x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവശനിലയിൽ കണ്ടെത്തിയ വയോധികന് കൈത്താങ്ങായി കൊടുങ്ങല്ലൂർ പോലീസ്

വെബ് ഡെസ്ക്
Published: July 13, 2026 02:57 AM IST | Updated: July 13, 2026 02:57 AM IST

പോലീസ് സംരക്ഷണമൊരുക്കിയ വയോധികൻ.

 കൊടുങ്ങല്ലൂർ: മലമൂത്രവിസർജനത്താൽ ശരീരം മലിനമായി, നടക്കാൻ ബുദ്ധിമുട്ടി മഴയും വെയിലുമേറ്റ് കഴിയുകയായിരുന്ന വയോധികന് ചികിത്സയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കി കൊടുങ്ങല്ലൂർ പോലീസ്. വിവരം ലഭിച്ചതിനെത്തുടർന്നാണു പോലീസ് സ്ഥലത്തെത്തിയത്.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി പ്രമോദിന്‍റെ നിർദേശാനുസരണം സിഐയുടെ മേൽനോട്ടത്തിലും കൊടുങ്ങല്ലൂർ എസ്ഐ അതുൽമോഹന്‍റെ നേതൃത്വത്തിലാണു പോലീസ് സംഘം വയോധികനു സംരക്ഷണമൊരുക്കിയത്.

വെളിച്ചം അഗതി മന്ദിരത്തിലെ കരീമിന്‍റെ സഹായത്തോടെ ഇയാളുടെ താടിയും മുടിയും വെട്ടി വൃത്തിയാക്കി ശുചീകരിച്ചശേഷം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ ലഭ്യമാക്കിയശേഷം തുടർപരിചരണവും സുരക്ഷിതമായ താമസസൗകര്യവും ഉറപ്പാക്കുന്നതിനായി വയോധികനെ കൊടുങ്ങല്ലൂർ ആശ്രയ അഗതിമന്ദിരത്തിൽ എത്തിച്ചു.

എസ്ഐ ടി.ജി. ഷാബു, സിപിഒമാരായ അബീഷ് ഇബ്രാഹിം, നിവേദ്, ഷരീഫ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Tags : elderly man Nattuvishesham District News

Recent News

Corehub Up