x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കറുകുറ്റിയില്‍ വന്‍ കഞ്ചാവ് വേട്ട : റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് 116 കിലോ കഞ്ചാവ് പിടികൂടി


Published: July 13, 2026 05:31 AM IST | Updated: July 13, 2026 05:31 AM IST

കറുകുറ്റി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും എക്‌സൈസ് പിടികൂടിയ 116.37 കിലോ കഞ്ചാവും പ്രതികളും.

കൊച്ചി‍/അങ്കമാലി: കറുകുറ്റി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് 116.37 കിലോ കഞ്ചാവുമായി സഹോദരങ്ങളുള്‍പ്പെടെ നാലു ഒഡീഷ സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ലക്ഷ്മണ്‍ പത്ര (39), ബല്‍ഭദ്ര ധരുവ (30), തരസ്വര്‍ പത്ര (36), പ്രദീപ് ഘഡേയ് (27) എന്നിവരെയാണ് അങ്കമാലി എക്‌സൈസ് ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

11 ബാഗുകളിലായി 58 പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലക്ഷ്മണ്‍ പത്രയും തരസ്വര്‍ പത്രയും സഹോദരങ്ങളാണ്. അങ്കമാലി പാലിശേരിയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

ഒന്നേകാല്‍ കോടി വിലവരുന്ന കഞ്ചാവാണ് പിടിച്ചതെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി.കെ. സതീഷ് പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെട്ടെ റാക്കറ്റിനാണ് ഇവര്‍ കഞ്ചാവ് കൈമാറാനിരുന്നതെന്ന് സൂചനയുണ്ട്. മൊബൈല്‍ ഫോണ്‍ വിളി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് കൊണ്ടുവരുന്നത് ഒഡിഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയില്‍നിന്ന് കഞ്ചാവ് കേരളത്തിലെത്തിക്കുന്നതിന് ഒരാള്‍ക്ക് 30,000 രൂപയാണ് ലഭിച്ചിരുന്നത്.

തൃശൂരില്‍ ട്രെയിന്‍ ഇറങ്ങി അവിടെനിന്ന് കറുകുറ്റിയില്‍ എത്തിയതായാണ് പ്രതികള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്. ഇവരുടെ പക്കല്‍നിന്ന് ട്രെയിന്‍, ബസ് ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ എക്‌സൈസ് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. അങ്കമാലി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. വിപിന്‍ദാസ്, അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. ബിജു, പി.എന്‍. സുരേഷ് ബാബു, പ്രിവന്‍റീവ് ഓഫീസര്‍മാരായ എം.എ. ഷിബു, വി.ബി. രാജേഷ്, എ.പി. പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. നൗഫല്‍, പി.ബി. സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up