National
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഉമാംഗ് ഭവനിൽ വച്ച് അധ്യാപകനെ മർദിച്ച ഗവേഷക വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു. 2024-25 അധ്യായന വർഷത്തിൽ രണ്ടാം ഘട്ടത്തിൽ ഡൽഹി സർവകലാശാലയിലെ നിയമവിഭാഗത്തിൽ പിഎച്ച്ഡി പ്രവേശനം നേടിയ വിദ്യാർഥിക്കെതിരെയാണ് നടപടി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിതിന് പിന്നാലെയാണ് സർവകലാശാല അധികൃതർ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും കാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. വിദ്യാർഥിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിനൊപ്പം വിശദമായ അന്വേഷണം നടത്തുമെന്നും തീരുമാനിച്ചു. സർവകലാശാല നിയമത്തിലെ ഓർഡിനൻസ് 15 ബി പ്രകാരമാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: വി.ഡി. സവർക്കറെ പ്രകീർത്തിക്കുന്ന രീതിയിൽ വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെതിരെ നടപടി. കാസർഗോഡ് പള്ളത്തടുക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്.
കാസർഗോഡ് എൽപി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫ്രീഡം ക്വിസിലാണു വിവാദ ചോദ്യം ഉൾപ്പെടുത്തിയത്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലി ഗുരു പ്രസാദിന്റെ നേതൃത്വത്തിലാണ് തയാറാക്കിയത്. കുട്ടികൾക്കിടയിൽ നടന്ന ഈ ക്വിസ് മത്സരത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു.
ബ്രിട്ടീഷുകാരിൽ നിന്നും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണെന്നായിരുന്നു ചോദ്യാവലിയിലെ ചോദ്യം. ഇതിന്റെ ഉത്തര സൂചികയിൽ വി.ഡി. സവർക്കറുടെ പേര് രേഖപ്പെടുത്തിയതാണ് വിമർശനത്തിനും അധ്യാപകന്റെ സസ്പെൻഷനും കാരണമായത്.
National
ന്യൂഡൽഹി: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും അടങ്ങുന്ന ശിക്ഷ മരവിപ്പിച്ച ജസ്റ്റീസ് എം.എം. സുന്ദരേശ് അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് പ്രതിക്ക് ജാമ്യവും അനുവദിച്ചു.
2023 ഓഗസ്റ്റ് 30നായിരുന്നു കേസിനാസ്പദമായ സംഭവം. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ. അരുൺകുമാറിന്റെയും ഐ.ബി. ഷീബയുടെയും മകൻ ആദിശേഖറിനെ (15) ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചു എന്നതിന്റെ പേരിലാണു പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. എന്നാൽ, ആദിശേഖറിനെ കൊലപ്പെടുത്താൻ പ്രതിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന സെഷൻസ് കോടതിയുടെ ശിക്ഷാവിധിയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി നടപടി.
മനഃപൂർവമല്ലാത്ത നരഹത്യയാണെന്ന സംശയം നിലനിൽക്കെ കൊലപാതകമെന്നു വിലയിരുത്തി ജീവപര്യന്തം ശിക്ഷ വിധിക്കാൻ പാടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. ശിക്ഷയ്ക്കെതിരേ പ്രിയരഞ്ജൻ നൽകിയ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണു ഇവർ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയത്.
District News
എടത്വ: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പ്രധാന പാതകളിലെയും ഇടറോഡുകളിലും ഗതാഗതം നിര്‍ത്തിവച്ച് കെഎസ്ആര്‍ടിസി. അമ്പലപ്പുഴ-തിരുവല്ല റൂട്ടില്‍ ചക്കുളത്തുകാവ്, നെടുമ്പ്രം, വെള്ളക്കിണര്‍ ഭാഗത്തും എടത്വ-കളങ്ങര ചങ്ങനാശേരി, എടത്വ-വീയപുരം-ഹരിപ്പാട്, എടത്വ-പാരേതോട് റോഡിലും കണ്ടംകരി-ചമ്പക്കുളം റോഡിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഈ റൂട്ടിലൂടെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചതായി എടത്വ കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.
നിലവില്‍ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ ആലപ്പുഴയില്‍ നിന്ന് എടത്വ വരെയും തിരുവല്ലയില്‍നിന്ന് പൊടിയാടി വരെയും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. ഹരിപ്പാട് ഡിപ്പോയില്‍നിന്ന് വീയപുരം പാലം വരെയും വീയപുരം- ഹരിപ്പാട് സര്‍വീസും നടത്തുന്നുണ്ട്. എടത്വ ഡിപ്പോയില്‍നിന്നും ബൈറൂട്ട് സര്‍വീസായ എടത്വ-തായങ്കരി-ചങ്ങനാശേരി സര്‍വീസുമുണ്ട്.
Kerala
തിരുവനന്തപുരം: സസ്പെൻഷനെതിരേ എഡിജിപി എം.ആർ. അജിത് കുമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പോയിട്ടും തള്ളിയത് സർക്കാർ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി അച്ചടക്ക നടപടി സ്വീകരിച്ചതിനാലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
രക്ഷാപ്രവർത്തന കേസിൽ സർക്കാരിന്റെ ആദ്യ മന്ത്രിസഭയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് രണ്ടു മാസംകൊണ്ട് പൂർത്തിയാക്കി സസ്പെൻഡ് ചെയ്യുകയായിരുന്നു.
ധൃതി കൂടാതെ സമചിത്തതയോടെയും ഏകാഗ്രതയോടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ആദ്യത്തെ റിപ്പോർട്ടിൽ ഡിജിപി കൂടുതൽ വിശദീകരണം തേടുകയായിരുന്നു.
രണ്ടാമത്തെ റിപ്പോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എഡിജിപിക്കു പറയാനുള്ളതും കേട്ടാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
കൊല്ലം: കൊല്ലം കുണ്ടറയിൽ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ഉയർന്ന കസ്റ്റഡി മര്‍ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്പെന്ഷന്. അന്വേഷണ വിധേയമായാണ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മർദിച്ചെന്ന ആരോപണത്തിലാണ് നടപടി. സിപിഒ ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. സൊസൈറ്റിമുക്ക് സ്വദേശി സിയാദ് ആയിരുന്നു പോലീസ് മർദനത്തിന് പിന്നാലെ മരിച്ചത്.
വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 16ന് കസ്റ്റഡിയിലെടുത്ത സിയാദിനെ കാണാതായ വിദ്യാർഥി വീട്ടിൽ മടങ്ങിയെത്തിയ ശേഷം 17ന് ആണ് വിട്ടയച്ചത്.
കസ്റ്റഡി മർദനത്തെ തുടർന്നുണ്ടായ പരിക്കും അണുബാധയുമാണ് സിയാദിന്റെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജില്ലാ ക്രൈം ബ്രാഞ്ച് സിയാദിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു. സിയാദ് മരിച്ചത് ഹെപ്പറ്റൈറ്റിസ് സി മൂലമെന്നാണ് പരിശോധനാ ഫലം.
അതേസമയം സിയാദിനെ പോലീസ് വാഹനത്തിൽ വച്ച് സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
District News
അണക്കര: കുട്ടികളോടും രക്ഷിതാക്കളോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് അങ്കണവാടി അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ചക്കുപള്ളം അഞ്ചാംമൈലില്‍ പ്രവര്‍ത്തിക്കുന്ന അങ്കവാടിയിലെ വര്‍ക്കര്‍ ജയ വിജയനെയാണ് മൂന്നു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തത്.
ചെറിയ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അങ്കണവാടി അധ്യാപിക കുട്ടികളെ ക്ലാസില്‍നിന്ന് ഇറക്കിവിടുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി മോശമായി സംസാരിച്ചതായുമാണ് പരാതി. ചൈല്‍ഡ് ഡവലപ്മെന്റ് പ്രോഗ്രാം ഓഫീസര്‍ കഴിഞ്ഞദിവസം അങ്കണവാടിയിലെത്തി രക്ഷിതാക്കളെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തിയിരുന്നു. പരാതി പ്രകാരം വിശദമായ അന്വേഷണം നടത്തിയതിനുശേഷം മറ്റു നടപടികള്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ ബിഹാറിലെ സിവാനില്‍ പ്രതിഷേധിച്ചവര്‍ക്കു നേരേ എകെ-47 റൈഫിള്‍ ഉപയോഗിച്ചു പോലീസ് വെടിവച്ചു. പ്രതിഷേധിച്ചസമരക്കാര്ക്കു നേരേ വെടിയുതിര്‍ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വെടിവച്ച ബിഹാര്‍ പോലീസ് കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലിനെ സര്‍ക്കാര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തു.
പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ ശനിയാഴ്ച ബിഹാറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇവര്‍ പാറ്റ്നയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
എകെ- 47 ഉപയോഗിച്ചു വിദ്യാര്‍ഥികളെ വെടിവച്ചെന്ന ആരോപണം തെറ്റാണെന്നു ബിജെപി അവകാശപ്പെട്ടതിനു പിന്നാലെയാണ് വെടിവച്ച പോലീസുകാരനെ ബിഹാര്‍ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. വെടിവയ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റ കാര്യവും എസ്പി സ്ഥിരീകരിച്ചതോടെ സര്‍ക്കാരും ബിജെപിയും വെട്ടിലായി. ജെപി ചൗക്കില്‍ ചില സാമൂഹ്യവിരുദ്ധര്‍ പോലീസിനു നേരേ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് സ്വയം പ്രതിരോധത്തിനായാണു വെടിവച്ചതെന്നാണു പോലീസിന്റെ ന്യായീകരണം.
ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (ഐസ) മറ്റ് ഇടതു വിദ്യാര്‍ഥി സംഘടനകളും ആഹ്വാനം ചെയ്ത ശനിയാഴ്ചത്തെ സംസ്ഥാനവ്യാപക ബന്ദിനിടെയാണു പലയിടത്തും വിദ്യാര്‍ഥികള്‍ക്കു നേരേ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചത്. സംഘര്‍ഷം രൂക്ഷമായപ്പോള്‍ പോലീസ് വെടിവച്ചതോടെ പ്രശ്നം രൂക്ഷമായി. ഭീകരര്‍ക്കു നേരേ മാത്രം പ്രയോഗിക്കാറുള്ള എകെ-47 തോക്ക് ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ ച്ചയ്ക്കെതിരേയുള്ള പ്രതിഷേ ധത്തിൽ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ 24 മണിക്കൂറിനകം വിട്ടയച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എംഎല്‍എ മുന്നറിയിപ്പ് നൽകി.
ജനാധിപത്യത്തെ ബിജെപി ഒരു ഫയറിംഗ് റേഞ്ച് (വെടിവയ്പ് കേന്ദ്രം) ആക്കി മാറ്റിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ബിഹാറില്‍ എകെ-47 തോക്കുപയോഗിച്ചു പോലീസ് വെടിവയ്ക്കുന്ന വീഡിയോ എക്സില്‍ പങ്കുവച്ചുകൊണ്ടാണ് എഎപിയുടെ ആരോപണം.
വിദ്യാര്‍ഥികള്‍ നീതി ആവശ്യപ്പെട്ടു. ലഭിച്ച മറുപടിയോ? വെടിയുണ്ടകള്‍. ബിഹാറിലെ സിവാന്‍ ജില്ലയില്‍ നിരായുധരായ പ്രതിഷേധക്കാര്‍ക്കു നേരേ ബിഹാര്‍ പോലീസ് എകെ-47 ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതല്ല ക്രമസമാധാനം. ഇതൊരു ഭരണകൂട ക്രൂരതയാണ്. വെടിവയ്പിന് ആര് ഉത്തരവിട്ടെന്നും ആര് ഉത്തരവാദികളായിരിക്കുമെന്നും വ്യക്തമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു.
National
പാറ്റ്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികൾക്ക് നേരെ എകെ 47 തോക്ക് ചൂണ്ടിയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പാറ്റ്നയിലെ സിവാറില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ഐസയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തോക്ക് ചൂണ്ടുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിട്ടുണ്ട്. ഇയാള്‍ എകെ47 തോക്ക് ഉപയോഗിച്ച് വെടി ഉതിര്‍ക്കുന്നതും പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രോശിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ആദ്യം ആകാശത്തേക്കും പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെയും ആറ് റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. പിന്നാലെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
Kerala
മൂവാറ്റുപുഴ: കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പി.ജി. ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി. ഗിരീഷ്, വർക്കർ കെ.എം. എൽദോ എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
ഉപഭോക്താവിൽ നിന്ന് വാങ്ങിയ തുക കെഎസ്ഇബിയിൽ അടക്കാതിരിക്കുക, അനധികൃത കണക്ഷൻ അനുവദിക്കുക തുടങ്ങി ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. കെഎസ്ഇബിയിലെ ആഭ്യന്തര വിജിലൻസ് ആണ് തട്ടിപ്പ് അന്വേഷിച്ചത്.
National
മുംബൈ: മഹാരാഷ്ട്രയിൽ വിദ്യാർഥിപ്രക്ഷോഭകരെ മയക്കുമരുന്നു കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസുകാരനു സസ്പെൻഷൻ. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് ഡ്രൈവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെയാണു നടപടി.
പോലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായത് തീർത്തും തെറ്റായ നടപടിയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പോലീസുകാരനെതിരേ ഉടനടി നടപടിയുണ്ടായ തായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
വിവാദമായ 25 സെക്കൻഡ് വീഡിയോയിൽ പോലീസുകാരൻ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതു കാണാം. "നിങ്ങളെ വീണ്ടും ഇവിടെക്കാണാൻ ഇടയായാൽ 50 ഗ്രാം പൗഡർ നിങ്ങളുടെ പോക്കറ്റിൽ തിരുകും. നിങ്ങൾക്ക് ജാമ്യംപോലും കിട്ടില്ല. ജീവിതം ഇല്ലാതാകും. നിങ്ങൾ മൂലം നിരവധി ബുദ്ധിമുട്ടുകളാണ് ഞങ്ങൾ അനുഭവിക്കുന്നത്''- വീഡിയോയിൽ പോലീസുകാരൻ പറയുന്നു.
ജനാധിപത്യപരമായ എതിർപ്പുകളെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ "കാക്കി ഗുണ്ടായിസം’നടത്തുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. വീഡിയോ ദൃശ്യങ്ങൾ ശരിയാണെങ്കിൽ, ഇത് വിദ്യാർഥികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമം മാത്രമല്ല, ജനാധിപത്യ അവകാശങ്ങൾക്കു നേരേയുള്ള നേരിട്ടുള്ള ആക്രമണമാണ്.
വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഭീഷണികളിലൂടെയല്ല, ഉത്തരവാദിത്വത്തോടെയാണു മറുപടി നൽകേണ്ടതെന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് പ്രതികരിച്ചു.
ജനാധിപത്യത്തിലെ കറുത്ത പാടാണിതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ പറഞ്ഞു. വിദ്യാർഥികൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും മുംബൈ പോലീസ് കമ്മീഷണർക്കും കോൺഗ്രസ് നിവേദനം നൽകി.
കോക്രോച്ച് ജനതാ പാർട്ടിയുടെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെയാണു പോലീസ് ഭീഷണിപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എം.ആർ. അജിത്കുമാറിനെതിരായ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സസ്പെൻഷന് ശിപാർശ ചെയ്തത്. ശിപാർശ മുഖ്യമന്ത്രിയും അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
പിണറായി വിജയൻ സർക്കാരിന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ മർദിച്ചിരുന്നു. നിലവിലെ എംഎൽഎ എ.ഡി. തോമസിനും അന്ന് മർദനമേറ്റിരുന്നു.
ഈ കേസിലെ അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ജൂലൈ 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിലെത്തിയ റിപ്പോർട്ടിൻമേൽ നടപടിയുണ്ടായിരിക്കുന്നത്.
ഡിജിപി സ്ഥാനക്കയറ്റവും നഷ്ടമാകും
തിരുവനന്തപുരം: സസ്പെഷനു പിന്നാലെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റവും എഡിജിപി എം.ആർ. അജിത്കുമാറിന് നഷ്ടമാകും. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈ മാസം 31നു വിരമിക്കുന്പോൾ 1995 ബാച്ചിലെ മുതിർന്ന ഉദ്യോഗസ്ഥനായ എം.ആർ. അജിത്കുമാറിനാണ് ഈ പദവി ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകാൻ കഴിയില്ല.
ഷൗക്കത്തലി കണ്ടെത്തിയത് ഡിജിറ്റൽ തെളിവുകൾ
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന അട്ടിമറി കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളാണ് പ്രത്യേക അന്വേഷണസംഘത്തലവനായ എസ്പി എ.പി. ഷൗക്കത്തലി കണ്ടെത്തിയതെന്ന് സൂചന. മൊബൈൽ ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും അടങ്ങിയ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചത്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്കു കടന്നത്.
National
ന്യൂഡൽഹി: വനിതാ എംപിമാർക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലോക്സഭയുടെ വർഷകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
ഓഗസ്റ്റ് 13നാണ് നിലവിലെ സമ്മേളനം അവസാനിക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ച സമയത്താണ് ചേംബറിനുള്ളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൃണമൂൽ വിമതരും നിലവിൽ എൻസിപിഐ ഭാരവാഹികളുമായ മിതാലി ഭാഗ്, ശതാബ്ദി ഖോയ്, കാഘോലി ഘോഷ് ദസ്തിദാർ എന്നീ വനിതാ എംപിമാരും കല്യാൺ ബാനർജിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാകുകയായിരുന്നു.
തർക്കത്തിനിടെ കല്യാൺ ബാനർജി തങ്ങളോട് മോശമായി സംസാരിച്ചെന്നും അധിക്ഷേപിച്ചെന്നും കാട്ടി വനിതാ എംപിമാർ സ്പീക്കർ ഓം ബിർളയ്ക്ക് നേരിട്ട് പരാതി നൽകിയിരുന്നു. തുടർന്നാണ് സ്പീക്കർ നടപടിയെടുത്തത്.
National
ലഖ്നോ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ ഡൽഹിയിൽ സമരം ചെയ്യുന്ന സോനം വാംഗ്ചുക്കിനു പിന്തുണ പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ച ഡോക്ടർക്ക് സസ്പെൻഷൻ.
മഹാരാജാ സുഹേൽദോ സർക്കാർ മെഡിക്കൽ കോളജിലെ റസിഡന്റ് ഡോക്ടറായ രൂപാക് ഇഖെയെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സ്റ്റേഷനിൽ ബന്ധുക്കളായ പ്രതികളെ മോചിപ്പിക്കാൻ അതിക്രമം കാട്ടിയ ക്രൈം റെക്കോഡ്സ് ബ്യൂറോ സിഐ യഹിയക്ക് സസ്പെൻഷൻ.
വെള്ളിയാഴ്ച ചുള്ളിമാനൂരില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത നാലു യുവാക്കളില്‍ രണ്ടു പേര് തന്റെ ബന്ധുക്കളാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യഹിയ സ്റ്റേഷനിലെത്തിയത്.
യഹിയയുടെ ആവശ്യം പോലീസ് തള്ളിയതോടെ ഇയാള്‍ സെല്ലിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സെല്ലിനുള്ളില്‍ തറയില്‍ കിടന്ന യഹിയയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഡോഡ ജില്ലയിലുണ്ടായ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ സ്ഥലത്തെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെടിവയ്പ്പിൽ ദുരൂഹത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ആരിഫ് ഹുസൈന്റെ മരണത്തെത്തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഡോഡയിൽ നിന്നുള്ള റിപ്പോർട്ടുകൾ തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആരിഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും പിന്നീട് വെടിവച്ചുകൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്നും അവർ ആരോപിച്ചു.
Kerala
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഗവ. കോളജില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് 13 വിദ്യാര്‍ഥികളെ കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. രണ്ടും മൂന്നും വര്‍ഷ ബിരുദവിദ്യാര്ഥികളെയാണു പ്രിന്‍സിപ്പല്‍ ഡോ.വി.എസ്. അനില്‍കുമാര്‍ സസ്പെൻഡ് ചെയ്തത്. 13നാണ് സംഭവം.
റാഗിംഗിനിരയായ വിദ്യാര്‍ഥി ഇന്നലെയാണ് ഇതു സംബന്ധിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന ആന്റി റാഗിംഗ് സെല്‍ യോഗം പരാതി പരിശോധിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്യുകയായിരുന്നു. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രിന്‍സിപ്പല്‍ പോലീസിനും റിപ്പോര്‍ട്ട് നല്കി.
ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടു സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ
തലശേരി: ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഷർട്ടിന്റെ ബട്ടനുകൾ ഇട്ടില്ലെന്നതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ എട്ടു സീനിയർ വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്താണ് പതിനാറുകാരനെ സ്കൂൾ അങ്കണത്തിൽ വച്ച് സീനിയർ വിദ്യാർഥികൾ ആക്രമിച്ചത്. ഷർട്ടിന്റെ ബട്ടൺ ഇടാൻ പറഞ്ഞിട്ടും അനുസരിക്കാത്തതിന് സംഘം ചേർന്ന് തടഞ്ഞുനിർത്തി മുഖത്തും നെഞ്ചത്തും വാരിയെല്ലിനും ഇടിച്ചു പരിക്കേൽപ്പിച്ചെന്നായിരുന്നു പരാതി. ഈ സംഭവത്തിന് ഒരാഴ്ച മുന്‍പേ ഇതേ കാരണം പറഞ്ഞ് സീനിയർ വിദ്യാർഥികൾ കുട്ടിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതി ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ ഡിജിപിയുടെ റിപ്പോർട്ട് സർക്കാരിന് ഉടൻ നൽകും.
അജിത്കുമാറിനെതിരേ നടപടിക്ക് ഡിജിപി ശിപാർശ ചെയ്യുമെന്നും വിവരമുണ്ട്. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചാൽ അജിത്കുമാറിനെ സസ്പെൻഡ് ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനോട് ഡിജിപി വിശദീകരണം തേടിക്കഴിഞ്ഞു.
അജിത് കുമാറിനെതിരേയുള്ള മെല്ലെപ്പോക്കിൽ പാർട്ടിക്കുള്ളിൽ ശക്തമായ അമർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അഭ്യന്തരവകുപ്പ് ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു വൈകുന്നതിലുള്ള അമർഷം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. കേസ് അന്വേഷിച്ച എസ്ഐടി അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്നാണ് കണ്ടെത്തിയത്. തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നെന്നും എസ്ഐടിയുടെ കണ്ടെത്തലിൽ ഉണ്ടായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. അജിത്കുമാർ പറഞ്ഞിട്ടാണ് തിരുത്തൽ നടത്തിയതെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. അജിത് കുമാറിനെതിരെ മുൻ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നും മൊഴിയുണ്ട്.
ചൂരൽമല ഉരുൾപൊട്ടൽ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അജിത് കുമാർ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പോലീസ് ക്ലബ്ബിൽ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്നുമാണ് വിവരം. ദുരന്തം കഴിഞ്ഞ സമയമായതിനാൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത്കുമാർ പറഞ്ഞതായും മൊഴിയുണ്ട്. എം. ആർ. അജിത്കുമാർ മോശമായി പെരുമാറിയെന്നും ഒരു എസ്ഐ മൊഴി നൽകിയിട്ടുണ്ട്.
Kerala
മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാഥിനിയുടെ കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന്റെ നടപടി. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് നടപടി.
വടകര സ്വദേശി ബൽരാജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു.
കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയ്യാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Kerala
കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ നിതിൻ രാജിനെ ആണ് സസ്പെൻഡ് ചെയ്തത്.
കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ ഷിബുവിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ ഏഴിനാണ് സംഭവം നടന്നത്.
പിക്കപ്പ് വാനിലെത്തിയവരോട് എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുന്നത് വാനിൽ ഉണ്ടായിരുന്നയാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു.
National
മുംബൈ: ഓടുന്ന ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കാബിന് അലങ്കരിച്ച് ‘ഹണിമൂണ്‍ സ്യൂട്ട്’രൂപത്തിലാക്കി. കഴിഞ്ഞ ആറിന് മുംബൈയിൽനിന്നും ബാൽഹർഷയിലേക്കുള്ള നന്ദിഗ്രാം എക്സ്പ്രസിൽ യാത്ര ചെയ്ത മഹാരാഷ്ട്രയിലെ ജല്‍ന സ്വദേശികളായ ദമ്പതികളാണ് ഓൺലൈൻ വഴി ഡെക്കറേറ്ററെ ഏർപ്പാടാക്കി തങ്ങളുടെ ഫസ്റ്റ് എസി കാബിൻ പൂർണമായും അലങ്കരിച്ചത്.
ദമ്പതികള്‍ ഔറംഗബാദില്‍നിന്ന് ജല്‍ന റെയില്‍വേ സ്റ്റേഷനിലേക്കു കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് റാഹത്ത് റൂം ഡെക്കറേഷന് എന്ന സ്വകാര്യ ഡെക്കറേറ്റിംഗ് എജൻസിയിലെ ജീവനക്കാർ മുന്‍കൂട്ടി ട്രെയിന്‍ കോച്ചിനുള്ളില്‍ കയറി അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
പൂക്കൾ, ഹൃദയാകൃതിയിലുള്ള ബലൂണുകൾ, മെഴുകുതിരികൾ, ‘ലവ് യു ' എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡ് എന്നിവയൊക്കെ ഉപയോഗിച്ചായിരുന്നു അലങ്കാരം. ഇതുസംബന്ധിച്ച് ‘ഹണിമൂൺ ഓൺ വീൽസ്’ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടർ ഗിരീഷ് കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. റെയില്‍വേ ചട്ടങ്ങള്‍ ലംഘിച്ച് കോച്ചിനുള്ളില്‍ അതിരുകടന്ന അലങ്കാരങ്ങള്‍ നടത്താന്‍ അനുവാദം നല്കിയതിനാണു നടപടി. സൗത്ത് സെൻട്രൽ റെയിൽവേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഹണിമൂൺ സ്യൂട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ അലങ്കാരത്തെ ട്രോളുകളിലൂടെയും മീമുകളിലൂടെയും പലരും തമാശയായി എടുത്തപ്പോൾ, ഒരുവിഭാഗം ആളുകൾ ട്രെയിനിനുള്ളിൽ മെഴുകുതിരികൾ ഉപയോഗിച്ചതിലെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചും യാത്രക്കാർ വരുത്തിവയ്ക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കേണ്ടി വരുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ആശങ്ക ഉന്നയിച്ചു.
Kerala
കൊച്ചി: ഹിൽപ്പാലസ് പോലീസ് ക്യാമ്പിലെ ബാരക്കിലിരുന്ന് മദ്യപിച്ച മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. കെഎപി ഒന്നാം ബറ്റാലിയനിലെ കെ.യു. അഭിലാഷ്, എൻ. നവാസ്, എം.വിഷ്ണു എന്നിവർക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണർ അച്ചടക്ക നടപടിയെടുത്തത്.
മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ വെട്ടിച്ച് കടന്നുകളഞ്ഞ കെ.യു.അഭിലാഷിനായി തെരച്ചിൽ ഊർജിതമാക്കി. വെള്ളിയാഴ്ച രാവിലെ 7.30ന് പോലീസ് ഓഫീസർമാർ ബാരക്കുകളിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൂവരും മദ്യപിക്കുന്നതായി കണ്ടെത്തിയത്.
ഇവരിൽനിന്ന് മദ്യക്കുപ്പിയും ഗ്ലാസുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തുടർന്ന് ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകരെ തള്ളിമാറ്റി അഭിലാഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
സസ്പെൻഷനിലായ പോലീസുകാർക്കെതിരേ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അസിസ്റ്റന്റ് കമൻഡാന്റിനെ ചുമതലപ്പെടുത്തി. ഓടിപ്പോയ പോലീസുകാരനെ കണ്ടെത്താൻ ക്യാമ്പ് അധികൃതർ അന്വേഷണം വ്യാപിപ്പിച്ചു.
Kerala
കണ്ണൂർ: ഇരിക്കൂറിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. പട്ടാനൂർ യുപി സ്കൂൾ അധ്യാപകൻ വിപിനെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പട്ടാന്നൂർ യുപി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ഈ മാസം 16 നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് കുട്ടിയുടെ മുതുക് ഭാഗത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
പുറംവേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ബുധനാഴ്ചയാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
Kerala
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഡൽഹിയിലെ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ നടപടി. പ്രോട്ടോക്കോൾ വീഴ്ച കണക്കിലെടുത്ത് കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ ഉദ്യോഗസ്ഥന് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതിനുള്ള മറുപടി ലഭിച്ച ശേഷം വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള ഡൽഹി - കോഴിക്കോട് ഇൻഡിഗോ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് യാത്ര ചെയ്യേണ്ടിയിരുന്നത്.
പിണറായി വിജയൻ 2.05 ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹം വിമാനത്താവളത്തിൽ എത്തിയ വിവരം ഒപ്പമുണ്ടായിരുന്ന പ്രോട്ടോക്കോൾ ഓഫീസർ ഇൻഡിഗോ വിമാന കമ്പനി അധികൃതരെ കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിൽ പ്രോട്ടോക്കോൾ ഓഫീസർക്കു വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ലോഞ്ചിൽ വിശ്രമിച്ച പിണറായിയെ ഗേറ്റടയ്ക്കുന്ന സമയം കഴിഞ്ഞിട്ടും വിമാനക്കമ്പനി പ്രതിനിധികൾ കൂട്ടാൻ എത്താഞ്ഞതോടെ ബന്ധപ്പെട്ടപ്പോഴാണ് ഇനി വിമാനത്തിൽ കയറാനാവില്ലെന്നും സമയം കഴിഞ്ഞെന്നും അറിയിച്ചത്.
Kerala
തിരുവനന്തപുരം: സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്നു രാത്രി 10 മുതൽ നാളെ രാവിലെ 1 മണി വരെ ടിഎസ്ബി ഓൺലൈൻ, ഇ-ട്രഷറി ഉൾപ്പെടെയുള്ള ട്രഷറി സേവനങ്ങൾ ലഭ്യമാകില്ല.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിന് സസ്പെൻഷൻ. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് നടപടി.
നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതലുള്ള അംഗമാണ് എ. പത്മകുമാർ.
സ്വർണക്കൊള്ള കേസ് പുറത്തുവന്നപ്പോൾ മുതൽ പത്മകുമാറിനെ സംരക്ഷിച്ച സിപിഎം നടപടിയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പത്മകുമാർ തന്നെ സൂചിപ്പിച്ച സ്വർണക്കൊള്ളയിലെ ദൈവതുല്യരുടെ പേര് പുറത്തുവരാതിരിക്കാനുള്ള സംരക്ഷണകവചമെന്നായിരുന്നു ആക്ഷേപം.
International
ആംസ്റ്റർഡാം: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനെ സസ്പെൻഡ് ചെയ്തു. ലൈംഗികാരോപണങ്ങളിൽ ഐസിസി മേൽനോട്ട സമിതിയാണു തീരുമാനമെടുത്തത്.
വിഷയം ഐസിസിയിൽ അംഗത്വമുള്ള 125 രാജ്യങ്ങളുടെ പ രിഗണനയ്ക്കു വിടാനും തീരുമാനിച്ചു. അംഗരാജ്യങ്ങൾ വൈകാതെ യോഗം ചേർന്ന് ഖാന്റെ ഭാവി സംബന്ധിച്ച് വോട്ടെടുപ്പു നടത്തും.
ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ നേതൃത്വം നല്കിയ ഖാൻ അഴിമതി ആരോപണങ്ങളെത്തുടർന്ന് 2025 മേയ് മുതൽ അവധിയിലാണ്.
Kerala
ഉള്ളൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ ഡ്യൂട്ടി ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഡോ. അഭിജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ അവഗണനയാണ് പുഴുവരിക്കാന്‍ ഇടയാക്കിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
മുറിവ് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് വൃത്തിയാക്കാനോ വീണ്ടും ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തയാറായില്ലെന്നാണ് കണ്ടെത്തല്‍.
ഡിഎംഇ ആരോഗ്യ മന്ത്രി കെ. മുരളീധരന് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ജീവനക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടില്‍ അതൃപ്തനായ മന്ത്രി വീണ്ടും വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.
കഴിഞ്ഞ മാസം 28ന് ആണ് കൊല്ലം പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിന് ബൈക്കപകടത്തില്‍ പരിക്കേറ്റതും തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി കാലില്‍ കമ്പിയിട്ടതും. അഞ്ചു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ പിന്നീട് വാര്‍ഡിലേക്കു മാറ്റി. വാര്‍ഡിലെത്തിച്ച ശേഷമാണ് കാലില്‍ പുഴുവരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.
വിവരം ഡ്യൂട്ടിയിലുണ്ടായിരുന്നവരെ അറിയിച്ചിട്ടും സംഭവദിവസം രാത്രി ഏഴുവരെ ആരും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബഹളംവച്ചതോടെ വീണ്ടും രാജേന്ദ്ര പ്രസാദിനെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. വിഷയം വലിയ വിവാദമായതോടെയാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന് അന്വേഷണത്തിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. തുടർന്നാണ് വിശദമായ അന്വേഷണം ഉണ്ടായതും ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തതും.
Kerala
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ കോളനി കുടിയൊഴിപ്പിക്കുന്നത് ഹൈക്കോടതി 16 വരെ തടഞ്ഞു.
ഈ മാസം ഒമ്പതുവരെ കുടിയൊഴിപ്പിക്കല്‍ തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ ഉപഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ഉത്തരവ്.
ഈ കാലയളവില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രശ്നപരിഹാര നടപടികള്‍ തുടരാമെന്നും കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവുകള്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി പുറപ്പെടുവിക്കരുതെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
District News
പാണത്തൂർ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് നൽകാൻ ഇറക്കിയ കട്ടിലുകൾക്ക് ഗുണനിലവാരമില്ല. കട്ടിൽ വാങ്ങാൻ എത്തിയ വയോജനങ്ങൾ പ്രതിഷേധിച്ചതോടെ ഭരണസമിതി വിതരണം നിർത്തിവച്ചു. പനത്തടി പഞ്ചായത്തിലെ 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്ക് കട്ടിൽ വിതരണം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 45 ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം നടത്തുമെന്ന് വാർഡ് മെംബർമാർ മുഖാന്തരം ഗുണഭോക്താക്കളെ അറിയിച്ചിരുന്നു. ഗുണഭോക്താക്കൾ പലരും വാഹനവുമായി എത്തിയപ്പോഴാണ് കട്ടിലുകൾ പഴകി ദ്രവിച്ചതാണെന്ന് മനസിലായത്.
തുടർന്ന് ഗുണഭോക്താക്കൾ പ്രതിഷേധിച്ചതോടെ പഞ്ചായത്ത് അധികൃതർ വിതരണം നിർത്തിവയ്ക്കുകയായിരുന്നു. കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ (കാഡ്കോ) എന്ന പൊതുമേഖല ഏജൻസിക്കാണ് കട്ടിലുകൾ ഇറക്കുന്നതിന് പഞ്ചായത്ത് കൊട്ടേഷൻ നൽകിയത്.
2.10 ലക്ഷം രൂപയാണ് അടങ്കൽ തുക. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വികസനകാര്യ ചെയർമാൻ, കൂടാതെ രണ്ടു പൊതുപ്രവർത്തകർ എന്നിവരടങ്ങിയ പ്രോക്യൂയർമെന്റ് കമ്മിറ്റി നിലവിൽ ഉണ്ടായിട്ടും സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാതെ കട്ടിലുകൾ ഇറക്കിയത് ജനങ്ങളുടെ ഇടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുഴുവൻ ഗുണഭോക്താക്കൾക്കും ഗുണനിലവാരമുള്ള കട്ടിലുകൾ പിന്നീട് വിതരണം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Kerala
കൊല്ലം: ഡ്രൈവിംഗ് ലൈസൻസിൽ തിരിമറി നടത്തിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. കൊല്ലം ആർടി ഓഫീസിലെ എംവിഐ ചാത്തന്നൂർ മീനാട് സ്വദേശി അജയകുമാറിയാണ് അന്വേഷണ വിധേയമായി ഗതാഗത വകുപ്പ് സസ്പെൻന്റ് ചെയ്തത്.
മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക യൂസർ ഐഡിയും പാസ്വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് നൽകി തിരിമറിക്ക് ഒത്താശ ചെയ്തു എന്ന ഗുരുതര കുറ്റമാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയത്. സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടി.
ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകാനുള്ള നടപടികൾ സഹപ്രവർത്തകർ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വകുപ്പുതലത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സൈദുലജാബിൽ വാണിജ്യ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറ് ആയി ഉയർന്നു. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.
സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലജാബിലെ വെസ്റ്റേൺ മാർഗിൽ ആണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് ആയിരുന്നു വാണിജ്യ കെട്ടിടം പൂർണമായും തകർന്നുവീണത്. അപകടത്തെ തുടർന്ന് മെഹ്റൗളി പോലീസ് നരഹത്യയ്ക്ക് കേസെടുത്തു.
കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.സമീപമുണ്ടായിരുന്ന താത്കാലിക ഷെഡിൽ പ്രവർത്തിച്ചിരുന്ന കാന്റീനിന് മുകളിലേക്കാണ് കെട്ടിടം പതിച്ചത്.
നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു. തുടർന്ന് ഒൻപത് പേരെ കൂടി രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Kerala
കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദിച്ച രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരായ രജീവൻ, ബിനു കൃഷ്ണൻ എന്നിവരെയാണ് ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ കൗൺസിലറുമായ രഞ്ചിത്ത് താളിക്കാവിനെ മർദിച്ചവർക്ക് എതിരെയാണ് നടപടി. രജീവൻ അടുത്ത ദിവസങ്ങളിൽ വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ ഉത്തരവെത്തിയത്.
കഴിഞ്ഞ ദിവസമുണ്ടായ മർദനത്തിൽ ഇവർക്ക് എതിരെയും ഒപ്പമുണ്ടായിരുന്ന തൻസീറിനെതിരെയും ടൗൺ പോലീസ് കേസെടുത്തിരുന്നു.
Kerala
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വൻ വിവാദമായിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് ലഭിക്കുന്നത് വരെ ഇവരെ പുറത്തിറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേഷ് കുമാർ എന്നിവർക്ക് പരോൾ ലഭിച്ചിരുന്നു. പ്രതികൾക്ക് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും എത്താൻ കഴിയുന്ന രീതിയിൽ പരോൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
പ്രതികൾ നാട്ടിലെത്തുന്നത് സംഘർഷത്തിന് കാരണമാകുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സർക്കാർ ഇടപെട്ട് നാലു പ്രതികളുടെ പരോൾ തടയുകയായിരുന്നു.
National
ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പോലീസുകാർക്ക് സസ്പെൻഷൻ. ബെംഗളൂരു സൗത്ത് എസ്പി ആർ. ശ്രീനിവാസാണ് സബ് ഇൻസ്പെക്ടർ അടക്കം ആറു പോലീസുകാർക്കെതിരെ നടപടിയെടുത്തത്. നടപടി നേരിട്ട പോലീസുകാരുടെ പേര് വെളിപ്പെടുത്തിട്ടിയില്ല.
മേയ് 10ന് ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിനിടെയാണ് സംഭവം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടിൽ കുപ്പറെഡ്ഡി കേരെയ്ക്ക് സമീപത്ത് സ്വകാര്യ സ്ഥലത്തിന്റെ ചുറ്റുമതിലിൽ സംശയകരമായ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട പെട്ടി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. പ്രധാനമന്ത്രി കടന്നുപോകുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് സ്ഫോടക വസ്തുക്കൾ ലഭിച്ചത്.
കോൺസ്റ്റബിൾ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ, തീപ്പെട്ടികൾ, കർപ്പൂരം, ബാറ്ററികൾ, വയറുകൾ, റിയൽ-ടൈം ക്ലോക്ക്, എൽസിഡി ഡിസ്പ്ലേ എന്നിവയാണ് പാക്ക് ചെയ്ത് ബോക്സിൽ ഉണ്ടായിരുന്നത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകളും തീപ്പെട്ടിയും മാത്രമാണ് ബോക്സിൽനിന്ന് കണ്ടെത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ എൻഐഎ വിവരങ്ങൾ തേടിയതിനെ തുടർന്നാണ് ബോക്സിൽ ഉണ്ടായിരുന്ന മറ്റ് വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെട്ടത്.
Kerala
ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന വിധം മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: പോലീസ് കാവലിൽ ചികിത്സയിലുണ്ടായിരുന്ന സിപിഎം പ്രവർത്തകരായ പ്രതികൾ ആശുപത്രിയിൽ നിന്നു കടന്നുകളഞ്ഞ സംഭവത്തിൽ രണ്ട് പോലീസുകാർക്കു സസ്പെൻഷൻ. വളപട്ടണം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.കെ. സുമിത്ത്, മിഥുൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർ പെരളശേരി വടക്കുമ്പാട്ടെ അമൽ, ജിനേഷ് എന്നിവരാണ് കടന്നുകളഞ്ഞത്. ഇവരെ ഇന്ന് പിടികൂടിയിരുന്നു.
പ്രതികളെ സഹായിച്ച ഡിവൈഎഫ്ഐ എടക്കാട് ബ്ലോക്ക് സെക്രട്ടറി ടി.പി. നിവേദ്, കണ്ണൂർ ബ്ലോക്ക് സെക്രട്ടറി ടി.പി. നിവേദ്, കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് സനന്ത് കുമാർ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ സായന്ത്, അഭിഷേക് എന്നിവരെ എസിപിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കണ്ണൂർ എകെജി ആശുപത്രിയിൽ നിന്ന് പൊലീസിനെ അക്രമിച്ച് പ്രതികളെ രക്ഷിച്ചത്. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം.
Kerala
മലപ്പുറം: ലഹരി കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയ പോലീസുകാരന് സസ്പെൻഷൻ. കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം എസ്പിയുടേതാണ് നടപടി.
40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരിൽ പിടിയിലായ പ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെയും, കൊണ്ടോട്ടി എഎസ്പിയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗോവിന് രാജിനെതിരെ തുടർനടപടിയുണ്ടാകുമെന്ന് മലപ്പുറം എസ്പി അറിയിച്ചു. ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരിൽ കരിപ്പൂർ സ്റ്റേഷനിലെ സിപിഒ ധനേഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
National
ലക്നോ: വിദ്യാർഥിനിയോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചതിനും, ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തതിനും ലക്നോ യൂണിവേഴ്സിറ്റിയിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ പർമീത് സിംഗ് (40)നെ സസ്പെൻഡ് ചെയ്തു
വൈസ് ചാൻസലർ ജെ.പി. സൈനിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഇയാളെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗീകമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും അധ്യാപകരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് മൂന്നംഗ ഉന്നതതല അച്ചടക്ക സമിതി തങ്ങളുടെ ഇടക്കാല റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
സർവകലാശാലയുടെ അന്തസിന് ഭംഗം വരുത്തിയതിൽ അധ്യാപകൻ കുറ്റക്കാരനാണെന്ന് സമിതി കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു. കൂടാതെ, തൊഴിലിടത്തിൽ ഗുരുതരമായ ലൈംഗീക-മാനസിക പീഡനങ്ങളും മോശം പെരുമാറ്റവും നടത്തിയതിനും ഇയാൾ ഉത്തരവാദിയാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
അധ്യാപകന് എതിരെ കുറ്റപത്രം നൽകിയിട്ടുണ്ടെന്നും 15 ദിവസത്തിനുള്ളിൽ തെളിവുകൾ സഹിതം രേഖാമൂലമുള്ള മറുപടി നൽകണമെന്നും അല്ലാത്തപക്ഷം പിരിച്ചുവിടൽ നടപടികൾ ആരംഭിക്കാമെന്നും സർവകലാശാല അറിയിച്ചു.
അസിസ്റ്റന്റ് പ്രഫസറും ബിഎസ്സി അവസാന വർഷ വിദ്യാർഥിനിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം പുറത്തുവന്നത്. ഈ ഓഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിലാണ് സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടതും അധ്യാപകനെതിരെ നടപടിയെടുത്തതും.
യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളറുടെ പരാതിയില്‍ ഹസന്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് മേയ് 16 ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
കൊച്ചി: പനങ്ങാട് പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. സിഐ വിപിൻദാസ്, എസ്ഐ മുനീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പനങ്ങാട് ചേപ്പനത്ത് നടന്ന അടിപിടിയുമായി ബന്ധപ്പെട്ടു നൽകിയ കൗണ്ടർ പരാതിയിൽ കേസെടുക്കാത്തതിനെത്തുടർന്നാണു നടപടി.
കഴിഞ്ഞ ജനുവരിയിൽ നടന്ന അടിപിടി കേസിൽ പനങ്ങാട് പോലീസ് ഒരാളെ പിടികൂടിയിരുന്നു. ഇതിനെതിരേ ദളിത് യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് യുവതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Kerala
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ തടവുശിക്ഷ ഹൈക്കോടതി രണ്ടാഴ്ചത്തേക്കു മരവിപ്പിച്ചു.
കളമേശരി മൂലേപ്പാടം റോഡില്‍ കാഞ്ഞിരത്തിങ്കല്‍ സുനിത (25) ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് യു.സി. കോളജ് കടേപ്പിള്ളി റോഡില്‍ അറഫ വില്ലയില്‍ അരുണിന് പറവൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച എട്ടു വര്‍ഷത്തെ തടവുശിക്ഷയാണ് ജസ്റ്റീസ് എം.എ. അബ്ദുല്‍ ഹക്കീം മരവിപ്പിച്ചത്.
വിചാരണക്കോടതി വിധിച്ച പിഴത്തുകയും ജാമ്യവ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള മറ്റു രണ്ടുപേരുടെയും ജാമ്യ ബോണ്ടും കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ഉത്തരവ്.
2014ല്‍ വിവാഹിതയായ സുനിത, കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള ശാരീരിക, മാനസിക പീഡനത്തിനു നിരന്തരം ഇടയായെന്നും തുടര്‍ന്ന് 2018 സെപ്റ്റംബറില്‍ ആത്മഹത്യ ചെയ്തുവെന്നുമാണ് കേസ്.
Kerala
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിക്കെതിരെ നടപടിയുമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് നടപടി.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസിനും നിരക്കാത്ത രീതിയിൽ പ്രകോപനപരമായ മുദ്രാവാക്യത്തോടെ പ്രകടനം നടത്തിയതിലാണ് നടപടി.
വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു തൊടുപുഴയിൽ പ്രകടനം നടന്നത്. വെള്ളാപ്പള്ളി നടേശനും ജി. സുകുമാരൻ നായർക്കുമെതിരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തിയത്. സംഭവം വിവാദമായതോടെയാണ് നടപടി.
Kerala
തൃശൂര്‍: വ്യാജ ബില്‍ നല്കി പണം തട്ടാന്‍ ശ്രമിച്ച മുന്‍സിഫ് മജിസ്ട്രേറ്റിന് സസ്പന്ഷന്. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്ട്രേറ്റ് ടിയാറ റോസ്മേരിയെ ആണ് സസ്പെന്‍ഡ് ചെയ്തത്.
വ്യാജ മെഡിക്കല്‍ ബില്‍ നല്കി തുക തട്ടാനായിരുന്നു ശ്രമം. ഇത്തരത്തില്‍ 30,000 രൂപ ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.
ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാറാണ് മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തത്. കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലാണ് ഇവര്‍ തട്ടിപ്പ് നടത്താനായി നല്‍കിയത്.
ബില്‍ അപ്രൂവ് ചെയ്യണമെന്ന് ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ ബില്‍ അപ്രൂവ് ചെയ്ത് നല്‍കിയില്ല. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറുടെ വ്യാജ സീലും വ്യാജ ഒപ്പുമിട്ട് ബില്‍ തയാറാക്കി ഹൈക്കോടതിക്ക് നല്കി.
ബില്ലില്‍ സംശയം തോന്നിയ ഹൈക്കോടതിയിലെ ബന്ധപ്പെട്ട വിഭാഗം പരിശോധന നടത്തിയപ്പോള്‍ ബില്‍ വ്യാജ ബില്ലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ ജുഡീഷ്യറി മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
ആറുമാസത്തേക്കാണ് സസ്പെന്ഷന്. ഇതിനിടയില്‍ വിശദമായ അന്വേഷണവും നടത്തും. നെയ്യാറ്റിന് കര മജിസ്ട്രേറ്റായിരിക്കെ എഎസ്ഐയോട് മോശം വാക്കുകള്‍ ഉപയോഗിച്ചതിന് നടപടി നേരിട്ടിരുന്നു.
Kerala
കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപിടിത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടാനില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala
തൃശൂർ: ഇറച്ചിക്കോഴി മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണമായി നൽകിയ സംഭവത്തില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് സസ്പെന്റ് ചെയ്തു. മൂന്ന് ദിവസത്തേക്ക് ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വാഹനത്തിന്റെ രജിസ്ട്രേഷന് സസ്പെന്റ് ചെയ്തിരിക്കുന്നത്.
കോഴി മാലിന്യം നിക്ഷേപിച്ച ചാലക്കുടി ചൊവ്വരക്കാരന്‍ വീട്ടില്‍ ജെയ്സന്റെ വാഹനത്തിന്റെ രജിസ്ട്രേഷനാണ് സസ്പെന്റ് ചെയ്തത്. ചാലക്കുടി നഗരസഭ സെക്രട്ടറിയുടെ പരാതിയെതുടര്‍ന്നാണ് നടപടി.
ചാലക്കുടിയില്‍ വഴിനീളെ കോഴിമാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നും ഇത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാകുന്നിവെന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ സൂചിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഎംവിഐ നടത്തിയ അന്വേഷണത്തില്‍ സംഭവം വാസ്തവമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വാഹന ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകി.
പരാതിക്കാരന് നേരിട്ട് ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരായി കുറ്റം സമ്മതിക്കുകയും ഇനിയാവര്ക്കില്ലെന്നെന്നും അറിയിച്ചു. വാഹനത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തെരുവില്‍ നിക്ഷേപിച്ചത് ഡെയ്ഞ്ചര്‍ ടു പബ്ലിക് എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തി വാഹനത്തിന്റെ രജിസ്ട്രേഷന് മൂന്ന് ദിവസത്തേക്ക് സസ്പെന്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നൽകുകയും ചെയ്തു.
National
ഇൻഡോർ: അന്വേഷണത്തിന്റെ പേരിൽ വ്യവസായിയുടെ വീട്ടിൽ അതിക്രമിച്ച് കയറി 30 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വ്യവസായിയായ ഗൗരവ് ജെയിൻ എന്നയാളുടെ വീട്ടിലാണ് പോലീസുകാർ മോഷണം നടത്തിയത്. ഏപ്രിൽ ഒന്നിന് രാത്രിയാണ് സംഭവം.
റിട്ട. എസിപി രാകേഷ് ഗുപ്തയുമായുള്ള സാമ്പത്തിക തർക്കത്തിൽ ഗൗരവ് ജെയിൻ ഉൾപ്പെട്ട ഒരു ചെക്ക് ബൗൺസ് കേസ് നില നിന്നിരുന്നു. ഈ കേസിൽ വാറണ്ട് നടപ്പിലാക്കാനാണ് പോലീസ് വ്യവസായിയുടെ വീട്ടിലെത്തിയത്.
വീട്ടിൽ അതിക്രമിച്ച് കയറിയ പോലീസുകാർ വീട്ടുകാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോലീസുകാർ വാതിൽ തകർത്ത് ബലപ്രയോഗത്തിലൂടെ വീട്ടിൽ കയറിയെന്നാണ് വ്യവസായിയുടെ പരാതിയിൽ പറയുന്നത്.
പിന്നീട് അന്വേഷണത്തിന്റെ പേരിൽ വീടാകെ പരിശോധന നടത്തി. ഇതിനിടയിൽ വീട്ടിൽ നിന്നും 30 പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഇവർ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ പോലീസുകാരെ സസ്പെൻഡ് ചെയ്തതായും ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കുമാർ പ്രതീക് പ്രതികരിച്ചു.
കേസ് നിലവിൽ വിജയനഗർ എസിപി അന്വേഷിക്കുന്നുണ്ടെന്നും, വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: തുറവൂര്‍ ആശുപത്രിയിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ഫോഴ്സിന് വഴി നല്‍കാത്ത സംഭവത്തില്‍ വാഹനയുടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില്‍ പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക്കണം.
മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂര്‍വം തടസപ്പെടുത്താന്‍ ശ്രമിച്ചതല്ലെന്നുമാണ് വാഹനയുടമ നല്കിയ വിശദീകരണം.
സംഭവത്തില്‍ കേസെടുത്ത പട്ടണക്കാട് പോലീസ് വാഹനം പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്‍എസ് 281, 285 പ്രകാരവും മോട്ടോര്‍സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
തുറവൂര്‍ ആശുപത്രിയിൽ തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് ആലപ്പുഴയില്‍ നിന്നും പോയ ഫയര്‍ഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയര്‍ഫോഴ്സിനെ കാര്‍ തടഞ്ഞിരുന്നു.
National
മുസഫർനഗർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിനിടെ ഡ്യൂട്ടിക്ക് എത്താതെ മദ്യപിച്ച് ലക്കുകെട്ട റോഡരുകിൽ കിടന്ന പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം.
സുരക്ഷാ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് നടപടി. സബ് ഇൻസ്പെക്ടർ ചൗബേ സിംഗിനെതിരെയാണ് അധികൃതർ നടപടിയെടുത്തത്. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനിൽനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായത്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച പ്രത്യേക സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ചൗബേ സിംഗിന് നൽകിയിരുന്നത്. എന്നാൽ നിർദ്ദേശിച്ച സമയത്ത് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇയാളെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യപിച്ച് ലക്കുകെട്ട് ഛർദ്ദിലിൽ മുങ്ങിയ യൂണിഫോമിലാണ് റോഡരികിൽ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്നു ചൗബേ സിംഗ്.
Kerala
തിരുവനന്തപുരം : ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഡ് ചെയ്തു. സിപിഒ മാരായ ജെ.ആർ. റിയാസ്, മുഹമ്മദ് ഷാഫി, ശ്രീകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ സിപിഒ മാരാണ് ഇവർ.
കഴിഞ്ഞ ദിവസം പുത്തൻപാലം രാജേഷിനെ പേട്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയ്ക്ക് വിളിക്കാൻ ഫോൺ കൊടുത്തുവെന്നും പ്രതി ആവശ്യപ്പെട്ട സാധനങ്ങൾ വാങ്ങിച്ചു നൽകിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഫോൺ ഉപയോഗിച്ച് പ്രതി സുഹൃത്തുക്കളെയും അഭിഭാഷകനെയും വിളിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഡിസിപിയുടേതാണ് നടപടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഡിസിപി ഉത്തരവിട്ടു.
Kerala
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മർദിച്ച പോലീസുകാരന് സസ്പെൻഷൻ. പോലീസ് ആസ്ഥാനത്ത് പാറാവ് ഡ്യൂട്ടിലുണ്ടായിരുന്നു കിരണിനെയാണ് സസ്പെൻഡ് ചെയ്തത്.
വാഹനം പാർക്ക് ചെയ്തതിലെ തർക്കത്തെതുടർന്നാണ് ട്രാഫിക് ഡ്യൂട്ടിലുണ്ടായിരുന്ന വിശാഖും കിരണും തമ്മിൽ ഏറ്റമുട്ടിയത്. വിശാഖ് മ്യൂസിയം സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. കിരണ്‍ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുമുണ്ടായിരുന്നു. ഇതേതുടർന്ന് പോലീസ് ആസ്ഥാനത്തുനിന്നു കിരണിനെ മലപ്പുറത്തേക്ക് മടക്കിയിരുന്നു. തുടർന്നാണ് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ സസ്പെൻഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് പോലീസിന്റെയും മുഖ്യമന്ത്രിയുടെയും യാത്രകൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ വാടക കഴിഞ്ഞ ഫെബ്രുവരി മുതൽ മുടങ്ങിയതായി വിവരാവകാശ രേഖ.
2026 ഫെബ്രുവരി 20 മുതലുള്ള ഹെലികോപ്റ്റർ വാടകയാണ് ഫണ്ടിന്റെ ലഭ്യതക്കുറവു മൂലം തീർപ്പാക്കാനാകാത്തത്. പോലീസിന്റെ കൈവശം ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതാണ് കുടിശിക വരാൻ കാരണമെന്ന് പോലീസ് ആസ്ഥാനത്തു നൽകിയ മറുപടിയിൽ പറയുന്നു.
ഹെലികോപ്റ്റർ വാടകഇനത്തിൽ ഇതുവരെ 46.36 കോടി രൂപ ചെലവായതായി കെപിസിസി സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. സി.ആർ. പ്രാണകുമാറിനു നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.
എന്നാൽ, സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഫെബ്രുവരി- മാർച്ച് മാസത്തിൽ നൽകേണ്ട വാടക നൽകാനായില്ല. നിലവിൽ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷനിൽ നിന്നാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.
പ്രതിമാസം 25 മണിക്കൂർ പറക്കാനാകും. 25 മണിക്കൂറിൽ കൂടുതൽ പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികമായി നൽകണം.
ആദ്യഘട്ടത്തിൽ പവൻഹാൻസ് ലിമിറ്റഡിൽ നിന്നായിരുന്നു മുഖ്യമന്ത്രിയുടെ യാത്രകൾക്കായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്നത്.
Kerala
കൊല്ലം: കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കൊല്ലം - ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ആര്യങ്കാവ് ചെക്ക്പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി.ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ ജെ.ജോര്‍ജ് ജോസി, സിവില്‍ എക്സൈസ് ഓഫീസര്‍ സിവിന് സജി ചെറിയാന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തിവിടുന്നതിന് കൈക്കൂലി വാങ്ങിയെന്ന് എക്സൈസ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അറ്റൻഡർമാരായ ആർ.വി. സുജാത, വി.ഡി. രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഡിഎംഓയുടേതാണ് നടപടി.
പോസ്റ്റ്മോർട്ടത്തിന് മുൻപ് ഫ്രീസറിൽ സൂക്ഷിക്കാനേൽപിച്ച കോട്ടയം മണിമല സ്വദേശിയുടെ മൃതദേഹം ആണ് ബന്ധുക്കൾക്ക് ജീർണിച്ച നിലയിൽ കിട്ടിയത്. കേടായ ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മരിച്ചയാളുടെ സഹോദരൻ ജില്ല കളക്ടർക്കും ഡിഎംഒക്കും പോലീസിലും പരാതി നൽകിയിരുന്നു.
മണിമല നെല്ലുവേലി ജോമി ജോസഫിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ബന്ധുക്കൾക്ക് കിട്ടിയത്. കഴിഞ്ഞ ദിവസം മരിച്ച ജോമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുൻപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു
കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് ഇന്ന്പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനായി വന്ന ബന്ധുക്കൾക്ക് മുന്നിലേക്കെത്തിച്ചത് ജീർണിച്ച് വികൃതമായ ദുർഗന്ധം വമിക്കുന്ന മൃതദേഹം. ബന്ധുക്കൾ ആശുപത്രിയിൽ വലിയ പ്രതിഷേധമുയർത്തുകയും ചെയ്തു.
Kerala
തിരുവനന്തപുരം: എംഡിഎംഎ കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ സീനിയർ സൂപ്രണ്ട് നജീബ് ഖാനെ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
മുൻ സന്തോഷ് ട്രോഫി താരം കൂടിയായ നജീബ് ഖാനിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകും വരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ കുടുങ്ങിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.
Kerala
കണ്ണൂർ: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന പരാതിയിൽ കണ്ണൂര്‍ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ. അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി.സുമേഷിന്റെ പരാതി പിആര്‍ഡി വാര്‍ത്താക്കുറിപ്പായി ഇറക്കിയെന്നായിരുന്നു ആരോപണം.
തനിക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി ആരോപിച്ച് കെ.വി.സുമേഷ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. സുമേഷ് പരാതി നല്കിയ കാര്യം പിആര്‍ഡിയുടെ വാര്‍ത്താക്കുറിപ്പിലും ഉള്‍പ്പെട്ടു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നല്‍കിയത്.
ഇൻഫർമേഷൻ ഓഫീസറുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് നടപടിയെടുത്തത്. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
Kerala
കണ്ണൂര്‍: എൽഡിഎഫ് സ്ഥാനാർഥിക്കായി സർക്കാർ വകുപ്പായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്) ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. സംഭവത്തിൽ കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.
നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്.
അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷിന്റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെക്കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂർ ഡിസിസി ഇന്നലെ ആരോപിച്ചിരുന്നു.
അതേസമയം, മാധ്യമങ്ങൾക്ക് നൽകാൻ ഇലക്ഷൻ വിഭാഗം പുറത്തുവിട്ടതാണെന്നാണ് കണ്ണൂർ പിആർഡിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും കണ്ണൂർ കളക്ടറോട് റിപ്പോർട്ട് തേടുകയുമായിരുന്നു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമായ കരീം ചേലേരിയാണ് അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാറാണ് എൻഡിഎ സ്ഥാനാർഥി.
Kerala
തിരുവനന്തപുരം: വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി.കെ. മുരളി ജയിക്കുമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട പോലീസുകാരനെ സസ്പെൻഡു ചെയ്തു. പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖന് സതീശനെയാണ് സസ്പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിയുടേതാണ് നടപടി. ഒരു മാധ്യമത്തിന്റെ വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിനാണ് വൈശാഖന് കമന്റിട്ടത്.
ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. വൈശാഖന്റെ പ്രവൃത്തി സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും എസ്പി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡു ചെയ്തു. കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമർശനവുമായി നോബിൾ മാത്യു രംഗത്തു വന്നിരുന്നു.
തുടർന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നടപടിയെടുത്തത്. തന്നെപ്പോലെ വർഷങ്ങളായി വിറക് വെട്ടുന്നവരും വെള്ളം കോരുന്നവരുമായി നിരവധി പ്രവർത്തകർ പാർട്ടിയിൽ ഉണ്ടായിരുന്നിട്ടും അവരെയൊന്നും പാർട്ടി പരിഗണിച്ചില്ലെന്നും നോബിൾ പറഞ്ഞു. ജോർജ് കുര്യന് വിജയ സാധ്യതയില്ല.
തനിക്ക് കാഞ്ഞിരപ്പള്ളിയിൽ ശക്തമായ ബന്ധങ്ങളുണ്ട്. ജോർജ് കുര്യന് മണ്ഡലത്തിൽ ബന്ധങ്ങളില്ല. അതിനാൽ 20,000 വോട്ട് തികച്ചു കിട്ടില്ലെന്നും നോബിൾ മാത്യു പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: യുഎഇ വിമാനത്താവള അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന സർവീസുകൾ തടസപ്പെട്ടു. ഞായറാഴ്ച നടത്താനിരുന്ന നിരവധി സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
ഇറാൻ, ഇറാഖ് വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് വിമാനങ്ങൾക്ക് ദൂരം കൂടുതലുള്ള ബദൽ പാതകൾ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് കണക്കിലെടുത്ത് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയക്രമത്തിൽ ഇളവ് അനുവദിച്ചു. ഏപ്രിൽ 30 വരെയാണ് ഇളവ് ബാധകമാകുക.
നിലവിലെ സാഹചര്യത്തിൽ പുതിയ ഷെഡ്യൂൾ പ്രകാരം എയർ ഇന്ത്യ ഡൽഹിക്കും ദുബായിക്കും ഇടയിൽ ഒരു സർവീസ് മാത്രമാണ് നടത്തുന്നത്. ബാക്കി നാല് വിമാനങ്ങളും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസും ഡൽഹി - ദുബായ് സെക്ടറിൽ ഒരു സർവീസ് മാത്രമാണ് നിലനിർത്തിയത്. ബാക്കി അഞ്ച് സർവീസുകളും ഒഴിവാക്കിയിരിക്കുകയാണ്.
അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. യാത്ര തടസപ്പെട്ടവർക്ക് ടിക്കറ്റുകൾ മറ്റൊരു തീയതിയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ തുക പൂർണമായി തിരികെ വാങ്ങുകയോ ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു. അതേസമയം ദോഹയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പരിമിതമായ തോതിൽ പുനരാരംഭിച്ചതായി ഖത്തർ എയർവേയ്സ് അറിയിച്ചു. ഡൽഹി, മുംബൈ എന്നിവയുൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.
National
വാരാണസി: പാചകവാതക പ്രതിസന്ധിയെത്തുടർന്ന് വാരാണസിയിലെ അന്നപൂർണ ക്ഷേത്രത്തിൽ പ്രസാദവിതരണം മുടങ്ങി.
വിശ്വാസികൾക്കു പ്രസാദം തയാറാക്കുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്ന് ക്ഷേത്രപൂജാരി മഹന്ത് ശങ്കർ ഗിരി മഹാരാജ് പറഞ്ഞു.
ക്ഷേത്രത്തിൽ ഭക്ഷണം തയാറാക്കുന്ന രണ്ട് യൂണിറ്റുകളിൽ ഒന്ന് ഇന്നലെമുതൽ അടച്ചിട്ടിരിക്കുകയാണ്. രണ്ടാമത്തേതും ഏതുസമയവും അടച്ചിടേണ്ട സ്ഥിതിയാണ് -അദ്ദേഹം പറഞ്ഞു.
പാചകവാതക വിതരണത്തിൽ തടസമില്ലെന്നും കരിഞ്ചന്തയ്ക്കെതിരേ കർക്കശ നടപടിയുണ്ടാകുമെന്നും ഉത്തർപ്രദേശ് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ക്ഷേത്രം പൂജാരിയുടെ പ്രതികരണം.
പ്രതിദിനം കാൽ ലക്ഷത്തോളം പേർക്കാണു ക്ഷേത്രത്തിൽനിന്ന് പ്രസാദം നൽകുന്നത്. ഇന്നലെയാകട്ടെ 3000 ഭക്തർക്കു മാത്രമാണ് പ്രസാദം നൽകാനായത്.