കി ചാന്പ്യൻഷിപ്പിന്‍റെ ആദ്യദിനം കോഴിക്കോട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ ജില്ലകൾക്കു ജയം.

ഇന്ന് രാവിലെ മലപ്പുറം പത്തനംതിട്ടയെയും തിരുവനന്തപുരം കോട്ടയത്തെയും നേരിടും. ഉച്ചകഴിഞ്ഞ് കൊല്ലം എറണാകുളവുമായും ആലപ്പുഴ തൃശൂരുമായും മത്സരിക്കും.

District News

സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

കോടഞ്ചേരി: സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് വനിതാ വിഭാഗം ചാന്പ്യൻമാരായി. കോഴിക്കോടിനെ 42-46 ന് തോൽപ്പിച്ചാണ് വയനാട് ചാന്പ്യൻമാരായത്.

കണ്ണൂർ, പത്തനംതിട്ട ജില്ലകൾ മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എം. എഡ്വേർഡ്‌ ട്രോഫികൾ വിതരണം ചെയ്തു.

സംസ്ഥാന ട്രഷറർ ഷിജോ സ്കറിയ അധ്യക്ഷത വഹിച്ചു. നോബിൾ കുര്യാക്കോസ്, നവനീത് കുമാർ, കെ.അക്ഷയ്, കെ.കെ. ഷിബിൻ, ടി. ജാബിർ ഫവാസ്, വിപിൽ വി. ഗോപാൽ, ടി.യു ആദർശ് എന്നിവർ പ്രസംഗിച്ചു. ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾ പൂനയിൽ നടക്കുന്ന സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

Sports

ഫിഡെ ഫ്രീസ്റ്റൈല്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് മാഗ്നസ് കാള്‍സന്

മ്യൂണിക്: 2026 ഫിഡെ ഫ്രീസ്റ്റൈല്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നോര്‍വെയുടെ മാഗ്നസ് കാള്‍സന്.

അമേരിക്കയുടെ ഫാബിയാനൊ കരുവാനയ്‌ക്കെതിരേ തിരിച്ചുവരവ് ജയം സ്വന്തമാക്കിയാണ് കാള്‍സന്‍ ചാമ്പ്യനായത്.

ലോക ചാമ്പ്യനായ കാള്‍സന്, അവസാന ഗെയിമില്‍ സമനില നേടിയാല്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കാമായിരുന്നു. വിവിധ ഫോര്‍മാറ്റുകളിലായി കാള്‍സന്‍റെ 21-ാം ലോക കിരീടമാണ്.

Sports

ഏഷ്യന്‍ ഇന്‍ഡോര്‍ ഇന്ത്യ ഇന്നു പുറപ്പെടും

ടിയാന്‍ജിന്‍: 12-ാമത് ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം ഇന്നു പുറപ്പെടും. ആറ് മുതല്‍ എട്ട് വരെ ചൈനയിലെ ടിയാന്‍ജിനിലാണ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് 18 അംഗ സംഘം ഇന്നു ചൈനയിലേക്കു യാത്രതിരിക്കും. കെ.എ. അനാമിക (പെന്‍റാത്തലണ്‍), ആന്‍സി സോജന്‍ (ലോംഗ്ജംപ്), സി.വി. അനുരാഗ് (ലോംഗ്ജംപ്) എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.

മൂഡബിദ്രിയില്‍ കഴിഞ്ഞമാസം നടന്ന അഖിലേന്ത്യ അന്തര്‍സര്‍വകലാശാല അത്‌ലറ്റിക്‌സില്‍ ഹെപ്റ്റാത്തലണ്‍ സ്വര്‍ണ ജേതാവാണ് പാലക്കാട് സ്വദേശിയായ അനാമിക.

വനിതാ ഹൈജംപിലെ മിന്നും താരം പൂജ, പുരുഷ വിഭാഗം ഹെപ്റ്റാത്തലണില്‍ തേജസ്വിന്‍ ശങ്കര്‍, ഷോട്ട് പുട്ടില്‍ തജിന്ദര്‍പാല്‍ സിംഗ്, വനിതാ ലോംഗ്ജംപില്‍ ആന്‍സി സോജന്‍ തുടങ്ങിയവരാണ് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍.

District News

ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്നാരംഭിക്കും

പാലാ: ചലഞ്ചേഴ്സ് ബാസ്‌കറ്റ്‌ബോള്‍ ക്ലബ്, കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്ട്സ് മാനേജ്മെന്‍റിന്‍റെ പിന്തുണയോടെ, പാലായിലെ അല്‍ഫോന്‍സ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 50-ാമത് കേരള സംസ്ഥാന ജൂണിയര്‍ പുരുഷ-ജൂണിയര്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ലീഗ് മത്സരങ്ങള്‍ ഇന്നു രാവിലെ സമാപിക്കും. തുടര്‍ന്നു പുരുഷ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വൈകുന്നേരം ആരംഭിക്കും.

പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ കോട്ടയവും അതത് ഗ്രൂപ്പുകളില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിത വിഭാഗത്തില്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയിട്ടുണ്ട്.

ഇന്നലെ നടന്ന ലീഗ് മത്സരങ്ങളില്‍ വനിതാ വിഭാഗത്തില്‍ കൊല്ലം-കാസര്‍ഗോഡിനെയും (38-14 ), കണ്ണൂര്‍-പാലക്കാടിനെയും (45- 42), എറണാകുളം-വയനാടിനെയും (69-15) തിരുവന്തപുരം -പത്തനംതിട്ടയെയും (49-4) കണ്ണൂര്‍ -പാലക്കാടിനെയും(45-42), കോഴിക്കോട്-കണ്ണൂരിനെയും (59-19) മലപ്പുറം -കൊല്ലത്തെയും (55-50) തോല്‍പ്പിച്ചു.


പുരുഷന്മാരുടെ വിഭാഗത്തില്‍ എറണാകുളം-കാസര്‍ഗോഡിനെയും (70-26), കോഴിക്കോട്-ഇടുക്കിയെയും (76-56), കോട്ടയം- കോഴിക്കോടിനെയും (76-47), കണ്ണൂര്‍-കാസര്‍ഗോഡിനെയും (38-17), ഇടുക്കി -മലപ്പുറത്തിനെയും (63-52), ആലപ്പുഴ-തിരുവനന്തപുരത്തെയും (67-55) തിരുവനന്തപുരം-വയനാടിനെയും (56-26) പരാജയപ്പെടുത്തി.

Sports

സംസ്ഥാന ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ കോട്ടയത്തിനു ജയം


പാലാ: 50-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കോട്ടയത്തിനു ജയം.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തില്‍ കോട്ടയം 45-42ന് മലപ്പുറത്തെ തോല്‍പ്പിച്ചു. നിശ്ചിത സമയത്ത് 39-39ന് സമനിലയായതോടെയാണ് എക്‌സ്ട്രാ ടൈം വേണ്ടിവന്നത്.

പെണ്‍കുട്ടികളുടെ മറ്റു മത്സരങ്ങളില്‍ ആലപ്പുഴ 75-42ന് പത്തനംതിട്ടയെയും തൃശൂര്‍ 70-32ന് വയനാടിനെയും തകര്‍ത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം 65-38ന് പത്തനംതിട്ടയെ തോല്‍പ്പിച്ചു.

Sports

ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്: കേരളത്തിന് വെള്ളി മെഡൽ

ചെന്നൈ (തമിഴ്നാട്): 75-ാമത് സീനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള വനിത ടീമിന് വെള്ളി മെഡൽ. ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇന്ത്യൻ റെയിൽവേയോട് കേരളം പൊരുതി തോറ്റു. ആദ്യ പാദത്തിൽ 24-24 സ്കോർ തുല്ല്യത പാലിച്ച ശേഷമായിരുന്നു കേരളം തോൽവി വഴങ്ങിയത്. 75-66 സ്കോറിനായിരുന്നു റെയിൽവേയുടെ ജയം.

റെയിൽവേക്കുവേണ്ടി പുഷ്പ സെന്തിൽ കുമാർ 22ഉം, കെ.ബി. ഹർഷിത 23ഉം പോയിന്‍റ് നേടി. 26 പോയിന്‍റ് നേടി ശ്രീകലയും 22 പോയിന്‍റ് നേടി കവിത ജോസും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചു.

തെലങ്കാനയെ (78- 53) സ്കോറിന് പരാജയപ്പെടുത്തി കേരള പുരുഷ ടീം ഏഴാം സ്ഥാനം നേടി. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ തമിഴ്നാട് ബാസ്കറ്റ്ബോൾ അസോസിയേഷനാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.

Sports

സംസ്ഥാന ഭാരോദ്വഹനം:ചാമ്പ്യന്‍ഷിപ്പിനു തുടക്കം

തൃശൂര്‍: സംസ്ഥാന ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി. തൃശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിനങ്ങളിലായി അരങ്ങേറുന്ന ചാമ്പ്യന്‍ഷിപ്പില്‍ 500ലധികം താരങ്ങള്‍ പങ്കെടുക്കും.

ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം തെരഞ്ഞെടുപ്പ് ഇവിടുത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടക്കുക.

Sports

ഇനി ഫൈനല്‍ പോരാട്ടം

ആലപ്പുഴ: നാലാമത് കേരള കിഡ്‌സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ ഫൈനല്‍ ചിത്രം വ്യക്തമായി. ഫൈനലില്‍ ആതിഥേയരായ ആലപ്പുഴ തിരുവനന്തപുരത്തെ നേരിടും.

സെമിയില്‍ ആലപ്പുഴ 36-32ന് കോഴിക്കോടിനെയും തിരുവനന്തപുരം 43-21ന് എറണാകുളത്തെയും തോല്‍പ്പിച്ചു.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ, കോഴിക്കോട്, എറണാകുളം, തൃശൂര്‍ ടീമുകള്‍ സെമിയിലെത്തി.

ആലപ്പുഴ 46-23ന് പാലക്കാടിനെയും കോഴിക്കോട് 85-5ന് തിരുവനന്തപുരത്തെയും എറണാകുളം 69-46ന് കോട്ടയെത്തെയും തൃശൂര്‍ 50-35ന് ഇടുക്കിയെയുമാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.

District News

കരാട്ടെ ചാന്പ്യൻഷിപ്പ്

പത്തനംതിട്ട: ഇന്‍റർനാഷണൽ ഷോറിൻ റിയു സെയ്ബുകാൻ കരാട്ടെ അസോസിയേഷൻ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് 27 ന് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 300 ഓളം കരാട്ടെ വിദ്യാർഥികൾ പങ്കെടുക്കും.

കരാട്ടെയിലെ പ്രധാന മത്സര ഇനങ്ങളായ കുത്ത (ഫയറ്റിംഗ്) , കുമിതെ എന്നീ വിഭാഗങ്ങളിലായിരുക്കും മത്സരങ്ങൾ.
ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം പത്തനംതിട്ട ഡിവൈഎസ്പി എസ്. നൂഹ്‌മാൻ നിർവഹിക്കും.

ഇന്‍റർ നാഷണൽ ഷോറിൻ റിയു സീബുഖാൻ കരാട്ടെ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് റൻഷി മുഹമ്മദ് മുരിക്കോലി, സംസ്ഥാന സെക്രട്ടറി ടി.കെ. ജോസഫ് താവളത്തിൽ, കേരള കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് പ്രസാദ് ജോൺ മാമ്പ്ര, സെക്രട്ടറി സുനിൽകുമാർ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് കെ. അനിൽകുമാർ, ഒളിംമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുക്കും .

സെക്രട്ടറി ടി.കെ. ജോസഫ് താവളത്തിൽ, നോബിൾ സെബാസ്റ്റ്യൻ, മോനി ജോസഫ്, ഫെബി തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്ത

District News

ദേശീയ സബ് ജൂണിയർ ടെന്നിക്കൊയ്റ്റ് ചാമ്പ്യൻഷിപ്പ്

തൃക്കരിപ്പൂർ: ദേശീയ സബ് ജൂണിയർ ടെന്നിക്കൊയ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 26 വരെ തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കും. 20 സംസ്ഥാനങ്ങളിൽ നിന്നായി 300 ലേറെ കായികതാരങ്ങൾ പങ്കെടുക്കും.


വ്യക്തിഗതം, ടീം ചാമ്പ്യൻഷിപ്പ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.നാളെ വൈകുന്നേരം നാലിന് എം. രാജഗോപാലൻ എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മുൻ ദേശീയ ഫുട്ബോൾ താരം എം. മുഹമ്മദ് റാഫി മുഖ്യാതിഥിയാകും.


ടെന്നിക്കൊയ്റ്റ് അസോസിയേഷൻ ദേശീയ പ്രസിഡന്‍റ് രാജീവ് ശർമയും പങ്കെടുക്കും. 26 ന് രാവിലെ 11 ന് നടക്കുന്ന സമാപന സമ്മേളനം രാജ്മോഹൻ എംപി ഉദ്ഘാടനം ചെയ്യും.

Sports

അക്വാട്ടിക്സ്, വോളിബോൾ ചാമ്പ്യൻഷിപ്പ് തൃശൂരിൽ

തൃശൂർ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്വാട്ടിക്സ്, വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഫെബ്രുവരി 11 മുതൽ മാർച്ച് ഒന്നുവരെ തൃശൂരിൽ നടത്താൻ തീരുമാനിച്ചതായി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗവും സ്പോർട്സ് സബ് കമ്മിറ്റി കൺവീനറുമായ അഡ്വ. ജി. സുഗുണൻ അറിയിച്ചു.

അത്‌ലറ്റിക്സ്, അക്വാട്ടിക്സ്, ഫുട്ബോൾ, വോളിബോൾ മത്സരങ്ങളാണ് സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.

ഫുട്ബോൾ, അത്‌ലറ്റിക്സ് മത്സരങ്ങൾ എറണാകുളത്തും യൂണിവേഴ്സിറ്റി അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് തൃശൂരിൽ ഫെബ്രുവരി 11 നും വോളിബോൾ ടൂർണമെന്‍റ് ഫെബ്രുവരി 17 നും നടക്കും.

ഫുട്ബോൾ ടൂർണമെന്‍റ് ഫെബ്രുവരി 22 നും അത്‌ലറ്റിക് മീറ്റ് ഫെബ്രുവരി 28, മാർച്ച് ഒന്ന് തീയതികളിലും അരങ്ങേറും.

District News

ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ്: കണ്ണൂർ സെന്‍റ് മൈക്കിൾസ് ചാമ്പ്യൻമാർ

പേരാവൂർ: ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ ജില്ലാ സബ് ജൂണിയർ, ജൂണിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ സബ്ജൂണിയർ വിഭാഗത്തിൽ 14 പോയിന്‍റു നേടി കണ്ണൂർ സെന്‍റ് മൈക്കിൾസ് സ്കൂൾ ഒന്നാം സ്ഥാനവും 12 പോയിന്‍റു നേടി തൊണ്ടിയിൽ ആരോസ് ആർച്ചറി ക്ലബ്‌ രണ്ടാം സ്ഥാനവും നേടി.

ജൂണിയർ വിഭാഗത്തിൽ 21 പോയിന്‍റു നേടി കണ്ണൂർ സെന്‍റ് മൈക്കിൾസ് സ്കൂൾ ഒന്നാം സ്ഥാനവും ആറു പോയിന്‍റു നേടി അസ്ത്ര ആർച്ചറി അക്കാദമി രണ്ടാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിന്‍റെ ഉദ്ഘാടനം സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ നിർവഹിച്ചു.

ആർച്ചറി അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ഡോ. ജോസഫ് തോമസ്‌ അധ്യക്ഷത വഹിച്ചു. ആർച്ചറി അസോസിയേഷൻ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, ജിമ്മി ഫ്രാൻസിസ്, എം.കെ. ദിവാകരൻ, കെ.വി. രാജാഗോപാൽ, സിദ്ധാർഥ് രാജഗോപാൽ, എ.ജെ. ജോസ്ബിൻ എന്നിവർ പ്രസംഗിച്ചു.

സമാപന ചടങ്ങിൽ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം നിർവഹിച്ച് ജേതാക്കൾക്ക് മെഡലും ട്രോഫിയും വിതരണം ചെയ്തു.

Latest News

Corehub Up