ഫായിസ്, ജഗത്ത്
പെരുമ്പാവൂർ : ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടയുള്ള സംഘം പെരുമ്പാവൂരിൽ പിടിയിലായ കേസിൽ അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ രണ്ടു പേർ കൂടി പിടിയിലായി.
കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരി നാഗത്താൻ പറമ്പിൽ ജഗത്ത് (29) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തായ്ലാൻഡിൽ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണക്കാരിലേക്കെത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികൾ ഫായിസും ജഗതുമാണ്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്ന് ശാസ്ത്രീയാന്വേഷണത്തിലുടെ പ്രതികൾ പിടിയിലായത്.
പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രസ്ജിത്ത്(40), ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ്(41), ഒറ്റപ്പാലം ചളവറ പരിയാം തൊടി പി. സഞ്ജയ്(22) എന്നിവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രധാന പ്രതിയായ അബു താഹിറിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.
പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാടുകളുടെ രേഖകൾ, വിദേശയാത്രാ രേഖകൾ, ഡിജിറ്റൽ തെളിവുകൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. അബു താഹിറും ഹരികൃഷ്ണനും തായ്ലൻഡിലേക്ക് വിസയും ടിക്കറ്റും പ്രതിഫലവും നൽകി ഏജന്റുകളെ അയക്കും.
അവർ കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് എയർപോർട്ടിന് പുറത്ത് വച്ച് സംഘം വാങ്ങി വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 കോടിയോളം വിലവരുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെമാറംമ്പിള്ളിത്ത് സമീപം കുന്നുവഴിയിൽ നിന്ന് പിടികൂടിയതോടെയാണ് അന്തർദേശീയ ലഹരിമരുന്ന് സംഘം പോലീസിന്റെ വലയിലാകുന്നത്.
Tags : Local News Nattuvishesham Ernakulam