District News
എരുമപ്പെട്ടി: വെള്ളറക്കാട് ആദൂരിൽ പോത്തിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. ആദൂർ നാലകത്ത് പരേതനായ ബാപ്പുട്ടിയുടെ മകൻ കുഞ്ഞുട്ടി (78) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ കുഞ്ഞുട്ടി സ്വന്തം കൃഷിസ്ഥലമായ തിരുത്തുമ്മൽ പാടത്തേയ്ക്ക് പേരക്കുട്ടിയോടൊപ്പം പോയതായിരുന്നു. അവിടെ മറ്റൊരാളുടെ പോത്ത് പുല്ല് മേയുന്നതിനിടയിൽ കുഞ്ഞുട്ടിയെ ആക്രമിക്കുകയായിരുന്നു. കാലിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ കുഞ്ഞുട്ടി തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആറോടെ മരിക്കുകയായിരുന്നു.
എരുമപ്പെട്ടി പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആദൂർ ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യ: അയിഷ. മക്കൾ: സൈത്, അഷറഫ്, റഷീദ്, സെക്കീന
District News
കോഴിക്കോട്: സരോവരത്തെ കനോലി കനാലില്‍ വീണ് വയോധികന് മരണമടഞ്ഞു. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചതെന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നും നടക്കാവ് പോലീസ് പറഞ്ഞു.
ഇന്നലെയാണ് സംഭവം. ഒരാള്‍ കനാലിലേക്ക് നടന്നു നീങ്ങുന്നത് പരിസരത്തെ ആളുകള്‍ കണ്ടിരുന്നു. കനാലില്‍ വീണ് ചെളിയില്‍ പൂണ്ടുപോവുകയായിരുന്നുവെന്നാണ് സൂചന. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഇന്നലെ വൈകുന്നേരം അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കോട്ടൂളി സ്വദേശിയാണ് മരിച്ചതെന്ന് സംശയിക്കുന്നു.
National
ന്യൂഡൽഹി: ഡൽഹിയിലെ മന്ദിർ മാർഗിൽ വയോധികനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിരമിച്ച ആർബിഐ ഉദ്യോഗസ്ഥൻ മാധോ റാം (63) ആണ് കൊല്ലപ്പെട്ടത്.
വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ നിലയിലായിരുന്നു മാധോയുടെ മൃതദേഹം. ഗുരുതരമായി പരിക്കേറ്റ മാധോയെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വീട്ടിലെത്തിയ ഇലക്ട്രീഷനായിരുന്നു രക്തത്തിൽ കുളിച്ച് കിടക്കുന്ന മാധോയെ ആദ്യം കാണുന്നത്. അദ്ദേഹം ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിക്കുകയും അവർ പോലീസിനെ വിളിക്കുകയുമായിരുന്നു.
മാധോയും ഭാര്യയും മൂന്ന് മക്കളും ഒന്നിച്ചാണ് താമസിക്കുന്നത്. പ്രാഥമിക അന്വേഷണമനുസരച്ച് സംഭവം നടക്കുന്പോൾ മാധോ വീട്ടിൽ തനിച്ചായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഒരാൾ വീടിന് സമീപം നടക്കുന്നതായി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. മാധോയ്ക്ക് പരിചയമുള്ള ഒരാൾ കൊലപാതകത്തിന് തൊട്ടുമുന്‍പ് വീട്ടിൽ വന്നിരുന്നതായി പോലീസ് പറഞ്ഞു.
ഇദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊല്ലം: കല്ലുവാതുക്കലിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികൻ മരിച്ച നിലയിൽ. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്.
രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം. അതേസമയം, മരണം വീഴ്ച മൂലമാണോ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
District News
തിരുവില്വാമല: മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലേശമംഗലം ചോഴിയങ്കോട് ഗോവിന്ദൻ (70) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: കുമാരി. മക്കൾ: ഗോപിക, അർച്ചന, അമൃത. മരുമക്കൾ: കൃഷ്ണൻകുട്ടി, സനീഷ്.
National
ലക്നൗ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എൽപിജി ക്ഷാമം രൂക്ഷമായതോടെ പഞ്ചാബിലെ ബർണാല ജില്ലയിൽ ഏജൻസിക്കു മുന്നിൽ ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരൻ കുഴഞ്ഞുവീണു മരിച്ചു. ഭൂഷന് കുമാർ മിത്തലാണ് ഹൃദയാഘാതം മൂലം മരിച്ചത്.
അതിരാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ 66 കാരൻ എട്ടു മുതൽ ക്യൂവിൽ നിൽക്കുകയായിരുന്നു. രാവിലെ 10 ഓടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ ഭൂഷന് മരിച്ചു.
National
കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറുടെ ആക്രമണത്തിൽ വയോധികൻ മരിച്ചതായി പരാതി. നോർത്ത് പർഗാനസ് ജില്ലയിലെ നോർത്ത് ബാരക്ക്പുർ മുനിസിപ്പാലിറ്റിയിലാണ് സംഭവം. തുൾസി അധികാരിയാണ് മരിച്ചത്. ഇദ്ദേഹത്തെ ബാരക്പുർ മുനിസിപ്പൽ കൗൺസിലർ രബീന്ദ്ര നാഥ് ഭട്ടാചാര്യ മർദിച്ചുവെന്നു കുടുംബാംഗങ്ങൾ ആരോപിച്ചു. തന്റെ വീടിനു മുന്നിലുള്ള അനധികൃത നിർമാണം ചോദ്യംചെയ്തതാണ് അധികാരിയെ മർദിക്കാൻ കാരണമായത്.
ശനിയാഴ്ച സ്ഥലത്തെത്തിയ ഭട്ടാചാര്യയും അധികാരിയും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും തുടർന്ന് അധികാരിയെ ഭട്ടാചാര്യ മർദിച്ചെന്നും പോലീസിൽ നല്കിയ പരാതിയിൽ ആരോപിക്കുന്നു. ഭട്ടാചാര്യയുടെ മർദനമേറ്റു കുഴഞ്ഞുവീണ അധികാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് മകൻ ഹേമന്ത പറഞ്ഞു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
District News
ഗൂഡല്ലൂർ: ലോറിയിടിച്ച് കാൽനട യാത്രികനായ വയോധികൻ മരിച്ചു. ഗൂഡല്ലൂരിനടുത്ത ചെളിവയൽ മില്ലിക്കുന്ന് സ്വദേശി ഗോവിന്ദ സ്വാമിയാണ് (74) മരിച്ചത്.
ഗൂഡല്ലൂർ നിലന്പൂർ അന്തർ സംസ്ഥാന പാതയിലെ നന്ദട്ടി തേയില ഫാക്ടറിക്ക് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ഇദ്ദേഹത്തെ നിലന്പൂർ ഭാഗത്ത് നിന്ന് ഗൂഡല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
Kerala
കൊല്ലം: അഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി (65)ആണ് പിടിയിലായത്.
വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ പ്രതി കൂട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഒരു മാസം മുമ്പു നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.
ഉടൻതന്നെ വീട്ടുകാർ കടയ്ക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
മൈസൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരായ പരാശിവമൂർത്തി, സിദ്ധരാജു, മഹേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളിൽ ചിലരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മൂവരും കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികളിലൊരാളായ പരാശിവമൂർത്തി കൊല്ലപ്പെട്ട സ്വാമിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. കടം വാങ്ങിയ പണം തിരികെ കൊടുക്കാമെന്നു പറഞ്ഞ് ഇവർ സ്വാമിയെ വിളിച്ചുവരുത്തി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്വാമിയുടെ മൃതദേഹം ഗുണ്ടൽപേട്ടിനു സമീപം കാമരള്ളിയിൽ വഴിയരികിൽനിന്ന് കണ്ടെത്തി. സ്വാമിയുടെ പക്കൽ ഉണ്ടായിരുന്ന 105 ഗ്രാം സ്വർണം പ്രതികൾ തട്ടിയെടുത്ത് വീതം വച്ചു. ഈ സ്വർണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: ബസ് യാത്രക്കിടെ കാലിൽ ചവിട്ടരുതെന്ന് പറഞ്ഞതിന് വയോധികനെ ക്രൂരമായി മർദിച്ചയാൾ അറസ്റ്റിൽ. കേസിലെ പ്രതി ഷഹീർ ബാവയെ തമിഴ്നാട്ടിലെ കമ്പത്ത് നിന്നുമാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.
മലപ്പുറം പെരിന്തൽമണ്ണ അരക്കുപറമ്പ് റൂട്ടിലെ സ്വകാര്യബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. താഴേക്കോട് സ്വദേശി ഹംസ (65)യ്ക്ക് ആണ് മർദനമേറ്റത്. കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവ് പ്രകോപിതനാകുകയായിരുന്നു.
യുവാവ് വയോധികനെ ബസിനുള്ളിൽ വച്ചും പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി വീണ്ടും മർദിക്കുകയും ചെയ്തു. മർദനത്തിൽ ഹംസയുടെ മൂക്കിന്റെ എല്ല് പൊട്ടുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഹംസയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്.