ന്യൂഡൽഹി: 24 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ തുടങ്ങിയവരുടെ കാലാവധിയാണ് ഉടൻ അവസാനിക്കുന്നത്.
ആന്ധ്രാപ്രദേശിൽ നാലും ഗുജറാത്തിൽ അഞ്ചും ജാർഖണ്ഡിൽ രണ്ടും മധ്യപ്രദേശിൽ മൂന്ന് സീറ്റുകളുമാണ് ഒഴിവുള്ളത്. മണിപ്പൂർ, മേഘാലയ, അരുണാചൽപ്രദേശ്, മിസോറം എന്നിവിടങ്ങളിൽ ഓരോന്നും കർണാടകയിൽ നാല് ഒഴിവുകളുമുണ്ട്.
ജൂൺ ഒന്ന് മുതൽ എട്ടുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ പതിനൊന്നിനാണ്. ജൂൺ 18 രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ അന്ന് വൈകുന്നേരം അഞ്ചിന് നടക്കും.