x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപക നിയമനത്തില്‍ അനാസ്ഥ : നാല്പതിലധികം സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല


Published: July 13, 2026 04:20 AM IST | Updated: July 13, 2026 04:20 AM IST

പത്തനംതിട്ട: ജില്ലയിലെ നാല്പതിലധികം സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് നാഥനില്ല. ഇതു പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ വൈകുന്നത് പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളെയും ബാധിക്കുന്നുണ്ട്. ഇവര്‍ക്ക് എല്‍പിഎസ്ടി, യുപിഎസ്ടി തസ്തികകളില്‍ നിയമനം ലഭിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.

2026 ജനുവരിയില്‍ സംസ്ഥാനവ്യാപകമായി സര്‍വീസ് കാര്‍ഡ് വിളിച്ചു നടപടികള്‍ തുടങ്ങിയതാണ്. എല്ലാ ജില്ലകളിലും സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി. എന്നാല്‍, പത്തനംതിട്ട ജില്ലയില് മാത്രം ഈ പ്രക്രിയ നടന്നില്ല.

സീനിയോറിറ്റി ലിസ്റ്റ് വന്ന ശേഷം പ്രമോഷന്‍ താത്കാലികമായി വേണ്ടെന്നുവയ്ക്കുന്നതിനുള്ള അവസരം നല്‍കേണ്ടതുണ്ട്. അതിനുശേഷം ഫൈനല്‍ ലിസ്റ്റ് തയാറാക്കണം. ഈ മൂന്നു ഘട്ടങ്ങളും ജില്ലയില്‍ ഇതേവരെ നടന്നിട്ടില്ല. മറ്റു ജില്ലകളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം നടത്തിക്കഴിഞ്ഞു.

ആദ്യഘട്ടത്തില്‍ നിലവിലുള്ള ലിസ്റ്റ് അനുസരിച്ചാണ് നിയമനം നടന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന നിയമനത്തില്‍ എല്‍പിഎസ്ടി ലിസ്റ്റിലുള്ളവരും ഉള്‍പ്പെട്ടിരുന്നു. ഈ ലിസ്റ്റിന്‍റെ തുടര്‍ച്ച നിലനില്‍ക്കുന്നുമുണ്ട്.

എന്നാല്‍, നിയമനം വൈകിക്കാന്‍ ഡിഡിഇ ഓഫീസ് ഇപ്പോള്‍ പുതിയ ന്യായങ്ങള്‍ പറയുകയാണ്. എല്‍പി, യുപി ലിസ്റ്റുകളില്‍നിന്ന് മാറിമാറി നിയമിക്കണമെന്നാണ് അധികൃതരുടെ വാദം. ഇതിന് ഡിജിഇയുടെ ഉത്തരവ് വേണമെന്നും പറയുന്നു.

പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമനത്തിന്‍റെ പൂര്‍ണ അധികാരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ്. നിയമനം എങ്ങനെ വേണമെന്ന് ഡിഡി തലത്തില്‍ തീരുമാനമെടുക്കാന്‍ കഴിയും. നിലവില്‍ 50 വയസു കഴിഞ്ഞവരെ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയാണ് നിയമനം നടത്തുന്നത്. കെ-ടെറ്റ് യോഗ്യത നേടുന്നതിന് 2028 നവംബര്‍ വരെ സമയമുണ്ട്.

പ്രമോഷന് കെ-ടെറ്റ് നിര്‍ബന്ധമായതിനാല്‍ വിരമിക്കാന്‍ ഒന്ന്, രണ്ട് വര്‍ഷം മാത്രമുള്ള അധ്യാപകര്‍ പോലും പരീക്ഷ എഴുതിയെടുത്തിരുന്നു. ഈ സാഹചര്യം എല്ലാ ജില്ലകളിലും നിലനില്‍ക്കുമ്പോഴാണ് പത്തനംതിട്ടയില്‍ മാത്രം നിയമനം തടസപ്പെടുത്തുന്നതെന്നും പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇതോടെ കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍.

പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ നിയമനം ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്നും കെഎസ്ടിഎ കുറ്റപ്പെടുത്തി. അധികൃതരുടെ നിരുത്തരവാദപരമായ നിലപാടിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്ടിഎ ജില്ലാ പ്രസിഡന്‍റ് എ. കെ. പ്രകാശ്, ജില്ലാ സെക്രട്ടറി ദീപ വിശ്വനാഥ് എന്നിവര്‍ പറഞ്ഞു.

എയ്ഡഡ് മേഖലയില്‍ പ്രഥമാധ്യാപകര്‍ മാത്രം

പത്തനംതിട്ട: ജില്ലയിലെ ഭൂരിഭാഗം എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലും പ്രഥമാധ്യാപകര്‍ മാത്രമാണുള്ളത്. കുട്ടികളുടെ കുറവു മൂലം സ്ഥിരാധ്യാപക തസ്തിക നഷ്ടമായ സ്‌കൂളുകളില്‍ താത്കാലിക അധ്യാപകരെ നിയമിച്ചാണ് മുന്നോട്ടു പോകുന്നത്. തസ്തിക നിര്‍ണയപ്രശ്‌നങ്ങളില്‍ താത്കാലിക അധ്യാപക തസ്തികകളും പലയിടത്തും ലഭിച്ചിട്ടില്ല. സിംഗിള്‍ മാനേജ്‌മെന്റ് സ്‌കൂളുകളിലാകട്ടെ പ്രഥമാധ്യാപകരും ഇല്ലാത്ത സ്ഥിതിയുണ്ട്.

സര്‍വീസിലുള്ള പ്രഥമാധ്യാപകര്‍ വിരമിക്കുന്ന ഒഴിവില്‍ പകരം നിയമനത്തിന് സ്ഥിരാധ്യാപകരില്ലാത്ത സ്‌കൂളുകളിലാണ് പുറമേനിന്ന് ആളെ എടുക്കേണ്ടിവരുന്നത്.
നേരത്തേ പ്രഥമാധ്യാപകരുടെ കുറവുകാരണം ഒരാള്‍ക്കുതന്നെ ഒന്നിലധികം സ്‌കൂളുകളുടെ ചുമതല നല്‍കിയിരുന്നു.

എയ്ഡഡ് കോര്‍പറേറ്റ് മാനേജ്‌മെന്‍റുകളില്‍ സ്ഥിരാധ്യാപക നിയമനവും മുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തുതന്നെ കുട്ടികളുടെ കുറവ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന പ്രൈമറി വിദ്യാലയങ്ങള്‍ ഏറെയുള്ളതും പത്തനംതിട്ട ജില്ലയിലാണ്. പത്തില്‍ താഴെ കുട്ടികളുമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up