Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mallikarjun Kharge

ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ എന്തുകൊണ്ട് ഇന്ധനവില വർധിച്ചു; ഖാർഗെ

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം നൽകിയില്ലെന്നു കേന്ദ്രസർക്കാരിനോട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്ത 2014 മേയ് 26ലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഔദ്യോഗിക പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു മോദി സർക്കാരിനെതിരേയുള്ള ഖാർഗെയുടെ കടന്നാക്രമണം.

ഖാർഗെ എക്സിൽ പങ്കുവച്ച പിഐബിയുടെ ഔദ്യോഗിക ഡാറ്റപ്രകാരം 2014 മേയ് 26ന് ഇന്ത്യൻ വിപണിയിലെ ക്രൂഡ് ഓയിലിന്‍റെ (ഇന്ത്യൻ ബാസ്കറ്റ്) ശരാശരി വില ബാരലിന് 108.05 ഡോളറായിരുന്നു.

ഡോളർ-രൂപ വിനിമയനിരക്കാകട്ടെ 58.59 രൂപയും. ആ സമയത്ത് പെട്രോളിന്‍റെ വില ലിറ്ററിന് 71.51 രൂപയും ഡീസലിന്‍റെ വില 56.71 രൂപയുമായിരുന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.

എന്നാൽ ഇന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 99 ഡോളറിൽ താഴെയാണെന്നും പെട്രോൾ-ഡീസൽ വില യഥാക്രമം ലിറ്ററിന് 102.12 രൂപയിലേക്കും 95.20 രൂപയിലേക്കും എത്തിയെന്നും ഖാർഗെ പറഞ്ഞു.

മറ്റു വാക്കുകളിൽ പറഞ്ഞാൽ ക്രൂഡ് ഓയിൽ വില താഴ്ന്നപ്പോൾ പെട്രോളിന് 42.8 ശതമാനവും ഡീസലിന് 67.9 ശതമാനവും കൂടുതൽ ചെലവേറിയെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.

’പെട്രോൾ, ഡീസൽ വിലയിലെ പണപ്പെരുപ്പം എല്ലാ മേഖലകളെയും ബാധിക്കുമെന്ന് ഓരോ സാന്പത്തികവിദഗ്ധനും അറിയാം. ഗതാഗതം മുതൽ ഭക്ഷ്യവസ്തുക്കൾ വരെ സാധാരണക്കാരന്‍റെ ഭാരം വർധിക്കുന്നു. ഇതിനിടയിലും സർക്കാർ ലാഭം കൊയ്യുന്നത് തുടരുന്നു’-ഖാർഗെ കുറ്റപ്പെടുത്തി.

Kerala

രാഹുൽ എത്തി; മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ?

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായകമായ യോഗത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെയുടെ വസതിയിലെത്തി.

കേരളം ഉറ്റുനൊക്കുന്ന യോഗം ആരംഭിച്ചതായാണ് സൂചന. എഐസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാലിനെയും ചർച്ചയ്ക്ക് വിളിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ‌, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

Kerala

ഡൽഹിയിലേയ്ക്ക് കണ്ണുംനട്ട് കേരളം; ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച അഞ്ചരയ്ക്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. വിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച അഞ്ചരയ്ക്ക് നടക്കും.

ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ‌, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

 

 

National

മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി കാത്തിരിക്കണം; ഖാർഗെ കർണാടകയിലേക്ക് മടങ്ങി

ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്ന് ആറിയാനുള്ള കാത്തിരുപ്പ് നീളുമെന്ന് സൂചന. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് തിരിച്ചതിനാൽ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കില്ല.

കർണാകട മന്ത്രി ഡി.സുധാകറിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഖാർഗെ മടങ്ങിയത്. വൈകാതെ തന്നെ ഖാർഗെ മടങ്ങിയെത്തുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയശേഷമാകും പ്രഖ്യാപനം. ഖാർഗെയുടെ വസതിയിൽ കഴിഞ്ഞദിവസം നടന്ന മൂന്നുമണിക്കൂർ ചർച്ചയ്ക്കൊടുവിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരുന്നില്ല.

കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നുപേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇതിൽ കെ.സി.വേണുഗോപാലിന് ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുണ്ട്.

Kerala

മുഖ്യമന്ത്രി ആര്; നിർണായക കൂടിക്കാഴ്ച വൈകുന്നേരം

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നത്തെ യോഗം കഴിയട്ടെയെന്നും . സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തും. പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഇന്ന് വൈകുന്നേരം നാലിന് മല്ലികാർജുൻ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ല. വി.ഡി. സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും കെ.സി. വേണുഗോപാലിന്‍റെയും മനസറിയും. കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫുമായും ഖാർഗെ സംസാരിക്കും.

ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.

 

Kerala

ഗ്രൗണ്ട് റിയാലിറ്റി വിവരിച്ച് തരൂർ; ഖാർഗെയുമായി ചർച്ച നടത്തി

ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നിർണായക ഇടപെടലുമായി ശശിതരൂർ എംപി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സാഹചര്യം കേന്ദ്ര നേതൃത്വത്തെ ധരിപ്പിപ്പിച്ചതായും തരൂർ വ്യക്തമാക്കി.

നിരീക്ഷകർ മല്ലികാർജുൻ ഖർഗെയെ അഭിപ്രായം അറിയിക്കുന്നതിന് മുമ്പാണ് ശശി തരൂർ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന നേതാക്കളെ അനുയിപ്പിക്കാൻ അനുനയ ഫോർമുല ഹൈക്കമാൻഡ് രൂപവത്കരിച്ചെന്നാണ് സൂചന. സുപ്രധാനവകുപ്പുകൾ ഉൾപ്പെടെ വാഗ്‌ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം മുഖ്യമന്ത്രിവിഷയത്തിൽ നിർണായകമാവുക ശനിയാഴ്‌ച രാഹുൽ ഗാന്ധി കേരളത്തിൽനിന്നുള്ള നേതാക്കളുമായി നടത്തുന്ന ചർച്ചയാണ്. ചർച്ചയിൽ പങ്കെടുക്കാൻ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും ഉടൻ ഡൽഹിക്ക് തിരിക്കും. കെ.സി.വേണുഗോപാൽ നിലവിൽ ഡൽഹിയിലുണ്ട്.

ഇതിനിടെ കേരളത്തിലെ ചില മുതിർന്ന നേതാക്കളെ രാഹുൽ ഗാന്ധി ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർക്ക് അതൃപ്തിയുണ്ട്.

Kerala

ഡൽഹിയിലെത്തി രാഹുലിനെയും ഖാർഗെയേയും കണ്ടു; താൻ സന്തോഷവാനെന്ന് ചെന്നിത്തല

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച സജീവമാകുന്നതിനിടെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി രാഹുൽ ഗാന്ധി മല്ലികാർജുൻ ഖർഗെ സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിൽ നേടിയ വൻ വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചെന്നും താൻ സന്തോഷവാനാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് ഡൽഹിയിലെത്തിയതെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. സാധാരണ പുതിയ എഐസിസി ഓഫീസായ ഇന്ദിര ഭവനില്‍ നടക്കാറുള്ള യോഗം സോണിയ ഗാന്ധിയുടെ വസതിയിലാക്കിയതോടെയാണ് ഹൈക്കമാന്‍ഡ് നേതാക്കളുമായി ചെന്നിത്തലക്ക് നേരിട്ട് സംസാരിക്കാനുള്ള വഴിയൊരുങ്ങിയത്.

അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ ഞായറാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നു സൂചന. ഹൈക്കമാൻഡിന്‍റെ പ്രത്യേക നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്നു വൈകുന്നേരത്തോടെ സംസ്ഥാനത്ത് എത്തും. ഇതേ വിമാനത്തിലാണ് ചെന്നിത്തലയും തിരികെ സംസ്ഥാനത്തേക്ക് എത്തുകയെന്നതും ശ്രദ്ദേയമാണ്.

National

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം തകർന്നു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖർഗെ

ന്യൂഡൽഹി: ബിജെപി ഭരണത്തിന് കീഴിൽ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 157-ലേക്ക് താഴ്ന്നുവെന്നും മാധ്യമസ്വാതന്ത്ര്യം വലിയ തോതിൽ ഹനിക്കപ്പെട്ടുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് മാധ്യമസ്വാതന്ത്ര്യമെന്ന നെഹ്‌റുവിന്‍റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

2014 മുതൽ 2023 വരെയുള്ള കാലയളവിൽ 36 മാധ്യമപ്രവർത്തകർ ജയിലിലായെന്നും, യുഎപിഎ പോലുള്ള കഠിനമായ നിയമങ്ങൾ മാധ്യമങ്ങളെ നിശബ്ദമാക്കാൻ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അഴിമതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നുവെന്ന് ഖർഗെ ആരോപിച്ചു. ഉത്തർപ്രദേശ്, ഹരിയാന, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ പേരുകളും അദ്ദേഹം എടുത്തുപറഞ്ഞു.

വാർത്താമുറികളെ നിശബ്ദമാക്കാൻ അപകീർത്തി നിയമങ്ങളും ദേശീയ സുരക്ഷാ നിയമങ്ങളും കേന്ദ്രം ആയുധമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയ്ക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുകയും അവരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയുമാണ് ഒരു സ്വതന്ത്ര മാധ്യമത്തിന്‍റെ ധർമ്മമെന്ന് ഖർഗെ ഓർമിപ്പിച്ചു. എന്നാൽ ഇന്നത്തെ ഭരണകൂടം സ്വതന്ത്ര പത്രപ്രവർത്തനത്തെ ശിക്ഷിക്കുകയും സർക്കാരിന് വിധേയമായി നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യം ജനാധിപത്യ സ്ഥാപനങ്ങൾക്ക് ദൂരവ്യാപകമായ നാശമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

National

കേരളത്തിൽ കോൺഗ്രസ് മികച്ച വിജയം നേടും: മല്ലികാർജുൻ ഖാർഗെ

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്നാട്ടിലും മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‌കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലും ഖാർഗെ പ്രതികരിച്ചു. അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ചർച്ചകളിൽ ഇല്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ വ്യക്തമാക്കി.

കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖാർഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാൽ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും. അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി ആണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

 

National

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണം: ജയ്റാം രമേശ്‌

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയതിൽ വിമർശനവുമായി ജയ്റാം രമേശ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ധാർമ്മികത നഷ്‌ടപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി വയ്ക്കണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തീവ്രവാദി പരാമർശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് നൽകിയത്. ഇരുപത്തിനാല് മണിക്കൂറിനകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്‌തികരമല്ലെങ്കിൽ കമ്മീഷൻ ശക്തമായ നടപടികളിലേക്ക് കടന്നേക്കും.

എല്ലാ ധാർമ്മിക അധികാരവും ഗ്യാനേഷ് കുമാറിന് നഷ്‌ടപ്പെട്ടുവെന്നും ജനാധിപത്യത്തെ ബലി നൽകാൻ ശ്രമിച്ച ഭീരുവായി ഗ്യാനേഷ് കുമാറിനെ ചരിത്രം ഓർക്കുമെന്നും ജയ്റാം രമേശ് വിമർശിച്ചു. നോട്ടീസ് ലഭിച്ചതിൽ ഖർഗെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ന് വൈകുന്നേരത്തിനുള്ളിൽ കമ്മീഷന് മറുപടി നൽകുമെന്നാണ് വിവരം. മോദിയെ കൊടും ഭീകരൻ എന്ന് വിളിച്ച ചന്ദ്രബാബു നായിഡുവിനെതിരെയും ബിജെപി പ്രതിഷേധിക്കുമോയെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ചോദിച്ചു.

 

National

മല്ലികാർജുൻ ഖാർഗെക്കെതിരെ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'തീവ്രവാദി' എന്ന് വിളിച്ചെന്ന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ചെന്നൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശമാണ് വിവാദമായത്.

ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ വിമർശിക്കവെയാണ് ഖാർഗെ വിവാദ പ്രസ്താവന നടത്തിയത്.

"അവർക്ക് എങ്ങനെ മോദിയുമായി ചേരാനാകും? അദ്ദേഹം ഒരു തീവ്രവാദിയാണ്. അദ്ദേഹത്തിന്‍റെ പാർട്ടി സമത്വത്തിലും നീതിയിലും വിശ്വസിക്കുന്നില്ല," എന്നായിരുന്നു ഖർഗെയുടെ വാക്കുകൾ.

 

National

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തീവ്രവാദി! വിവാദ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയത്. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള എഐഎഡിഎംകെ നീക്കം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് പറഞ്ഞ ഖാർഗെ എഐഎഡിഎംകെ എങ്ങനെ മോദിക്കൊപ്പം പോകുമെന്നും മോദി ഒരു തീവ്രവാദിയാണ് എന്നുമാണ് പറഞ്ഞത്.

ബിജെപിയോ നരേന്ദ്ര മോദിയോ നീതിയിലോ സമത്വത്തിലോ വിശ്വസിക്കുന്നില്ല. അത്തരമൊരു പാർട്ടിയുമായി കൈകോർക്കുന്നതിലൂടെ എഐഎഡിഎംകെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയാണ് തകർക്കുന്നതെന്നും ഖാർഗെ പറഞ്ഞു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി പങ്കെടുത്ത പരിപാടിയിലായിരുന്നു ഖാർഗെയുടെ വിവാദ പരമാർശം. തമിഴ്നാട്ടിൽ‌ ഡിഎംകെയുമായി ചേർന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

National

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; സുധാകരൻ ഖാർഗയെ കണ്ട് നിലപാടറിയിച്ചു

ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കെ.സുധാകരൻ എംപി മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്‍റിലെ ഖാർഗെയുടെ ചേംബറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വേണുഗോപാലിന്‍റെ ജനസമ്മതിയും നേതൃപാടവും കേരളത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന വാദമാണ് സുധാകരൻ മുന്നോട്ടുവെച്ചത്.

നേരത്തെ ഫേയ്സ്ബുക്കിലൂടെ വേണുഗോപാലിനെ പ്രശംസിച്ചുകൊണ്ട് സുധാകരൻ രംഗത്തു വന്നിരുന്നു. അതേസമയം സുധാകരന്‍റെ ഈ രഹസ്യനീക്കത്തിലും ചരടുവലിയിലും കോൺഗ്രസിലെ മറ്റു മുതിർന്ന നേതാക്കൾക്ക് അതൃപ്‌തിയുണ്ട്.

National

വനിത സംവരണ ബിൽ എംപിമാർക്ക് വിതരണം ചെയ്തു; പ്രതിപക്ഷത്തോട് പിന്തുണ തേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വനിത സംവരണ ബിൽ എംപിമാർക്ക് വിതരണം ചെയ്ത് സർക്കാർ. ലോക്‌സഭാ സീറ്റുകള്‍ 850 വരെയാക്കാനാണ് നിര്‍ദേശം. മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചു.

പ്രധാനമന്ത്രി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ബില്ലില്‍ പിന്തുണ തേടിയിട്ടുണ്ട്. പ്രധാനപ്പെട്ട രണ്ട് ബില്ലുകളാണ് ഇപ്പോള്‍ എംപിമാര്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. ഇതിലൊന്ന് മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള ബില്ലാണ്.

വനിതാ സംവരണം നടപ്പിലാക്കുമെന്ന് സ്ത്രീശക്തിയെ അഭിസംബോധന ചെയ്തുളള കത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്‍ പാസാക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകളുമാണ് ലഭിക്കുക.

സുപ്രീം കോടതി ജ‍ഡ്ജി കമ്മീഷന് നേതൃത്വം നൽകും. വനിതകളുടെ സീറ്റുകൾ മാറി മാറി നിശ്ചയിക്കും. രാജ്യത്തെ വനിതകള്‍ തീരുമാനത്തെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.

National

വനിതാ സംവരണ ബില്ലിനെ പിന്തുണക്കണം; മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കിരൺ റിജിജു

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ വനിതാ സംവരണത്തിന്‍റെ ഗുണഫലം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇത് രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെ പെൺമക്കൾക്ക് നൽകിയ ഉറപ്പ് നടപ്പാക്കുന്നത്. നാരീശക്തിക്കായി ഒരുമിച്ച് മുന്നേറാമെന്ന് കിരൺ റിജിജു കത്തിൽ പറഞ്ഞു. നടപടികളുടെ പേരിൽ ബില്ല് നടപ്പിലാക്കുന്നതിലെ കാലതാമസം നീതി നിഷേധമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർധിക്കും. 2029 ലെ പൊതുതെരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

National

ആസാമിൽ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തും; ബിജെപി തകർന്നടിയും: മല്ലികാർജുൻ ഖാർഗെ

ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് സഖ്യം വൻ വിജയം നേടുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മികച്ച ഭൂരിപക്ഷത്തിലായിരിക്കും കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും ഖാർഗെ അവകാശപ്പെട്ടു.

'ആസാമിൽ കോൺഗ്രസ് സഖ്യത്തിന് അനുകൂലമായ സാഹചര്യമാണ്. സഖ്യത്തിന് കുറഞ്ഞത് 72 സീറ്റുകൾ കിട്ടും. ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്.'-ഖാർഗെ പറഞ്ഞു.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അഴിമതി സർക്കാരിനെ ജനങ്ങൾക്ക് മടുത്തു കഴിഞ്ഞു. അവരെ പറഞ്ഞു വിടാൻ ജനങ്ങൾ തയാറായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബിജെപി തകർന്നടിയുമെന്നും ഖാർഗെ പറഞ്ഞു.

Kerala

പിണറായിയും മോദിയും ഒരേ രീതിയിലാണ് മുന്നോട്ട് പോകുന്നത്: മല്ലികാർജുൻ ഖാർഗെ

ഇടുക്കി: വഖഫ് ബില്ല് മുസ്‌ലിം വിഭാഗത്തെ ബാധിച്ചതു പോലെയാണ് എഫ്സിആർഎ ക്രിസ്ത്യൻ വിഭാഗത്തെ ബാധിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നിയമഭേദഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ്. നിയമ ഭേദഗതി പരിഷ്കാരമല്ല ക്രൈസ്തവ സഭകൾക്കെതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ഏലപ്പാറയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഖാർഗെ. പിണറായിയും മോദിയും ഒരേ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇരുവർക്കും അധികാരം അവരുടെ കൈയിൽ മാത്രം ഒതുങ്ങണം എന്നാണ് ആഗ്രഹം. എൽഡിഎഫ് സർക്കാർ തേയില തോട്ടം തൊഴിലാളികൾക്ക് കൊടുത്ത വാഗ്ദാനം മറന്നു.

വന്യജീവി സംഘർഷം രൂക്ഷമാണെങ്കിലും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കേരളീയർ വിദ്യാസമ്പന്നരാണ്. പക്ഷേ ഇവിടെ ജോലി ഇല്ല. യുവജനങ്ങൾ ജോലി തേടി വിദേശത്ത് പോകേണ്ട അവസ്ഥയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Kerala

കെ. സുധാകരൻ അടിയുറച്ച കോൺഗ്രസുകാരൻ; എക്കാലവും അങ്ങനെ തന്നെയായിരിക്കും : കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: കെ. സുധാകരൻ അടിയുറച്ച കോൺഗ്രസുകാരനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. എല്ലാ കാലത്തും അങ്ങനെ തന്നായായിരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. സുധാകരന്‍റെ പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ. സുധാകരൻ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് മടങ്ങിയതിന് പിന്നാലെയാണ് വേണുഗോപാലിന്‍റെ പ്രതികരണം. കെ. സുധാകരനെ ബന്ധപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനാരോഗ്യ ചർച്ചകൾക്കുള്ള മറുപടിയാണ് ഈ കൂടിക്കാഴ്ചയെന്നാണ് വേണുഗോപാൽ പ്രതികരിച്ചത്.

പലവിധ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ചകൾ ഇനി പ്രസക്തിയില്ല. എല്ലാ കാലവും പാർട്ടി അദ്ദേഹത്തിന്‍റെ സേവനങ്ങളെ വിലമതിക്കുന്നുണ്ട്. മരണം വരെ കെ. സുധാകരൻ അടിമുടി കോൺഗ്രസുകാരനായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്‍റെ ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന് കൂടിയാണ് സുധാകരൻ എന്നും കൂടിക്കാഴ്ച വ്യക്തമാക്കുന്നതായി വേണുഗോപാൽ പറഞ്ഞു.

 

 

Kerala

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച; ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കെ. സുധാകരൻ

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരണവുമായി കെ.സുധാകരന്‍ എംപി. രാഹുല്‍ ഗാന്ധിയെ കണ്ടതില്‍ അതീവ സന്തോഷമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ തനിക്ക് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില സഹായങ്ങള്‍ ചെയ്യാം എന്ന് പാര്‍ട്ടി അറിയിച്ചു. ആ ഉറപ്പുകള്‍ എപ്പോള്‍ പ്രാവര്‍ത്തികമാകും എന്നറിയില്ല. പ്രാവര്‍ത്തികമായാലും ഇല്ലെങ്കിലും സന്തോഷമുണ്ട്. താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന്‍റെ ഭാവി ചര്‍ച്ച ചെയ്തുവെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ എന്‍റെ സ്ഥാനം തീരുമാനിക്കേണ്ടത് നേതൃത്വമാണ്. നേതാക്കള്‍ക്ക് മുന്നില്‍ താന്‍ ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ സീനിയര്‍ നേതാവിനെ പരിഗണിക്കണം എന്നാണ് തന്‍റെ നിലപാടെന്ന് സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് കണ്ണൂരില്‍ മത്സരിക്കാത്തതെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇന്ന് വൈകിട്ടോടെയായിരുന്നു രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കെ. സുധാകരന്റെ കൂടിക്കാഴ്ച. കുടുംബസമേതമായിരുന്നു സുധാകരന്‍ ഡല്‍ഹിയില്‍ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

ഖാര്‍ഗെയായിരുന്നു സുധാകരനെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് കെ. സുധാകരന്‍ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

യഥാര്‍ഥ പോരാളിയാണ് സുധാകരന്‍. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കേരളത്തില്‍ നൂറ് സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

 

Kerala

കെ.സുധാകരനെ ഡൽഹിക്കു വിളിപ്പിച്ചു; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കോൺഗ്രസ് നേതൃത്വം അടിയന്തരമായി ഡൽഹിക്കു വിളിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.30 നാണ് സുധാകരന് ഡൽഹിയിലേക്ക് എത്താനുള്ള നിർദേശം ലഭിച്ചത്.

പുലർച്ചയോടെ അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി അദ്ദേഹം ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥിത്വ നിര്‍ണയവുമായി ബന്ധപ്പെട്ട് അദ്ദേഹം പാര്‍ട്ടിയോട് ഇടഞ്ഞിരുന്നു.

സുധാകരന് കെപിസിസി അധ്യക്ഷന്‍റെ താത്കാലിക ചുമതല നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് മത്സരിക്കുന്നതിനാൽ ചുമതല ഒഴിഞ്ഞേക്കുമെന്ന് സൂചനയുണ്ട്.

National

"വോ മൊഹബത്ത് ഹമാരെ സാത്ത് കിയെ, ശാദി മോദി സാഹിബ് കെ സാത്ത്'; മോദിയെയും ചിരിപ്പിച്ച് ഖാർഗെ

ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള രാജ്യസഭ ഇന്ന് തമാശയുടെയും പൊട്ടിച്ചിരികളുടെയും നിമിഷങ്ങൾക്ക് വേദിയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സഭയിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകുന്നതിനിടെ നടത്തിയ പ്രസംഗമാണ് ശ്രദ്ധേയമാകുന്നത്.

ഖാർഗെയുടെ നടത്തിയ 'വിവാഹ' പരാമർശം ആണ് സഭയിൽ ചിരി പടർത്തിയത്. എച്ച്.ഡി. ദേവഗൗഡയും ബിജെപി നയിക്കുന്ന എൻഡിഎയും തമ്മിലുള്ള സഖ്യത്തെ ലക്ഷ്യം വച്ച് ഖാർഗെ പറഞ്ഞ വാക്കുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും ചിരിപ്പിച്ചത്.

തനിക്ക് എച്ച്.ഡി. ദേവഗൗഡയെ 54 വർഷത്തിലേറെയായി അറിയാം. തങ്ങൾ ഒരുമിച്ച് ഒരുപാട് കാലം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ല. അദ്ദേഹം പ്രേമിച്ചത് തങ്ങളെയായിരുന്നു. പക്ഷേ വിവാഹം കഴിച്ചത് മോദി സാഹിബിനെയാണെന്നും ഖാർഗെ പറഞ്ഞു.

"വോ മൊഹബത്ത് ഹമാരെ സാത്ത് കിയെ, ശാദി മോദി സാഹിബ് കെ സാത്ത്' എന്നായിരുന്നു ഖാർഗെയുടെ വാക്കുകൾ. തുടർന്ന് സഭയിൽ ചിരി പടർന്നു. നരേന്ദ്ര മോദിയും ചിരിയടക്കാനാവാതെ ഖാർഗെയുടെ തമാശ ആസ്വദിക്കുന്ന കാഴ്ച കൗതുകമായി.

 

 

National

ഊർജ സുരക്ഷയിൽ ചർച്ച വേണം: രാജ്യസഭയിൽ നോട്ടീസ് നൽകി മല്ലികാർജുൻ ഖർഗെ

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ സുരക്ഷയെക്കുറിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ നോട്ടീസ് നൽകി. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ സഭയിൽ പ്രസ്താവന നടത്തുന്നതിനിടെയാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത്.

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ക്രൂഡ് ഓയിൽ വിലയെയും ഇന്ത്യയുടെ ഇന്ധന ലഭ്യതയെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിശദമായ ചർച്ച വേണമെന്ന് ഖർഗെ ആവശ്യപ്പെട്ടു. ചർച്ചയ്ക്കായി സഭയുടെ നടപടിക്രമങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഖർഗെ നോട്ടീസ് സമർപ്പിച്ചത്.

വിദേശകാര്യമന്ത്രിയുടെ പ്രസ്താവന അപൂർണമാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ മുദ്രാവാക്യം വിളിച്ചു. കേവലം ഒരു പ്രസ്താവനയിലൊതുക്കാതെ വിഷയം സഭയിൽ വിശദമായി ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുടെ ഇറക്കുമതിയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് പ്രതിപക്ഷത്തിന്‍റെ നോട്ടീസ്

National

പാചകവാതക വിലവർധനയ്ക്കെതിരേ പ്രതിപക്ഷം രംഗത്ത്

ന്യൂഡൽഹി: പാചകവാതക വിലവർധനവിൽ മോദിസർക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ’ഇൻഫ്ലേഷൻ മാൻ’(പണപ്പെരുപ്പ മനുഷ്യൻ) എന്നാണു കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിശേഷിപ്പിച്ചത്.

യുദ്ധം പൊട്ടിപ്പുറപ്പെടുന്പോൾ ’സബ് ചംഗാ സീ’ (എല്ലാം നല്ല രീതിയിലാണ്) എന്നു വീന്പിളക്കുന്ന മോദിസർക്കാർ ആവശ്യമായ ഊർജവും വളവും ലഭ്യമാക്കുന്നതിൽ നിസഹായരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.

എൽപിജി വിലവർധനവ് സാധാരണക്കാർക്കുണ്ടാക്കുന്ന ഭാരത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ആശങ്ക രേഖപ്പെടുത്തി.

National

കപ്പൽ മുക്കിയ സംഭവത്തിൽ എന്തേ മൗനം: കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിനടുത്ത് ഇറാന്‍റെ യുദ്ധക്കപ്പലിനെ അമേരിക്കൻ അന്തർവാഹിനി ആക്രമിച്ചു മുക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരേ കോൺഗ്രസ്.

ഇന്ത്യയുടെ തന്ത്രപരവും ദേശീയവുമായ താത്പര്യങ്ങളെ മോദിസർക്കാർ നിരുത്തരവാദപരമായി അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സമുദ്ര പ്രദേശത്ത് ഇന്ത്യയുടെ അതിഥിയായ ഇറേനിയൻ യുദ്ധക്കപ്പൽ നിരായുധരായി മടങ്ങുന്പോഴുണ്ടായ ആക്രമണത്തെ അപലപിച്ചോ ആശങ്ക രേഖപ്പെടുത്തിയോ പ്രധാനമന്ത്രി പ്രസ്താവനകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

നമ്മുടെ തന്ത്രപരമായ സ്വയംഭരണാധികാരത്തെ അടിയറവ് വച്ച, വിട്ടുവീഴ്ച ചെയ്ത ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

ഇന്ത്യൻ സമുദ്രത്തിൽ ഇറേനിയൻ കപ്പൽ മുങ്ങിയതിലൂടെ സംഘർഷം നമ്മുടെ പിൻവശത്തേക്കെത്തി. എന്നിട്ടും പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ നമുക്ക് ഭരണചക്രത്തിൽ ഉറച്ച കൈകളാണു വേണ്ടതെന്നും രാഹുൽ എക്സിൽ കുറിച്ചു.

National

അറസ്റ്റിനെ അപലപിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ അപലപിച്ചു കോണ്‍ഗ്രസ്.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ എന്തെല്ലാം ബലികൊടുക്കണമോ അതെല്ലാം ചെയ്യുമെന്നും രാജ്യത്തെ പണയം വയ്ക്കുന്നവർക്കെതിരായ പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

രാജ്യത്തിനുമുന്പാകെ സത്യം കൊണ്ടുവന്നതിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതു സ്വേച്ഛാധിപത്യത്തിന്‍റെയും ഭീരുത്വത്തിന്‍റെയും തെളിവാണെന്നായിരുന്നു സംഭവത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെയും പ്രവർത്തകരെയും എത്രയും പെട്ടെന്ന് പുറത്തുവിടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധത്തിന് യുവാക്കൾ ജയിലിലാകുന്നത് നമ്മുടെ ജനാധിപത്യത്തിന്‍റെ ഇരുണ്ട മുഹൂർത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്നെയും തന്‍റെ ഭരണകൂടത്തെയുംകുറിച്ച് ജനങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ള അശുഭകരമായ സത്യങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനായുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണിതെന്നും പീഡിപ്പിക്കുന്ന രാഷ്‌ട്രീയമല്ലാതെ ഇതു മറ്റൊന്നുമല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.  

National

യുഎസ് സമ്മർദത്തിൽ പ്രധാനമന്ത്രി വീണു: ഖാർഗെ

ഭോപ്പാൽ: ഇന്ത്യാ-യുഎസ് വ്യാപാരക്കരാറിനെതിരേ ഭോപ്പാലിൽ കോൺഗ്രസ് കർഷകസംഘടനയുടെ നേതൃത്വത്തിൽ മഹാചൗപാൽ റാലി. കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്‍റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ചവരുത്തിയെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ‌ ഖാർഗെ കുറ്റപ്പെടുത്തി.

തീരുവകളിലൂടെ യുഎസ് ഭരണകൂടം ഇന്ത്യയെ ഭീഷണിപ്പെടുത്തിയപ്പോൾ ശക്തമായി നിലകൊള്ളാൻ പ്രധാനമന്ത്രിക്കു കഴിഞ്ഞില്ല. പ്രധാനമന്ത്രിക്കു രാജ്യസ്നേഹം ഉണ്ടായിരുന്നുവെങ്കിൽ ട്രംപിനോടു സംസാരിക്കുന്പോൾ മുട്ടുമടക്കില്ലായിരുന്നുവെന്നും കോൺഗ്രസ് പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

ട്രംപിനെതിരേ ഒന്നിച്ച് പൊരുതാൻ ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ മോദി അതിന് തയാറായില്ല. പതിനാലം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ചിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്കിനെപ്പോലെയാണ് ട്രംപിന്‍റെ പ്രവൃത്തികളെങ്കിൽ ഹിറ്റ്‌ലറിനെയാണ് മോദി ഓർമിപ്പിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി.

National

പ്രശ്നങ്ങൾ പരിഹരിച്ചു, ഒരുമിച്ച് മുന്നോട്ടുപോകും; രാഹുലും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി.

പാർലമെന്‍റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രണ്ടുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് വിവരം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.

പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞുകഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ സംസാരിച്ചു. കേരളത്തിൽ പ്രചാരണത്തിനിറങ്ങുമെന്നും തരൂർ മാധ്യമങ്ങളോടു പറഞ്ഞു.

പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത് എന്ന നിലപാട് തരൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചുവെന്നാണ് വിവരം.

National

കേന്ദ്രസർക്കാർ സമസ്തമേഖലയിലും പരാജയം: മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി റദ്ദാക്കി പുതിയ നിയമം അവതരിപ്പിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് ദരിദ്രരിൽനിന്നും ജോലി ചെയ്യാനുള്ള അവകാശം കേന്ദ്രസർക്കാർ തട്ടിയെടുത്തതായി രാജ്യസഭാ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.

കേന്ദ്രസർക്കാരിന്‍റെ കഴിഞ്ഞ ഒരു വർഷത്തെ ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആരോപണങ്ങളുമായി ഖാർഗെ രംഗത്തുവന്നത്. ബിജെപി സർക്കാരിന്‍റെ കൊള്ള, അഴിമതി, ദുർഭരണം തുടങ്ങിയവ രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായും അദ്ദേഹം ആരോപിച്ചു.

യാതൊരു തയാറെടുപ്പും കൂടാതെ എസ്ഐആർ നടപ്പാക്കിയതോടെ ദശലക്ഷക്കണക്കിനു സാധാരണക്കാരുടെ വോട്ടവകാശം ബിജെപി തട്ടിയെടുത്തു. രാജ്യത്തു സാന്പത്തിക അസമത്വത്തിന്‍റെ വിടവ് കൂടുതൽ ആഴത്തിലായി. രാജ്യത്തെ 40 ശതമാനം സന്പത്തും ഒരു ശതമാനം ആളുകളുടെ കൈകളിൽ ചുരുങ്ങി.

രൂപയുടെ മൂല്യം കൂപ്പുകുത്തി. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ അതിന്‍റെ ഉച്ചസ്ഥായിയിൽ തുടരുന്നു. എങ്കിലും പരീക്ഷാപേപ്പർ ചോർച്ചയും അതുമായി ബന്ധപ്പെട്ട മാഫിയകളുടെ ചൂഷണങ്ങളും തുടരുന്നതായും ഖാർഗെ ആരോപിച്ചു.

അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവ, സുരക്ഷാ വീഴ്ച, ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം, മണിപ്പുരിൽ തുടരുന്ന സംഘർഷം തുടങ്ങിയവ ബിജെപിയുടെ ഭരണപരാജയത്തിന്‍റെ നേർക്കാഴ്ചയാണെന്ന് ഖാർഗെ പറഞ്ഞു.

National

'താങ്കളുടെ മുത്തച്ഛൻ കമ്മ്യൂണിസ്റ്റും അമ്മാവൻ കോൺഗ്രസുകാരനും': ഉപരാഷ്ട്രപതിയെ ഓർമിപ്പിച്ച് ഖാർഗെയും ബ്രിട്ടാസും

ന്യൂഡൽ‌ഹി: ഉപരാഷ്ട്രപതി പദവി ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സമ്മേളനത്തിൽ രാജ്യസഭാ അധ്യക്ഷൻ കൂടിയായ സി.പി. രാധാകൃഷ്ണനെ കുടുംബബന്ധങ്ങൾ ഓർമിപ്പിച്ചു കോൺഗ്രസും സിപിഎമ്മും.

ശൈത്യകാല സമ്മേളനത്തിന്‍റെ ആദ്യദിവസം സിപി. രാധാകൃഷ്ണന് അനുമോ‌ദനമർപ്പിച്ചു സംസാരിക്കവെയായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെയും സിപിഎം എംപി ജോൺ ബ്രിട്ടാസിന്‍റെയും വാക്കുകൾ.

പാർലമെന്‍ററി ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്‍റെ സ്വരം കൂടി കേൾക്കാൻ രാജ്യസഭാ അധ്യക്ഷൻ തയാറാകണമെന്ന് ചൂണ്ടിക്കാട്ടിയ ഖാർഗെ താങ്കളുടെ അമ്മാവനായ സി.കെ. കുപ്പുസ്വാമി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എംപിയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും. അദ്ദേഹം വിജയിച്ചത് താങ്കളുടെ മണ്ഡലത്തിൽനിന്നാണെന്നും സി.പി. രാധാകൃഷ്ണനെ ഓർമിപ്പിച്ചു.

താനൊരു പാർട്ടിയുടെയും ഭാഗമല്ല, ഈ സഭയിലുള്ള എല്ലാ പാർ‌ട്ടിയുടെയും ഭാഗമാണെന്നു 1952ൽ അന്നത്തെ ഉപരാഷ്ട്രപതി എസ്. രാ‌ധാകൃഷ്ണന്‍റെ പ്രസംഗഭാഗവും ഖാർഗെ പരാമർശിച്ചു. സഭയിലെ നടപടികൾ നീതിയുക്തവും നിഷ്പക്ഷവുമായി നടത്തുകയും ഓരോ പാർട്ടിയിലെയും അംഗങ്ങൾക്ക് നീതിയുക്തമായ അവസരം നൽകുകയും ചെയ്യേണ്ടത് ഉപരാഷ്ട്രപതി ഓഫീസിന്‍റെ വിശ്വാസ്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഖാർഗെ വ്യക്തമാക്കി.

താങ്കൾ മധ്യപക്ഷ പാർട്ടികളിലേക്ക് മാത്രം ശ്രദ്ധയൂന്നാതെ ഇടത് പ്രത്യയശാസ്ത്രത്തെയും ഇടതുപക്ഷ പാർട്ടികളെയും പരിഗണിക്കണമെന്നായിരുന്നു ഖാർഗെക്ക് പിന്നാലെ പ്രസംഗിച്ച ജോൺ ബ്രിട്ടാസ് ഉപരാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. ബിജെപിയുടെ കേരളത്തിന്‍റെ സംഘടനാചുമതല വഹിച്ചിരുന്ന താങ്കൾ കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ടെന്നും അതിനാൽത്തന്നെ താങ്കൾ കേരളത്തെക്കൂടി പ്രതിനിധീകരിക്കുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ബ്രിട്ടാസ് ഉപരാഷ്ട്രപതിയോടെ പറഞ്ഞു.

താങ്കളുടെ അമ്മാവൻ കോൺഗ്രസുകാരനായിരുന്നുവെന്നു ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. താങ്കളുടെ മുത്തച്ഛൻ കമ്മ്യൂണിസ്റ്റുകാരനാണെന്ന വസ്തുത താങ്കൾ മറക്കരുതെന്നു പ്രസംഗത്തിന്‍റെ അവസാനം പരാമർശിച്ചപ്പോൾ സഭാ അംഗങ്ങളും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും പുഞ്ചിരിച്ചു.

National

കർണാടക പ്രശ്നം ഹൈക്കമാൻഡ് പരിഹരിക്കും: ഖാർഗെ

ബംഗളൂരു: മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽഗാന്ധി എന്നിവരുമായി ചർച്ച നടത്തി കർണാടകയിലെ അധികാര വടംവലിക്ക് പരിഹാരം കാണുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അതേസമയം, പാർട്ടിയിൽ ഐക്യമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെത്തിയ എംഎൽഎമാർ ഇന്നലെ കർണാടകയിൽ മടങ്ങിയെത്തി. ഇക്കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കുമെന്ന് എംഎൽഎമാർ ചൊവ്വാഴ്ച പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയതിനെത്തുടർന്നാണ് ഡികെ വിഭാഗം നേതൃമാറ്റത്തിനുള്ള ആവശ്യം ശക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിവിഷയത്തിലെ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നും യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും ഹൈക്കമാൻഡിനോട് അഭ്യർഥിച്ചതായി എംഎൽഎമാർ പറഞ്ഞു. 2023ൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തമ്മിൽ അധികാര പങ്കിടൽ കരാർ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

ശിവകുമാറിനെ അനുകൂലിക്കുന്ന ആറ് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണാൻ ഞായറാഴ്ച രാത്രി ഡൽഹിക്കു പോയിരുന്നു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചിരുന്നു.

അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഹൈക്കമാൻഡിന്‍റേതാണെന്നും നിലവിലെ ആശയക്കുഴപ്പം പരിഹരിക്കാൻ അവരോട് ആവശ്യപ്പെട്ടെന്നും മഗഡി എംഎൽഎ എച്ച്.സി. ബാലകൃഷ്ണ പറഞ്ഞു. ആര് മുഖ്യമന്ത്രിയാകുമെന്നത് പ്രധാനമല്ല. നിലവിലെ സാഹചര്യം പാർട്ടിക്കു ദോഷകരമാണ്. ഹൈക്കമാൻഡ് ഇടപെട്ട് ഇത് അവസാനിപ്പിക്കണം- ശിവകുമാർ വിഷയം നേതൃത്വവുമായി ചർച്ച ചെയ്തോയെന്നു വ്യക്തമാക്കാതെ അദ്ദേഹം പറഞ്ഞു.

ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ പറഞ്ഞു. “ഞാൻ എപ്പോഴും ആ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. 200 ശതമാനം, അദ്ദേഹം ഉടൻ മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡ് തീരുമാനമെടുക്കും. ഞങ്ങളുടെ നേതാവ് (ശിവകുമാർ) പറഞ്ഞതുപോലെ, അധികാര കൈമാറ്റം അഞ്ചോ ആറോ പാർട്ടി നേതാക്കൾക്കിടയിലുള്ള ഒരു രഹസ്യ ധാരണയാണ്, ആ അഞ്ചോ ആറോ പേർ തീരുമാനിക്കും” - അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, പാർട്ടിയിൽ അനൈക്യമില്ലെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻകൂടിയായ ശിവകുമാറിന്‍റെ പ്രതികരണം. പാർട്ടി ഒറ്റക്കെട്ടായി 2028ലെ നിയമസഭാ, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അധികാരകൈമാറ്റം സംബന്ധിച്ച് രാഹുൽ ഗാന്ധിയിൽനിന്നു ലഭിച്ച സന്ദേശമെന്തെന്നു വെളിപ്പെടുത്താൻ ശിവകുമാർ തയാറായില്ല. വരും ദിവസങ്ങളിൽ പാർട്ടി ഹൈക്കമാൻഡിനെ കാണാൻ ഡൽഹിക്കു പോകുമെന്ന സൂചനയും അദ്ദേഹം നൽകി. പ്രതിപക്ഷമായ ബിജെപി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഭരണകക്ഷി അവർക്ക് അവസരം നൽകരുതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. മുഖ്യമന്ത്രിയെ മാറ്റാൻ എംഎൽഎമാർ ഡൽഹിക്കു പോയതിനെ സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹം മറപട‌ി പറഞ്ഞത്. എംഎൽഎമാർക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ട്. ആത്യന്തികമായി, ഹൈക്കമാൻഡ് തീരുമാനമെടുക്കണം. ഹൈക്കമാൻഡ് പറയുന്നത് തങ്ങൾ അനുസരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

National

ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി രാഹുൽ

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.

ബിഹാറിലെ കോണ്‍ഗ്രസിന്‍റെ വൻ വീഴ്ച ചർച്ച ചെയ്ത യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി ട്രഷറർ അജയ് മാക്കൻ, ബിഹാറിന്‍റെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കൃഷ്ണ അല്ലവരു എന്നിവർ പങ്കെടുത്തു.

61 സീറ്റിൽ മത്സരിച്ച് ആറു സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനം നേതാക്കൾ വിശദമായി വിലയിരുത്തിയെന്നാണ് സൂചന. 2010ൽ നാലു സീറ്റ് മാത്രം വിജയിച്ച തെരഞ്ഞെടുപ്പിനുശേഷം ബിഹാറിലെ കോണ്‍ഗ്രസിന്‍റെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പ്രകടനമായിരുന്നു ഇത്.

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പെന്ന് കഴിഞ്ഞദിവസം ബിഹാർ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ച രാഹുൽ ഖാർഗെയുമായുള്ള യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിച്ചില്ല.

National

സർവകക്ഷിയോഗം വിളിക്കണം: ഖാർഗെ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്‍റെ വെളിച്ചത്തിൽ, ബാഹ്യശക്തികളുടെ പിന്തുണ തുടർന്നും ലഭിക്കുന്ന വർധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

രാജ്യത്തിന്‍റെ രഹസ്യാന്വേഷണ, ഭീകരവിരുദ്ധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ് ചെങ്കോട്ടയിലെ ഭീകരാക്രമണം. ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ സർക്കാരിനു കഴിയില്ല. ഭീകരതയ്ക്കെതിരേ കോണ്‍ഗ്രസ് രാഷ്‌ട്രത്തോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. -ഖാർഗെ പറഞ്ഞു.

ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ വിലയേറിയ ഒന്പതു ജീവൻ നഷ്‌ടപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഖാർഗെ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സയ്ക്കുപുറമേ ഇരകൾക്കു മതിയായ നഷ്‌ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

National

ബിഹാർ പരാജയം; മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാർ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന വിവരം.

ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് ഇത്തവണ ആറ് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കോൺഗ്രസും ആർജെഡിയും ഇടത് പാർട്ടികളും അടങ്ങിയ മഹാസഖ്യത്തിന് 35 സീറ്റ് ആണ് ലഭിച്ചത്.

എൻഡിഎ വൻ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിർത്തിയത്. 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്.

 

Latest News

Corehub Up