x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മനസുവച്ചാൽ, ചരിത്ര - തീരദേശ ടൂറിസം ഉഷാറാക്കാം...

സന്ദീപ് സലിം
Published: July 13, 2026 06:29 AM IST | Updated: July 13, 2026 06:29 AM IST

തങ്കശേരി കോട്ട.

ജില്ലയുടെ ചരിത്രവും അതിന്‍റെ മനോഹരമായ തീരപ്രദേശവും പരസ്പരം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പുരാതന കാലം മുതല്‍ക്കേ ഒരു പ്രമുഖ അന്താരാഷ്‌ട്ര തുറമുഖ നഗരമായിരുന്ന കൊല്ലത്തിന്, ചൈനീസ്, അറബ്, പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സംസ്‌കാരങ്ങളുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമുണ്ട്. ഈ ചരിത്രപശ്ചാത്തലവും നീണ്ട കടല്‍ത്തീരവും ചേരുമ്പോള്‍ ജില്ലയില്‍ ചരിത്ര-പൈതൃക-തീരദേശ ടൂറിസത്തിന് വളരെ വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്

തങ്കശേരി ലൈറ്റ് ഹൗസും കോട്ടയും

ബ്രിട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ് ചരിത്രങ്ങള്‍ ഇഴചേര്‍ന്നുകിടക്കുന്ന തങ്കശേരി ലൈറ്റ് ഹൗസും കോട്ടയും കൊല്ലം ജില്ലയിലെ ചരിത്ര-പൈതൃക ടൂറിസത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തൂണുകളാണ്. കായല്‍-മലയോര വിനോദസഞ്ചാരത്തിന് നല്‍കുന്ന പ്രാധാന്യം ഈ പൈതൃക കേന്ദ്രങ്ങള്‍ക്ക് നല്‍കിയാല്‍ വലിയൊരു അന്താരാഷ്‌ട്ര ടൂറിസം സ്‌പോട്ടായി മാറ്റിയെടുക്കാം. ഫോര്‍ട്ട് കൊച്ചി കഴിഞ്ഞാല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്ക ചരിത്ര പശ്ചാത്തലമുള്ള ഇടമാണിത്.

പോര്‍ച്ചുഗീസുകാര്‍ 1519ല്‍ നിര്‍മിച്ച സെന്‍റ് തോമസ് കോട്ടയുടെ അവശിഷ്‌ടങ്ങളും ഡച്ച് ഭരണത്തിന്‍റെ ഓര്‍മകളും ചരിത്ര ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയൊരു പഠനകേന്ദ്രമാണ്.

1902ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച, 144 അടി ഉയരമുള്ള തങ്കശേരി ലൈറ്റ് ഹൗസ് ഇന്നും വിനോദസഞ്ചാരികളിടെ പ്രിയപ്പെട്ട ഇടമാണ്. ഇതിന്‍റെ മുകളില്‍നിന്നുള്ള അറബിക്കടലിന്‍റെയും കൊല്ലം നഗരത്തിന്‍റെയും 360-ഡിഗ്രി കാഴ്ച സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ ഒരു അനുഭവമാണ്.

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ലൈറ്റ് ഹൗസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഇതിനെ വികസിപ്പിക്കാനും ഒരു അത്യാധുനിക മാരിടൈം മ്യൂസിയം, ലേസര്‍ ഷോകള്‍ എന്നിവ ഒരുക്കാനുമുള്ള സാധ്യതകളും നമ്മുടെ മുന്നിലുണ്ട്. തങ്കശേരിയിലെ പഴയ ആംഗ്ലോ-ഇന്ത്യന്‍ തെരുവുകള്‍, പുരാതന പള്ളികള്‍, സമീപത്തുള്ള പുലിമുട്ട് എന്നിവയെ കോട്ടയുമായി ബന്ധിപ്പിച്ച് ഒരു ‘ഹെറിറ്റേജ് വാക്ക്' പാക്കേജ് രൂപീകരിക്കാന്‍ സാധിക്കും. സെന്‍റ് തോമസ് കോട്ടയുടെ അവശിഷ്ടങ്ങള്‍ പലതും സംരക്ഷണമില്ലാതെ കാടുപിടിച്ചും നശിച്ചും കിടക്കുകയാണ്.

പുരാവസ്തു വകുപ്പിന്‍റെ കീഴിലാണെങ്കിലും സഞ്ചാരികള്‍ക്ക് കോട്ടയുടെ ചരിത്രം കൃത്യമായി മനസിലാക്കാനുള്ള വിവരശേഖരണ ബോര്‍ഡുകളോ ഗൈഡുകളോ ഇവിടെയില്ല. കോട്ടയുടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ സ്വകാര്യ നിര്‍മാണങ്ങള്‍ നടന്നത് അതിന്‍റെ സ്വാഭാവിക ഭംഗിയെയും പൈതൃക അന്തരീക്ഷത്തെയും തകര്‍ത്തിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയെ മാര്‍ക്കറ്റ് ചെയ്യുന്നതുപോലെ തങ്കശേരിയെ ഒരു 'ഹിസ്റ്റോറിക് ടൗണ്‍' ആയി ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ടൂറിസം വകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല.

കൂടുതല്‍ ലൈറ്റിംഗ് സംവിധാനങ്ങളോ രാത്രികാല പൈതൃക കാഴ്ചകളോ ഇവിടെയില്ല. തങ്കശേരി കോട്ടയെ അടിയന്തിരമായി നവീകരിക്കുകയും പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയും വേണം.

കൊല്ലം ബീച്ച് (മഹാത്മാഗാന്ധി ബീച്ച്)

കൊല്ലം ബീച്ച് (മഹാത്മാഗാന്ധി ബീച്ച്) ജില്ലയിലെ തീരദേശ ടൂറിസത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മുഖമാണ്. വിശാലമായ കടല്‍ത്തീരവും അതിനോടൊപ്പമുള്ള പാര്‍ക്കും ചേര്‍ന്ന് തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിത്. കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക 'ബീച്ച് വെഡിംഗ്’ കേന്ദ്രമായി കൊല്ലം ബീച്ചിനെ പ്രഖ്യാപിച്ചിട്ടുണ്ട്. കടലിന്‍റെ പശ്ചാത്തലത്തില്‍ വിവാഹങ്ങളും ഫോട്ടോഷൂട്ടുകളും നടത്താന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കാന്‍ ഇതിലൂടെ വലിയ സാധ്യതയാണ് തുറന്നിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള വിനോദോപാധികള്‍, ഓപ്പണ്‍ ജിം, വിശാലമായ നടപ്പാതകള്‍ എന്നിവയുള്ള എംജി പാര്‍ക്ക് ബീച്ചിനോട് ചേര്‍ന്നു കിടക്കുന്നത് കുടുംബങ്ങളുമായി എത്തുന്ന സഞ്ചാരികള്‍ക്ക് മികച്ചൊരു അനുഭവമാണ്.

കടല്‍ ശാന്തമാകുന്ന സീസണുകളില്‍ ജെറ്റ് സ്‌കീ, പാരാസെയിലിംഗ്, ബനാന ബോട്ട് റൈഡ് തുടങ്ങിയ ആധുനിക വാട്ടര്‍ സ്‌പോര്‍ട്‌സ് വിനോദങ്ങള്‍ ആരംഭിച്ച് പുത്തന്‍തലമുറയെ ആകര്‍ഷിക്കാന്‍ ഇവിടെ സാധ്യതയുണ്ട്. ബീച്ചിനോട് ചേര്‍ന്നുള്ള കൊല്ലം പോര്‍ട്ടിന്‍റെ യും വലിയ കപ്പലുകളുടെയും കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
നഗരത്തോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ സുരക്ഷിതമായ ലൈറ്റിംഗ് സംവിധാനങ്ങളും രാത്രികാല ഭക്ഷ്യവിപണിയും ഒരുക്കിയാല്‍ 24 മണിക്കൂറും സജീവമായ ഒരു ടൂറിസം കേന്ദ്രമാക്കാന്‍ കൊല്ലം ബീച്ചിനു സാധിക്കും.

മഴക്കാലത്തും വേലിയേറ്റ സമയങ്ങളിലും ശക്തമായ കടലാക്രമണം നേരിടുന്നതാണ് കൊല്ലം ബീച്ച് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ബീച്ചില്‍ ഒരു മാലിന്യ സംസ്‌കരണ സംവിധാനം ഇപ്പോഴുമില്ല എന്നത് വളരെ ദയനീയമാണ്. കൊല്ലം ബീച്ചിലെ കടല്‍ പലപ്പോഴും ആഴമേറിയതും ശക്തമായ അടിയൊഴുക്കുള്ളതുമാണ്.

കടലില്‍ ഇറങ്ങുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനവും ആധുനിക സുരക്ഷാ ബോര്‍ഡുകളും ഇവിടെ ആവശ്യമാണ്.
ആളുകള്‍ വന്ന് കുറച്ചു സമയം ചിലവഴിച്ച് മടങ്ങുന്ന ഒരു ‘ഈവനിംഗ് സ്‌പോട്ട്' മാത്രമായി കൊല്ലം ബീച്ച് പലപ്പോഴും ഒതുങ്ങുന്നു.

കടലാക്രമണത്തില്‍നിന്ന് തീരത്തെ സംരക്ഷിക്കാനുള്ള ജിയോ-ബാഗ് അല്ലെങ്കില്‍ പുലിമുട്ട് പ്രതിരോധങ്ങള്‍ ശക്തമാക്കുകയും ബീച്ച് വെഡിംഗ് സൗകര്യങ്ങള്‍ കൂടുതല്‍ പ്രഫഷണലായി വികസിപ്പിക്കുകയും ചെയ്താല്‍ കേരളത്തിലെ ഏറ്റവും മികച്ച ബീച്ചായി കൊല്ലം ബീച്ചിനെ മാറ്റാനാവും.

Tags : Local News Nattuvishesham Kollam

Recent News

Corehub Up