Kerala
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്സി പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി പിഎസ്സി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തൽ.
പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചകൾ പരിശോധിച്ച റിപ്പോർട്ടിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കാനും പിഎസ്സി ആഭ്യന്തര വിജിലൻസ് എസ്പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ആഭ്യന്തര വിജിലൻസ് എസ്പി, പിഎസ്സി ചെയർമാന് ഔദ്യോഗികമായി കൈമാറിയതായാണ് വിവരം.
ആരോപണം ഉയർന്നപ്പോൾ പിഎസ്സി നടത്തിയ പ്രാഥമിക അന്വേഷണം കാര്യക്ഷമമല്ലെന്ന വിമർശനം ഉയർന്നതിനെ തുടർന്നാണ് പിന്നീട് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. പരീക്ഷാ നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായ സ്ഥിരീകരണം വന്നിരിക്കുകയാണെന്നാണ് വിലയിരുത്തൽ.
ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയുടെ മൂല്യനിർണയത്തിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നാണ് ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും രണ്ട് ഉദ്യോഗാർഥികൾക്ക് നിയമനം നൽകുകയും ചെയ്തിരുന്നു. പരീക്ഷാ നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചയാണ് ഇതിലൂടെ സംഭവിച്ചതെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
റിപ്പോർട്ട് നാളെ ചേരുന്ന പിഎസ്സി യോഗം വിശദമായി ചർച്ച ചെയ്യും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ വിഭാഗത്തിലെ വീഴ്ചകൾക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായേക്കും.
അതേസമയം ആസൂത്രണ ബോർഡ് തസ്തികകളിലെ നിയമന ക്രമക്കേടുകളെക്കുറിച്ചുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണവും അവസാന ഘട്ടത്തിലാണ്. എസ്ഐടി അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഉടൻ കൈമാറും. തുടർന്ന് റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി പരിശോധിച്ച ശേഷമായിരിക്കും സംഭവത്തിൽ ക്രിമിനൽ കേസ് എടുക്കുന്നതടക്കമുള്ള തുടർനടപടികളിലേക്കു കടക്കുക.
Kerala
തിരുവനന്തപുരം: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ചോദ്യകര്‍ത്താക്കളുടെ പേരുവിവരങ്ങള്‍ നല്‍കില്ലെന്നു സൂചന. വിവാദമായ പ്ലാനിംഗ് ബോര്‍ഡ് ചീഫ് പരീക്ഷ അടക്കം ഒരു പരീക്ഷയുടെയും ചോദ്യങ്ങള്‍ തയാറാക്കിയവരുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘത്തിനു നില്‍കില്ലെന്ന നിലപാടിലാണ് പിഎസ്സി.
അതേസമയം ചില രേഖകള്‍ പിഎസ്സി അന്വേഷണസംഘത്തിനു കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ട്. ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ഥികളുടെ പട്ടിക, അഭിമുഖത്തിനു വിളിച്ചവരുടെ പട്ടിക തുടങ്ങിയവയാണ് കൈമാറിയത്.
പിഎസ്സി ചെയര്മാന് നേരിട്ടാണു ചോദ്യകര്‍ത്താക്കളുടെ പാനല്‍ നിശ്ചയിക്കുന്നത്. ഇടതു സര്‍വീസ് സംഘടനാ നേതാക്കളെക്കൊണ്ടാണ് ചോദ്യങ്ങള്‍ തയാറാക്കുന്നതെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ ചില പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്നതു മൂലമാണ് ഇടത് സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും യുവജനസംഘടനാ പ്രതിനിധികളും പിഎസ്സി റാങ്കു പട്ടികകളില്‍ ഇടം പിടിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം കേസ് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി അജീതാ ബീഗം പിഎസ്സി ആസ്ഥാനത്തെത്തി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ അന്വേഷണസംഘം പിഎസ്സി ഓഫീസിലെത്തി അധികൃതരുടെ സാന്നിധ്യത്തില്‍ ചില രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിലും നിയമന തട്ടിപ്പിലും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ അന്വേഷണസംഘം പിഎസ്സി ആസ്ഥാനത്തെത്തി.
ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പട്ടത്തുള്ള പിഎസ്സി ആസ്ഥാനത്തെത്തിയത്. അന്വേഷണ സംഘം പിഎസ് സി ചെയർമാനുമായി ചർച്ച നടത്തി.
അന്വേഷണം സംബന്ധിച്ചുള്ള കാര്യങ്ങൾ ചെയർമാനു മുന്നിൽ ഐജി അജിതാ ബീഗം വ്യക്തമാക്കി. അന്വേഷണത്തിൽ ലഭിക്കേണ്ട രേഖകൾ സംബന്ധിച്ച് ഐജി പിഎസ്സി ചെയർമാന് വ്യക്തത നല്കി.
അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന സൂചനയാണ് പിഎസ്സി ചെയർമാൻ നല്‍കിയിട്ടുള്ളത്. അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് പിഎസ്സിയുടെ രേഖകൾ പരിശോധിക്കുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യും. ക്രമക്കേട് സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും.
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണമായി സഹകരിക്കാൻ ഇന്നലെ ചേർന്ന പിഎസ്സി യോഗ തീരുമാനം.
ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളുടെ വസ്തുതാപരമായ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിനു ബോധ്യമാകേണ്ടത് കമ്മീഷന്റെ കൂടി ആവശ്യകതയാണെന്ന് പിഎസ്സി യോഗം വിലയിരുത്തി.
അന്വേഷണസംഘത്തിന് ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്ന എല്ലാ രേഖകളും നിയമാനുസൃതമായി ആവശ്യപ്പെടുന്ന പക്ഷം കൈമാറുമെന്നും പിഎസ്സി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തടസമില്ലെന്നു നിയമോപദേശം. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ഡിജിപിയില്‍നിന്നു സര്‍ക്കാരിനു ലഭിച്ചു.
ഭരണഘടനാ സ്ഥാപനമായതിനാല്‍ അഴിമതിനിരോധന നിയമപ്രകാരം പിഎസ്സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നു നിയമവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതിന്റെ പശ്ചാത്തലത്തിലായിരുന്നു നിയമോപദേശം തേടുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷാ ക്രമക്കേടില്‍ വിശദമായ അന്വേഷണം നടത്തുന്നതിനാണു സര്‍ക്കാര്‍ നീക്കം.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ അന്വേഷണസംഘം.
നിലവിൽ കേസിൽ പിടിയിലായ പ്രതികളുടെ ഫോണ്‍ കോളുകൾ പരിശോധിച്ചതിൽ അസ്വാഭാവികയൊന്നും കണ്ടെത്താനായിട്ടില്ല. 26 പേരുടെ ഫോണുകൾ പരിശോധിച്ചതിൽനിന്ന് ആക്രമണത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആക്രമണം നടത്താൻ ആഹ്വാനം നടത്തുന്ന തരത്തിലുള്ള ഒരു സന്ദേശവും കണ്ടെത്താനായില്ല.
പ്രതിഷേധ പരിപാടിക്കായി എത്താനുള്ള സന്ദേശങ്ങൾ മാത്രമാണ് നൽകപ്പെട്ടിട്ടുള്ളതെന്നാണ് കണ്ടെത്തൽ. ഇക്കാര്യം ചോദ്യംചെയ്യലിൽ പ്രതികളും സമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫോണുകൾ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.
ഇതിനു പുറമെ കേസിൽ പിടിയിലാകാനുള്ള 20 പേരുടെകൂടി ഫോണ്‍ കോളുകൾ പരിശോധിച്ചാലേ ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താൻ കഴിയുകയുള്ളൂ വെന്ന് പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സിബിഎസ്ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു കോടതിയിൽ പോയ കുട്ടികൾക്ക് സംസ്ഥാന സർക്കാർ നിയമസഹായം നൽകുന്നതു പരിഗണനയിലാണെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. കഷ്ടപ്പെട്ടു പഠിച്ച വിദ്യാർഥികൾ നിരാശയിലാണ്.
പലർക്കും മാനസിക വിഭ്രാന്തിയുണ്ടായി. അനഭിലഷണീയ പ്രവണതകളാണുണ്ടായത്. മാഫിയ ബന്ധവും സംശയമിക്കുന്നു. കേന്ദ്രം ഇക്കാര്യത്തിൽ അലസമായാണ് പെരുമാറിയത്.
നീറ്റ് പരീക്ഷാ നടത്തിപ്പും സിബിഎസ്ഇ മൂല്യനിർണയവും പൂർണമായി കേന്ദ്ര നിയന്ത്രണത്തിലായതിനാൽ സംസ്ഥാനത്തിന് ഇടപെടാനും നടപടിയെടുക്കാനും പരിമിതിയുണ്ട്.
കുട്ടികളുടെ പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയും ആശങ്കകൾ അറിയിച്ചും കേന്ദ്രത്തിനു കത്തുനൽകി. ഓണ്‍സ്ക്രീൻ മൂല്യനിർണയത്തിലെ പിഴവ് കണ്ടെത്താൻ വിദഗ്ധസമിതിയെ നിയോഗിക്കണം, സാങ്കേതിക പിഴവുകൾ തിരുത്താൻ സാങ്കേതിക ഓഡിറ്റ് നടത്തണം, സമയബന്ധിതമായും സുതാര്യമായും പരാതി പരിഹരിക്കാൻ സംവിധാനമൊരുക്കണം എന്നീ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചിരുന്നു.
പ്രതിഷേധമുയർന്നപ്പോൾ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാൻ പേരിന് നടപടിയെടുത്തു. വിദ്യാർഥികൾക്ക് ആശ്വാസം ലഭിക്കാൻ സർക്കാർ ഇനിയും ഇടപെടുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കു വേണ്ടി മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു.
ദേശീയതലത്തിൽ രാഷ്ട്രീയ പിന്തുണയുള്ള മാഫിയയാണ് അട്ടിമറികൾ നടത്തിയതെന്ന് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച ജി.ആർ.അനിൽ പറഞ്ഞു. പൊതുസമൂഹം ആശങ്കയോടെയാണ് കുട്ടികളുടെ പ്രശ്നത്തെ കാണുന്നതെന്നും നിയമസഭയുടെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും സ്പീക്കർ പറഞ്ഞു.
National
ന്യൂഡൽഹി: ജൂണ്‍ 21 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഉന്നയിക്കുന്ന ആവശ്യം നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നും സമാന ഹർജികൾ ഇതിനോടകം തള്ളിക്കളഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) വലിയ പ്രതിസന്ധികളിലൂടെയും സമ്മർദത്തിലൂടെയുമാണ് കടന്നുപോകുന്നതെന്നും, പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുന്നതിന്റെ വലിയ ഉത്തരവാദിത്വം ഇപ്പോൾ തന്നെയുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എന്നിരുന്നാലും അവധിക്കുശേഷം കോടതി വീണ്ടും ചേരുന്ന ജൂലൈയിൽ കേസ് വീണ്ടും കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികൾക്കൊപ്പമായിരിക്കും കേസ് പരിഗണിക്കുക.
അതേസമയം, കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ച് നീറ്റ് പരീക്ഷ പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനുള്ള നടപടി എൻടിഎ ആലോചിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വീഴ്ചകൾ പരിഹരിക്കുന്നതിനാണ് ഇത്തരമൊരു നീക്കം. മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെയാണ് പരീക്ഷാഫലം റദ്ദാക്കി ജൂണ്‍ 21ന് പുനഃപരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചത്.
Education
തിരുവനന്തപുരം: കേരളത്തിനകത്ത് വിവിധ നഴ്സിംഗ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷാലിറ്റി നഴ്സിംഗ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് മേഴ്സി ചാൻസ് മുഖേന പരീക്ഷ എഴുതുന്നതിന് അനുമതി ലഭ്യമാകുന്നതിനായി നടത്തുന്ന മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 2026 ലെ അർഹതനിർണയ പരീക്ഷ 24നു രാവിലെ 11 മുതൽ ഒരുമണിവരെ അതത് ജില്ലകളിലെ സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ നടക്കും.
പരീക്ഷാർഥികൾ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥാപനമേധാവി (പ്രിൻസിപ്പൽ) സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ്, പഠിച്ച നഴ്സിംഗ് സ്കൂൾ/ കോളജ് മേധാവിയുടെ സാക്ഷ്യപത്രം, അസൽ ആധാർകാർഡ് എന്നിവയുമായി പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.
Kerala
ആലുവ: പരിജ്ഞാനമില്ലാത്ത കാര്യമായതിനാൽ സിവിൽ എൻജിനിയർമാർ സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി പരിശോധ നടത്തേണ്ടതില്ലെന്ന് അഡ്മിനിസ്ട്രേറ്റീസ്ട്രൈബ്യൂണൽ ഉത്തരവ്.
സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സിവിൽ എൻജിനിയർമാരെ ചുമതലയേൽപ്പിച്ച ചീഫ് സെക്രട്ടറിയുടെ നിർദേശത്തിനെതിരേയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.
വിവിധ വകുപ്പിലെ എൻജിനിയർമാർ ഏകോപിച്ച് നടത്തേണ്ട പ്രവൃത്തി തദ്ദേശ സ്വയംഭരണ വകുപ്പിലെ സിവിൽ എൻജിനിയർമാരുടെ മാത്രം തലയിൽ കെട്ടിവച്ച ചീഫ് സെക്രട്ടറി ജയതിലകിന്റെ ഏകപക്ഷീയ നടപടിയാണു സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിലവിൽ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് നിയമപോരാട്ടം നടത്തി വിധി നേടിയ അഡ്വ. കുളത്തൂർ ജയ്സിംഗ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30,516 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്.
4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
2,105 സ്കൂളുകൾക്കാണ് നൂറുശതമാനം വിജയം ലഭിച്ചത്. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അണ് എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
അതേസമയം, ലക്ഷദ്വീപില്‍ 97.67 ശതമാണ് വിജയശതമാനം. ഗൾഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.
വൈകുന്നേരം 3.30 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം 15 ന് നടത്തും. ചൊവ്വാഴ്ച ചേർന്ന ക്യുഐപി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ മന്ത്രിസഭ നിലവിൽ വന്നിട്ടില്ലെങ്കിലും നേരത്തേ നിശ്ചയിച്ചതു പ്രകാരം വെള്ളിയാഴ്ച തന്നെ ഫല പ്രഖ്യാപനം നടത്തും.
ബുധനാഴ്ച പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകുകയും തുടർന്ന് ഫല പ്രഖ്യാപന തീയതി പ്രഖ്യാപിക്കുകയും ചെയ്യും. ക്യുഐപി യോഗത്തിൽ അധ്യാപക സംഘടനകളെല്ലാം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.
പുതിയ മന്ത്രിസഭ വന്നതിനു ശേഷം ഫലപ്രഖ്യാപനം നടത്തുന്നതിലേക്കു പോയാൽ പ്ലസ് വണ്‍ പ്രവേശനത്തെയുൾപ്പെടെ ബാധിക്കുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചത്.
Kerala
തൃശൂർ: മുണ്ടത്തിക്കോട് പാടശേഖരത്ത് നിന്നും കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിൽ ചിന്നിച്ചിതറിയ ശരീരഭാഗം കണ്ടെത്തി.
കൈയുടെ ഭാഗം എന്നാണ് പ്രാഥമിക നിഗമനം. കഡാവർ നായ്ക്കൾ കുരക്കുന്നത് കണ്ട് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ശരീരഭാഗം കണ്ടെത്തിയത്.
രാവിലെ ആറിന് കഡാവർ നായ്ക്കളെ എത്തിച്ച് പരിശോധന ആരംഭിച്ചിരുന്നു. രണ്ട് കഡാവർ നായ്ക്കളെയാണ് പരിശോധനക്കായി എത്തിച്ചത്. ചിന്നി ചിതറിയിയ മറ്റ് ശരീരഭാഗങ്ങൾ സ്ഥലത്തുണ്ടോയെന്നും പരിശോധിക്കും.
Kerala
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികൾക്കായി ഹയർസെക്കൻഡറി സേ പരീക്ഷാ രീതിയിൽ പരീക്ഷ നടത്തും.
അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലാണ് വീണ്ടും പരീക്ഷ നടത്താൻ വിദ്യാഭ്യാസ നിലവാര സമിതി തീരുമാനിച്ചത്.
ഈ മാസം 28 മുതൽ 30 വരെയായിരിക്കും പരീക്ഷ. ഈ മാസം 20 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ അധ്യാപകർ വിദ്യാർഥികൾക്ക് പഠന പിന്തുണ നല്‍കണമെന്നും ക്യുഐപി മീറ്റിംഗിൽ തീരുമാനമായി.
Kerala
തിരുവനന്തപുരം: ശരീര സൗന്ദര്യ മത്സരവിജയികളുടെ പോലീസ് നിയമനത്തിൽ ഇൻസ്പെക്ടറായി നിയമനം ചിത്തരേഷ് നടേശന് തിരിച്ചടി. ഫ്ലാറ്റ് ഫുട്ടായതിനാൽ സേനയിൽ എടുക്കാൻ കഴിയില്ലെന്ന വൈദ്യപരിശോധന റിപ്പോർട്ടാണ് തിരിച്ചടിയായത്.
അതേസമയം ഷിനു ചൊവ്വ വൈദ്യപരിശോധനയിൽ കടന്നുകൂടി. കായികക്ഷമത തോറ്റവരെ ഇൻസ്പെക്ടറായി നേരിട്ട് നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമം നൽകുന്നത്.
ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനുള്ള മന്ത്രിസഭാ തിരുമാനം.
University News
വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ് - യുജി 2014 - 2016 പ്രവേശനം) സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ് - ഫുള്‍ ടൈം ആൻഡ് പാര്‍ട്ട് ടൈം - 2016 സ്കീം - 2019 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എംഎ വുമണ്‍ സ്റ്റഡീസ് (സിസിഎസ്എസ് - 2022, 2023 പ്രവേശനം) ഏപ്രില്‍ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എംകോം (സിസിഎസ്എസ് - 2024, 2025 പ്രവേശനം) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ലോ കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം (2021 മുതല്‍ 2024 വരെ പ്രവേശനം) ഡിസംബര്‍ 2025 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024, സെപ്റ്റംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 18 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
നാല്, ആറ്, എട്ട് സെമസ്റ്റര്‍ - ബികോം എല്‍എല്‍ബി ഹോണേഴ്സ് മാര്‍ച്ച് 2025 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എംഎസ്സി ജ്യോഗ്രഫി, ക്ലിനിക്കല്‍ സൈക്കോളജി, മാത്തമാറ്റിക്സ് വിത് ഡാറ്റാ സയന്‍സ്, എംഎ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബിസിനസ് ഇക്കണോമിക്സ്, എംകോം നവംബര്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം വര്‍ഷ ബിഎച്ച്എം ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി റഗുലര്‍ ഏപ്രില്‍ 2025, ബിഎച്ച്എം ഏപ്രില്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
Kerala
തിരുവനന്തപുരം: ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു.
www.kerala.gov.in, www.prd.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. 20284 പേർ പരീക്ഷ എഴുതിയതിൽ 3163 പേർ വിജയിച്ചു. വിജയ ശതമാനം 15.59.
പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനാകും.
ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
District News
കോയന്പത്തൂർ: ആവില കോൺവന്റ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പൂർവ വിദ്യാർഥികൾ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചു. 2017-18 വർഷത്തിൽ സ്കൂളിൽ പഠിച്ച ആർ. ശ്രുതി 18 ാം റാങ്കും എസ്. സാന്ദ്ര 380 ാം റാങ്കും നേടി. സ്കൂളിലെ രണ്ട് പൂർവ വിദ്യാർഥികൾ ഒരേസമയം തെരഞ്ഞെടുക്കപ്പെട്ടത് സ്കൂളിനും കോയമ്പത്തൂർ ജില്ലയ്ക്കും അഭിമാനമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രിയ റോസ് പറഞ്ഞു. ജെയ് റാണി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ശാലിനിയും സന്തോഷം പങ്കുവെച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോരിൽ പരീക്ഷ എഴുതാൻ പോയ സഹോദരങ്ങളെ അടിച്ചു കൊന്നു. ജഗദീഷ് മാളവ്യയുടെ മക്കളായ ശീതൾ (20), കുൽദീപ് (18) എന്നിവരെയാണ് ബന്ധുവായ ഹരി സിംഗ് മാളവ്യ കൊന്നത്.
പരീക്ഷയ്ക്ക് പോവുകയായിരുന്ന സഹോദരങ്ങളെ വഴിയരികിൽ ഒളിഞ്ഞിരുന്ന ഹരി വടി ഉപയോഗിച്ച് അടിച്ചു. ഇരുവരുടെയും തലയിലും ശരീരത്തിലും പരിക്കേറ്റതിനെ തുടർന്ന് രക്തം വാർന്ന് മരിക്കുകയാകിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ജഗദീഷിന്റെയും ഹരിയുടെയും കുടുംബങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ ആംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിക്കും.
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് സ്ക്രൈബ് ആയുള്ള കുട്ടികൾക്ക് പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ തീരുമാനം.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ സ്ക്രൈബ് ആകുന്നത് എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികളാണ് എട്ട്, ഒന്‍പത് ക്ലാസുകളിലെ മാർച്ച് ആറ്, 10, 27 ദിവസങ്ങളിലെ പരീക്ഷ യഥാക്രമം ഏഴ്, ,28,31 തീയതികളിലായി നടത്തും.
Kerala
ആലപ്പുഴ: എസ്ഡി കോളജിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. നാലു വർഷ ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് കേരള സർവകലാശാല പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണ്.
സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് സപ്ലിമെന്ററിയുടെ ചോദ്യപേപ്പറുമാണ് അധ്യാപകർ നൽകിയത്.
പരീക്ഷാ കോഡുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കാതെയാണ് ചോദ്യപേപ്പർ വിതരണം ചെയ്തത്. പരീക്ഷ പൂർത്തിയാക്കി മൂല്യനിർണ്ണയത്തിന് അയച്ചപ്പോഴാണ് കോഡ് മാറിയ വിവരം സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്.
ചോദ്യ പേപ്പർ കോഡിലെ അപാകത ചൂണ്ടിക്കാട്ടിയാണ് സർവകലാശാല ഫലം തടഞ്ഞത്. സംഭവത്തിൽ കോളജ് അധികൃതർക്കെതിരെയും പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകർക്കെതിരെയും പ്രതിഷേധം ശക്തമാണ്.
ഡിസംബർ അവസാനവും ജനുവരി ആദ്യവാരവുമായി നടന്ന പരീക്ഷകളുടെ ഫലം സർവകലാശാല തടഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി നാലു മുതൽ വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും, ചോദ്യപേപ്പർ കോഡ് മാറിയ പരീക്ഷകളുടെ ഫലം മാത്രം വരാതിരുന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ് വിദ്യാർഥി സംഘടനകൾ. റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾ എഴുതിയ വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവച്ചിരിക്കുന്നത്. കോളജ് അധികൃതരുടെ അശ്രദ്ധയ്ക്കെതിരെ എസ്എഫ്ഐ കാമ്പസിൽ പ്രതിഷേധ സമരം നടത്തി.
വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ, പരീക്ഷാ നടത്തിപ്പിൽ പിഴവ് സംഭവിച്ചതായും ചോദ്യപേപ്പർ മാറി നൽകിയതായും പ്രിൻസിപ്പൽ ഡോ. വി.ആർ. പ്രഭാകരൻ നായർ സമ്മതിച്ചു.
National
ന്യൂഡൽഹി: കേരള എൻജിനിയറിംഗ് പ്രവേശനം (കീം) പ്രവേശനം തടയാതെ സുപ്രീം കോടതി. പരീക്ഷയിലെ മാർക്ക് സമീകരണം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നടപടികളിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ വർഷത്തെ പ്രവേശന പട്ടികയിൽ മാറ്റമില്ല. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ നാലാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സ്റ്റേറ്റ് സിലബസ് വിദ്യാർഥികള്‍ നൽകിയ ഹർജിയിലാണ് ഉത്തരവ്.
റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14-നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ അപ്പീല്‍ നല്കിയാല് പ്രവേശന നടപടികള്‍ വൈകിയേക്കും. അതുകൊണ്ടാണ് അപ്പീലിന് പോകാത്തതെന്ന് മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കല്‍ അത്യാവശ്യമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേരള സിലബസിലെ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തിന് നോട്ടീസ് അയച്ചു.
Kerala
തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് നിർണയത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയിൽ മുഴുവൻ മാർക്ക് സ്കോർ ചെയ്താലും കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്ക് മാത്രമേ കിട്ടു. ഒരുപാട് കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. ഇപ്പോഴും അതേ നിലപാടാണ് തന്നെയാണ് സർക്കാരിനുള്ളത്. ഈ പ്രശ്നം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുലയെ അവലംബിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. അത് അനീതി തന്നെയാണ്. എന്നാൽ ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ അഡ്മിഷൻ പ്രക്രിയ വൈകാൻ പാടില്ല എന്നതിനാലാണ് പഴയ മാനദണ്ഡം അനുസരിച്ച് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടത്. സർക്കാരിന് എത് സമയത്തും നിബന്ധനകളിൽ മാറ്റംവരുത്താം. കോടതി വിധി പരീക്ഷയെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.